ഒക്ലഹോമ: പ്രവാസി മലയാളി സമൂഹത്തിലെ ശ്രദ്ധേയ അംഗവും പരിചയസമ്പന്ന നഴ്സുമായിരുന്ന ലക്ഷ്മിക്കുട്ടി നായർ ഒക്ലഹോമയിൽ അന്തരിച്ചു. സമൂഹത്തിനും ആരോഗ്യരംഗത്തിനും നൽകിയ ദീർഘകാല സേവനങ്ങൾ കൊണ്ടു ശ്രദ്ധേയയായിരുന്ന ലക്ഷ്മിക്കുട്ടിയുടെ മരണം അമേരിക്കയിലെ മലയാളിസമൂഹത്തെ ഏറെ ദുഖത്തിലാഴ്ത്തി
ഇന്ത്യയിൽ ജനിച്ച് വിദ്യാഭ്യാസം നേടിയ ലക്ഷ്മിക്കുട്ടി നായർ, ബംഗളൂരിലെ നഴ്സിംഗ് കോളജിൽ നിന്ന് പ്രഫഷണൽ പരിശീലനം പൂർത്തിയാക്കി. തുടർന്ന് ബംഗളൂരിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ഏകദേശം ഏഴ് വർഷത്തോളം സേവനമനുഷ്ഠിച്ചു.
1975ൽ അമേരിക്കയിലേക്ക് കുടിയേറിയ അവർ, ഒക്ലഹോമയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിൽ രണ്ട് വർഷം ജോലി ചെയ്ത ശേഷം ഇന്റഗ്രിസ് ഹെൽത്ത് സെന്ററിൽ സ്ഥിരമായി ചേർന്നു. ഇന്റഗ്രിസ് ഹെൽത്ത് സെന്ററിൽ രജിസ്റ്റർഡ് നഴ്സായി 35 വർഷത്തോളം സമർപ്പിത സേവനം അനുഷ്ഠിച്ച അവർ, രോഗികളോടുള്ള കരുണയും വൈദഗ്ധ്യവും കൊണ്ട് ആരോഗ്യരംഗത്ത് ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
ദീർഘകാല സേവനത്തിനിടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അവർ നേടി. ഭർത്താവ്: കൃഷ്ണദാസൻ നായർ. മക്കൾ: സുജിത്ത്, ദീപ, പ്രശാന്ത്. മരുമക്കൾ: ഫാത്തിമ, ഷാനൻ.
ലക്ഷ്മിക്കുട്ടിയുടെ വിയോഗത്തിൽ ഒക്കലഹോമ ഹിന്ദു മൈത്രി അനുശോചനം അറിയിച്ചു. സംസ്കാരം ശനിയാഴ്ച നടക്കും (മേയ് രണ്ട്). പൊതുദർശനം രാവിലെ ഒമ്പത് മുതൽ 3.30 വരെ റെസ്റ്റ്ഹാവൻ ഫ്യൂണറൽ ഹോമിൽ, 500 ടണ 104വേ ടേ, ഒക്ലഹോമ സിറ്റിയിൽ.