റിപ്പോർട്ട് മറച്ചുവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: ഡയറക്ടർ
Tuesday, April 30, 2024 7:40 AM IST
പുത്തൂർ: തൃശൂർ മൃഗശാലയിൽനിന്നു സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ നാലു പക്ഷികളും പന്നിമാനും ചത്ത സംഭവം മറച്ചുവച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ കീർത്തി പറഞ്ഞു.

കേന്ദ്ര സൂ അഥോററ്റിയെ കൃത്യമായി വിവരം ധരിപ്പിച്ചിട്ടുണ്ട്. സെൻട്രൽ സൂ അഥോററ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് ഒരോ ജീവികളും ചത്ത സമയത്തുതന്നെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥനും വീഴച വരുത്തിയിട്ടില്ല. രണ്ട് ക്യുറേറ്റർമാർക്ക് ഷോകോസ് നോട്ടീസ് മാത്രമാണു നൽകിയിരിക്കുന്നത്. ഇവരുടെ ഭാഗത്തുനിന്നു വീഴ്ച വരുത്തിയിട്ടില്ല. ആരെയും സസ്പെൻഡ് ചെയ്തിട്ടില്ല. തെറ്റായ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെന്ന് സുവോളജിക്കൽ അധികൃതർ പറഞ്ഞു.

തൃശൂർ മൃഗശാലയിൽനിന്ന് എത്തിച്ച പക്ഷികളിൽ പലതും പ്രായാധിക്യവും അവശതയുള്ളതുമായിരുന്നു. കിളികൾ തമ്മിലുള്ള ഇൻഫൈറ്റുമാണു പക്ഷികൾ ചാകാനിടയായത്. പന്നിമാൻ ചത്തത് അണുബാധമൂലമാന്നെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഓക്ടോബർ മുതലാണ് തൃശൂർ മൃഗശാലയിൽനിന്നു സുവോളജിക്കൽ പാർക്കിലേക്കു പക്ഷിമൃഗാദികളെ മാറ്റിത്തുടങ്ങിയത്. പാർക്കിന്‍റെ അവസാനഘട്ട നിർമാണ പ്രവൃത്തികൾ പുരോഗമിച്ചു വരികയാണെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ അറിയിച്ചു.