Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Usa

America

പെനിയേൽ ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ ശനിയാഴ്ച മുതൽ

ഗാർലൻഡ്: ടെക്സസിലെ ഗാർലൻഡിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത വചനപ്രഭാഷകനായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശങ്ങൾ നൽകും.

വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ഞായർ രാവിലെ 10നും സമ്മേളനങ്ങൾ ആരംഭിക്കും. ആത്മീയ ഉണർവ്, ദൈവവചന പഠനം, ആരാധന, പ്രാർഥന എന്നിവയ്ക്ക് പ്രാധാന്യം നൽകി ക്രമീകരിച്ചിരിക്കുന്ന ഈ കൺവൻഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

സമ്മേളനം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എന്ന വിലാസത്തിൽ നടക്കും. ആത്മീയ അനുഗ്രഹം ആഗ്രഹിക്കുന്ന ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

NRI

ഫ്ലോറിഡയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

 

ഫ്ലോറിഡ: ഫ്ലോറിഡയിൽ കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസുകാരി മരിച്ചു. ഹാലൻഡേൽ ബീച്ചിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.

ബ്രിട്ടാനി നിക്കോൾ എന്ന പെൺകുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് കുട്ടിയെ നോക്കാനേൽപ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ആരോപിച്ചു. ബേബിസിറ്റർ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു.

ഇയാൾ കുട്ടിയുമായി കാറിൽ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാൻ മറന്നുപോയി. തുടർന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കുട്ടി അടച്ചിട്ട കാറിനുള്ളിൽ ശ്വാസം മുട്ടിയും കടുത്ത ചൂടേറ്റു കുടുങ്ങിക്കിടക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആർക്കെതിരേയും ഔദ്യോഗികമായി കുറ്റപത്രം ചുമത്തിയിട്ടില്ല. തന്‍റെ ഒരേയൊരു മകളുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും നീതി ലഭിക്കണമെന്നും അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു.

NRI

യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു

സൗത്ത് കരോലിന: അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖനായ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായ അദ്ദേഹം വാഷിംഗ്ടണിലും സ്വന്തം സംസ്ഥാനത്തും ദീർഘകാലമായി റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിന്‍റെ മുൻനിര മുഖമായിരുന്നു.

സെനറ്റ് ബഡ്ജറ്റ് കമ്മിറ്റി ചെയർമാനായിരുന്ന ലിൻഡ്സി ഗ്രഹാം, അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായി കൂടിയായിരുന്നു. 1994-ൽ ജനപ്രതിനിധി സഭയിലേക്കും 2002-ൽ സെനറ്റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള നിർണായക നീക്കങ്ങളിൽ ഗ്രഹാം പ്രധാന പങ്കുവഹിച്ചു. വിദേശനയങ്ങളിലും ദേശീയ സുരക്ഷാ വിഷയങ്ങളിലും ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങിയ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

NRI

ടൊറന്‍റോയിൽ ടേസ്റ്റ് ഓഫ് ഇന്ത്യ ഓഗസ്റ്റ് ഒന്നിന്

 

ടൊറന്‍റോ: കാനഡയിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക - ഭക്ഷ്യ മേളകളിലൊന്നായ ടേസ്റ്റ് ഓഫ് ഇന്ത്യ ഫെസ്റ്റിവൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ ടൊറന്‍റോയിലെ നാഥൻ ഫിലിപ്സ് സ്‌ക്വയറിൽ നടക്കും.

ഒൻപതാം വാർഷികമായി സംഘടിപ്പിക്കുന്ന ഈ മേള ഇന്ത്യൻ ഭക്ഷണ സംസ്കാരവും പൈതൃകവും കലാപാരമ്പര്യവും കാനഡയിലെ ബഹുസാംസ്കാരിക സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീത-നൃത്ത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദങ്ങൾ, ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളായിരിക്കും.

സ്‌കൂൾ ഓഫ് ഫ്ലേവേഴ്‌സും യംഗ് കനേഡിയൻ അലയൻസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

സംഘാടകർ ആയിരക്കണക്കിന് സന്ദർശകരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.

NRI

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്‍റെ വാർഷിക കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്‍റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതിനുള്ള ആരാധനയോടെ അവസാനിക്കും.

ഈ കൺവൻഷനിൽ പാസ്റ്റർ റെജി മാത്യു ശാസ്താം കോട്ടയാണ് മുഖ്യ സന്ദേശം നിർവഹിക്കുന്നത്. ബ്രദർ പ്രിൻസ് ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

ഹിൽവ്യൂ ചർച്ച ഓഫ് ഗോഡിൽ എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പിന് ബൈബിൾ സ്റ്റഡിയും തുടർന്ന് നടക്കുന്ന ആരാധന 11ന് കൂടി അവസാനിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ഉപവാസ പ്രാർഥനകൾ രാവിലെ 10.30ന് ആരംഭിച്ച് 12ന് അവസാനിക്കും.

ഇത് കൂടാതെ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്: Hillview Church of God. 4405 Broadway Blvd. Garland Tx.75043. പാസ്റ്റർ മാത്യു വർഗീസ് (ഫോൺ 214 505 3682), രാജു തരകൻ (ഫോൺ 469 274 2926).

NRI

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 15 മുതൽ

ലാങ്കസ്റ്റർ: ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ഈ മാസം 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്.

വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ വച്ചാണ് കോൺഫറൻസ്. ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്‍റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്‍റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ കോൺഫറൻസിന്‍റെ ആകർഷണങ്ങളാണ്.

ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദൈവവചനത്തിലൂടെ കുടുംബങ്ങളിൽ പുതിയ ഊർജവും ആവേശവും നിറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്‍റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

യുവജന സമ്മേളനങ്ങൾക്ക് ലോംഗ് ഐലൻഡ് സെന്‍റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡോ. എബി ജോർജ് തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള ലിജിൻ ഹന്ന തോമസ് എന്നിവർ നേതൃത്വം നൽകും.

കോൺഫറൻസ് കോഓർഡിനേറ്ററായി ഫാ. അലക്സ് കെ. ജോയ് (വികാരി, സെന്‍റ് പോൾസ് ചർച്ച്, ആൽബനി), സെക്രട്ടറിയായി ജെയ്സൺ തോമസ് (ബ്രോങ്ക്സ്), ട്രഷററായി ജോൺ താമരവേലിൽ (ജാക്സൺ ഹൈറ്റ്സ്), സുവനീർ എഡിറ്ററായി ഡോ. റെബേക്ക പോത്തൻ (സഫേൺ) എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്‍റ് ട്രഷററായും ആശാ ജോർജ് (മിഡ് ലാൻഡ് പാർക്ക്) ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

കോൺഫറൻസിന്‍റെ ഭാഗമായി ബുധനാഴ്ച രാവിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്ററിൽ അരങ്ങേറുന്ന ജോഷ്വ ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പരിമിതമായ ടിക്കറ്റുകൾ 100 ഡോളർ നിരക്കിൽ ലഭ്യമാണ്.

കൂടാതെ ട്രൈ-സ്റ്റേറ്റ് ഏരിയകളിൽ നിന്നും കോൺഫറൻസ് നഗരിയിലേക്ക് റൗണ്ട് ട്രിപ്പ് ചാർട്ടർ ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിന്‍റെ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട്. 100 ഡോളർ നിരക്കിൽ റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. സമ്മാനങ്ങളുടെ പൂർണവിവരങ്ങൾ താഴെ നൽകുന്നു:

ഒന്നാം സമ്മാനം: $5,000, രണ്ടാം സമ്മാനം: $2,000, മൂന്നാം സമ്മാനം: $1,500, നാലാം സമ്മാനം: $1,000, അഞ്ചാം സമ്മാനം: $500 വീതം (രണ്ട് വിജയികൾക്ക്). റാഫിൾ ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന Zelle ID വഴി തുക അയക്കാവുന്നതാണ്.

ആധ്യാത്മിക തലത്തിൽ ഉറച്ച പിന്തുണ നൽകുന്ന ബന്ധങ്ങൾ, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ... ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മ മനോഭാവവും പ്രചോദനാത്മക നിമിഷങ്ങളും പ്രത്യാശയുടെ സന്ദേശങ്ങളുമാണ് സമ്മാനിക്കുക.

പുതിയ കുടുംബ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു.

ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് ഈ കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.

തുടക്കം മുതലേ ദൈവ വചനത്തിലേക്ക് അടുപ്പിക്കുന്ന, അവസാനം വരെ നിലനിർത്തുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തും.

ദൈവ ജനത്തിന് യഥാർഥ ലോകത്തിലെ ഉപദേശങ്ങൾക്കും സ്വർഗീയ ദർശനങ്ങളെ ദൈവജനത്തിലൂടെ മനസിലാക്കുന്നതിനും ദൈവ വചന ശുശ്രൂഷ പ്രധാനവുമാണ്.

ഈ പ്രോഗ്രാമുകളിലൂടെ നമ്മുടെ സാഹചര്യങ്ങളിൽ നിന്നും ദൈവത്തിലേക്ക് നോക്കാൻ കോൺഫറൻസ് ക്ഷണിക്കുകയാണ്. ശക്തമായ ദൈവവചന സന്ദേശങ്ങൾ കേൾക്കാനും പ്രോത്സാഹജനകമായ കൂട്ടായ്മയിൽ പങ്കുചേരാനും മറ്റ് കുടുംബങ്ങളുമായി ഒത്തുചേരാം.

ദൈവത്തിനൊപ്പമുള്ള യാത്രയിൽ വിശ്വസ്തതയോടെ മുന്നോട്ട് പോകാൻ ഈ കോൺഫറൻസ് കുടുംബങ്ങളെ പ്രചോദിപ്പിക്കട്ടെ. മികച്ച പരിശീലനത്തിന്‍റെയും കൂട്ടായ്മയുടെയും ഒരു വാരാന്ത്യം. പള്ളിയിലെ പരിപാടികളോ സ്കൂൾ പ്രോജക്ടുകളോ അല്ലെങ്കിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നീളുന്ന പട്ടികയോ ആകട്ടെ, ആ തിരക്കിലേക്ക് പങ്ക് ചേരാം.

ഇവിടെ രൂപപ്പെടുന്ന കുടുംബ ബന്ധങ്ങൾ നന്മയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വയം പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നു.

ഇവിടെ ലഭിക്കുന്ന സന്ദേശങ്ങളും കൂട്ടായ്മകളും ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നതിനും അവൻ നമ്മിലും നമുക്ക് ചുറ്റും ചെയ്യുന്ന എല്ലാ കാര്യങ്ങളും കാണാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കുഴപ്പങ്ങളിൽ പെട്ടുഴലാതെ നമ്മെ രക്ഷിക്കുന്നു.

എല്ലാവർക്കും ഏറ്റവും ആവശ്യമുള്ള മേഖലകളിൽ കുടുംബത്തിന് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു! എന്തുകൊണ്ട്? ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ നമുക്കും അങ്ങനെ ചെയ്യാൻ പ്രചോദനമാകും.

ഇതിലൂടെ നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ദൈവവചനത്തിൽ പുതു ഊർജവും ഉത്സാഹവും അനുഭവവേദ്യമാകണമെന്ന് കോൺഫറൻസ് പ്രാർത്ഥിക്കുകയാണ്. ആത്‌മീയ വഴികളിൽ ഒരുമയോടെ ഒരേ സ്വരത്തോടെ നമുക്ക് മുന്നേറാം, ദൈവതിരുനാമം വാഴ്ത്തപ്പെടട്ടെ! അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.

വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയ് (ഫോൺ: 973-489-6440), [email protected], സെക്രട്ടറി: ജയ് സൺ തോമസ് (ഫോൺ: 917-612-8832), ട്രഷറാർ: ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566).

NRI

ആത്മീയ സ്വത്വത്തിന്‍റെ തിരിച്ചറിവാണ് ദൈവഹിത നിർവഹണത്തിന്‍റെ ആദ്യപടിയെന്ന് പ്രഫ. കോശി തലയ്ക്കൽ

ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്‍റെ 634-ാമത് സെഷൻ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രഫ. കോശി തലയ്ക്കൽ (ഫിലഡൽഫിയ) യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ആത്മീയ വളർച്ചയ്ക്കും പ്രാർഥനാ ജീവിതത്തിനും ഏറെ പ്രചോദനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാർഥനാ സന്ദേശമാണ് ഈ യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്.

"ഞാൻ ആരാണ്?' എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രഫ. കോശി തലയ്ക്കൽ തന്‍റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. നാം ദൈവത്തിന്‍റെ മക്കളാണെന്ന സത്യം ഹൃദയത്തിൽ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്.

എന്നാൽ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാൽ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ യോഹന്നാൻ സ്നാപകൻ തന്‍റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവനായിരുന്നു.

