x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാൾ തെരഞ്ഞെടുപ്പ്: ബിജെപിയുടെ രണ്ടാം പട്ടിക പുറത്ത്; രൂപാ ഗാംഗുലിയും സന്ദേശ്ഖാലി അതിജീവിതയും മത്സരരംഗത്ത്


Published: March 19, 2026 08:13 PM IST | Updated: March 19, 2026 08:13 PM IST

കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക ബിജെപി പുറത്തിറക്കി. പ്രശസ്ത നടി രൂപാ ഗാംഗുലി, സന്ദേശ്ഖാലിയിലെ അതിക്രമങ്ങളെ അതിജീവിച്ച രേഖ പാത്ര എന്നിവരുടെ സാന്നിധ്യമാണ് ഈ പട്ടികയിലെ പ്രധാന ആകർഷണം. പ്രശസ്ത നടിയും മുൻ രാജ്യസഭാ എംപിയുമായ രൂപാ ഗാംഗുലി സോനാർപൂർ ദക്ഷിൺ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

സന്ദേശ്ഖാലിയിലെ സ്ത്രീപീഡനത്തിനെതിരെ ശബ്ദമുയർത്തി ദേശീയ ശ്രദ്ധ നേടിയ രേഖ പാത്രയെ ഹിംഗൽഗഞ്ച് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.
സന്ദേഷ്ഖാലി മണ്ഡലത്തിൽ സനത് സർദാർ മത്സരിക്കും. പ്രിയങ്ക തിബ്രേവാൾ എന്‍റാലി മണ്ഡലത്തിൽ നിന്നും സുമന സർക്കാർ ബാലാഗഡ് മണ്ഡലത്തിൽ നിന്നും മത്സരിക്കും. സ്വാപൻ മജുംദാർ (ബംഗാവോൺ ദക്ഷിൺ), ഗാർഗി ദാസ് ഘോഷ് (കാൻഡി) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.

ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ സന്ദേശ്ഖാലി വിഷയം സജീവമായി നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് രേഖ പാത്രയെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ബംഗാൾ രാഷ്ട്രീയത്തിൽ സുവേന്ദു അധികാരിയും മമത ബാനർജിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം ഈ പ്രമുഖ വനിതാ സ്ഥാനാർത്ഥികളുടെ സാന്നിധ്യവും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നിർണായകമാക്കുന്നു.

Tags : Bengal elections BJP's second list Latest News

Recent News

Corehub Up