കോയമ്പത്തൂർ: കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് ദിവസവേതനമായി 770 രൂപ കോയമ്പത്തൂർ കളക്ടർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കൾ മുതൽ ശുചീകരണ തൊഴിലാളികൾ കളക്ടറുടെ ഓഫീസിന് മുന്നിൽ സമരം നടത്തിവരികയായിരുന്നു.

ഈ വേതനം തങ്ങൾക്ക് നൽകുന്നില്ലെന്നും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടാണ് ശുചീകരണ തൊഴിലാളികൾ സമരം നടത്തുന്നത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ തവണ നടത്തിയ ചർച്ചകളിൽ ശുചീകരണ തൊഴിലാളികൾക്ക് പ്രതിമാസം 20,454 രൂപ ശമ്പളം നൽകേണ്ടതില്ലെന്നും കളക്ടർ പ്രഖ്യാപിച്ച 770 രൂപ ആവശ്യമില്ലെന്നും കോർപറേഷൻ പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്.

ഈ സാഹചര്യത്തിൽ കളക്ടർ പ്രഖ്യാപിച്ച 770 രൂപ ശമ്പളം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറുടെ ഓഫീസിലെത്തിയ ശുചീകരണ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കാൻ വരുന്നവരെ അറസ്റ്റ് ചെയ്തുവരികയാണ്.