എലിക്കുളത്ത് ഭൂമിയുടെ ഡിജിറ്റൽ സർവേ പുരോഗമിക്കുന്നു
Friday, May 3, 2024 11:29 PM IST
എലിക്കുളം: ഓരോ വ്യക്തിയുടെയും ഭൂമിയുടെ അതിർത്തിയും അളവും കൃത്യമായി രേഖപ്പെടുത്തി ഡിജിറ്റൽ സർവേ എലിക്കുളം പഞ്ചായത്തിലെ രണ്ടു വില്ലേജിലും പുരോഗമിക്കുന്നു. എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർവേയും ഭൂരേഖയും വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേപ്രകാരം വിവിധ ബ്ലോക്കുകളായി തിരിച്ച് ഓരോ കുടുംബങത്തിന്‍റെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശത്തിലുള്ള ഭൂമിയുടെ രേഖകൾ ആധികാരികമായി വിലയിരുത്തിയാണ് നടപടി പൂർത്തിയാക്കുന്നത്. രജിസ്ട്രേഷൻ, റവന്യു, തദ്ദേശവകുപ്പുകളുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനം. സർവേ, രജിസ്ട്രേഷൻ, റവന്യുവകുപ്പുകളുടെ സേവനം എന്‍റെ ഭൂമി എന്ന പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവേ സഹായിക്കും. 13 വില്ലേജിലെ സർവേയാണ് രണ്ടാംഘട്ടത്തിൽ ജില്ലയിൽ നടപ്പാക്കുന്നത്.

ഓരോ ഭൂവുടമയുടെയും കൈവശ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് സർവേ ടീമിനെ ബോധ്യപ്പെടുത്തണമെന്നും കാടുമൂടിക്കിടക്കുന്ന അതിർത്തികൾ തെളിച്ച് നൽകണമെന്നും സർവേ ഉദ്യോഗസ്ഥർ അറിയിച്ചു.

വസ്തു സംബന്ധമായ അവകാശ രേഖകൾ (ആധാരം, പട്ടയം, പട്ടയ സ്‌കെച്ച്, കരമടച്ച രസീത് മുതലായവ) പരിശോധനയ്ക്ക് നൽകണം. റീസർവേ പൂർത്തീകരണത്തിന് മുന്നോടിയായി കരട് രേഖകൾ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടുന്നതിനും അപാകതയുള്ള പക്ഷം പരിഹരിക്കുന്നതിനും അവസരം നൽകും.