കുന്നേൽ കൃഷ്ണൻ ഇനി ഓർമ
Monday, April 29, 2024 6:40 AM IST
മാനന്തവാടി: കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേൽ കൃഷ്ണൻ ഇനി ഓർമ. അർബുദ ബാധിതനായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച അന്തരിച്ച കൃഷ്ണന്‍റെ(85)മൃതദേഹം ഇന്നലെ വൈകുന്നരം നാലിന് വാളാട് പുത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊതുദർശനത്തിനുവച്ചപ്പോൾ വീട്ടിലെത്തിയും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തും പഴയകാല നക്സൽ പ്രവർത്തകരടക്കം സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ കൃഷ്ണനു യാത്രാമൊഴി ചൊല്ലി.

തൊടുപുഴ ഇടമറുക് കുന്നേൽ കുടുംബാംഗമാണ് കൃഷ്ണൻ. 1948 ലാണ് വയനാട്ടിൽ താമസമാക്കിയത്. മാനന്തവാടിയിൽ ഹൈസ്കൂൾ പഠനകാലത്ത് കഐസ്എഫിൽ ചേർന്ന കൃഷ്ണൻ സഖാവ് എ. വർഗീസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയിലും തുടർന്നും സംസ്ഥാനത്ത് നടന്ന നക്സൽ പ്രക്ഷോഭങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആദിവാസികൾ ഉൾപ്പെടെ ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനം മുൻനിർത്തിയായിരുന്നു കൃഷ്ണന്‍റെ രാഷ്ട്രീയ പ്രവർത്തനം. ദീർഘകാലം സിപിഐ(-എംഎൽ റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറിയായിരുന്ന കൃഷ്ണൻ പാർട്ടി സംസ്ഥാന കൗണ്‍സിലിൽ ക്ഷണിതാവായിരുന്നു. വർഗീസ് സ്മാരക ട്രസ്റ്റിന്‍റെ ട്രഷറർ ആയിരുന്നു.