ദേശീയപാത നവീകരണത്തിനിടെ കുന്നിടിഞ്ഞു; രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി
Tuesday, April 30, 2024 1:18 AM IST
ചെറുവത്തൂർ: ചെറുവത്തൂർ മയിച്ചയിൽ ദേശീയപാത നവീകരണത്തിനിടെ വീരമലക്കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി.

ബംഗാളിലെ മാൾഡ ജില്ലയിൽ ശാന്തിപൂർ ചാന്ദ്മൻ സ്വദേശികളായ സദ്ദാം ഹുസൈൻ(27), ലിട്ടോ(19) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മയിച്ച രാമഞ്ചിറ റോഡ് ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. റോഡ് നിർമാണത്തിനായി കുന്നിടിച്ച ഭാഗത്ത് കോൺക്രീറ്റ് പാർശ്വഭിത്തി നിർമിക്കുന്നതിനായി കമ്പി കെട്ടുന്നതിനിടയിലാണ് മുകളിൽ നിന്നും കുന്നിടിഞ്ഞ്

വീണത്. സദ്ദാം ഹുസൈനും ലിട്ടോയും മണ്ണിനടിയിൽപ്പെട്ടുപോവുകയായിരുന്നു. സഹ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് മണ്ണുമാറ്റി ഇരുവരെയും പുറത്തെടുത്തത്.

അപ്പോഴേക്കും തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേനയും ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.