"എന്‍റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശ്രേഷ്ഠനാണ്; അവൻ ദൈവപുത്രനാണ്' എന്ന് ധൈര്യത്തോടെ ലോകത്തോട് സാക്ഷ്യം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വയം ഉയർത്താതെ ക്രിസ്തുവിനെ ഉയർത്തിക്കാട്ടിയ ഈ ആത്മീയ തിരിച്ചറിവും വിനയവുമാണ് യോഹന്നാൻ സ്നാപകന്‍റെ ശുശ്രൂഷയുടെ വിജയരഹസ്യം.

അതുപോലെ, നാമും "ഞാൻ കർത്താവിന്‍റെ മകനാണ്, കർത്താവിന്‍റെ മകളാണ്' എന്ന ആത്മീയ തിരിച്ചറിവോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ തിരിച്ചറിവ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ജീവിതസാക്ഷ്യമായും പ്രതിഫലിക്കണം.

നമ്മുടെ ജീവിതം ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സാക്ഷ്യമായി മാറുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറുന്നത്. ഈ ആത്മീയ സത്യം ജീവിതത്തിൽ പ്രാവർത്തികമാക്കി, ക്രിസ്തുവിന്‍റെ യഥാർഥ സാക്ഷികളായി ജീവിക്കാൻ ഓരോ വിശ്വാസിയെയും പ്രഭാഷകൻ ഉദ്ബോധിപ്പിച്ചു.

ഡെട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതമാശംസിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജയരാജ് തോമസ് (ഡെട്രോയിറ്റ്) പ്രാരംഭ പ്രാർഥന നടത്തി.

തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള മേരിക്കുട്ടി കുര്യൻ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 23 വരെയുള്ള നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. പ്രഫ. കോശി തലയ്ക്കലിന്‍റെ മുഖ്യപ്രഭാഷണത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു നേതൃത്വം നൽകി.

സംഘാടകർക്ക് വേണ്ടിയും പങ്കെടുത്തവർക്ക് വേണ്ടിയും ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ. ടി. എ. മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.

ഡെട്രോയിറ്റിൽ നിന്നുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്‍റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി ഈ വാരത്തെ പ്രാർഥനാ യോഗം ഭക്തിസാന്ദ്രമായി സമാപിച്ചു. യോഗത്തിന്‍റെ സുഗമമായ നടത്തിപ്പിനായി ഹൂസ്റ്റണിൽ നിന്നും ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.

ചൊവ്വാഴ്ച നടക്കുന്ന 635-ാമത് സെഷനിൽ കാനഡയിൽ നിന്നുള്ള പ്രമുഖ ദൈവവചന പണ്ഡിതൻ റവ. ഡോ. ജോൺ മാത്യു മുഖ്യസന്ദേശം നൽകുന്നതായിരിക്കുമെന്ന് ഐപിഎൽ ടീമിന് വേണ്ടി സി.വി. സാമുവൽ അറിയിച്ചു.

NRI

ടാമ്പ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. മരിയ പ്ലാന്തറ അന്തരിച്ചു

ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ഇന്ത്യയിൽ അന്തരിച്ചു.

ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്‍റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

MACF-ന്‍റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. മക്കൾ: ഡോ. പാമേല പ്ലാന്തറ, Psy.D. (ഭർത്താവ്: ഗ്രെഗ് കണ്ടങ്കുളം), മകൾ കാര, പ്രിൻസ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, DMD).

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.

NRI

രാമായണ മാസാചരണത്തിന് മുന്നോടിയായി കെഎച്ച്എൻഎ ചിത്രരാമായണ വെബിനാർ ജൂലൈ 12ന്

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) രാമായണ മാസാചരണത്തിന് മുന്നോടിയായി ജൂലൈ 12ന് പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു.

അമേരിക്കൻ സമയം രാവിലെ 11.30നും (EST), ഇന്ത്യൻ സമയം രാത്രി ഒമ്പതിന് സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുക. രാമായണ മാസാചരണത്തിന് മുന്നോടിയായി കെഎച്ച്എൻഎ ചിത്രരാമായണ വെബിനാർ ജൂലൈ 12ന് പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ. എ. പി. സുകുമാർ (സുകുമാർ കാനഡ) തന്‍റെ "Ramayanam - A Concise Rendering" എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും.

ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്‍റെ ആത്മീയവും സാംസ്കാരികവുമായ സന്ദേശം അദ്ദേഹം അവതരിപ്പിക്കും. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

ഇതോടനുബന്ധിച്ച്, കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും എല്ലാ ദിവസവും ഓൺലൈൻ രാമായണ പാരായണം സംഘടിപ്പിക്കുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതിനായി അൻപതോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന്‍റെ ആത്മാവും സാരവും നിലനിർത്തിക്കൊണ്ട്, കർക്കിടക മാസത്തിലെ മുപ്പത് ദിവസങ്ങൾക്കുള്ളിൽ വായിച്ചുതീർക്കാവുന്ന രീതിയിൽ സംക്ഷിപ്തമായി തയാറാക്കിയ കൃതിയാണ് ഡോ. സുകുമാറിന്‍റെ ചിത്രരാമായണം.

ലളിതവും വ്യക്തവുമായ ഭാഷയിൽ നിത്യപാരായണത്തിനനുയോജ്യമായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം എല്ലാ പ്രായക്കാരെയും രാമായണ പഠനത്തിലേക്കും ആത്മീയ വായനയിലേക്കും ആകർഷിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഇംഗ്ലീഷിലുള്ള "Ramayanam - A Concise Rendering' എന്ന പുസ്തകം ആമസോണിൽ ലഭ്യമാണ്. മലയാളം പതിപ്പ് ഗുരുവായൂരിലെ തീരഭൂമി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തച്ഛന്‍റെ രാമായണത്തിന് പകരമല്ല, മറിച്ച് അതിനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പഠനസഹായി എന്ന നിലയിലാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.

കുടുംബങ്ങളെയും യുവതലമുറയെയും ആത്മീയ വായനയിലേക്കും നിത്യധ്യാനത്തിലേക്കും കൂടുതൽ അടുപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് കെ.എച്ച്.എൻ.എ ആത്മീയ സമിതി അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം വെബിനാറിൽ പങ്കെടുക്കാൻ സംഘടന ക്ഷണിച്ചിട്ടുണ്ട്.

Zoom Meeting ID: 893 5777 6193, Passcode: 649083. കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥ പിള്ള - +1 (832) 938-6427.

NRI

ഡാളസിൽ രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്‍റ്; ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: ഡാളസിലെ ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും നിരവധി ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.

മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ കാഷ് അവാർഡുകളും സമ്മാനിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി ചീട്ടുകളി പ്രേമികളും ടൂർണമെന്‍റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

1999-ൽ ഡെട്രോയിറ്റിൽ ആരംഭിച്ച രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്‍റ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധേയമായ സാംസ്കാരിക-സൗഹൃദ വേദികളിലൊന്നായി വളർന്നിരിക്കുകയാണ്.

വിവിധ മലയാളി സംഘടനകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വളർത്തുക, സൗഹൃദം പുതുക്കുകയും ആശയവിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുക എന്നിവയാണ് ടൂർണമെന്‍റിന്‍റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ, സാങ്കേതിക, പ്രാദേശിക കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ www.56international.com എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.

NRI

യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; തെലുങ്കാന സ്വദേശി അറസ്റ്റിൽ

വാഷിംഗ്ടൺ ഡിസി: യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനിയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്‍റെ ഭാര്യ രാജിത സബിനേനിയെ (27) വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം.

ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.

ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്‍റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി. സംഭവം നടക്കുമ്പോൾ ഇ‍യാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്‍റെ മൊഴി.

എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.

രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്‍റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു.

വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി.

ഭാര്യയുടെ മൃതദേഹത്തിന്‍റെ ചിത്രവും കാമുകിക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു. അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി.

അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്‍റെ രുചിയുണ്ടെന്ന് രാജിത പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

NRI

രേഖകളില്ലാത്ത വിദ്യാർഥികൾക്ക് ഫ്ലോറിഡയിലെ പൊതുകോളജുകളിൽ പ്രവേശന വിലക്ക്

ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.

ബോർഡിന്‍റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്‍റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.

അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.

NRI

സിയാറ്റിലിൽ മലയാളി സമൂഹത്തിന്‍റെ സാംസ്കാരിക മുന്നേറ്റത്തിന് കരുത്തായി കെഎഡബ്ല്യു

സിയാറ്റിൽ: അമേരിക്കയിലെ ഗ്രേറ്റർ സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ വിപുലമാക്കി കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ (കെഎഡബ്ല്യു).

നാലായിരത്തിലധികം മലയാളി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് സംഘടന വർഷം മുഴുവൻ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്. മലയാളി ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെഎഡബ്ല്യു, കുട്ടികൾക്കായി മലയാളം സ്കൂൾ നടത്തുന്നതിനൊപ്പം ഭാഷാപഠനത്തിനും കേരളീയ പൈതൃക സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു.

ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കുടുംബസംഗമങ്ങൾ, കായിക മത്സരങ്ങൾ, കലാപരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയും സംഘടനയുടെ വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഓണസദ്യ, സാംസ്കാരിക വിരുന്നുകൾ, കുടുംബ വിനോദപരിപാടികൾ എന്നിവയിലൂടെ വിവിധ പ്രായക്കാരായ മലയാളികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കാനും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തിന്‍റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

വിവിധ മേഖലകളിൽ മലയാളി സമൂഹത്തിന്‍റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി കെഎഡബ്ല്യു മുന്നേറുകയാണെന്നും അവർ വ്യക്തമാക്കി.

NRI

ഡോ. പി.വി. ചെറിയാന്‍റെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു

 

മനാമ: ബഹ്റനിൽ ഡോക്‌ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബഹ്‌റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്‌റിന്‍ ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്‌ടര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റിന്‍ കാന്‍സര്‍ സെന്‍റര്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റിന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്‍റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.

പരേതന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.

NRI

ബ്രോങ്ക്സ് സെന്‍റ് തോമസ് ഇടവകയിൽ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് മാർ ജോർജ് കൂവക്കാടിന് സ്വീകരണം നൽകി

ന്യൂയോർക്ക്: സിൽവർ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് വത്തിക്കാൻ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി.

പള്ളിമേടയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കർദിനാളിനെ കൈക്കാരൻമാരായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ എന്നിവർ ദേവാലയത്തിന്‍റെ പ്രധാന കവാടത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

 

NRI

എസ്ബി - അസംപ്ഷന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്‍വന്‍ഷന്‍ വ്യാഴാഴ്ച ഷിക്കാഗോയില്‍

ഷിക്കാഗോ: ചങ്ങനാശേരി സെന്‍റ് ബെര്‍ക്ക്മാന്‍സ്, അസംപ്ഷന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന അമേരിക്കയിലെ പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ വ്യാഴാഴ്ച ഷിക്കാഗോയില്‍ നടക്കും.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു ദാനിയേല്‍ അറിയിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള മുന്നോറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന അര്‍ധദിന കണ്‍വന്‍ഷന്‍, ബെന്‍സെന്‍വില്‍ സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് ഒന്നിന് സമാപിക്കും.

എസ്ബി കോളജിന്‍റെ പൂര്‍വവിദ്യാര്‍ഥികളായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കേരള ഗവണ്‍മെന്‍റ് പ്രിന്‍സിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

എസ്ബി കോളജ് പ്രിന്‍സിപ്പൾ ഫാ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പില്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പൾ ഡോ. റാണി മരിയ തോമസ് എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഫാ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പ്രസംഗിക്കും.

മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്‌സിംഗ്, ശാസ്ത്ര-സാങ്കേതികം, ബിസിനസ്, സ്റ്റേറ്റ്/കമ്യൂണിറ്റി സര്‍വീസ് എന്നി വിവിധ മേഖലകളില്‍ അമേരിക്കയില്‍ ഉന്നതസേവനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട പൂര്‍വവിദ്യാര്‍ഥികളെ കണ്‍വന്‍ഷനില്‍ ആദരിക്കും.

 

NRI

ഷിക്കാഗോ സീറോമലബാർ രൂപതയുടെ രജതജൂബിലി കൺവൻഷന് വ്യാഴാഴ്ച തിരിതെളിയും

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്, നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനു വ്യാഴാഴ്ച (ജൂലൈ ഒമ്പത്) തിരിതെളിയും.

അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്‍ററിൽ ജൂലൈ ഒമ്പത് മുതൽ 12 വരെ നടക്കുന്ന സമ്മേനത്തിൽ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കും.

കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോമലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്ന് കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത 25 വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ 14 ഫൊറോനകളിലായി, 54 ഇടവകകളും 33 മിഷൻ സെന്‍ററുകളും എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതിൽപരം വൈദികരുമുണ്ട്.

