ജപ്തി നടപടികൾ നിർത്തിവയ്ക്കണം: കത്തോലിക്കാ കോണ്‍ഗ്രസ് പുൽപ്പള്ളി മേഖല
Tuesday, April 30, 2024 1:52 AM IST
പുൽപ്പള്ളി: കർഷകരുടെ ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പുൽപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കർഷകരുടെ വായ്പാ കുടിശികയിൽ വീണ്ടും ജപ്തി നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

കർഷകരെല്ലാം വലിയ പ്രയാസത്തിലാണ്. അതിരൂക്ഷമായ വരൾച്ചയും വന്യമൃഗശല്യവുമെല്ലാം കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്. സാധാരണക്കാരായ കുടുംബങ്ങളുടെ വരുമാന മാർഗമായ ക്ഷീരമേഖലയും വരൾച്ചമൂലം പ്രതിസന്ധി നേരിടുകയാണ്. കൊടിയ വരൾച്ചയുണ്ടായിട്ടും ഈ പ്രദേശങ്ങളെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കാനോ കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാനോ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കർഷകരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ കർഷകരുടെ ജപ്തി നടപടികൾ ഒഴിവാക്കി, കടങ്ങൾ എഴുതിത്തള്ളണമെന്ന് യോഗം പ്രമേയം പാസാക്കി. ഈ വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നു മതിയായ ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ സമരമാർഗങ്ങളിലേക്ക് തിരിയാനും കൗണ്‍സിൽ യോഗം തീരുമാനിച്ചു. മേഖലാ ഡയറക്ടർ ഫാ. ജയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു.

തോമസ് പാഴൂക്കാല അധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡന്‍റ് ഡോ. സാജു കൊല്ലപ്പള്ളി, ഡേവി ബത്തേരി എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികൾ: സുനിൽ പാലമറ്റം (പ്രസിഡന്‍റ്), ജോർജ് കൊല്ലിയിൽ (സെക്രട്ടറി), ബീന ജോസ് കരുമാംകുന്നേൽ, സജി നന്പുടാകം (വൈസ് പ്രസിന്‍റ്), ബ്രിജേഷ് കാട്ടാംകോട്ടിൽ (ട്രഷറർ).