പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി വിദേശ നേതാക്കൾക്കായി ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പൂർണമായും സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ വൈവിധ്യത്തെ ആഘോഷമാക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി, സസ്യാഹാരം മാത്രം വിദേശ പ്രതിനിധികൾക്ക് വിളമ്പുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷണ സംസ്കാരത്തിലെ വൈവിധ്യത്തെ നിഷേധിക്കുകയാണെന്ന് ആരോപിച്ചു.
ഇന്ത്യയിലെ 80 ശതമാനത്തിലധികം ജനങ്ങളും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണ്. ഇന്ത്യയുടെ തനതായ വിവിധ പ്രാദേശിക മാംസാഹാര വിഭവങ്ങൾ ഒഴിവാക്കി വെജിറ്റേറിയൻ മെനു മാത്രം നിർബന്ധമാക്കുന്നത് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഭക്ഷണരീതിയെയും വൈവിധ്യത്തെയും അവഗണിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ഗാല ഡിന്നറിലെ മെനുവിനെച്ചൊല്ലി രാഷ്ട്രീയ പ്രമുഖരും മുൻ നയതന്ത്രജ്ഞരും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ സസ്യാഹാര സംസ്കാരവും പോഷകഗുണമുള്ള ധാന്യങ്ങളും അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക മെനു തയാറാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
Tags : Oppositionleader RahulGandhi DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash