വൈക്കം കായലോര ബീച്ചിൽ സന്ദർശകർക്കു പകൽ നിരോധനം; വിലക്കു ലംഘിച്ച് ആളെത്തുന്നു
Saturday, May 4, 2024 7:27 AM IST
വൈക്കം: ചൂടു വർധിക്കുന്നത് കണക്കിലെടുത്ത് വൈക്കം കായലോര ബീച്ചിൽ രാവിലെ 10 മുതൽ നാലുവരെ കായിക മത്സരങ്ങൾ നിരോധിച്ചതായി നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് അറിയിച്ചു.

രാവിലെ 10 നു മുമ്പും വൈകുന്നേരം നാലിനു ശേഷവും കായലോര ബീച്ചിൽ പ്രവേശനം അനുവദിക്കും. കഴിഞ്ഞദിവസം കായലോര ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ തലയോലപ്പറമ്പ് തലപ്പാറ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചതിന്‍റെ അടിസ്ഥാനത്തിനാണ് കായലോരബീച്ചിൽ പ്രവേശനം പരിമിതപ്പെടുത്തിയത്.

വൈക്കം ബോട്ടുജെട്ടിക്ക് സമീപത്തുള്ള കായലോര ബീച്ചിന് ഏഴു കിലോമീറ്റർ വിസ്തൃതിയാണുള്ളത്. പൊതുകളിസ്ഥലങ്ങൾ വൈക്കത്ത് കുറവായതിനാൽ വൈക്കത്തെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളും യുവാക്കളും കളിക്കാ നെത്തുന്നത് കായലോര ബീച്ചിലാണ്. ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്‍റുകളും ഇവിടെ നടത്തുന്നത് പതിവായിരുന്നു.

അതേസമയം, വൈക്കം നഗരസഭ രാവിലെ 10 നു ശേഷം ബീച്ചിൽ ആളെത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പൊരിവെയിൽ കാര്യമാക്കാതെ ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം നിരവധി വിദ്യാർഥികളും യുവതീ-യുവാക്കളും കായലോര ബീച്ചിലെത്തി സല്ലപിക്കുന്നുണ്ട്.