ഹരിപ്പാട്: ചേപ്പാട് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ. വന്ദികപ്പള്ളി, മുതുകുളം, ചിങ്ങോലി ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഈ വെള്ളക്കെട്ട് മറികടന്ന് വേണം യാത്ര ചെയ്യാൻ. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഓടകൾ അടഞ്ഞുപോയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായത്.

വെള്ളക്കെട്ടിനു പുറമേ റോഡിൽ മെറ്റലുകൾ ഇളകി ഓടകളുടെ വശങ്ങൾ പൊട്ടിയും വെള്ളക്കെട്ടിലെ കുഴി കാണാതെയും യാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവായി. വഴിവിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. ദീർഘദൂരയാത്ര ചെയ്തുവരുന്ന യാത്രക്കാർ ചേപ്പാട് ജംഗ്ഷനിലെ യാത്രാദുരിതം കാരണം നങ്ങ്യാർകുളങ്ങരയിലും രാമപുരത്തും പോയി ഇറങ്ങി പ്രൈവറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നു.

സബ് രജിസ്ട്രാർ ഓഫീസ്, സ്കൂളുകൾ, ബാങ്ക്, ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്താണ് രൂക്ഷമായി വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ദേശീയപാത അഥോറിറ്റി അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.