അതുപോലെ 12000ൽ ഏറെ കുട്ടികൾ ഈ രൂപതയ്ക്കു കീഴിൽ വിശ്വാസ പരിശീലനവും നടത്തിവരുന്നു. വ്യാഴാഴ്ച വൈകുന്നേരം 3.30ന് മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ കൺവൻഷൻ ആരംഭിക്കും.

 

Sports

അമേരിക്കൻ പടയെ നിലംപരിശാക്കി; രാജകീയമായി ക്വാർട്ടറിൽ കടന്ന് ബെൽജിയം

വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ന്‍റെ ക്വാർട്ടറിൽ കടന്ന് ബെൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്താണ് ബെൽജിയം ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം.

ബെൽജിയത്തിന് വേണ്ടി ചാൽസ് ഡി കെറ്റെലായ്‌രെ രണ്ട് ഗോളുകളും ഹാൻസ് വനകെനും റൊമേലു ലുക്കാക്കുവും ഓരോ ഗോൾ വീതവും നേടി.

മാലിക്ക് ടിൽമാൻ ആണ് അമേരിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് ബെൽജിയത്തിന്‍റെ എതിരാളികൾ.

International

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക്; വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്‌യുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്.

ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചു.

തങ്ങൾ വിജയിക്കാൻ പോകുകയാണ്. ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ സംഘർഷം ബാധിക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ട് കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും ട്രംപ് അറിയിച്ചു.

ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞു. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾക്ക് ലഭിക്കാൻ പോകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

NRI

2028 പിസിഎൻഎകെയ്ക്ക് ഒക്‌ലഹോമ വേദിയാകും

ഒക്‌ലഹോമ: വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മകളുടെ ആത്മീയ മഹാസംഗമമായ പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ്, പിസിഎൻഎകെയുടെ 41-ാമത് മഹാസമ്മേളനം 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ അമേരിക്കയിലെ ഒക്‌ലഹോമയിൽ നടക്കും.

"Rooted in Faith - United in Spirit' എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. ഇതിന്‍റെ മലയാളം "വിശ്വാസത്തിൽ വേരൂന്നി - ആത്മാവിൽ ഒന്നായി' എന്നാണ്. ഷിക്കാഗോയിൽ നടന്ന പിസിഎൻഎകെ ജനറൽ ബോഡി യോഗത്തിൽ 2028-ലെ ദേശീയ മഹാസമ്മേളനത്തിനായുള്ള പ്രാഥമിക ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പാസ്റ്റർ തേജസ് തോമസിനെ നാഷണൽ കൺവീനറായും, ബിനോയ് ഫിലിപ്പ് കരുമാങ്കലിനെ നാഷണൽ സെക്രട്ടറിയായും നിബു വെള്ളവന്താനത്തെ നാഷണൽ ട്രഷററായും പാസ്റ്റർ ഡെവിൻ ഡാനിയേലിനെ ഇംഗ്ലീഷ് കോഓർഡിനേറ്ററായും ഡോ. ഗ്രേസ് ഗീവർഗീസിനെ ലേഡീസ് കോഓർഡിനേറ്ററായും, സാം തോമസിനെ ജനറൽ കോഓർഡിനേറ്ററായും, പാസ്റ്റർ മാത്യു സാമുവലിനെ പ്രയർ കോഓർഡിനേറ്ററായും ഷെറി കെ. ജോർജിനെ പബ്ലിക് റിലേഷൻസ് കോഓർഡിനേറ്ററായും ഫിന്നി രാജു ഹൂസ്റ്റണിനെ നാഷണൽ മീഡിയ കോഓർഡിനേറ്ററായും തെരഞ്ഞെടുത്തു.

വിപുലമായ ദേശീയ കമ്മിറ്റിയും ഒക്‌ലഹോമ ലോക്കൽ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിൽ ആത്മീയ സന്ദേശങ്ങൾ, പൊതുസമ്മേളനങ്ങൾ, ആരാധന, സംഗീതശുശ്രൂഷകൾ, കുടുംബസംഗമം, വനിതാ സമ്മേളനം, യുവജന-കുട്ടികളുടെ പ്രത്യേക സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആത്മീയ പരിപാടികൾ നടക്കും. വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി ഈ മഹാസമ്മേളനം മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

NRI

ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് ബിരുദദാന സമ്മേളനം ഡാളസിൽ നടന്നു

ഡാളസ്: തലശേരി ആൽഫ സെന്‍റർ ഫോർ റിലീജിയസ് സയൻസിന്‍റെ (ടെലി-ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് യുഎസ്എ) വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം ടെക്സസിലെ ഡാളസിൽ നടന്നു.

തലശേരിയിലെ ടെലി-ആൽഫ സെന്‍റർ ഫോർ റിലീജിയസ് സയൻസസിന്‍റെ കീഴിൽ മാസ്റ്റർ ഓഫ് തിയോളജി (M.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.) പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് ടെക്സസിലെ ഡാളസിലുള്ള കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിലാണ് നടന്നത്.

അമേരിക്കയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ബിരുദധാരികൾ അവരുടെ അക്കാദമിക്, ആത്മീയ നേട്ടങ്ങളുടെ ഗംഭീരവും സന്തോഷകരവുമായ ആഘോഷത്തിൽ ബിരുദങ്ങൾ സ്വീകരിക്കാൻ ഒത്തുകൂടി.

വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ ടെലി-ആൽഫ സെന്‍ററിന്‍റെ മുൻ ചാൻസലർ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വവും ഷിക്കാഗോ സീറോമലബാർ രൂപതയുടെ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോമലബാർ ഇടവകയുടെ അസിസ്റ്റന്‍റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ സഹകാർമികത്വവും വഹിച്ചു.

അറിവ്, വിശ്വാസം, സേവനം എന്നിവയിലൂടെ ക്രിസ്തുവിന്‍റെ പ്രകാശം പകരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമായി ബിരുദധാരികൾ മെഴുകുതിരികൾ വഹിച്ചുകൊണ്ട് പ്രാർഥനാപൂർവം ഘോഷയാത്രയായി പള്ളിയിൽ പ്രവേശിച്ചു.

സുവിശേഷ ശുശ്രൂഷയിൽ യേശുക്രിസ്തുവിന്‍റെ പാത പിന്തുടർന്ന് അധികാരത്തോടെ പഠിപ്പിക്കാനും സത്യത്തെ പ്രഖ്യാപിക്കാനും യേശു നൽകിയ പ്രബോധനങ്ങളിലൂടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും മാർ ജോർജ് ഞരളക്കാട്ട് തന്‍റെ പ്രസംഗത്തിൽ ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു.

വ്യക്തിപരവും ശുശ്രൂഷാപരവുമായ ജീവിതത്തിൽ വിശ്വാസം, അറിവ്, സേവനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ ആധികാരിക സാക്ഷികളാകാൻ അദ്ദേഹം നിർദ്ദേശിച്ചു.

വിശുദ്ധ കുർബാനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം, ബിരുദധാരികൾ ഔദ്യോഗികമായ അക്കാദമിക് ഘോഷയാത്രയായി പാരിഷ് ഹാളിലേക്ക് പ്രവേശിച്ചു. ഗ്രേസ്ലിൻ മനോഹരമായി ആലപിച്ച പ്രാർഥനാഗാനത്തോടെയാണ് ഔദ്യോഗിക ബിരുദദാന ചടങ്ങ് ആരംഭിച്ചത്.

മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി ക്രിസ്റ്റീന പരിപാടികൾക്ക് സമർത്ഥമായി നേതൃത്വം നൽകി. ബാച്ചിലർ ബിരുദധാരികളിൽ ഒരാളായ എലിസബത്ത് ബോസ് കളമ്പനയിൽ സ്വാഗതവും ഫാ. ജിമ്മി എടക്കുളത്തൂർ അധ്യക്ഷപ്രസംഗവും നടത്തി. തുടർന്ന് വിശിഷ്ടാതിഥികൾ വിളക്ക് കൊളുത്തി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗം നടത്തിയ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, "നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ' (1 പത്രോസ് 3:15) എന്ന തിരുവചനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പഠനത്തിലൂടെ നേടിയ ദൈവശാസ്ത്ര ബോധ്യങ്ങൾ വിശ്വാസ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയ്ക്കായി പ്രതിജ്ഞാബദ്ധരായ നേതാക്കളാകുന്നതിനും വിനിയോഗിക്കണമെന്നും അത് കേവലം മറ്റൊരു വിദ്യാഭ്യാസ അനുഭവമായി പരിമിതപ്പെടുത്താതെ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധത്തിനും സഭയെയും സമൂഹത്തെയും കൂടുതൽ സേവിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പരിവർത്തനത്തിന്‍റെ പ്രതിനിധികളാകാൻ ബിരുദധാരികളോട് ആഹ്വാനം ചെയ്ത അദ്ദേഹം അമേരിക്കയിലും ലോകമെമ്പാടുമുള്ള സഭയ്ക്ക് കൂടുതൽ അല്മായ പ്രേക്ഷിതരെ ആവശ്യമുണ്ടെന്ന് ഊന്നിപ്പറഞ്ഞു.

സൗമ്യതയോടും ആത്മവിശ്വാസത്തോടും കൂടി സ്വത്വബോധത്തോടെ മുന്നോട്ട് പോകാനും സുവിശേഷത്തിന്‍റെ പ്രകാശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചാൻസലറായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വീഡിയോ സന്ദേശത്തിലൂടെ ബിരുദധാരികളെ അഭിനന്ദിക്കുകയും, ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുകയും ചെയ്തു.

പഠനം വിജയകരമായി പൂർത്തീകരിച്ചവരുടെ കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവശാസ്ത്ര പഠനത്തോടുള്ള പ്രതിബദ്ധത എന്നിവയെ അംഗീകരിച്ചുകൊണ്ട് സിസ്റ്റർ ഡോ. റോസ്‌ലെറ്റ് വള്ളിപറമ്പിൽ നടത്തിയ ബിരുദദാന പ്രസംഗത്തിനു ശേഷം, ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ബിരുദദാനം നിർവഹിച്ചു.

സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിലെ അഞ്ച് സന്യസ്തർ ഉൾപ്പെടെ ആകെ 29 ബിരുദധാരികൾ ബിരുദം നേടി. ഓരോ ബാച്ചിലെയും ഒന്നാം റാങ്ക് ജേതാക്കളായ ജഗൻ മാനുവൽ (മാസ്റ്റേഴ്സ് 2022-2024), എലിസബത്ത് ബോസ് കളമ്പനയിൽ (ബാച്ചിലേഴ്സ് 2022-2025), സ്മിതമോൾ തോമസ് (ബാച്ചിലേഴ്സ് 2023-2025) എന്നിവരുടെ അക്കാദമിക് മികവിനെ പ്രത്യേകം ആദരിച്ചു.

ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ യുഎസ്എ-യിലെ 2022-2025 ബാച്ചുകളുടെ കോഓർഡിനേറ്റർ ശ്രീമതി ജെ. ടി. ജസീന്തയെ അനുമോദിച്ചുകൊണ്ട്, വിദ്യാർത്ഥികളെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ജസീന്ത പ്രകടിപ്പിച്ച സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും പ്രത്യേക അവാർഡ് നൽകി.

ബിരുദദാനത്തെ തുടർന്ന് സിസ്റ്റർ ഡോ. റോസ്‌ലെറ്റ് ചൊല്ലിക്കൊടുത്ത കോൺവൊക്കേഷൻ പ്രതിജ്ഞ ക്രിസ്തീയ മൂല്യങ്ങൾ, ശുശ്രൂഷ, ആജീവനാന്ത പഠനം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് ബിരുദധാരികൾ ഏറ്റുചൊല്ലി.

സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്‍റെ സുപ്പീരിയർ ജനറൽ മദർ ലിസ് ഗ്രേസ് എസ്.ഡി, ഷിക്കാഗോ സീറോമലബാർ രൂപതയുടെ എപ്പാർക്കിയൽ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, യുഎസ്എയിലെ 2022-2025 ബാച്ചുകളുടെ കോർഡിനേറ്ററും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മുൻ M.Th. ബിരുദധാരിയുമായ ജെ. ടി. ജസീന്ത എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ബിരുദധാരികളെ പ്രതിനിധീകരിച്ച്, ലീല മറ്റത്തിൽ, റോയ് മാത്യു, സ്മിതമോൾ തോമസ്, മാത്യു കുര്യൻ എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ യാത്രയെയും ദൈവശാസ്ത്ര രൂപീകരണം തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും പ്രതിഫലിപ്പിച്ചുകൊണ്ട് നന്ദിയും അഭിനന്ദനവും നിറഞ്ഞ സന്ദേശങ്ങൾ നൽകി.

 

NRI

ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണം: മാർ മാത്യു മൂലക്കാട്ട്

ന്യൂയോർക്ക്: റോക്‌ലൻഡിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി ജൂൺ 28നു നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം.

ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് അദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തു.

മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

NRI

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ "കുട്ടപ്പൻ ചേട്ടന്റെ ചായക്കട' വൻ ഹിറ്റായി

കൊളംബസ്: ശനിയാഴ്ച നടന്ന കുട്ടപ്പൻ ചേട്ടന്‍റെ ചായക്കട ഹിറ്റാക്കി - ഈ വർഷത്തെ പിക്നിക്കുമായി സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ. എല്ലാവർഷവും കമ്മറ്റി നടത്തുന്ന വിവിധ പരിപാടികളിൽ ഒരു ഔട്ട്ഡോർ ഇവന്‍റ് എന്നുള്ള നിലയിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒന്നാണ് കോമ - പിക്നിക്.

ഒട്ടുമിക്കപ്പോഴും രാവിലെ മുതൽ സായാഹ്നം വരെ നീളുന്ന ഈ പരിപാടി - ഇത്തവണ വൈകുന്നേരം നാലു മുതൽ ആണ് ആരംഭിച്ചത്. പവലിലെ മനോഹരമായ ലിബർട്ടി പാർക്കിൽ വച്ചാണ് ഇത്തവണ കോമ പിക്നിക് സംഘടിപ്പിച്ചത്.

പേരു പോലെതന്നെ വളരെ ക്രിയാത്മകമായ വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു ഇത്തവണ കോമ പിക്നിക്ക്. നാടൻ രീതിയിലുള്ള ഓലമേഞ്ഞ ഒരു ചായക്കട ആയിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത്.

ചൂട് പാൽ ചായയോടൊപ്പം ഉണ്ണിയപ്പവും പഴംപൊരിയും ഉഴുന്നുവടയും ഉണ്ടായിരുന്നു എന്നത് മാത്രമല്ല, മനോഹരമായ ഔട്ട്ഡോർ പച്ചപ്പിലെ ലൈവ് അടുപ്പിൽ മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ടയും ഓംലെറ്റും പുക ഉയർത്തിയപ്പോൾ ഏവരുടെയും മൂക്കിനും നാക്കിനും ഗൃഹാതുരത്വത്തിന്‍റെ ഒരു അനുഭവമായിരുന്നു.

വിവിധതരം ഗെയിമുകളും ഗ്രൗണ്ടിൽ കോമ സംഘടിപ്പിക്കുകയുണ്ടായി. ലിബർട്ടി പാർക്ക് നിറഞ്ഞു കവിഞ്ഞ മലയാളി കുടുംബങ്ങൾക്ക് - നാടൻ പാട്ടുകളും സിനിമാഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് കോമയിലെ പ്രതിഭാശാലികളായ ഗായകർ അവതരിപ്പിച്ച കൈകൊട്ടു പാട്ട് ഒരു ആവേശം നിറഞ്ഞ വ്യത്യസ്ത അനുഭവമായി മാറി.

ഈ ആസ്വാദന വേളയിലും കുട്ടപ്പൻ ചേട്ടന്‍റെ ചായക്കട തീമിൽ പിറവിയെടുത്ത - പച്ചക്കുരുമുളക് നിറച്ച പുഴുങ്ങിയ മുട്ട പോലുള്ള വിവിധതരം വിഭവങ്ങൾ ആൾക്കാരിൽ എത്തിച്ചത് - കോമ കമ്മിറ്റിക്കും വോളണ്ടിയർമാർക്കും ഒരുപാട് അഭിനന്ദനങ്ങൾ കിട്ടാൻ കാരണമായി.

പ്രവാസ ജീവിതത്തിന്‍റെ ശൈലികളിൽ ജീവിക്കുന്ന മലയാളികൾക്ക് നാടൻ രീതിയിലുള്ള അനുഭവങ്ങളും ഭക്ഷണവും ഒക്കെ ഒരുമിച്ചു കൂടി ഒരു സ്ഥലത്ത് ആസ്വദിച്ച് കഴിക്കാൻ പറ്റുന്ന അനുഭവം ഉണ്ടാക്കിയതിൽ തൃപ്തി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഓരോ മലയാളിയും ഈ പിക്നിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

ഈ പരിപാടി ഇത്രയും ഗംഭീര വിജയമാക്കി തീർക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സ്പോൺസർക്കും കോർഡിനേറ്റർമാർക്കും മറ്റു വോളണ്ടിയർമാർക്കും കോമയുടെ പ്രത്യേക നന്ദി അറിയിച്ചു.

സ്പോൺസർ: കൊക്കോകേ പവൽ. മുഖ്യ ശില്പി: ഷെറിൻ ജോൺ. കോർഡിനേറ്റർമാർ: പ്രദീഷ് പുതിയറ്റിൽ, ശ്യാം മോഹൻ, സച്ചിൻ സുഗതൻ. വോളണ്ടിയർമാർ: ഗോപി, ശിവ, തോമസ്, പ്രമോദ്, രൂപേഷ്, സച്ചിൻ, റോഷിത്ത്, അരവിന്ദ്, സുധീഷ്, മധു, മനോജ്, രാജേഷ്, പ്രവി, രാകേഷ്, ജിജിത്ത്, ഗിരീഷ്, ബിജിത്ത്, ജയ്.

ഇവരെക്കൂടാതെ പേരെടുത്തു പറയാൻ കഴിയാത്തത്ര നിരവധി വോളണ്ടിയർമാരുടെ കൂട്ടായ പരിശ്രമം കൂടിയാണ് ഈ പരിപാടിയെ വൻവിജയമാക്കി തീർത്തത്. എല്ലാവർക്കും കോമ ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുകയുണ്ടായി.

NRI

ലാഹോർ മിൻഹാജ് സർവകലാശാലയിൽ അന്താരാഷ്ട്ര മത സമ്മേളനത്തിലേക്ക് മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ജോസഫ് വർഗീസിന് ക്ഷണം

ന്യൂയോർക്ക്: പാക്കിസ്ഥാനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച ഒമ്പതാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ (ICWR-2026) ഫാ. ഡോ. ജോസഫ് വർഗീസിനെ ക്ഷണിച്ചു.

ന്യൂയോർക്ക് റോക്ക്‌ലൻഡ് ഹോളി സോഫിയ കോപ്റ്റിക് സ്കൂൾ ഓഫ് തിയോളജിയിലെ ലിറ്റർജിക്കൽ സ്റ്റഡീസ് അഡ്‌ജങ്ക്‌ട് പ്രഫസറാണ് ഫാ.ഡോ. ജോസഫ് വർഗീസ് .

"മുറിവേറ്റ ലോകത്തിന് സൗഖ്യം: മതപരമായ ഉത്തരവാദിത്തവും ഐക്യദാർഢ്യവും പ്രവർത്തനവും' (Healing a Wounded World: Religious Responsibility, Solidarity and Action) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്‍റെ മുഖ്യ പ്രമേയം. ഒക്ടോബർ 24, 25 തീയതികളിലാണ് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്.

വ്യത്യസ്ത മതങ്ങളുടെ തിയോളജി സംബന്ധിച്ച ഗവേഷണവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാന അന്തരീക്ഷം ശക്തമാക്കുന്നതിനുമായി വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ പണ്ഡിതരെയും ഗവേഷകരെയും അണിനിരത്തിയാണ് മിൻഹാജ് യൂണിവേഴ്സിറ്റിയിലെ "സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് ഫിലോസഫി' വർഷം തോറും ഈ സമ്മേളനം സംഘടിപ്പിച്ചു വരുന്നത്.

കോൺഫറൻസിൽ അതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുന്നതിനായി ഫാ. ഡോ.ജോസഫ് വർഗീസിന്‍റെ പങ്കാളിത്തം അറിയിക്കണമെന്ന് സർവകലാശാല രജിസ്ട്രാറും കോൺഫറൻസ് കൺവീനറുമായ പ്രഫ. ഡോ. ഖുറം ഷഹ്സാദ് കത്തിലൂടെ ആവശ്യപ്പെട്ടു.

ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്‍റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.

പ്രശസ്ത ഇസ്‌ലാമിക സർവകലാശാലയായ മിൻഹാജ് സർവകലാശാല പാക്കിസ്ഥാനിലെ ഉന്നത പഠനത്തിനുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവർത്തനങ്ങളുടെയും മതതീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും പേരിൽ സർവകലാശാല പ്രശസ്തമാണ്.

ഷെയ്ഖ് ഉൽ ഇസ്‌ലാമും പ്രൊഫ. ഡോ. മുഹമ്മദ് താഹിർ-ഉൽ-ഖാദ്രിയും ചേർന്ന് 1986 ൽ സ്ഥാപിച്ച മിൻഹാജ് യൂണിവേഴ്സിറ്റി ലാഹോർ (എംയുഎൽ) സർക്കാർ ചാർട്ടേർഡ് സ്ഥാപനമാണ്, പാക്കിസ്ഥാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർവകലാശാലയ്ക്ക് മികച്ച വിഭാഗത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്കൂളുകൾക്കും പതിനൊന്ന് ഫാക്കൽറ്റികൾക്കും കീഴിൽ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകളിലായി 15000ലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

മതപരമായ ബഹുസ്വരതയും ലോക സമാധാനവും (2017), ലോക മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം (2018), ശാസ്ത്രം, കാരണം, മതം (2019), ആത്മീയതയും മതവും (2021 ൽ വെർച്വൽ), മതപരമായ വ്യത്യാസങ്ങൾ; മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകൾ (2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങൾ-കാഴ്ചപ്പാടുകളും വെല്ലുവിളികളും (2023), മതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും (2024), ‘തീവ്രവാദത്തെ അതിന്‍റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ (2025) എന്നിവയായിരുന്നു മുൻ കോൺഫറൻസുകളുടെ വിഷയങ്ങൾ.

സമാധാന ദൗത്യ യാത്രകളിലൂടെ ശ്രദ്ധിക്കപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ഡോ. ജോസഫ് വർഗീസ് ആത്മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ്. മതങ്ങൾ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ്. നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്‍റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്‍റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ.ഡോ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്‍റെ പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്‍റെ (IRFT-New York), എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗു (NCC-USA)കളുടെ കോകൺവീനറായും പ്രവർത്തിക്കുന്നു.

37 അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്‍റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്‍റെ കോകൺവീനറുമാണ് ഫാ. ഡോ.ജോസഫ് വർഗീസ്.

NRI

മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ച് ടീം എംപവര്‍

വാഷിംഗ്ടൺ ഡിസി: ഫൊക്കാന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ലീലാ മാരേട്ട് നയിക്കുന്ന ടീം എംപവർ വാഷിംഗ്ടൺ ഡിസിയിൽ സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി ഡിസി മലയാളികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും മികച്ച പ്രതികരണത്തോടെയും നടന്നു.

മൗനപ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്‍റ് സ്ഥാനാർഥി ലീലാ മാരേട്ടിനൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാർഥികളായ ലാജി തോമസ്, ജോർജ് ഓളിക്കൽ, രേവതി പിള്ള, ഫാൻസിമോൾ പള്ളത്തെരുത്തിൽ, ദേവസി പാലാട്ടി, ഷാജി സാമുവൽ, സരൂപ അനിൽ എന്നിവരും നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ മാത്യു ചെറിയാൻ, നിജോ, റോണി എന്നിവരും ആർവിപി സ്ഥാനാർഥി സ്റ്റാൻലിയും പങ്കെടുത്തു.

ഫൊക്കാനയുടെ ആദ്യകാല നേതാക്കളായ ഷഹീദ് പ്രഭാകരൻ, ജെയിംസ് ജോസഫ് വർഗീസ് കെറിയാ എന്നിവരും നിലവിലെ ഭാരവാഹികളായ വൈസ് പ്രസിഡന്‍റ് വിപിൻ, ആർവിപി ബെൻ പോൾ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഷിബു സാമുവൽ, മനോജ് എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സ്ഥാനാർഥികൾക്ക് പിന്തുണ അറിയിച്ചു.

പരിചയസമ്പന്നരായ നേതാക്കളെയും പുതുമുഖങ്ങളെയും ഒരുമിപ്പിച്ച സ്ഥാനാർഥി നിരയാണ് ടീം എംപവറിന്‍റെ പ്രത്യേകതയെന്ന് കെജിഡബ്ല്യു, കെസിഎസ്, ഗ്രാമം, കൈരളി എന്നീ മലയാളി സംഘടനകളുടെ നേതാക്കളും ഫൊക്കാന ഡെലിഗേറ്റുകളും അഭിപ്രായപ്പെട്ടു.

 

NRI

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ മലയാളം ക്ലാസുകൾക്ക് തുടക്കമായി

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ഈ വർഷത്തെ മലയാളം ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവഹിക്കപ്പെട്ടു.

