ചേര്‍ത്തല: അമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചേര്‍ത്തല മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതാംബയെന്നത് സങ്കൽപ്പവും ഓരോ പൗരന്‍റെയും അഭിമാനബോധവുമാണ്. അതിന് രൂപമില്ല. അമ്മ സങ്കല്‍പത്തില്‍ നിന്നാണ് ഭാരത് മാതാകീ ജയ് വിളിയുണ്ടായത്. സ്വാതന്ത്ര്യസമര ചരിത്രം തുടങ്ങിയ നാള്‍ മുതല്‍ ആ വിളിയുണ്ടായതാണ്. ഭാരത മാതാവിനെ കാണുന്നത് ദേശീയ പതാകയിലൂടെയാണ് അല്ലാതെ ആര്‍എസ്എസ് പ്രതീകങ്ങളിലൂടെയല്ല.

കലുഷിതമായ കാലത്തു ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും ഇടതുമുന്നണിയിലാണ്. മുന്നണിക്കുള്ളില്‍നിന്നുള്ള സിപിഐ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുളളതു മാത്രമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാണംകെട്ട നിഷ്പക്ഷതയാണ് പാലസ്തീന്‍ വിഷയത്തില്‍ രാജ്യം സ്വീകരിക്കുന്നത്. ഇസ്രയേലിനും അമേരിക്കയ്ക്കും പക്ഷംപിടിക്കുന്ന നയം രാജ്യത്തിന്‍റെ പാരമ്പര്യം മറന്നുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുതിര്‍ന്ന നേതാവ് കെ.കെ.സിദ്ധാര്‍ത്ഥന്‍ പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം എ.പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാര്‍ത്ഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കെ. ഉമയാക്ഷന്‍ രാഷ്‌ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മന്ത്രി പി. പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശന്‍, എസ്.സോളമന്‍, ടി.ടി. ജിസ്‌മോന്‍, ജി. കൃഷ്ണപ്രസാദ്, എം.കെ.ഉത്തമന്‍, എന്‍.എസ്. ശിവപ്രസാദ്, സി.എ. അരുണ്‍കുമാര്‍, സന്ധ്യാ ബെന്നി, ടി.കെ രാമനാഥന്‍, കെ.സി. ശ്യാം, പി.ഡി. ബിജു എന്നിവർ പ്രസംഗിച്ചു.