കൈനൂർ പുഴ; ചണ്ടിയും പായലും മൂടി ഉപയോഗശൂന്യമാവുന്നു
Friday, May 3, 2024 2:21 AM IST
പുത്തൂർ: പുത്തൂർ - നടത്തറ പഞ്ചായത്തുകൾ തമ്മിൽ പങ്കിടുന്ന കൈനൂർ പുഴ പല ഭാഗത്തും ചണ്ടിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമാവുന്നു.

കടുത്ത വേനലിലും പുഴയിൽ ധാരാളം വെള്ളം ഉണ്ടെങ്കിലും ആളുകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പുഴയുടെ ഇരുഭാഗത്ത് കാട് വളർന്നതും പല സ്ഥലത്തും പുഴയിലേക്ക് മരങ്ങൾ വീണും ജലത്തിന്‍റെ ഒഴുക്ക് തടസമായ അവസ്ഥയാണ്. ചണ്ടിയും പായലും നിറഞ്ഞതോടെ കുളിക്കുന്നതിനോ, വസ്ത്രങ്ങൾ കഴുകുന്നതിനോ കഴിയുന്നില്ല.

മഴക്കാലത്ത് കൂടുതൽ വെള്ളം എത്തിയാൽ കൃത്യമായി ഒഴുകിപോവാൻ കഴിയാത്ത സ്ഥിതിയാകും. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങാനും ഇടയുണ്ട്.

പുഴയിലെ ചണ്ടിയും പായലും മറ്റ് മാലിന്യങ്ങളും നീക്കംചെയ്യാൻ ഇരു പഞ്ചായത്തുകളും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.