എന്നു നന്നാക്കും ആയാംകുടി-കല്ലറ റോഡ്?
Saturday, May 4, 2024 7:27 AM IST
പൈപ്പിടല്‍ പൂര്‍ത്തിയാകാത്തതു തടസമെന്ന് പിഡബ്ള്യുഡി

കടുത്തുരുത്തി: എന്നു നന്നാക്കും ആയാംകുടി-കല്ലറ റോഡ്. പൈപ്പിടല്‍ പൂര്‍ത്തിയാകാത്തത് തടസമെന്ന് പൊതുമരാമത്ത് വിഭാഗം. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ആയാംകുടി - കല്ലറ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. പലസ്ഥലത്തും കുണ്ടും കുഴിയുമായി കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് റോഡ്.

കല്ലറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡില്‍ ജലഅഥോറിറ്റിയുടെ പൈപ്പിടല്‍ പൂര്‍ത്തിയായാല്‍ ടാര്‍ ചെയ്യുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. കല്ലറ എസ്ബിഐ ജംഗ്ഷന്‍, പെരിയാര്‍കുളങ്ങര ജംഗ്ഷന്‍, കല്ലറ മാര്‍ക്കറ്റ് ജംഗ്ഷന്‍, കളമ്പുകാട് ജംഗ്ഷന്‍, ചൂരക്കുഴി ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം ഒരു ചെറിയ മഴ പെയ്താല്‍ പോലും റോഡ് തിരിച്ചറിയാന്‍ പാടില്ലാത്ത വിധം വെള്ളക്കെട്ടാണ്.

ചൂരക്കുഴി ജംഗ്ഷന്‍റെ കിഴക്കു ഭാഗത്ത് ഇതുപോലെ വെള്ളക്കെട്ടുണ്ടായപ്പോള്‍ പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് ആ ഭാഗം മാത്രം സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്ന വാഹനയാത്രികരുടെ എണ്ണവും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതിപ്രകാരം കല്ലറ പുത്തന്‍പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളൂരിലെ ജാതിക്കാമലയില്‍നിന്നു നേരിട്ട് പൈപ്പ് ലൈന്‍ സ്ഥാപിച്ചു വെള്ളം എത്തിക്കണം. എന്നാല്‍, വെള്ളം കല്ലറയിലേക്കു വരേണ്ട ആയാംകുടി - കല്ലറ പുത്തന്‍പള്ളി പൈപ്പ് ലൈനിന്‍റെ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെയും ജല അഥോറിറ്റി ആരംഭിച്ചിട്ടില്ലായെന്ന് കല്ലറ പഞ്ചായത്തംഗങ്ങള്‍ ആരോപിക്കുന്നു.

ആദ്യം ചെയ്യേണ്ട ജോലിയാണ് ഇതുവരെ തുടങ്ങാത്തത്. ആയാംകുടി മുതല്‍ പുത്തന്‍പള്ളി വരെയുള്ള ഭാഗത്തു പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊതുമരാമത്ത് വിഭാഗത്തിന്‍റെ അനുവാദം ലഭിച്ചിട്ടില്ലായെന്നും പര്യാപ്തമായ സുരക്ഷാനിക്ഷേപം ജല അഥോറിറ്റി അടയ്ക്കാത്തത് മൂലമാണ് അനുമതി കിട്ടാത്തതെന്ന് പ്രസിഡന്‍റ് ജോണി തോട്ടുങ്കല്‍ ചൂണ്ടിക്കാട്ടുന്നു.

ഉദ്യോഗസ്ഥതലത്തിലും കടുത്തുരുത്തി, വൈക്കം എംഎല്‍എമാരുടെ സന്നിധ്യത്തിലും ചര്‍ച്ച നടന്നപ്പോഴെല്ലാം വാട്ടര്‍ അഥോറിറ്റി “ഉടൻ എല്ലാം ശരിയാകും’’എന്ന് പറയുന്നതല്ലാതെ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണെന്നും ജനപ്രതിനിധികള്‍ പറയുന്നു.

മഴക്കാലമാകുന്നതിനു മുമ്പ് പൈപ്പ് ലൈന്‍ സ്ഥാപിച്ചു പുത്തന്‍പള്ളി മുതല്‍ കല്ലറ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെയുള്ള ഭാഗമെങ്കിലും അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ കടുത്തുരുത്തി ജലഅഥോറിറ്റിയും പൊതുമരാമത്ത് വിഭാഗവും ചേര്‍ന്ന് ചെയ്യണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം സമരം നടത്താനുള്ള നീക്കത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും.