പഞ്ചവടിയിൽ പഞ്ചായത്തിന്‍റെ നിർമാണം വീട്ടമ്മ തടഞ്ഞു
Sunday, May 5, 2024 2:08 PM IST
ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് പഞ്ചവടി ബീച്ചിൽ ടേക്ക് എ ബ്രേക്ക് നിർമാണം സമീപവാസിയായ വീട്ടമ്മ തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ എത്തിയ ഭരണസമിതി അംഗങ്ങളെയാണ് നാലകത്ത് ഷമീറ തടഞ്ഞത്.

നിർമാണവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഉത്തരവ് വരുന്നതുവരെ തൽസ്ഥിതി തുടരാൻ പോലീസ് നിർദേശിച്ചു. ഇതിനെ പഞ്ചായത്ത് പ്രസിഡന്‍റ്ചോദ്യം ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. പണി ചെയ്യാൻ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ അംഗങ്ങളും പണിക്കാരും സംരക്ഷണത്തിന് പോലീസും എത്തി. അപ്പോഴാണ് നിർമാണം തടഞ്ഞത്. പാതയോര വിശ്രമകേന്ദ്രം നിർമിക്കുന്നത് ചട്ട വിരുദ്ധമാണെന്നും കെട്ടിടം തന്‍റെ വീടിന് ഭീഷണിയാണെന്നും ഷെമീറ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഷെമീറ നൽകിയ പരാതി 21ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. മുമ്പും പണി തടഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് നൽകിയ ഹർജി അടുത്തമാസം അഞ്ചിന് ഹൈക്കോടതി പരിഗണിക്കും. അതുവരെ തൽസ്ഥിതി തുടരാനാണ് കോടതി ഉത്തരവെന്ന് എസ്എച്ച്ഒ പ്രതാപൻ പറഞ്ഞു. ഇതിനിടെ ഷെമീറയ്ക്ക് പിന്തുണയുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി.