മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായില്ല
Saturday, May 4, 2024 6:54 AM IST
മാനന്തവാടി: മുട്ടങ്കര, കാടൻകൊല്ലി പ്രദേശങ്ങളിൽ ജലസേചനത്തിന് ജല വിഭവ വകുപ്പ് ആസൂത്രണം ചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പദ്ധതി കമ്മീഷൻ ചെയ്യുന്നതിനു മുഖ്യ തടസമെന്നു കർഷകർ പറയുന്നു.

കബനിയിൽനിന്നു വെള്ളം പന്പുചെയ്ത് മുട്ടങ്കരയിലെയും സമീപങ്ങളിലെയും പാടത്ത് എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. കൂടൽക്കടവ് ചെക്ഡാമിൽനിന്നു ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് പദ്ധതിക്കായി കെട്ടിടവും മറ്റും ഒരുക്കിയത്.

വേനലിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ മുട്ടങ്കര, കാടൻകൊല്ലി പ്രദേശങ്ങളിലെ കർഷകരിൽ പലരും പാടം തരിശിടുകയാണ്. ഏകദേശം 2.5 കോടി രൂപ ചെലവിലാണ് ഇതുവരെയുള്ള പ്രവൃത്തികൾ നടത്തിയത്. പദ്ധതിയുടെ ഭാഗമായി ഒന്നര കിലോമീറ്ററോളം കനാൽ നിർമിച്ചിട്ടുണ്ട്.

2021 ഫെബ്രുവരിയിൽ ഒ.ആർ. കേളു എംഎൽഎയാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. മഴയെ ആശ്രയിച്ചാണ് നിലവിൽ കൃഷി. പദ്ധതി കമ്മീഷൻ ചെയ്യുന്നത് ഈ പ്രശ്നത്തിനും പരിഹാരമാകും. പദ്ധതിക്കു വെദ്യുതി കണക്ഷൻ ലഭിക്കുന്നതിന് നടപടികൾ നഗരസഭ പൂർത്തിയാക്കിയതാണെന്നു കൗണ്‍സിലർ ഷിബു ജോർജ് പറഞ്ഞു.