വടക്കാഞ്ചേരിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
Tuesday, April 30, 2024 7:40 AM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിന് പിറകിൽ അകമല താഴ്‌വാരത്ത് കാട്ടാനകൾ ശനിയാഴ്ച രാത്രിയിലും കഴിഞ്ഞദിവ സം പുലച്ചെയുമായി വ്യാപകമായി കൃഷി നശിപ്പിച്ചു. പിഡബ്ല്യുഡി കോൺട്രാക്ടർ ഗോവിന്ദൻകുട്ടിയുടെ രണ്ടരയേക്കർവരുന്ന കൃഷിയിടത്തിലെ ഇരുനൂറിലധികം വാഴകളും മറ്റൊരു പറമ്പിലെ 60 ഓളം വാഴകളും ചെട്ടിയാർകുന്ന് പ്രദേശത്തെ പ്ലാവുമാണ് ആന നശിപ്പിച്ചത്.

ശനിയാഴ്ച രാത്രി എട്ടോടെ തൂമാനം വെള്ളച്ചാട്ടപരിസരത്താണ് കാട്ടാനകൾ ആദ്യമിറങ്ങിയത്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചതോടെ കാട്ടാനകൾ പട്ടാണിക്കാട് ഭാഗത്ത് വനം വകുപ്പ് ജീവനക്കാർ രാത്രിയിൽ തങ്ങുന്ന ഒട്ടും സുരക്ഷിതമല്ലാത്ത ഷെഡിന്‍റെ പരിസരത്ത് ഏറെ നേരം തമ്പടിച്ചതായി ജീവനക്കാർ പറഞ്ഞു.

തുടർന്ന് ചെട്ടിയാർകുന്ന് സ്വദേശി പുത്തൻവീട്ടിൽ ലോറൻസിന്‍റെ പുരയിടത്തിലെത്തിയ ആനകൾ തൊടിയിലെ പ്ലാവിൽ നിന്ന് ചക്കകൾ പൊട്ടിച്ച് കഴിക്കുകയും പ്ലാവിന്‍റെ ചില്ലകൾ ഒടിക്കുകയും ചെയ്തു.

നഗരസഭാ പ്രദേശമാണെങ്കിലും ചെട്ടിയാർക്കുന്ന് പ്രദേശത്തെ വഴികളിൽ വഴിവിളക്കുകളില്ലാത്തതും നല്ല വഴികൾ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.ചെട്ടിയാർക്കുന്നത്തുനിന്നും താഴെയിറങ്ങിയ ആനകൾ ഗോവിന്ദൻ കുട്ടിയുടെ കുലവന്ന പൂവൻവാഴത്തോട്ടം നിലംപരിശാക്കി.

നാലോളം ആനകൾ കൂട്ടത്തിലുണ്ടാകാമെന്ന് ഗോവിന്ദൻകുട്ടി പറയുന്നു. ശനിയാഴ്ച രാത്രി എട്ടോടെ വാഴാനി കുറ്റിക്കാട് മേഖലയിലും കാട്ടാനയിറങ്ങിയത് വനം വകുപ്പ് ജീവനക്കാർക്ക് ഇരട്ടി തലവേദനയായി. വാഴാനി മുതൽ പട്ടാണിക്കാട് വരെ സോളാർവേലി കെട്ടി കാടിനെയും നാടിനേയും വേർത്തിരിച്ചില്ലെങ്കിൽ വലിയൊരുവിഭാഗമാളുകൾ നാടു വിട്ടുപോകേണ്ട ഗതികേടിലാണെ ന്നും നാട്ടുകാർ പറഞ്ഞു.