എടത്വ പള്ളി തിരുനാള്‍ എട്ടാമിടത്തോടെ സമാപിച്ചു
Tuesday, May 14, 2024 10:52 PM IST
എടത്വ: എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാള്‍ എട്ടാമിടത്തോടെ സമാപിച്ചു. വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവീഥിയില്‍ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു.

ഇന്നലെ രാവിലെ 5.30 മുതല്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം രണ്ടിന് ഫാ. ഐസക് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ് എന്നിവയെ തുടര്‍ന്ന് നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം നടന്നു.

പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്കുവശത്തുള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരികിലെ വലിയ കുരിശടി വലംവച്ച് പള്ളിപ്പാലത്തിലൂടെ ദേവാലയത്തിലെത്തിയപ്പോള്‍ പാതകള്‍ ജനസാഗരമായി മാറി. പൊന്നിന്‍കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമായി പ്രാര്‍ഥനാപൂര്‍വം വിശ്വാസികള്‍ പ്രദക്ഷിണ വീഥിയില്‍ അണിനിരന്നു.

പ്രദക്ഷിണത്തിനും കുരിശടിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും ഫാ. മാത്യു കണ്ണംപള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് കാരക്കാട്, ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, അസി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. ആന്‍റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തിരുസ്വരൂപദര്‍ശനത്തിനും സമാപന പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനും പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇന്നലെ പള്ളിയില്‍ എത്തിച്ചേര്‍ന്നത്.

തിരുനാള്‍ കാലത്ത് പതിനഞ്ചുലക്ഷത്തോളം തീര്‍ഥാടകര്‍ പള്ളിയില്‍ എത്തി പ്രാര്‍ഥനകളും നേര്‍ച്ചകാഴ്ചകളും അര്‍പ്പിച്ചതായി ജനറല്‍ കണ്‍വീനര്‍ ബിനോയി മാത്യു ഉലക്കപ്പാടില്‍, കൈക്കാരന്മാരായ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജയിംസുകുട്ടി കന്നേല്‍തോട്ടുകടവില്‍, പി.കെ ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്റ്റ്യന്‍ കണ്ണന്തറ തുടങ്ങിയവർ പറ ഞ്ഞു.