പേര് നയാഗ്ര; തുള്ളി വെള്ളം കിട്ടാനില്ല
Sunday, May 5, 2024 10:58 PM IST
കുറവിലങ്ങാട്: പേര് നയാഗ്രയെന്നാണെങ്കിലും പദ്ധതിയിൽനിന്ന് വെള്ളം കിട്ടാനില്ലാതെ നാട്ടുകാർ. കോഴാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നയാഗ്ര ശുദ്ധജല പദ്ധതിയുടെ ഗുണഭോക്താക്കളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായിട്ടുള്ളത്. കുറവിലങ്ങാട് പഞ്ചായത്തിലെ നൂറുകണക്കായ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ പദ്ധതി അടുത്തനാളിലായി ശുദ്ധജലം നൽകാനാകാതെ ചർച്ചയായിരിക്കുകയാണ്.

പദ്ധതിയുടെ ഗുണഭോക്താക്കളായ മാടശേരി പ്രദേശത്തെ പത്തോളം കുടുംബങ്ങൾ വെള്ളം കിട്ടാതെ വന്നതോടെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇവർക്ക് ഒരുതവണ വാഹനത്തിലെത്തിച്ച് വെള്ളം നൽകിയെങ്കിലും കാര്യമായ പരിഹാരം കാണാനായില്ല.

മാടശേരി ഭാഗത്തിനു പിന്നാലെ നാടുകുന്ന് ഭാഗത്തുള്ളവരും ഇപ്പോൾ പരാതി ശക്തമാക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ശുദ്ധജലത്തിനായി പദ്ധതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. സ്വന്തമായി കിണറില്ലാത്തവരാണ് എല്ലാവരുമെന്നതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഏറെ ദുരിതത്തിലാണ്. പദ്ധതിയുടെ കുളത്തിൽ വെള്ളം ആവശ്യത്തിനുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. പദ്ധതി നടത്തിപ്പിലെ വീഴ്ചയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിലാണെങ്കിലും ജനപ്രതിനിധികളടക്കമുള്ളവർ മൗനം പാലിക്കുന്നത് പ്രതിഷേധം ആളിക്കത്തിക്കുന്നുണ്ട്.