ഞായറാഴ്ച നടന്ന ചടങ്ങിൽ, യുണൈറ്റഡ് കിംഗ്ഡം (യുകെ) ക്നാനായ കത്തോലിക്കാ എപ്പാർക്കിയൽ കോർഡിനേറ്റർ റവ.ഫാ. സുനി പടിഞ്ഞാറേക്കര ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

മുതിർന്നവരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്കാരം, ആരാധനാക്രമം, പൈതൃകം എന്നിവ ആഴത്തിൽ മനസിലാക്കുന്നതിനും മാതൃഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ ഇടവക വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളെ ഈ കോഴ്സിലേക്ക് അയക്കാൻ താല്പര്യം കാണിച്ച മാതാപിതാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഈ മലയാളം പഠനക്ലാസ് നമ്മുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഒന്നുപോലെ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം തന്‍റെ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.

അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവമായ പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മാത്യു പനംതാനമ്പറമ്പിൽ നന്ദി രേഖപ്പെടുത്തി. ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ 45 വിദ്യാർഥികളും എട്ട് സന്നദ്ധ അധ്യാപകരുമാണ് ഈ പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ പങ്കാളികളാകുന്നത്.

NRI

ഫൊക്കാനയുടെ മികച്ച റീജിയണിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാന മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന റീജിയണിനെ ആദരിക്കുന്നതിനായും പ്രത്യേക അവാർഡുകൾ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം, ഫൊക്കാനയുടെ മികച്ച സംഭാവനകളായ ഫൊക്കാന മെഡിക്കൽ കാർഡ്.

പ്രെവിലേജ് കാർഡ്, ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചുള്ള പ്രവർത്തനം, ഫൊക്കാന കൺവൻഷന് റീജിയണിന്‍റെ സംഭാവന തുടങ്ങി ഫൊക്കാനയുടെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലുള്ള സജീവ പങ്കാളിത്തവും വിവിധ മേഖലകളിലെ സമഗ്ര മികവാണ് അവാർഡിനുള്ള പ്രധാന മാനദണ്ഡങ്ങൾ.

ഫൊക്കാനയുടെ വിവിധ റീജിയണുകൾ മികച്ച പ്രവർത്തനങ്ങൾ ആണ് കാഴ്ചവച്ചത്. അതിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച റീജിയണിന് ‘ബെസ്റ്റ് റീജിയൺ അവാർഡ്' നൽകുന്നതാണ് എന്ന് ഈ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിൽ തന്നെ പറഞ്ഞ കാര്യമാണ്.

വർഷം മുഴുവൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി അംഗങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന റീജിയണിനെ ഈ അവാർഡിലൂടെ ആദരിക്കും. ഫൊക്കാനയുടെ എല്ലാ റീജിയണുകൾക്കും ഈ അവാർഡിനായി അപേക്ഷിക്കാമെന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പുതുമയും മത്സരാത്മകതയും നൽകുന്നതിനൊപ്പം മികച്ച മാതൃകകൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റീജിയണിന്‍റെ ആക്ടിവിറ്റി റിപ്പോർട്ട് ഫൊക്കാന വൈസ് പ്രസിഡന്‍റ് വിപിൻ രാജിന് അയച്ചു കൊടുക്കേണ്ടുന്നതാണ് 703-307-8445, ഇമെയിൽ:[email protected]

ഈ വർഷത്തെ ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ ഓഗസ്റ്റ് എ‌ട്ട് മുതൽ 10 വരെ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ചാണ് നടക്കുന്നത്. ഈ കൺവൻഷനിൽ വച്ചായിരിക്കും അവാർഡു ജേതാക്കളെ പ്രഖ്യാപിച്ച് ആദരിക്കുക.

മലയാളി സമൂഹത്തിന്‍റെ ഐക്യത്തിനും സേവന പ്രവർത്തനങ്ങൾക്കും ശക്തിപകരുന്ന ഈ പുരസ്കാരങ്ങൾ ഫൊക്കാനയുടെ റീജിയണുകൾക്ക് വലിയ ആവേശമാണ് സൃഷ്‌ടിച്ചിരിക്കുന്നത്.

NRI

ഹൂസ്റ്റണിൽ സീനിയർ മിനിസ്ട്രിയുടെ സമ്മർ ആഘോഷം

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ പ്രശസ്തമായ ഹെർമൻ പാർക്കിൽ വച്ച് വിപുലമായ രീതിയിൽ സമ്മർ ആഘോഷം നടത്തി.

മുതിർന്നവർക്കായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ ആനന്ദകരവും അവിസ്മരണീയവുമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പാർക്കിലൂടെയുള്ള മനോഹരമായ ട്രെയിൻ യാത്രയും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു.

തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളോടൊപ്പം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി, ബിബി തെക്കനാട്ട് എന്നിവർ നേതൃത്വം നല്കി.

 

NRI

മിഷൻ സംഗമം ഡാളസിൽ സമാപിച്ചു

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മിഷൻ സംഗമം-2026' ഗാർലൻഡിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ വച്ച് വിജയകരമായി നടന്നു.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന സമ്മേളനത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ വിവിധ സഭകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള നിരവധി വിശ്വാസികളും പാസ്റ്റേഴ്സും പങ്കെടുത്തു.

അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.

വിവിധ സുവിശേഷീകരണ മേഖലകളിൽ, ലോകത്ത് പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന 20-ഓളം മിനിസ്ട്രി ലീഡർമാർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമ്മേളനത്തിൽ അവതരിപ്പിച്ചു.

 

International

ക്രിപ്‌റ്റോ തരംഗവും ബൈബിളും മുതൽ കോടതി വിധികൾ വരെ; ഒരു വർഷത്തിനുള്ളിൽ ട്രംപ് സമ്പാദിച്ചത് കോടികൾ!

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് പദവിയിലിരിക്കുമ്പോഴും ബിസിനസ് തന്ത്രങ്ങൾ കൈവിടാതെ ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിൽപന, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾ (ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്‍റ്) എന്നിവയിലൂടെ ട്രംപ് സ്വന്തമാക്കിയത് വൻ തുക. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്‍റെ വളർച്ചയെപ്പോലും മറികടക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഈ പുതിയ സാമ്പത്തിക മുന്നേറ്റം.

'വേൾഡ് ലിബറേറ്റി ഫിനാൻഷ്യൽ' വഴി ടോക്കണുകൾ വിറ്റഴിച്ചതിലൂടെ 500 മില്യൺ ഡോളറും, തന്‍റെ മുഖം പതിപ്പിച്ച 'മീം കോയിനുകൾ' വിറ്റ സിഐസി ഡിജിറ്റൽ വഴി 600 മില്യൺ ഡോളറുമാണ് ട്രംപ് സമാഹരിച്ചത്. എന്നാൽ, വിൽപനയ്ക്ക് ശേഷം ഈ ടോക്കണുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎഇ സർക്കാരുമായി ബന്ധമുള്ള ഒരു കമ്പനി ട്രംപിന്‍റെ ബിസിനസിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചു. തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎഇക്ക് നേരത്തെ നിരോധിച്ചിരുന്ന അത്യാധുനിക യുഎസ് ചിപ്പുകൾ ലഭിച്ചത് വലിയ വിവാദമായി.

സൗദി അറേബ്യ, ഖത്തർ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൻകിട പ്രോജക്റ്റുകളും ട്രംപിന്‍റെ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ വരുമാനം നൽകി. ബൈബിൾ, ഗിറ്റാറുകൾ, വാച്ചുകൾ, സ്നീക്കറുകൾ എന്നിവയിൽ തന്‍റെ പേര് പതിപ്പിച്ച് ട്രംപ് കോടികളാണ് നേടിയത്. വാച്ചുകൾ വിറ്റതിലൂടെ മാത്രം ലഭിച്ചത് 4.7 മില്യൺ ഡോളർ. അദ്ദേഹത്തിന്‍റെ 'സേവ് അമേരിക്ക' എന്ന പുസ്തകം മാത്രം 1.89 മില്യൺ ഡോളറാണ് സമാഹരിച്ചത്. ട്രംപിന്‍റെ പേര് ആലേഖനം ചെയ്ത് പുറത്തിറക്കിയ 'ട്രംപ് ബൈബിളുകൾ' വിറ്റഴിച്ചതിലൂടെ 208,486 ഡോളർ ആണ് അദ്ദേഹത്തിന് ലഭിച്ചത്.

ട്രംപിന്‍റെ മാര-എ-ലാഗോ, ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബ് എന്നിവ പ്രസിഡന്‍റ് പദവിക്ക് ലഭിച്ച സ്വീകാര്യതയോടെ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 16 ക്ലബ്ബുകളിൽ നിന്ന് മാത്രമായി 470 മില്യൺ ഡോളറാണ് ട്രംപിന് ലഭിച്ചത്. എബിസി, സിബിഎസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരായ മാനനഷ്ടക്കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ 80 മില്യൺ ഡോളറിലധികം ട്രംപിന് ലഭിച്ചു.

തന്‍റെ ബിസിനസ് സാമ്രാജ്യവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും പൊതുതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് ആവർത്തിക്കുമ്പോഴും, ഈ സാമ്പത്തിക വെളിപ്പെടുത്തലുകൾ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.

 

International

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു; ഹോർമുസിൽ വീണ്ടും കപ്പൽ അപകടം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പൽ അപകടം. അമേരിക്ക-ഇറാൻ സമാധാന ധാരണക്ക് പിന്നാലെ ചരക്കുഗതാഗതം ആരംഭിച്ച ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പൽ‌ അപകടത്തിൽപ്പെട്ടതായാണ് വിവരം.

ഇറാൻ നൽകിയ റൂട്ട് അവഗണിച്ച കപ്പലാണ് ഹോ‍ർമുസിലെ മണൽ തിട്ടയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും, അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം ആവശ്യമാണെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ഖത്തർ കൂട്ടിച്ചേർത്തു.

 

 

NRI

മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് തുടക്കമിട്ട് ട്രംപ്

വാഷിംഗ്ടൺ ഡിസി: 2026ലെ അമേരിക്കൻ മിഡ്‌ടേം തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിൽ നടന്ന Faith & Freedom Coalition സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന രാഷ്ട്രീയ സന്ദേശങ്ങൾ അവതരിപ്പിച്ചു.

കുടിയേറ്റ നിയന്ത്രണം, മതസ്വാതന്ത്ര്യം, പരമ്പരാഗത അമേരിക്കൻ മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് തന്‍റെ ഭരണകൂടത്തിന്‍റെ പ്രധാന മുൻഗണനകളെന്ന് ട്രംപ് പറഞ്ഞു. സമീപകാല പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമർശിച്ച ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തെ ശക്തമായി വിമർശിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്തേണ്ടത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും മതസ്വാതന്ത്ര്യത്തിനും അനിവാര്യമാണെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു.

പ്രസംഗത്തിൽ അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം, ദേശീയ സുരക്ഷ, അമേരിക്കൻ ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്കും ട്രംപ് പ്രത്യേക പ്രാധാന്യം നൽകി.

2026 മിഡ്‌ടേം തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണരേഖ വ്യക്തമാക്കുന്ന പ്രസംഗമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

NRI

കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജിയൺ ടീം പ്രഖ്യാപിച്ചു

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കെഎച്ച്എൻഎ സൗത്ത്ഈസ്റ്റ് റീജിയണിലെ പുതിയ നേതൃനിര പ്രഖ്യാപിച്ചു.

ജോർജിയ, അലബാമ, മിസിസിപ്പി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന റീജിയണിൽ ഷാജീവ് - പത്മനിവാസിന്‍റെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നൽകിയിരിക്കുന്നത്. സൗത്ത്ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ഷാജീവ് പത്മനിവാസിനോടൊപ്പം റീജിയണൽ വൈസ് ചെയറായി രാജീവ് കുമാർ പദ്മകുമാർ പ്രവർത്തിക്കും.

റീജിയണിലെ കെഎച്ച്എൻഎ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇരുവരുടെയും പ്രധാന ചുമതല. റീജിയണൽ സെക്രട്ടറിയായി രാഖി രാജീവിനെയും വനിതാ ഫോറം ചെയറായി ഡോ. അർച്ചന നായരെയും നിയമിച്ചു.

യൂത്ത് ആൻഡ് യുവ പ്രതിനിധിയായി സന നായരും ടീമിൽ ഉൾപ്പെടുന്നു. വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വർധിപ്പിച്ച് സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനങ്ങൾ.

റീജിയണിലെ പ്രവർത്തനങ്ങൾ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രത്യേക ചെയർമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീത ചന്ദ്രൻ സ്പിരിച്വൽ ചെയറായും രാകേഷ് രാമനാഥൻ സ്പോർട്സ് ചെയറായും റിക്കി പറമ്പത്ത് ഇക്കണോമിക്സ് ഫോറം ചെയറായും പ്രവർത്തിക്കും.

