കുടിവെള്ള ക്ഷാമം പരിഹരിക്കണം; പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം
Friday, May 3, 2024 2:21 AM IST
എരുമപ്പെട്ടി: രൂക്ഷമായ ജലക്ഷാമം നേരിടുന്ന കടങ്ങോട് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനൽകി.

വേനൽ കടുത്ത സാഹചര്യത്തിൽ വാർഡുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തുന്ന ജലവിതരണം മതിയാകാത്ത അവസ്ഥയാണ്. പല വീടുകളിലും കിണറുകൾ വറ്റി വരണ്ടതിനാൽ അടിസ്ഥാനകാര്യങ്ങൾക്കുപോലും വെള്ളമില്ലാത്ത സാഹചര്യമാണ്. ഓരോ വാർഡുകളിലും വെള്ളം ആവശ്യമായ 400ൽപരം വീടുകളുണ്ട്.

ഒന്നിടവിട്ട ദിവസങ്ങളിൽ രൂക്ഷമായ വെള്ളക്ഷാമമുള്ള പ്രദേശങ്ങളിൽ മൂന്നുതവണയെങ്കിലും വെള്ളമെത്തിക്കണമെന്നും 18 വാർഡുകളിലും ജലവിതരണത്തിന് കൂടുതൽ പ്രദേശങ്ങൾ അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ശക്തമായ സമര നടപടികൾക്ക് രൂപംനൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷറഫു പന്നിത്തടം അറിയിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്, മണ്ഡലം വൈസ് പ്രസിഡന്‍റ് സലാം വലിയകത്ത്, സെക്രട്ടറി എ.കെ. കരീം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ദീപ രാമചന്ദ്രൻ, അബ്ദുൾ മജീദ് എന്നിവരും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിവേദനം നൽകാനെത്തിയിരുന്നു.