കാഞ്ഞിരപ്പള്ളി - മണിമല റോഡിലെ കലുങ്ക് അപകടാവസ്ഥയിൽ
Friday, May 3, 2024 11:29 PM IST
കാഞ്ഞിരപ്പള്ളി: മണിമല റോഡിൽ ചിറക്കടവ് മൂന്നാം മൈലിന് സമീപമുള്ള കലുങ്ക് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. ചിറ്റാറിന്‍റെ കൈവഴിയായ കുമ്പുങ്കൽപ്പടി തോടിന് കുറുകെയുള്ള കലുങ്കാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്.

ഒരു വശത്തെ കോൺക്രീറ്റ് ഇടിഞ്ഞ് താഴ്ന്നിട്ടും നിർമാണപ്രവർത്തനങ്ങൾ നടത്താൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇടതടവില്ലാതെ കടന്നു പോകുന്ന റോഡാണിത്.

പൈപ്പ്‌ലൈൻ ഇടാനായി വശത്ത് കുഴിയെടുത്തതും പ്രളയജലം കരകവിഞ്ഞൊഴുകിയതുമാണ് കലുങ്ക് അപകട സ്ഥിതിയിലാകാൻ കാരണം. പൊതുവെ വീതി കുറഞ്ഞ കലുങ്കിലൂടെ രണ്ട് ചെറിയ വാഹനങ്ങൾ കഷ്ടിച്ചായിരുന്നു കടന്നു പോയിരുന്നത്. ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് അപകട മുന്നറിയിപ്പ് കാട്ടി വീപ്പകൾ കൂടി സ്ഥാപിച്ചതോടെ വീണ്ടും കലുങ്കിന്‍റെ വീതി കുറഞ്ഞു. ഇപ്പോൾ കലുങ്കിന്‍റെ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടന്നു പോകുന്നത്. വാഹനം കടന്നു പോകുമ്പോൾ വശത്തുകൂടെ കാൽനടയാത്ര പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്.

കലുങ്ക് പുനർ നിർമിക്കുകയോ അപകട സാധ്യത ഒഴിവാക്കുകയോ വേണമെന്ന ആവശ്യം ഉയർത്തി പ്രദേശവാസികൾ ജനപ്രതിനിധികളെ സമീപിച്ചിരുന്നു. എന്നാൽ, കലുങ്ക് നന്നാക്കുവാൻ പുതിയ റോഡ് നിർമാണം വരുന്നതുവരെ കാത്തിരിക്കുകയാണ് അധികൃതർ എന്നാണ് ആക്ഷേപം. അതുവരെ അപകടമൊന്നുമുണ്ടാകരുതേയെന്നാണ് നാട്ടുകാരുടെ പ്രാർഥന.