മേളാസ്വാദകരുടെ മനംകവര്‍ന്ന് ചെമ്പടമേളം
Monday, April 29, 2024 1:14 AM IST
ഇരിങ്ങാലക്കുട: പഞ്ചാരിയുടെ പാല്‍ക്കടല്‍ തീര്‍ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തില്‍ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. പഞ്ചാരിമേളം പൂര്‍ത്തിയാവുന്നത് ചെമ്പടയിലാണ്. 21 ചെമ്പടമേളങ്ങളാണ് ഇവിടെ എഴുന്നള്ളിപ്പിനോടനുബന്ധിച്ച് കൊട്ടുന്നത്. ക്ലാസിക്കല്‍ പഞ്ചാരിയുടെ പ്രയോഗവേദിയായ ഇരിങ്ങാലക്കുടയിലെ ഉത്സവത്തിന് മേളം അഞ്ചാം കാലം പടിഞ്ഞാറേ നടയില്‍ കൊട്ടിക്കലാശിക്കുന്നതോടെ പഞ്ചാരിമേളം കഴിയുന്നു. തുടര്‍ന്ന് രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. കുലീപിനീ തീര്‍ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതുകൊണ്ടിതിനെ തീര്‍ഥക്കര മേളം എന്നും പറയാറുണ്ട്.

തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കെെവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേ നടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നു.

ഉരുട്ടുചെണ്ടയിലും വീക്കനിലും വിദഗ്ധരായ ചെണ്ട കലാകാരന്‍മാരുടെ വൈദഗ്ധ്യം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ഥക്കര മേളത്തിനിടയിലാണ്. തീര്‍ഥക്കരയില്‍ നിന്നു മേളം കിഴക്കേനടയില്‍ എത്തുന്നതോടെ ചെമ്പട ഉച്ചസ്ഥായിയിലാകുന്നു. എട്ട് അക്ഷരകാലത്തിന്‍റെ വൈവിധ്യമാര്‍ന്ന പ്രയോഗങ്ങളോടൊപ്പം മേളാസ്വാദകരുടെ ശബ്ദഘോഷവും വേറിട്ട് കേള്‍ക്കാം.

ചെമ്പടമേളം കൊട്ടിക്കലാശം കിഴക്കേനടയില്‍ സംഭവിക്കുന്നതോടെ മേളത്തിന്റെ നാദപ്രപഞ്ചം പൂര്‍ത്തിയാകുന്നു. ആദിതാളമെന്ന് ശാസ്ത്രീയ സംഗീതത്തിലും ചെമ്പടയെന്ന് കേരളതാളപദ്ധതിയിലും അറിയപ്പെടുന്ന ചെമ്പടമേളം മലയാളിയെ സംബന്ധിച്ചിടത്തോളം താളത്തിന്‍റെ വഴികളില്‍ വളരെ പ്രാധാന്യമുള്ളതാണ്.

സ്വര്‍ണ നെറ്റിപ്പട്ടങ്ങളും വെള്ളിച്ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്‍മാര്‍ തീര്‍ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേയ്ക്ക് എഴുന്നള്ളിക്കുന്ന രംഗം കലാസ്വാദകരുടെ കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്.

കൂടല്‍മാണിക്യത്തില്‍ ഇന്ന്

രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാ രിമേളത്തിനു പെരുവനം കുട്ടന്‍മാരാര്‍ പ്രമാണം വഹിക്കും.

സ്‌പെഷല്‍ പന്തലില്‍

ഉച്ചതിരിഞ്ഞ് ഒന്നുമുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ എറണാകുളം സുജിന ശ്രീധറി ന്‍റെ ഭരതനാട്യം, അഞ്ചുമുതല്‍ അപര്‍ണ പള്ളിപ്പാട്ടിന്‍റെ ഭരതനാട്യം, 5.45 മുതല്‍ സുധ സുന്ദറിന്‍റെ ഭരതനാട്യം, 6.45 മുതല്‍ പെരിങ്ങോട്ടുകര ഡോ. അര്‍ച്ചന രാജും സംഘവും അവതരിപ്പി ക്കുന്ന ജ്ഞാനപ്പാന ആവിഷ്‌കാരം, രാത്രി എട്ടുമുതല്‍ ഒമ്പതുവരെ പെരിഞ്ഞനം സൗപര്‍ണിക ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിയുടെ ശാസ്ത്രീയനൃത്തം, രാത്രി ഒമ്പതുമുതല്‍ 10 വരെ കലാമണ്ഡലം ഷീന സുനിലിന്‍റെ മോഹിനിയാട്ടം, 10 മുതല്‍ ഇരിങ്ങാലക്കുട ജാന്‍കി നാട്യകലാക്ഷേത്ര അനുപമ അജയ്‌മേനോനും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം.

സംഗമം വേദിയില്‍

ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ 4.30 വരെ മുരിയാട് മുരളീധരന്‍റെ ഓട്ടന്‍തുള്ളല്‍, 4.30 മുതല്‍ 5.30 വരെ ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡല്‍ കല പരമേശ്വരന്‍റെ നൃത്തനൃത്യങ്ങള്‍, 5.30 മുതല്‍ 6.30 വരെ ചെന്നൈ എല്‍. ശ്വേതയുടെ ഭരതനാട്യം, 6.30 മുതല്‍ രാത്രി 8.30 വരെ ചെന്നൈ ഡോ.ജി. ബേബി ശ്രീറാമിന്‍റെ സംഗീതക്കച്ചേരി, 8.30 മുതല്‍ 10 വരെ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം, രാത്രി 12നു ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്‍റെ ശ്രീരാമപട്ടാഭിഷേകം കഥകളി.