വോൾട്ടേജില്ല; കരിഞ്ഞുണങ്ങി കരിവേടൻകുണ്ട്
Sunday, May 5, 2024 1:42 PM IST
ചപ്പാരപ്പടവ്: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ദുരിത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് കരിവേടൻകുണ്ട് നിവാസികൾ. ചപ്പാരപ്പടവ് പഞ്ചായത്തിലെ 150 ൽ അധികം വീട്ടുകാരാണ് വോൾട്ടേജിന്‍റെ കുറവ് മൂലം വർഷങ്ങളായി യാതന അനുഭവിക്കുന്നത്.

230 വാട്ട്സ് വൈദ്യുതി വേണ്ടിടത്ത് 140 വാട്ട്സ് പോലും ഇവിടുത്തുകാർക്ക് ലഭിക്കുന്നില്ല. ഇതുമൂലം മോട്ടോർ, ഫാൻ, എസി തുടങ്ങിയ ഉപകരണങ്ങൾ ഒന്നും പ്രവർത്തിപ്പിക്കാൻ പ്രദേശവാസികൾക്ക് സാധിക്കുന്നില്ല. ഫാൻ, എസി എന്നിവയൊന്നും പ്രവർത്തിപ്പിക്കാൻ സാധിക്കാത്തത് കൊണ്ട് രാത്രികാലങ്ങളിൽ വീടിന് പുറത്താണ് കിടന്നുറങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

വോൾട്ടേജ് കുറഞ്ഞതോടെ കരിവേടൻകുണ്ട് വാസികൾക്ക് കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാനും‌ സാധിക്കുന്നില്ല. കാർഷിക വിളകൾ കരിഞ്ഞുണങ്ങിയ സ്ഥിതിയിലാണ്. പറമ്പിൽ വെള്ളമുണ്ടായിട്ടും അത് കൃഷിയിടത്തിലേക്ക് എത്തിക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ.

ഇത്തരത്തിൽ പ്രദേശത്തെ ഷാജി വർഗീസ് മരുതൂർ എന്ന കർഷകന്‍റെ 150 കുലയ്ക്കാറായ വാഴകളാണ് കരിഞ്ഞ് നശിച്ചത്. ആന്‍റോ കാരിമറ്റത്തിൽ എന്ന കർഷകന്‍റെ കമുങ്ങ്, തെങ്ങ്, കൊടി എന്നിവ ഉണങ്ങി നശിച്ചു. നിലവിൽ പച്ചക്കറി കൃഷി ഉപേക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

പണി തുടങ്ങിയെങ്കിലും മുടങ്ങി

സർക്കാരിന്‍റെ വൈദ്യുത പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ഇബി ആലക്കോട് സെക്‌ഷൻ ഓഫീസ് കരിവേടൻകുണ്ടിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചിരുന്നു. ഫെബ്രുവരി അവസാനം പ്രവൃത്തി പൂർത്തീകരിക്കും എന്നതാണ് നൽകിയിരുന്ന വാഗ്ദാനം. എന്നാൽ, പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ പദ്ധതി മുടങ്ങി. കാരണമായി അധികൃതർ പറയുന്നത് ട്രാൻസ്ഫോർമർ നിർമാണത്തിനാവശ്യമായ സ്റ്റേ വയർ കിട്ടാനില്ല എന്നാണ്.

വാടക ജനറേറ്ററുകൾ ആശ്രയം

ലഭിക്കുന്ന വൈദ്യുതി കൊണ്ട് ഒരു ഉപകാരവുമില്ലാത്തതു കൊണ്ട് ആവശ്യങ്ങൾ വരുമ്പോൾ ഇവിടുത്തുകാർ വാടകയ്ക്ക് ജനറേറ്റർ എടുക്കുന്നതാണ് പതിവ്. ശാശ്വതമായ പരിഹാരം ഉടൻ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.