പണം തട്ടി സൈബർ സംഘം; കണ്ണൂരിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു
Sunday, May 5, 2024 1:43 PM IST
കണ്ണൂർ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള സാന്പത്തികതട്ടിപ്പ് വ്യാപകമാകുന്നു. കണ്ണൂർ സൈബർ പോലീസ് ഒരു ദിവസം തന്നെ അഞ്ചുകേസുകൾ രജിസ്റ്റർ ചെയ്തു.

മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

റിലയൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌ ഡ്രിങ്ക് ബ്രാൻഡായ കാമ്പ കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്നും 12,45,925 രൂപ തട്ടിയെടുത്തു. കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇ-മെയിൽ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്.

മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5200 രൂപ നഷ്ട‌പ്പെട്ടു. 17231 രൂപയുടെ പർച്ചേസിന് 5200 രൂപ അഡ്വാൻസും ബാക്കി തുക ക്യാഷ് ഓൺ ഡെലിവറി ആയും നൽകിയാൽ മതിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് തട്ടിപ്പ്

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയകൾ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു. ഇത്തരക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സൈബർ പോലീസ്.

സോഷ്യൽ മീഡിയകൾ വഴി നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചാണ് പലരേയും തട്ടിപ്പിനിരയാക്കുന്നത്. മുഴപ്പാല സ്വദേശിക്ക് 1,90,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരിയുമായി ഫേസ്ബുക്കിൽ ലണ്ടനിൽ നിന്നുമുള്ള ഡോക്‌ടർ ആണെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും പറയുന്നു. ശേഷം നിങ്ങളുടെ പേരിൽ ഒരു പാർസൽ വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ക്ലിയറൻസിനായി പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കണമെന്നും പറഞ്ഞ് പാർസൽ കമ്പനിയിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പിനിരയാക്കിയത്.

മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്

മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്‍റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്പോർട്ട്‌, ക്രെഡിറ്റ്‌ കാർഡ് , മാരക മയക്കുമരുന്നായ എംഡിഎം എ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പോലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോൺ വിളിക്കുകയായിരുന്നു.

ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ് ആവശ്യപ്പെടുകയും പരാതിക്കാരന്‍റെ അക്കൗണ്ടിലെ പണം ആർബിഐ വേരിഫിക്കേഷനു വേണ്ടി അയാൾ പറയുന്ന അക്കൗണ്ടിലേക് അയച്ചു നൽകാൻ ആവശ്യപ്പെടുകയും അത് വിശ്വസിച്ച പരാതിക്കാരൻ 3,54.478 രൂപ നൽകുകയായിരുന്നു. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസിലായതോടെയാണ് പോലീസിൽ പരതി നൽകിയത്.

ലോണിന് അപേക്ഷിച്ച് പണം നഷ്‌ടമായി

പേഴ്സണൽ ലോണിന് അപേക്ഷിച്ച് തലശേരി സ്വദേശിക്ക് 2800 രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്കിൽ പേർസണൽ ലോണിനായിയുള്ള പരസ്യം കണ്ട് വാട്സാപ്പ് വഴി ബന്ധപ്പെടുകയും തുടർന്ന് പ്രോസസിംഗ് ചാർജായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ 2800 രൂപ നൽകുകയായിരുന്നു. പിന്നീട് ആവശ്യപ്പെട്ട ലോൺ ലഭിക്കാതെ വഞ്ചിക്കപ്പെടുകയായിരുന്നു.