നെല്ലിയന്പം ഇരട്ടക്കൊല: ശിക്ഷ ഇന്ന് വിധിക്കും
Monday, April 29, 2024 6:40 AM IST
മാനന്തവാടി: പനമരം താഴെ നെല്ലിയന്പം പദ്മാലയത്തിൽ കേശവൻ(70), ഭാര്യ പദ്മാവതി(68)എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ കായക്കുന്ന് കുറുമ കോളനിയിലെ അർജുനനുള്ള (27)ശിക്ഷ ഇന്ന് വിധിക്കും. ജില്ലാ സെഷൻസ് അഡ്ഹോക്(രണ്ട്)കോടതി ജഡ്ജ് എസ്.കെ. അനിൽകുമാറാണ് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്.

പ്രതിക്കെതിരേ ചുമത്തിയതിൽ കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ 74 സാക്ഷികളെ വിസ്തരിച്ച കോടതി 38 തൊണ്ടിമുതലും 181 രേഖയും പരിശോധിച്ചിരുന്നു.

2021 ജൂണ്‍ 10ന് രാത്രി അർജുൻ നടത്തിയ ആക്രമണത്തിലാണ് ദന്പതികൾ കൊല്ലപ്പെട്ടത്. വെട്ടും കുത്തുമേറ്റ കേശവൻ വീട്ടിൽത്തന്നെ മരിച്ചു. കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

മോഷണശ്രമത്തിനിടെയാണ് ദന്പതികളെ അർജുൻ ആക്രമിച്ചത്. സംഭവസമയം വീട്ടിൽ ദന്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. നെല്ലിയന്പം കുറുമ കോളനിയിലെ പരേതരായ ബാബു-ഇന്ദിര ദന്പതികളുടെ മകനാണ് അർജുൻ.

പ്രത്യേക സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസന്വേഷണത്തിന്‍റെ ഭാഗമായി മുൻകാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

അഞ്ചുലക്ഷത്തോളം മൊബൈൽ ഫോണ്‍ വിളികളും 150ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയുണ്ടായി.