മലയോരത്ത് ഓലികളാണ് ആശ്രയം
Sunday, May 5, 2024 2:07 AM IST
കോട്ടയം: വാഗമണ്‍ മലയോരഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. മേലുകാവ്, നീലൂര്‍, തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര, മൂന്നിലവ് പ്രദേശങ്ങളില്‍ കിലോമീറ്റര്‍ താണ്ടിയാണ് ഗ്രാമവാസികള്‍ വെള്ളം ശേഖരിക്കുന്നത്.

കിണറുകള്‍ വറ്റിവരണ്ടതോടെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍ പ്രദേശങ്ങളിലെ തോടുകളില്‍ ഓലിയും ചെറിയ കിണറുകളും നിര്‍മിച്ച് വെള്ളത്തിന് സാധ്യത തേടുകയാണ്. വിവിധ പഞ്ചായത്തുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഓലി, കുളം നിര്‍മാണവും ഉള്‍പ്പെടുത്തിയിരിക്കുന്നു.നാട്ടുകാരും അയല്‍ക്കൂട്ടങ്ങളും സംഘടിച്ച് തോടുകളില്‍ ഓലികള്‍ നിര്‍മിക്കുന്നുണ്ട്. തോടുകളുടെ തീരത്തെ ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ ആഴപ്പെടുത്തിയും വെള്ളം ശേഖരിക്കുന്നവരുണ്ട്.

വനിതാ തൊഴിലാളികളുടെ കഠിനശ്രമത്തില്‍ നിരവധി ഓലികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മീനച്ചിലാര്‍ അതിരിടുന്ന തോടുകളിലെ ഓലികളില്‍നിന്ന് വിദൂരങ്ങളിലേക്ക് വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നവരുമുണ്ട്. മീനച്ചിലാറ്റിലെ ചെക്ക് ഡാമുകള്‍ വേനലിന്‍റെ തുടക്കത്തിൽ തുറന്നുവിട്ടതാണ് ജലസാധ്യത കുറയാന്‍ കാരണം. സമീപവര്‍ഷങ്ങളില്‍ മീനച്ചിലാര്‍ ഇത്രയേറെ വറ്റിവരണ്ട കാലമില്ല.