ന്യൂഡൽഹി: രാജസ്ഥാനിൽ കഴിഞ്ഞമാസം പ്രാബല്യത്തിൽവന്ന മതപരിവർത്തന വിരുദ്ധനിയമത്തെ ചോദ്യംചെയ്തുള്ള രണ്ട് ഹർജികളിൽ സൂപ്രീംകോടതി വാദംകേൾക്കും.
അനധികൃത മതപരിവർത്തനം തടയുക ലക്ഷ്യമിട്ടാണു നിയമമെന്നു രാജസ്ഥാൻ സർക്കാർ വാദിക്കുന്നു. ഹർജികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റീസ് വിക്രം നാഥും ജസ്റ്റീസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രാജസ്ഥാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണു നിയമവിരുദ്ധ മതപരിവർത്തനം തടയുന്നതിനുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കിയത്.