കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്നു വലിയവിളക്ക്
Monday, April 29, 2024 1:14 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തെ സ്വര്‍ണനാളങ്ങളാല്‍ പ്രഭാപൂരിതമാക്കുന്ന വലിയ വിളക്കാഘോഷം ഇന്നു നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള എട്ടു വിളക്കുകളുടെ സമാപനം കുറിക്കുന്നതാണു വലിയവിളക്ക്.

നറുനെയ് ദീപപ്രഭയില്‍ ഇന്നു കൂടല്‍മാണിക്യ ക്ഷേത്രം വെട്ടിത്തിളങ്ങും. സന്ധ്യയുടെ ചുവപ്പേറ്റു വാങ്ങി ശ്രീകോവിലിനുള്ളിലും മണ്ഡപത്തിലും വിളക്കുമാടത്തിലും ചുറ്റമ്പലത്തിനു ചുറ്റുമുള്ള ദീപസ്തംഭങ്ങളിലും തീര്‍ഥക്കര മതിലിലും ഗോപുരദ്വാരത്തിലും മതിലിനു പുറത്ത് ആല്‍ത്തറയിലും കുട്ടംകുളം മതിലിലും കൊട്ടിലാക്കലിലും നെയ്ദീപങ്ങള്‍ മിഴിതുറക്കുന്നതോടെ സംഗമേശ സന്നിധി ഭൂലോക വൈകുണ്ഠമാകും.

ക്ഷേത്രം മുഴുവന്‍ ദീപാലങ്കൃതമാകുമെന്നതാണ് ഈ ദിവസത്തിന്‍റെ പ്രത്യേകത. രാത്രി 8.30 നു ഭഗവത് ചൈതന്യമാവാഹിച്ച തിടമ്പു പുറത്തേക്കെഴുന്നള്ളിച്ച് ശ്രീകോവിലിനു തെക്ക് സപ്തമാതൃക്കള്‍ക്ക് ബലിതൂകി തിടമ്പു കോലത്തിലേറ്റും. ലക്ഷദീപങ്ങളുടെ പ്രഭയില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന്‍റെ അവസാന വിളക്കെഴുന്നള്ളിപ്പിനു സംഗമേശ്വരന്‍ 16 ആനകളുടെ അകമ്പടിയോടെ കിഴക്കേ നടപ്പുരയില്‍ എഴുന്നള്ളി നില്‍ക്കും. പഞ്ചാരിയുടെ കാലങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെരുമ്പറ മുഴക്കമാവും. തുടര്‍ന്ന് അവസാന പ്രദക്ഷിണവും പൂര്‍ത്തിയാക്കി ഭഗവത് ചൈതന്യം ആവാഹിച്ച തിടമ്പ് ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കോലം പുറത്തേക്കെഴുന്നള്ളിച്ച് ഗജവീരന്റെ പുറത്തേറ്റി രണ്ടു ഗജവീരന്‍മാരോടുകൂടി അകമ്പടിയോടെ നാലു പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിനു തെക്കു പടിഞ്ഞാറ് ഭാഗത്ത് വിളക്കാചാരം നടക്കും. ആറാമത്തെ പ്രദക്ഷിണം 17 ഗജവീരന്‍മാരോടൊപ്പമുള്ള ഭഗവാന്‍റെ എഴുന്നള്ളിപ്പായിരിക്കും.

ഏഴാമത്തെ പ്രദക്ഷിണം ഇടയ്ക്കാ പ്രദക്ഷിണവും എട്ട്, ഒമ്പത് പ്രദക്ഷിണങ്ങള്‍ നാഗസ്വരത്തോടെയുമായിരിക്കും. തുടര്‍ന്ന് അകത്തേയ്ക്ക് എഴുന്നള്ളിപ്പ്. 250 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന വലിയവിളക്കിലെ പഞ്ചാരിമേളത്തിനു പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രമാണം വഹിക്കും.

കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട രാമായണ കഥാ സന്ദര്‍ഭം ആട്ടക്കഥയാക്കിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഇന്ന് നടക്കും. ഈ കഥകളി കാണാനും നേദ്യം സ്വീകരിക്കുവാനും ആയിരകണക്കിനു ഭക്തജനങ്ങളാണു ക്ഷേത്രത്തിലെത്തിചേരുക.