ആനയെ തോല്പിച്ചു; കാറ്റിനോട് തോറ്റു
Sunday, May 5, 2024 1:43 PM IST
ആറളംഫാം: ആനയ്ക്ക് നൽകാതെ കാവൽ ഇരുന്നു വളർത്തിയ 500 ഓളം വരുന്ന നേന്ത്രവാഴകൾ കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും നശിച്ചു.

ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 /55 താമസക്കാരനായ പാലുമ്മി ഷാജിയുടെ വാഴകളാണ് നശിച്ചത്. ഭിന്നശേഷിക്കാരനായ ഷാജിയുടെ ജീവിത മാർഗമാണ് കഴിഞ്ഞദിവസത്തെ മഴയിൽ പൂർണമായും നശിച്ചത്. കൃഷി ചെയ്ത 500 വാഴകളിൽ ഇനി അവശേഷിക്കുന്നത് മുപ്പതോളം വാഴകൾ മാത്രമാണ്.

കുല വന്നതും വരാത്തതുമായ വാഴകൾ അപ്രതീക്ഷിതമായി നിലംപൊത്തിയതോടെ ഇനി എന്തു ചെയ്യും എന്നറിയാതെ ദുരിതത്തിൽ ആയിരിക്കുകയാണ് ഷാജിയുടെ കുടുംബം. ജീവിക്കാൻ മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഷാജി തന്‍റെ പരിമിതികളെയും മറികടന്നുകൊണ്ട് നട്ടുവളർത്തിയ വാഴകളാണ് പൂർണമായും നശിച്ചിരിക്കുന്നത്. വാഴകൾ ഇൻഷ്വർ ചെയ്യാത്തതുകൊണ്ട് നാമമാത്രമായ നഷ്‌ടപരിഹാരം മാത്രമാണ് ഷാജിക്ക് ലഭിക്കുക.

വിളവെടുക്കുമ്പോൾ തിരിച്ചു നൽകാമെന്ന് ഉറപ്പിന്മേൽ കടം വാങ്ങിയും മറ്റും കൃഷി ചെയ്തു വന്ന ഷാജിക്കും കുടുംബത്തിനും ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. മുടക്കുമുതൽ എങ്കിലും തിരികെ ലഭിച്ചില്ലെങ്കിൽ കടം വാങ്ങിയവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ആവില്ലെന്നും ജീവിക്കാൻ വേറെ വഴിയില്ലെന്നും ഷാജി പറയുന്നു.

വിയറ്റ്നാമിൽ നിന്നും പുനരധിവാസ മേഖലയിലേക്ക് കുടിയേറി താമസിക്കുന്ന ഷാജി നല്ലൊരു കർഷകൻ കൂടിയാണ്. കൃഷിയിലൂടെ ലഭിക്കുന്ന വരുമാനമാണ് ഷാജിയുടെ കുടുംബത്തിന്‍റെ വരുമാന മാർഗം. മുടക്ക് മുതലെങ്കിലും തിരികെ ലഭിച്ചാൽ താത്കാലികമായെങ്കിലും കടക്കാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ആകുമെന്ന് ഷാജി പറയുന്നു.