ആത്മീയം, കായികം, സാമ്പത്തിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സമൂഹത്തെ കൂടുതൽ ശാക്തീകരിക്കുകയാണ് ഈ ചുമതലകളുടെ ലക്ഷ്യം.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് കെ.വി. സഞ്ജീവ്കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവർ പുതിയ സൗത്ത്ഈസ്റ്റ് റീജിയൺ ടീമിന് ആശംസകളും പൂർണ പിന്തുണയും അറിയിച്ചു.

ജോർജിയ, അലബാമ, മിസിസിപ്പി സംസ്ഥാനങ്ങളിലെ മലയാളി ഹിന്ദു സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കാനും സാംസ്കാരിക, ആത്മീയ, സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.

NRI

ഫിലഡൽഫിയയിൽ

 

ഫിലഡൽഫിയ: ഹെലൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ക്രൂശിൻ സ്നേഹം' ലൈവ് ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23ന് വൈകുന്നേരം 5.30ന് ഫിലഡൽഫിയയിലെ Philadelphia India Christian Assembly, 455 Tomlinson Road, Philadelphia, PA 19116-ൽ നടക്കും.

പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്‌സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന പ്രമുഖ ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), Samson Heavenly Beats സംഘവും സംഗീതപരിപാടിക്ക് നേതൃത്വം നൽകും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.

വിവിധ ഭാഷകളിലൂടെ ആത്മീയ സന്ദേശം പകരുന്ന ഈ സംഗീതവിരുന്ന് വിശ്വാസികൾക്ക് അനുഗ്രഹകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Prayer Mount Media ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin) എന്നിവരാണ് പ്രധാന സ്പോൺസർമാർ.

പരിപാടിയുടെ വിജയത്തിനായി Ninan Mathai, Mathew Samuel, Stephen John, Jomon, Stanly George, Thomas Chandy, Sumod Jacob, Susan Samson എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് Ninan Mathai - 215-760-0447, Mathew Samuel - 215-850-7348, Stephen John - 267-239-1094, Jomon - 267-357-2863, Stanly George - 215-552-6668, Thomas Chandy - 201-446-5027, Sumod Jacob - 267-250-5383, Susan Samson - 267-469-1892 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും ഈ അനുഗ്രഹീത സംഗീതസായാഹ്നത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഈ സംഗീതോത്സവം ഏവർക്കും അവിസ്മരണീയ അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

NRI

സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവക പെരുന്നാൾ ഭക്തി നിർഭരമായി ആഘോഷിച്ചു

 

സ്റ്റാഫോർഡ് (ടെക്സസ്): സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുനാൾ അതീവ ഭക്തിനിർഭരമായി പ്രാർഥനാപൂർവമായ അന്തരീക്ഷത്തിലും വൈവിധ്യമാർന്ന പരിപാടികളോടെയും ആഘോഷിച്ചു.

ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങളിൽ പ്രത്യേക പ്രാർഥനകൾ, ആത്മീയ ധ്യാനം, ഭക്തിനിർഭരമായ പ്രദക്ഷിണം, വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെട്ടിരുന്നു.

ഇടവകാംഗങ്ങളും ഇതര അതിഥികളും ഒത്തുചേർന്ന ഈ ആഘോഷം വിശ്വാസത്തിന്‍റെയും കൂട്ടായ്മയുടേയും ഉത്തമ ഉദാഹരണമായി മാറി. തിരുനാളിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സമാപന ദിവസത്തെ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപൻ മോസ്റ്റ് റവ. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ‌

വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും ജീവചരിത്രവും വിശ്വാസയാത്രയും ആസ്പദമാക്കി അദ്ദേഹം നൽകിയ വചനസന്ദേശം വിശ്വാസികൾക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു. സഭയുടെ വളർച്ചയ്ക്കും സുവിശേഷ ദൗത്യത്തിനും ഈ രണ്ട് ശ്ലീഹന്മാർ നൽകിയ സംഭാവനകൾ കാലാതീതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

തന്‍റെ പ്രസംഗത്തിൽ വിശുദ്ധ പത്രോസിന്‍റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പ്രതിപാദിച്ചു. ആദ്യമായി, യേശുവിനെ മിശിഹായായി ഏറ്റുപറഞ്ഞ പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.

മാനുഷികമായ അറിവിനേക്കാൾ ഉപരിയായി ദൈവീക വെളിപാടിലാണ് യഥാർഥ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് യേശു പത്രോസിനെ അനുഗ്രഹിക്കുകയും സഭയുടെ അമരക്കാരനാക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമതായി, കടലിനു മുകളിലൂടെ ഭയമില്ലാതെ നടന്ന പത്രോസിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ പെട്ട് വിശ്വാസം പതറി മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ, "കർത്താവേ, എന്നെ രക്ഷിക്കണമേ' എന്ന് നിലവിളിച്ച പത്രോസിനെ യേശു കൈപിടിച്ചുയർത്തിയ സംഭവം വിശ്വാസികൾക്ക് ആശ്വാസമേകുന്നതാണ്.

ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിലേക്ക് തിരിയണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്നാമതായി, തിബേരിയാസ് കടൽത്തീരത്തുവെച്ച് യേശു പത്രോസിനോട് ചോദിച്ച "നീ എന്നെ സ്നേഹിക്കുന്നുവോ?' എന്ന ചോദ്യത്തെ അദ്ദേഹം വിശകലനം ചെയ്തു.

 

NRI

പൂതപ്പാട്ട് തരംഗമാകുന്നു; പൗലോസ് കുയിലാടന്‍ മിത്രാസ് അവാര്‍ഡ് ഏറ്റുവാങ്ങി

ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച "മിത്രാസ്' ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ "പൂതപ്പാട്ട്' എന്ന സിനിമയിലെ അഭിനയത്തിന് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി.

ജൂണ്‍ 20ന് ന്യൂജഴ്‌സിയിലെ Brearley തിയറ്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് കുയിലാടന്‍ ഏറ്റുവാങ്ങിയത്.

നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ പെരുന്തച്ചന്‍, അച്ഛന്‍റെ പൊന്നുമക്കള്‍, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 

NRI

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ നാല് വരെ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി ഏഴിന് ഇടവക ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, Texas 77048).

ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.

കൺവൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) - 832 898 8699, റവ. സോനു എസ്. വർഗീസ് (അസി. വികാരി) - 713 408 7394, എം. ജോർജ് കുട്ടി - 832 298 8739, ഏബ്രഹാം ഇടിക്കുള - 713 614 9381, ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) - 281 745 1459.

International

അമേരിക്കയുമായി ഒരു ചർച്ചയുമില്ല; ട്രംപിന്‍റെ വാദങ്ങൾ തള്ളി ഇറാൻ

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ദോഹയിൽ അമേരിക്കയും ഇറാനും ചർച്ച നടത്തുമെന്ന ട്രംപിന്‍റെ അവകാശവാദങ്ങളാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയത്.

അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായും തുടർന്ന് ദോഹയിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു.

ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം അത് ദോഹയിൽ നടക്കുമെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ അവകാശവാദം. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

NRI

നാദവിസ്മയത്തിന്‍റെ താളലയങ്ങൾ: രാജൻ കോരയുമായുള്ള "സ്വർഗീയ നാദം' സംവാദം സമാപിച്ചു

അറ്റ്ലാന്‍റാ: ആഗോളതലത്തിലെ സംഗീതപ്രേമികൾക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂർവ സായാഹ്നം സമ്മാനിച്ചുകൊണ്ട് "സ്വർഗീയ നാദം' മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു.

ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജൻ കോരയുമായി നടത്തിയ സുവർണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി.

വെള്ളിയാഴ്ച രാത്രി 8.15ന് (ഇഎസ്‌ടി) സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പരിപാടി അരങ്ങേറിയത്. പി.പി. ചെറിയാന്‍റെ പ്രാർഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു അന്തരീക്ഷം ഒരുക്കിക്കൊണ്ട് പ്രോഗ്രാം കോഓർഡിനേറ്റർ സണ്ണി പറവെനത്‌ സദസിനെ സ്വാഗതം ചെയ്തു സംസാരിച്ചു. തന്‍റെ ദീർഘകാല സംഗീത സപര്യയിലെ വിലയേറിയ അനുഭവങ്ങൾ രാജൻ കോര സദസുമായി പങ്കുവച്ചു.

ഗായകസംഘമായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്‍റെ "ഹാർട്ട് ബീറ്റ്സ്' സംഗീതസംഘത്തിന്‍റെ മുൻ അമരക്കാരനായ അദ്ദേഹം (1980ൽ അംഗമായി, 1992 മുതൽ 2000 വരെ നേതൃത്വചുമതല വഹിച്ചു) ആ കാലത്തെക്കുറിച്ചുള്ള ഓർമകളും ആഗോളതലത്തിൽ നടത്തിയ സംഗീത യാത്രകളെക്കുറിച്ചും ഓർമകളും അനുഭവങ്ങളും വിശദീകരിച്ചു.

കൂടാതെ, സമകാലിക ക്രിസ്തീയ സംഗീതത്തിന്‍റെ വളർച്ച, സംഗീതത്തിൽ താളവാദ്യങ്ങൾക്കുള്ള പ്രാധാന്യം, ഗാനരചനയിലെയും സംഗീതസംവിധാനത്തിലെയും പുതിയ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണങ്ങളും അദ്ദേഹം സദസുമായി പങ്കുവയ്ക്കുകയുണ്ടായി.

"വരുംതലമുറയ്ക്ക് രാജൻ കോരയുടെ സംഗീത ജീവിതവും അനുഭവങ്ങളും വലിയൊരു പ്രചോദനമാണ്' - സംഘാടകർ ആശംസകൾ നേർന്നു.

 

NRI

ഹൂസ്റ്റണിൽ ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2026 ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ അഞ്ച് വരെ നടക്കും.

ജൂൺ 28ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജൂലൈ അഞ്ചിന് വിശുദ്ധ കുർബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളും ഈ അവസരത്തിൽ ഭക്തിപൂർവം ആചരിക്കും.

ജൂൺ 28 - ആദ്യഫല ശേഖരണപെരുന്നാൾ

28ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റും വിളവെടുപ്പ് ലേലം (Harvest Auction) എന്നിവ നടക്കും. രാവിലെ 11.30ന് നടക്കുന്ന ആദ്യഫല ശേഖരണപെരുന്നാൾ ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

"നിന്‍റെ സമ്പത്തുകൊണ്ടും നിന്‍റെ സകലവിളവിന്‍റെയും ആദ്യഫലങ്ങളാലും യഹോവയെ മാനിക്ക' (സദൃശവാക്യങ്ങൾ 3:9) എന്ന തിരുവചനത്തെ ആസ്പദമാക്കി ദൈവത്തിന് നന്ദി അർപ്പിക്കുന്ന ആത്മീയ ആഘോഷമായാണ് ആദ്യഫല ശേഖരണപെരുന്നാൾ ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ മൂന്ന് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന

വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

ജൂലൈ നാലിന് - കുടുംബസംഗമവും ബസാറും

രാവിലെ ഒമ്പത് മുതൽ വാർഷിക ബസാർ, എംഎംവിഎസ്, സൺഡേ സ്കൂൾ, എംജിഒസിഎസ്എം. ഒസിവൈഎം, ഫോക്കസ്, പ്രയർ ഗ്രൂപ്പ്, തുടങ്ങി വിവിധ ആത്മീയ സംഘടനകൾ ഒരുക്കുന്ന വിവിധ പരിപാടികൾ, പ്രഭാതഭക്ഷണം, കുട്ടികളുടെ വിനോദപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ കുടുംബസംഗമത്തിന്‍റെ പ്രത്യേകത ആയിരിക്കും.

വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, ഹൂസ്റ്റൺ വൈദീക സംഘത്തിന്‍റെ ഗാനശുശ്രൂഷ, പ്രഭാഷണം, റാസ, ലഘുഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.

ജൂലൈ അഞ്ച് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റോനോ പെരുന്നാൾ ദിനം

രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും.

തുടർന്ന് 11ന് ഈ വർഷം ഗ്രാജ്‌വുറ്റ് ചെയ്ത വിദ്യാർഥികളെയും 90 വയസിനു മുകളിലുള്ള മുതിർന്ന ഇടവകാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

എല്ലാവർക്കും സ്വാഗതം

മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയതയും നസ്രാണി പാരമ്പര്യവും സമൂഹസൗഹൃദവും ഒരുമിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഹൂസ്റ്റൺ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

പെരുന്നാൾ ആഘോഷങ്ങൾ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സഹവികാരിമാരായ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി മനോജ് മാത്യു, മാനേജിംഗ് കമ്മിറ്റി, വിവിധ ആത്മീയ സംഘടനകൾ, പെരുന്നാൾ കൺവീനർമാരായ ജിജോ കാവനാൽ, മത്തായി കുര്യൻ, വിനു കുര്യൻ, പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു.

വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.

