വേനൽ ചൂട്: ജാഗ്രത പാലിക്കണമെന്ന്
Tuesday, April 30, 2024 1:52 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു. ജില്ലയിൽ ചൂടിന്‍റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം ഉയരുന്നതോടെ ശരീരത്തിന്‍റെ താപനിയന്ത്രണ സംവിധാനം തടസപ്പെട്ട് ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

കനത്ത ചൂടിൽ ശരീരത്തിൽ നിന്നും അമിതമായ അളവിൽ ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടമാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, ഛർദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയർന്ന ശരീരതാപനില എന്നിവ സൂര്യതാപത്തിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രിയിലെത്തി ചികിത്സ തേടണം.

ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ആരോഗ്യ പ്രശ്നങ്ങൾ മരണത്തിന് കാരണമായേക്കാം. പൊതുജനങ്ങൾ ചൂടിനനുസരിച്ച് ജീവിത രീതികളിൽ മാറ്റം വരുത്തുകയും തികഞ്ഞ ജാഗ്രത പാലിക്കുകയും ചെയ്യണം.