നവീകരണത്തിന്‍റെ പേരിൽ കോടികൾ മുടക്കി; അട്ടക്കൊല്ലി ചിറയ്ക്ക് മാറ്റമില്ല
Tuesday, April 30, 2024 1:52 AM IST
സുൽത്താൻ ബത്തേരി: നവീകരണത്തിന്‍റെ പേരിൽ കോടികൾ ചെലവാക്കിയിട്ടും മീനങ്ങാടിയിലെ അട്ടക്കൊല്ലി ചിറക്ക് യാതൊരു മാറ്റവുമില്ല. കാട് പിടിച്ചു കിടക്കുന്ന ചിറയും പരിസരവും കാഴ്ചപ്പാടില്ലാത്ത വികസനത്തിന്‍റെ പ്രതീകമാവുകയാണ്. മീനങ്ങാടി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് അട്ടക്കൊല്ലി ചിറ എന്ന വലിയ കുളമുള്ളത്. പഞ്ചായത്തിൽ ഇതിനോടകം മാറിമാറി വന്ന ഭരണസമിതികൾ ഈ ചിറയുടെ വികസനത്തിനായി മത്സരിച്ചായിരുന്നു തുക ചെലവഴിച്ചത്. എന്നാൽ അതിനനുസരിച്ചുള്ള മാറ്റം ഒരിക്കൽ പോലും കുളത്തിൽ ഉണ്ടായില്ല.

കുളത്തോടനുബന്ധിച്ച് ജൈവവൈവിധ്യ പാർക്ക് ആയിരുന്നു ഇവിടെ ഏറ്റവും ആകർഷണമായിരുന്നത്. ആറേഴു വർഷം മുൻപ് കുളത്തിന് ചുറ്റും സംരക്ഷണവേലി, നടപ്പാത എന്നിവയൊക്കെ നിർമിച്ചു. ഇതിനിടയിൽ നടപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഇതോടെ എല്ലാം നിർത്തിവയ്ക്കുകയായിരുന്നു.

മീനങ്ങാടി ബസ്‌സ്റ്റാൻഡിൽ എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ പറ്റിയ ഇടമായിരുന്നു അട്ടക്കൊല്ലി ചിറയും പരിസരവും. അതാണ് നവീകരണത്തിന്‍റെ പേരിൽ അലങ്കോലമായിക്കിടക്കുന്നത്. അര നൂറ്റാണ്ടുമുന്പ് മീനങ്ങാടി ടൗണിലെ പ്രധാന കുടിവെള്ള സ്രോതസായിരുന്നു അട്ടക്കൊല്ലി ചിറ.