ന്യൂഡൽഹി: ട്വിഷ ശർമയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ അമ്മായിഅമ്മ ഗിരിബാല അറസ്റ്റിലായിരുന്നു. ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സിബിഐ പുനരാവിഷ്കരിച്ചു.
ഡമ്മി പ്രതിമ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു സിബിഐ സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. മേയ് 12ന് ആയിരുന്നു ട്വിഷ ശർമയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ട്വിഷയുടെ ഭർത്താവ് സമർഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും, അമ്മ ഗിരിബാല സിംഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി.ജില്ലാ ജഡ്ജിയായി വിരമിച്ച ഗിരിബാല സിംഗിനും സമർഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർഥ് ഇപ്പോഴും കസ്റ്റഡിയിലാണ്.
ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമർഥുമായി ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Tags : Twisha Sharma CBI delhi death