x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ധനക്ഷാമം മറികടക്കാൻ സുപ്രീംകോടതി ഓൺലൈനിലേക്ക്; ജഡ്ജിമാർക്ക് കാർപൂളിംഗ്, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം


Published: May 15, 2026 07:15 PM IST | Updated: May 15, 2026 07:15 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന ഗുരുതരമായ ഇന്ധനപ്രതിസന്ധിയും വിലക്കയറ്റവും മറികടക്കാൻ നിർണായക നടപടികളുമായി രാജ്യത്തെ പരമോന്നത നീതിപീഠം.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സുപ്രീംകോടതി ഹൈബ്രിഡ് പ്രവർത്തന രീതിയിലേക്ക് മാറാൻ തീരുമാനിച്ചു. ഇനി മുതൽ തിങ്കൾ, വെള്ളി ദിവസങ്ങളിലെയും മറ്റ് ഭാഗിക പ്രവൃത്തിദിനങ്ങളിലെയും എല്ലാ കേസുകളും പൂർണമായും വീഡിയോ കോൺഫറൻസിംഗ് വഴി മാത്രമായിരിക്കും കേൾക്കുക.

വെള്ളിയാഴ്ച സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ധന സംരക്ഷണവും കാര്യക്ഷമമായ പ്രവർത്തനവും ലക്ഷ്യമിട്ട് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം മേയ് 12ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഈ അടിയന്തര നടപടി. തടസമില്ലാത്ത വാദത്തിനായി അഭിഭാഷകർക്ക് കൃത്യസമയത്ത് ലിങ്കുകൾ നൽകാൻ രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

Tags : Supreme Court Work From Home Latest News

Recent News

Corehub Up