വേനല്‍മഴയില്‍ വൻ കുറവ്; കാലവര്‍ഷം വൈകിയേക്കും
Sunday, May 5, 2024 2:07 AM IST
കോട്ടയം: കാലാവസ്ഥാവ്യതിയാനം വേനല്‍ച്ചൂടിലും വേനല്‍മഴയിലും പ്രകടമായി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 58 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചപ്പോള്‍ വൈക്കത്തും കോട്ടയത്തും പെയ്തത് 40 മില്ലിമീറ്റര്‍ മാത്രം.

മീനച്ചിലിലും ചങ്ങനാശേരിയിലും വേനല്‍മഴ 50 മില്ലിമീറ്റര്‍ തികച്ചില്ല. സംസ്ഥാനത്ത് വേനല്‍മഴ ലഭിച്ചതില്‍ ശരാശരിയില്‍ 62 ശതമാനം കുറവാണ് കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 136.3 മില്ലിമീറ്റര്‍ പെയ്യേണ്ടിടത്ത് 51.8 മില്ലിമീറ്റര്‍ മാത്രമാണ് കേരളത്തില്‍ ഇതുവരെ പെയ്ത മഴയുടെ കണക്ക്.

വേനല്‍ച്ചൂടിന്‍റെ ഘടനയിലും ഇക്കൊല്ലം വലിയ വ്യതിയാനമുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളേക്കാള്‍ വേനല്‍മഴ ലഭിച്ചതും കോട്ടയത്തെ ചില പ്രദേശങ്ങളിലാണ്. ഓരോ പഞ്ചായത്ത് പരിധിയിലും മഴ ലഭ്യത വ്യത്യസ്തമാണ്. ശരാശരി താപനിലയില്‍ സമീപജില്ലകളെക്കാള്‍ ഒരു ഡിഗ്രി അധികം കഠിനമാണ് കോട്ടയം.

പകല്‍ച്ചൂടില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി താലൂക്കുകള്‍ മുന്നിലാണ്. ഏപ്രിലിലെ ശരാശരി താപം 37 ഡിഗ്രി. പാലായിലും ചങ്ങനാശേരിയിലും ശരാശരി ചൂടില്‍ അല്‍പം കുറവുണ്ട്.

തീരമേഖലയായ വൈക്കത്ത് 36.7 ഡിഗ്രി. മേയ് അവസാനം കാലവര്‍ഷം എത്തുമെന്ന പ്രതീക്ഷ വഴിതെറ്റിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. പശ്ചിമഘട്ടത്തിലേക്ക് മഴ മേഘങ്ങളുടെ വരവ് തുടങ്ങിയിട്ടില്ല. അന്തരീക്ഷ ഈര്‍പ്പത്തിന്‍റെ തോതില്‍ വലിയ വര്‍ധനയുമില്ല. നിലവിലെ സൂചനയില്‍ ജൂണ്‍ ആദ്യമേ കാലവര്‍ഷം എത്താനിടയുള്ളൂ.

മഴ തുടങ്ങിയാലും കഴിഞ്ഞ വര്‍ഷത്തേതുപോലെ ജൂലൈ വരെ മഴ മടിച്ചുനില്‍ക്കാനും ഓഗസ്റ്റില്‍ കനത്ത മഴയും പ്രളയവുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വേനല്‍ച്ചൂട് അതികഠിനമായതോടെ ഭൂഗര്‍ഭജല വിതാനത്തിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. ഇക്കൊല്ലം കുഴിച്ച 40 കുഴല്‍കിണറുകളും പരാജയപ്പെട്ടിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ ഏറെപ്പേരും താത്പര്യപ്പെടുന്നില്ല. നിലവിലുള്ള കുഴല്‍ കിണറുകളില്‍ ജലലഭ്യത കുറയുകയും ചെയ്തു.