x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അംബര്‍നാഥില്‍ കോണ്‍ഗ്രസിന് തിരിച്ചടി: സസ്‌പെന്‍ഡ് ചെയ്ത 12 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു


Published: January 8, 2026 12:34 PM IST | Updated: January 8, 2026 01:43 PM IST

മുംബൈ: മഹാരാഷ്ട്രയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യം ചേര്‍ന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ നാടകീയ നീക്കം.

ഡിസംബര്‍ 20ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 അംഗ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗം 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബിജെപി 14 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകള്‍ വീതവുമാണ് നേടിയത്. എന്നാല്‍ ഷിന്‍ഡെ വിഭാഗത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പ്രാദേശിക ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായും അജിത് പവാര്‍ വിഭാഗം എന്‍സിപിയുമായും ചേര്‍ന്ന് അംബര്‍നാഥ് വികാസ് അഘാഡി രൂപീകരിച്ചു. ഈ സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ ബിജെപി സ്ഥാനാര്‍ഥി തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 12 കൗണ്‍സിലര്‍മാരെയും പ്രാദേശിക ബ്ലോക്ക് പ്രസിഡന്‍റിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനു തൊട്ടുപിന്നാലെ താനെയിലെ ബിജെപി ഓഫീസില്‍ മഹാരാഷ്ട്ര ബിജെപി പ്രസിഡന്‍റ് രവീന്ദ്ര ചവാന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഈ സംഭവം മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയിലെ ആന്തരിക പിരിമുറുക്കങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു.

Tags : Congress BJP Shivsena Defection

Recent News

Corehub Up