നെൽകൃഷിയിൽ "ഭദ്ര’യെ പരീക്ഷിക്കാൻ കതിർ പാടശേഖര സമിതി
Friday, May 10, 2024 5:09 AM IST
കുറ്റ്യാടി: നെൽകൃഷിയിൽ പുതിയ പരീക്ഷണവുമായി കതിർ പാടശേഖരസമിതി വടയം. ഹ്രസ്വകാല വിളയായ ഭദ്ര നെൽവിത്ത് കൃഷി ചെയ്തുകൊണ്ടാണ് പാടശേഖര സമിതി പരീക്ഷണം നടത്തുന്നത്.

നാലു മാസം കൊണ്ട് വിളവെടുപ്പ് നടത്താൻ കഴിയുന്ന നെല്ലിനമാണിത്. പുതിയ നെല്ല് വിത്ത് വിതക്കുന്നതിന്‍റെ മുന്നോടിയായി കർഷകരെല്ലാം അവരവരുടെ കൃഷിയിടങ്ങൾ ട്രാക്ടർ ഉപയോഗിച്ച് ഉഴുത് കൃഷിയോഗ്യമാക്കി. 9 ഏക്കറിലധികം വരുന്ന സ്ഥലം 40 ഓളം കർഷകരാണ് കൃഷി ചെയ്യുന്നത്.

പാലക്കാട് ചിറ്റൂരിൽ നിന്നാണ് വിത്ത് കൊണ്ടുവന്നത്. പാടശേഖരത്തിൽ ഇരുപ്പു കൃഷി ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ വിത്തിനം പരീക്ഷിക്കുന്നത്.

ഇതുവരെയും ഈ മേഖലയിലെ കർഷകർ മുണ്ടകൻ ഇനമായിരുന്നു കൃഷി ചെയ്തിരുന്നത്. ഇതിലൂടെ കർഷകർക്ക് മതിയായ വിളവ് ലഭിക്കാത്ത അവസ്ഥയായിരുന്നു.

ഒരു വർഷം ദൈർഘ്യമുള്ള കൃഷിയായതുകൊണ്ട് കർഷകർക്ക് കാർഷിക വകുപ്പ് മുഖേന ആനുകൂല്യം ലഭിക്കുന്നതിലും തടസമുണ്ടായിരുന്നു. ഇതേ തുടർന്നാണ് വിത്ത് മാറ്റിയുള്ള പരീക്ഷണത്തിന് കർഷകർ നിർബന്ധിതരായത്.

ഭദ്ര ഇനം നെൽവിത്ത് വിതക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. പി.കെ. ബാബു, വി.പി. നാണു, ബിജു വളയന്നൂർ, പി.കെ. രവീന്ദ്രൻ, വി.വി. കൃഷ്ണൻ, വി.പി. കുഞ്ഞിരാമൻ, സി.കെ. സൈനബ, പത്മാവതി, കെ.കെ. ബാബു, ഇ.കെ. കുഞ്ഞിരാമൻ, ഇ.കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു