നഗ്നയായി ഓടി ക്ഷേത്രക്കുളത്തിൽ ചാടിയ മുൻ ഐടി ജീവനക്കാരി മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ മെഡിപ്പള്ളിയിൽ മുൻ ഐടി ജീവനക്കാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായ മാനസിക സമ്മർദത്തെത്തുടർന്ന് ബുദ്ധിഭ്രമം സംഭവിച്ച രീതിയിൽ പെരുമാറിയ 25-കാരിയായ തേജസ്വിനിയാണ് ദാരുണമായി മരിച്ചത്.
വിജയനഗരം സ്വദേശിയായ തേജസ്വിനി, ബംഗളൂരുവിലെ ഐടി ജോലി ഉപേക്ഷിച്ച് രണ്ട് മാസം മുമ്പാണ് അമ്മയോടൊപ്പം പീർസാദിഗുഡയിൽ താമസം തുടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെ അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതി പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ യുവതി വസ്ത്രം ധരിക്കാതെ തെരുവിലൂടെ ഓടുന്നതായി വ്യക്തമായിട്ടുണ്ട്.
തുടർന്ന് 2:45-ഓടെ സമീപത്തെ ബീരപ്പ ക്ഷേത്രത്തിലെത്തിയ യുവതി വിഗ്രഹത്തിൽ സ്പർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പുലർച്ചെ 3:00 മണിയോടെ ക്ഷേത്രക്കുളത്തിലേക്ക് ചാടുകയായിരുന്നു. യുവതി കടുത്ത വിഷാദരോഗത്തിനും ഭയാശങ്കകൾക്കും അടിമയായിരുന്നുവെന്ന് അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർച്ചയായ പേടിസ്വപ്നങ്ങളും പരിഭ്രാന്തിയും ഇവർക്ക് അനുഭവപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
Tags : IT professional Hyderabad psychological breakdown Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash