x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച അഭിനേതാക്കൾ, നാടകം വളരട്ടെ; കുറിപ്പുമായി ജോയ് മാത്യു


Published: February 26, 2026 03:33 PM IST | Updated: February 26, 2026 03:50 PM IST

ആരോഗ്യമന്ത്രി വീണാ ജോർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യുവും അഖിൽ മാരാറും.

വീണാ ജോർജിന്‍റെ പേരോ കണ്ണൂരിലെ സംഭവമോ ഒരിടത്തും ജോയ് മാത്യു പരാമർശിച്ചിട്ടില്ലെങ്കിലും അപ്രതീക്ഷിത വേദികളിലെ അഭിനയം, നാടകം വളരട്ടെ തുടങ്ങിയ പ്രയോഗങ്ങൾ മന്ത്രിക്കെതിരെയുള്ള ഒളിയമ്പാണെന്നാണ് സൂചന.

‘‘എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.

മാറാത്തത് ഒന്നുമാത്രം കാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം. നാടകം വളരട്ടെ!’’ ജോയ് മാത്യുവിന്‍റെ വാക്കുകൾ.

അഖിൽ മാരാരും വീണ ജോർജിനെ വിമർശിച്ചെത്തി. നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് വീണ ജോർജെന്ന് അഖിൽ പറയുന്നു.

‘ആരോഗ്യ മന്ത്രി വീണ ജോർജ് കേരളം നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് എന്ന കാര്യത്തിൽ ഇടത് പക്ഷത്തിനു പോലും എതിരാഭിപ്രായമുണ്ടാവില്ല...ആശുപത്രിയിൽ ഡോക്ടർക്ക് സംഭവിച്ച പിഴവ് നേരിട്ട് മന്ത്രിയെ ബാധിക്കില്ല എങ്കിലും അതിന്‍റെ ധാർമികത മനസിലാക്കി പൊതു സമൂഹത്തോട് ക്ഷമ പറയാൻ എങ്കിലും  വിവരം ലവ ലേശം ഇല്ലാത്ത നടി (മന്ത്രി) മനസിലാക്കണമായിരുന്നു...

അതിന് പകരം പ്രതിഷേധിച്ച യുവ ജനങ്ങളോടും മാധ്യമങ്ങളോടും ആക്രോശിക്കാനും കൊമ്പ് കോർക്കാനും ആണ് ഇവർ ശ്രമിച്ചത്..ഫലമോ ചെയ്യാത്ത തെറ്റിന്‍റെ പേരിൽ കുറെ കെഎസ്‍യു ഭാരവാഹികളെ റിമാൻഡ് ചെയ്തു... അതിന്‍റെ പേരിൽ നാട്ടിൽ കോൺഗ്രസ് ഓഫിസുകൾ തല്ലി തകർക്കുന്നു..തിരിച്ചടികൾ നടക്കുന്നു..ഒരേ സമയം ഭാവിയിൽ നാട് നയിക്കേണ്ട ഇരു ഭാഗത്തേയും കുട്ടികൾ തമ്മിൽ തല്ലി ചാവുന്നു..കുറെയെണ്ണം ജയിലിൽ പോകുന്നു.. ഇവരെ തമ്മിൽ തല്ലിച്ച നേതാക്കന്മാർ ഈ വിഷയം പരമാവധി ആളി കത്തിച്ചു മുന്നോട്ട് കൊണ്ട് പോകാൻ നോക്കുന്നു...

ഈശ്വരാ ആരെങ്കിലും ആരെയെങ്കിലും ഒന്ന് കൊന്ന് കളഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും ഇരു വിഭാഗത്തെയും നേതാക്കൾ സ്വപ്നം കാണുന്നത്.. ഇപ്പോൾ ഒരു രക്ത സാക്ഷിയെ ആർക്ക് കിട്ടിയാലും ലോട്ടറി അല്ലേ... ഈ നാട് ഈ വിധം നശിപ്പിച്ചത് ഇവരാണ്.. ദയവ് ചെയ്തു ഇക്കൂട്ടർക്ക് ഒറ്റ വോട്ട് പോലും കൊടുക്കരുത്.

ഇതേ വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്തു മന്ത്രിയുടെ തെറ്റുകൾ പൊതു ജനത്തിന് മുന്നിൽ ചൂണ്ടി കാണിച്ചു അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ പോരായിരുന്നോ എന്നൊരു ചോദ്യം നമ്മൾ ചോദിച്ചാൽ...അമ്മയാണെ സത്യം സിനിമയിൽ ഭിത്തിയിൽ തുപ്പി വെച്ച കരമന പറയുന്ന സന്തോഷത്തോടെ ഇവർ പറയും...

അതിൽ ഒരു ത്രില്ലില്ല..നാട് കുട്ടിചോറാക്കണം.. പാർട്ടിയുടെ അടിമകൾ തമ്മിൽ തല്ലി ചാവണം...ഞങ്ങൾ ഇങ്ങനെയാണ് ഭായ്... ഇവിടെ ഇങ്ങനെയാണു ഭായ്.’’ അഖിൽ മാരാർ കുറിച്ചു.

Tags : joy mathew veena george movie news

Recent News

Corehub Up