NRI

അമേരിക്കൻ സ്വാതന്ത്ര്യദിനം: ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ

ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും അമേരിക്കൻ സർക്കാരിനു വേണ്ടി ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇവിടെയുള്ള ഓരോ വ്യക്തിയോടും ഇന്ത്യയെമ്പാടുമുള്ളവരോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണ്.

നമ്മുടെ എംബസി പ്രവർത്തനസജ്ജമാണ്. നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അംബാസഡർ ഗോർ പറഞ്ഞു.

 

NRI

ടെസ്‌ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവം; കമ്പനിക്കെതിരേ കേസ്

ഹൂസ്റ്റൺ: ടെസ്‌ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 വയസുകാരിയായ മാർത്ത ആവില മരിച്ച സംഭവത്തിൽ കമ്പനിക്കെതിരേ ടെക്സസിലെ കുടുംബം കോടതിയെ സമീപിച്ചു.

ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മകൾ ജെന്നിഫർ ബാർബറാണ് കേസ് ഫയൽ ചെയ്തത്. കുറഞ്ഞത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരമാണ് കുടുംബം ആവശ്യപ്പെടുന്നത്.

അപകടസമയത്ത് വാഹനം ഓട്ടോമാറ്റിക് മോഡിലായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ പിഴവല്ലെന്നും ഡ്രൈവർ ആക്സിലറേറ്റർ 100 ശതമാനവും അമർത്തി കാറിന്‍റെ വേഗത 117 കിലോമീറ്റർ വരെ ഉയർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്കും കമ്പനി അധികൃതരും വ്യക്തമാക്കി.

അപകടത്തിൽ ജെന്നിഫറിന്‍റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ടെക്സസ് പോലീസും യുഎസ് വാഹന സുരക്ഷാ ഏജൻസിയായ എൻഎച്ച്ടിഎസ്എയും അന്വേഷണം നടത്തിവരികയാണ്.

NRI

ഡോ. സതീഷ് കതുല ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ

ന്യൂയോർക്ക്: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബിന്‍റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. സതീഷ് കതുലയെ നിയമിച്ചു.

ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്‍ററിന്‍റെ നവീകരിച്ച ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ നേതൃത്വസംഘം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലൂടെ തത്സമയം വീക്ഷിച്ച ചടങ്ങിൽ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക, ബിസിനസ്, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ഏഴ് പ്രമുഖരെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡുകൾ നൽകി ആദരിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ പിയൂസ് സിംഗ് അവാർഡുകൾ വിതരണം ചെയ്തു.

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ നേട്ടങ്ങൾ ലോകത്തിന് മാതൃകയാണെന്നും വിവിധ മേഖലകളിൽ അവർ മികവിന്‍റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയയും മുൻ ചെയർമാൻ കമലേഷ് മേത്തയും പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാധ്യമങ്ങൾക്ക് നൽകിയ പിന്തുണ പരിഗണിച്ച് ബോബ് വർഗീസിനെ ഐഎപിസിയുടെ ഓണററി അംഗമായി ഉൾപ്പെടുത്തി.

സ്വീകരണ പ്രസംഗത്തിൽ ഡോ. സതീഷ് കതുല, ബാല്യകാലത്ത് പത്രങ്ങളും റേഡിയോയും തനിക്ക് ലോകത്തിലേക്കുള്ള ജാലകമായിരുന്നുവെന്ന് അനുസ്മരിച്ചു. തെറ്റായ വിവരങ്ങളും രാഷ്ട്രീയ ധ്രുവീകരണവും നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ സത്യം സംരക്ഷിക്കുന്നതിൽ മാധ്യമപ്രവർത്തകർക്കുള്ള ഉത്തരവാദിത്തം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്കാരിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥാപക ചെയർമാനും ബോർഡ് സെക്രട്ടറിയുമായ ജിൻസ്മോൻ സക്കറിയ തങ്ങളുടെ നേതൃത്വപരിചയവും ആഗോള മാധ്യമ ശൃംഖലകളുമായുള്ള ബന്ധവും ഐഎപിസിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് പ്രസ്താവിച്ചു.

ചടങ്ങിൽ സംസാരിച്ച മുൻ ചെയർമാൻ കമലേഷ് മേത്ത, ഐഎപിസി ഒരു സംഘടന മാത്രമല്ല, സത്യത്തിനും പ്രാതിനിധ്യത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് എന്ന് അഭിപ്രായപ്പെട്ടു.

ഐഎപിസി സ്ഥാപക പ്രസിഡന്‍റ് അജയ് ഘോഷ്, മാധ്യമപ്രവർത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ദൗത്യമാണെന്ന് ചൂണ്ടിക്കാട്ടി. ചടങ്ങിൽ വൈസ് ചെയർമാൻ ഡോ. മാത്യു ജോയിസ് എഡിറ്റ് ചെയ്ത "ഐഎപിസി ക്രോണിക്കിൾസ്' പ്രകാശനം ചെയ്തു.

2026 ഒക്ടോബർ 23 മുതൽ 25 വരെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കുന്ന ഐഎപിസിയുടെ അടുത്ത അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്‍റെ കിക്ക് ഓഫ്, ഡോ. കതുല ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സമ്മേളനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോർഡ് അംഗം ഷാൻ ജസ്റ്റസ് വിശദീകരിക്കുകയും സംഘാടകർക്കുവേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.

ഐഎപിസി നേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഏഴ് ഇന്ത്യൻ - അമേരിക്കൻ നേതാക്കളെ ആദരിക്കുന്ന വേദിയായി.

 

NRI

സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദുക്‌റാന പെരുന്നാൾ ആചരിക്കുന്നു

ഫിലഡൽഫിയ: അമേരിക്കൻ അതി ഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവും ശ്ലീഹന്മാരിൽ തലവനുമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദുക്‌റാന പെരുന്നാളും സൺ‌ഡേ സ്കൂൾ കുട്ടികളുടെ വെക്കേഷൻ ബൈബിൾ സ്കൂളും സംയുക്തമായി വ്യാഴം, വെള്ളി, ശനി, ഞായർ (ജൂൺ 25, 26, 27,28) എന്നീ ദിവസങ്ങളിൽ ആചരിക്കുന്നു.

ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം കൊടി ഉയർത്തലോടു കൂടി ഈ വർഷത്തെ പെരുന്നാൾ മഹാമഹത്തിനു തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്ച വൈകുന്നേരം ആറിനു പെരുന്നാളിനോടനുബന്ധിച്ചു സന്ധ്യാ പ്രാർഥനയും ഏഴിന് റവ. ഫാ. രാജൻ പീറ്ററിന്‍റെ വചനപ്രഘോഷണവും പിന്നീട് റാസാ, ചെണ്ടമേളം, ഫയർവർക്സ് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത പ്രാർഥനയും 9.30 നു റവ.ഫാ. രാജൻ പീറ്ററിന്‍റെ മുഖ്യ കാർമികത്വത്തിലും റവ. ഫാ. അരുൺ ഗീവർഗീസ്, റവ.ഫാ. അഭിലാഷ് ഏലിയാസ് എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഹൈസ്കൂൾ, കോളജ് തലത്തിലെ ബിരുദധാരികളായ കുട്ടികളെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് കൈമുത്ത്, നേർച്ച വിളമ്പ്, കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുകയായി. പതിവുപോലെ എല്ലാ വർഷവും നടത്തിവരാറുള്ള വിബിഎസ് (വെക്കേഷൻ ബൈബിൾ സ്കൂൾ) വ്യാഴം, വെള്ളി ദിവസങ്ങളിൽ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിന്‍റെ അംഗണത്തിൽ വച്ച് പ്രഗത്ഭരായ സൺ‌ഡേ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലും ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടെ സഹകരണത്തിലും നടത്തുന്നു ഈ വർഷത്തെ വിബിഎസ് തീം "സഫാരി എസ്പെഡിഷൻ' എന്നാണ്.

മൂന്ന് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചിന് സമാപന ചടങ്ങോടു കൂടി ഈ വർഷത്തെ വിബിഎസ് പര്യവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

ഫിലഡൽഫിയയിലും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും കുട്ടികളെയും ഈ വരുന്ന പെരുന്നാളിനും വിബിഎസിലേക്കും പങ്കെടുക്കുന്നതിനായി സാദരം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി: stpeterscathedral.org

 

NRI

"ക്രൂസിംഗ് അലാസ്കാ ടുഗതർ" സംഘടിപ്പിക്കുന്നു

ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ ക്നാനായ കത്തോലിക്ക റീജിയണിന്‍റെ ആഭിമുഖ്യത്തിൽ "ക്രൂസിംഗ് അലാസ്കാ ടുഗതർ' (Cruising Alaska Together) എന്ന പേരിൽ പ്രത്യേക കുടുംബ അലാസ്ക ക്രൂസ് സംഘടിപ്പിക്കുന്നു.

2027 ജൂൺ 13 മുതൽ 20 വരെയാണ് ആനന്ദകരമായ ഈ സമുദ്രയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്തമായ "സ്റ്റാർ പ്രിൻസസ്' ആഡംബര കപ്പലിൽ നടക്കുന്ന ഈ യാത്ര സിയാറ്റിൽ തുറമുഖത്തിൽ നിന്ന് ആരംഭിച്ച് സിയാറ്റിലിൽ തന്നെ സമാപിക്കും.

കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക, വിശ്വാസജീവിതം പങ്കുവയ്ക്കുക, റീജിയണിലെ കുടുംബങ്ങൾക്ക് ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമൊരുക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.

യാത്രാവേളകളിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, സെമിനാറുകൾ, വിവിധങ്ങളായ വിനോദപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും യുവജനങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമായി പ്രത്യേക പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.

സിയാറ്റിൽ, കെച്ചിക്കൻ, എൻഡിക്കോട്ട് ആം ആൻഡ് ഡാവ്സ് ഗ്ലേഷ്യർ, ജൂനോ, സ്കാഗ്വേ, വിക്ടോറിയ (കാനഡ) എന്നീ മനോഹരമായ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഈ യാത്രാപദ്ധതി.

അലാസ്കയുടെ അതിമനോഹരമായ പ്രകൃതിഭംഗിയും ഹിമാനികളും (Glaciers) നേരിൽക്കണ്ട് ആസ്വദിക്കാൻ കുടുംബങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്.

ഗ്രൂപ്പ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

ഇന്‍റീരിയർ റൂം: ഒരാൾക്ക് 1,150 മുതൽ 1,250 ഡോളർ വരെ (രണ്ടുപേർക്ക് താമസിക്കാവുന്നത്).

ഓഷ്യൻ വ്യൂ റൂം: ഒരാൾക്ക് 1,675 ഡോളർ.

ഈ നിരക്കുകളിൽ എല്ലാ പോർട്ട് ഫീസുകളും ടാക്സുകളും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഗ്രാറ്റുവിറ്റിയും വിമാന ടിക്കറ്റ് നിരക്കും ഇതിൽ ഉൾപ്പെടുന്നില്ല. അവ പ്രത്യേകം എടുക്കേണ്ടതാണ്.

ഡിസ്കൗണ്ട് നിരക്കിലുള്ള സീറ്റുകൾ പരിമിതമായതിനാൽ താത്പര്യമുള്ള കുടുംബങ്ങൾ എത്രയും വേഗം ബുക്കിംഗ് പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

റിസർവേഷനുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി: മൈക്കിൾ (മുഖ്യ കോൺടാക്ട് ഏജന്‍റ്): 540 609 8810, ഫാ. തോമസ് മുളവനാൽ: 310 709 5111, ഫാ. അബ്രഹാം മുത്തോലത്ത്: 773 412 6254, ഫാ. ബിൻസ് ചേത്തലിൽ: 281 818 6518.

NRI

മിഷൻ സംഗമം ശനിയാഴ്ച ഡാളസിൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "മിഷൻ സംഗമം-2026' ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) നടക്കും.

അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്‍റെ പ്രധാന ലക്ഷ്യം.

ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന "മസീഹ് മണ്ഡലി' സഭയുടെ പ്രസിഡന്‍റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.

സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.

ഈ മിഷൻ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക.

ഇനിയും രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഡാളസിൽ നിന്നുള്ളവർക്ക് www.Dallascitywide.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ): (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962.

NRI

സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്‍റ് തോമസ് ദിനാചരണവും ഞായറാഴ്ച വൈകുന്നേരം നാലിന് എൽമോണ്ടിലുള്ള സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

2026-27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്‌ഠാതിഥി ബിഷപ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.

വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷയ്ക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്. 

റവ.ഫാ. ജോൺ തോമസ് (പ്രസിഡന്‍റ്), റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്‍റ്), ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്‍റ് & പ്രോഗ്രാം കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

International

ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം; ഇറാൻ-അമേരിക്ക ധാരണയ്ക്ക് ശേഷം ഇതാദ്യം

ഇസ്താംബുൾ: ഇറാൻ-അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഒമാന്‍റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം.

ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്‍റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ‌ഓർഗനൈസേഷൻ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

NRI

മാപ്പ് ഓണാഘോഷം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഫിലഡൽഫിയ: ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങുന്നു. പൂക്കളവും സദ്യയും സാംസ്കാരിക പരിപാടികളും സജീവം. മഹാബലിയുടെ സ്മരണ പുതുക്കി ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേൽക്കാൻ തയാറെടുക്കുകയാണ്.

ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ കലാസാംസ്കാരിക പരിപാടികൾ കോഓർഡിനേറ്റ് ചെയ്യാൻ സാബു സക്കറിയയും ഓണസദ്യയുടെ ഒരുക്കങ്ങൾ ക്രമീകരിച്ച് ലിബിൻ പുന്നശേരിയും നേതൃനിരയിൽ സജീവമാണ്.

രാഷ്ട്രീയ, സിനിമാരംഗത്തെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു എന്ന് മാപ്പ് പ്രസിഡന്‍റ് കൊച്ചുമോൻ വയലത്ത് അറിയിച്ചു . സിംഗിൾ ടിക്കറ്റ് 30 ഡോളർ, ഫാമിലി ടിക്കറ്റ് രണ്ട് അഡൾട്ട്, രണ്ട് കിഡ്സ് 60 ഡോളർ എന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

ലിജോ പി. ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന ചെസ് - കാരംസ് ടൂർണമെന്‍റിന്‍റെയും മില്ലി ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന മദേഴ്സ് ഡേ ആഘോഷങ്ങളുടെയും വിജയത്തിന് ശേഷമാണ് മാപ്പ് ഓണാഘോഷത്തിനായി ഒരുങ്ങുന്നത്.

NRI

സണ്ണിവെയിലിൽ "സണ്ണിഫെസ്റ്റ്' ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ടെക്സസ്: സണ്ണിവെയിൽ ടൗൺ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ "സണ്ണിഫെസ്റ്റ് സെലിബ്രേഷൻ' ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കും.

പ്രദേശവാസികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമായി ഒരുക്കിയിരിക്കുന്ന പരിപാടിയിൽ വിവിധ വിനോദപരിപാടികളും ആഘോഷങ്ങളും അരങ്ങേറും.

പരിപാടിയുമായി ബന്ധപ്പെട്ട് പാർക്കിംഗ് ക്രമീകരണങ്ങളിൽ പ്രത്യേക നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ടൗൺ സെന്‍റർ പാർക്കിലും ട്രിനിറ്റി ക്യാപിറ്റൽ ബാങ്ക് പരിസരത്തും പാർക്കിംഗ് അനുവദിക്കില്ല.

കൂടാതെ ടൗൺ ഹാളിൽ പെർമിറ്റ് പാർക്കിംഗ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്, ഇത് കർശനമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

സാധാരണ സന്ദർശകർക്കായി സണ്ണിവെയിൽ ഐഎസ്ഡി കാമ്പസിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും ഷട്ടിൽ സർവീസ് ലഭ്യമാകും.

പ്രാദേശിക സമൂഹത്തിന്‍റെ ഐക്യവും ആഘോഷാത്മകതയും ഉയർത്തിക്കാട്ടുന്ന സണ്ണിഫെസ്റ്റിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർ പാർക്കിംഗ് സംബന്ധമായ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

NRI

താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം വെള്ളിയാഴ്ച

ഡാളസ്: സംഗീതാസ്വാദകർക്കായി ശ്രദ്ധേയമായ ഒരു ഓൺലൈൻ സംഗീതപരിപാടി വെള്ളിയാഴ്ച രാത്രി 8.15ന് (ഇഎസ്ടി) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു.

"സ്വർഗീയ നാദം' (Volume 46) എന്ന സംഗീതപരമ്പരയുടെ ഭാഗമായി പ്രശസ്ത താളവാദ്യകലാകാരനും സംഗീതസംവിധായകനുമായ രാജൻ കോരയുമായി മുഖാമുഖം പരിപാടി നടക്കും.

ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്ത് ദീർഘകാലമായി ശ്രദ്ധേയ സാന്നിധ്യമായ രാജൻ കോര, താളവാദ്യം, ഗാനരചന, സംഗീതസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ തന്‍റെ കഴിവ് തെളിയിച്ച വ്യക്തിയാണ്.

ഇന്ത്യയിലെ പ്രശസ്ത ഗായകസംഘമായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്‍റെ "ഹാർട്ട് ബീറ്റ്സ്' സംഗീതസംഘവുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം, നിരവധി രാജ്യങ്ങളിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

1980-ൽ ഹാർട്ട് ബീറ്റ്സിൽ അംഗമായ രാജൻ കോര, 1992-ൽ സംഘത്തിന്‍റെ നേതൃത്വചുമതല ഏറ്റെടുത്തു. 2000 വരെ അദ്ദേഹം ഈ നിലയിൽ സേവനമനുഷ്ഠിച്ചു.

സംഗീതരംഗത്തെ അനുഭവങ്ങളും ഹാർട്ട് ബീറ്റ്സിന്‍റെ സുവർണകാല ഓർമകളും ക്രിസ്തീയ സംഗീതത്തിന്‍റെ വളർച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരിപാടിയിൽ പങ്കുവയ്ക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടന പ്രാർഥന പി.പി. ചെറിയാൻ നിർവഹിക്കും. സമാപന പ്രാർഥനയ്ക്ക് റവ. അലക്സാണ്ടർ തോമസ് നേതൃത്വം നൽകും. സംഗീതപരിപാടിയിൽ സണ്ണി, ജോജു, സാബു, സിജി, അജി, ഷൈൻ, മെഴ്സി, റിട്ടു, ഇഷാ എന്നിവർ വിവിധ ഗാനങ്ങൾ അവതരിപ്പിക്കും.

സംഗീതപ്രേമികൾക്കും ക്രിസ്തീയ സംഗീതരംഗത്തെ അനുഭവങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിപാടി ഒരു അപൂർവ അവസരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സൂം മുഖേന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫ്ലയറിൽ നൽകിയിരിക്കുന്ന മീറ്റിംഗ് വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.

NRI

ഹൂസ്റ്റണിൽ അന്തരിച്ച അന്നമ്മ തോമസിന്‍റെ സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്‍റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല - 78) ഹൂസ്റ്റണിൽ അന്തരിച്ചു.

പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ്. മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (എല്ലാവരും ഹൂസ്റ്റൺ).

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048 നടക്കും.

സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച രാവിലെ 11ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581).

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

ബുധനാഴ്ച Wake: https://youtube.com/live/IdUVSVkYNfU?feature=share.

വ്യാഴാഴ്ച Funeral: https://youtube.com/live/SOE9ufS2gKw?feature=share.

കൂടുതൽ വിവരങ്ങക്ക് - ആൽവിൻ തോമസ്: 832 330 7136.

NRI

ഷിക്കാഗോയിൽ വെടിവയ്പ്; നിരവധി പേർക്ക് പരിക്ക്

ഷിക്കാഗോ: സൗത്ത് സൈഡിലുണ്ടായ വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19ന് രാത്രി 11 ഓടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്‌യുവിയിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ 17നും 47നും ഇടയിൽ പ്രായമുള്ളവരാണുള്ളത്. ഇതിൽ 17 വയസുകാരനായ ആൺകുട്ടിയുടെയും 26 വയസുകാരന്‍റെയും നില ഗുരുതരമാണ്. സംഭവത്തിൽ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും സാന്നിധ്യത്തിൽ ഒബാമ പ്രസിഡൻഷ്യൽ സെന്‍റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ചടങ്ങുകൾ നടന്ന സ്ഥലത്തിന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വെടിവയ്പുണ്ടായത്.

ജൂൺടീന്ത് ആഘോഷങ്ങളുടെയും ഫാദേഴ്സ് ഡേ വാരാന്ത്യത്തിന്‍റെയും പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ നേരത്തെ അഭ്യർഥിച്ചിരുന്നു.

NRI

പി. നാരായണക്കുറുപ്പിന്‍റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണ് പത്മശ്രീ പി. നാരായണക്കുറുപ്പിന്‍റെ വേർപാടെന്ന് എഎംഡബ്ല്യുഎ പ്രസിഡന്‍റ് എബി തോമസ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

സാമൂഹികവും രാഷ്‌‌ട്രീയവുമായ തിന്മകൾക്കെതിരേ എഴുതി കൂട്ടിയ ധ്വനി കാവ്യങ്ങളായിരുന്നു പരേതൻ രചിച്ച കവിതകളിൽ ഏറെയും. മലയാള ഭാഷയുടെ ഗാംഭീര്യവും പുതുമയും ചേർത്ത അദ്ദേഹത്തിന്‍റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകി.

മലയാള ഭാഷാ സ്നേഹികളുടെ മനസുകളിൽ എന്നെന്നും പ്രതിഫലിച്ചു കൊണ്ടിരിക്കുമെന്നും പരേതന്‍റെ കുടുബാംഗങ്ങളുടെയും ബന്ധുകളുടെയും ദു8ഖത്തിൽ പങ്കുചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അറിയിച്ചു.

NRI

നോർത്ത് അമേരിക്കൻ മലങ്കര കാത്തലിക് കൺവൻഷൻ ജൂലൈ 23 മുതൽ

ന്യൂയോർക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക - കാനഡ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് കൺവെൻഷന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ജൂലൈ 23 മുതൽ 26 വരെ കണക്ടികട്ടിലെ സ്റ്റാഫഡിലുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ വച്ച് വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ നാല് ദിനരാത്രങ്ങൾ നീണ്ട നിൽക്കുന്ന കൺവെൻഷൻ പ്രോഗ്രാം അരങ്ങേറും.

അമേരിക്കയുടെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളിൽ നിന്നും അനേകം സഭാ വിശ്വാസികൾ ഇതിനോടകം കൺവെൻഷന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.

മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത (ബത്തേരി ഭദ്രാസനം), ഡോ. തോമസ് മാർ യൗസേ ബിയോസ് മെത്രാപ്പോലീത്ത (പാറശാല ഭദ്രാസനം), ഡോ. മാത്യൂസ് മാർ പക്കോമിയോസ് (പൂനെ ഭദ്രാസനം), ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് (യുകെ - യൂറോപ്പ്), ഡോ. യൂഹാനോൻ മാർ അലക്സിയോസ് (തിരുവനന്തപുരം) തുടങ്ങിയ പിതാക്കന്മാർ ഈ വർഷത്തെ കൺവൻഷനിൽ മുഖ്യാതിഥികളായി എത്തിച്ചേരും.

തിരുവനന്തപുരം മലങ്കര മേജർ സെമിനാരി പ്രഫ. റവ. ഡോ. ജോളി കരിമ്പിൽ കൺവൻഷന്‍റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഈ വർഷത്തെ കൺവൻഷന്‍റെ മുഖ്യ ചിന്താവിഷയമായ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക എന്നതിനെ ആസ്പദമാക്കി വിവിധ പഠന ശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ആഘോഷമായ സമൂഹ ബലി, അല്മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സൺഡേസ്കൂൾ കുട്ടികളുടെ സംഗമം,നേതൃത്വ പരിശീലന സെമിനാർ, ക്വിസ് മത്സരം, കൾച്ചറൽ പ്രോഗ്രാം, കായിക മത്സരങ്ങൾ, വിവിധ ചർച്ചാ ക്ലാസുകൾ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ ഈ വർഷത്തെ പ്രോഗ്രാമിന്‍റെ ഹൈലൈറ്റുകൾ ആണ്.

പരിപാടികളുടെ വിജയത്തിനായി ഭദ്രാസന അധ്യക്ഷൻ മോസ്റ്റ്. റവ.ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ചെയർമാനായും വികാരി ജനറൽ മോൺസിംഗോർ അഗസ്റ്റിൻ മംഗലത്ത് കോർ - എപ്പിസ്കോപ്പ ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റിൻസി മനോജ് ജനറൽ സെക്രട്ടറിയായും വെരി.റവ.ഡോ. സജി മുക്കൂട്ട് ജനറൽ പ്രോഗ്രാം കോഓർഡിനേറ്ററായും റവ.ഫാ. നോബി അയ്യനേത്ത് ജനറൽ പ്രോഗ്രാം കോഓർഡിനേറ്ററായും വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.

NRI

ഫൊക്കാന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് ഏഴിന്; ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക വേദി

പെൻസിൽവാനിയ: ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷൻ 2026ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് ഏഴിന് കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കും.

ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ യൂത്ത് ഫെസ്റ്റിവലിൽ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.

എലക്യൂഷൻ (പ്രസംഗം), ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസംഗ മത്സരം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.

മത്സരത്തിന്‍റെ വിഷയങ്ങൾ കൺവൻഷന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയും പ്രായപരിധിയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ലൈറ്റ് മ്യൂസിക് മത്സരത്തിനും മൂന്ന് മിനിറ്റ് സമയപരിധിയാണുള്ളത്. ക്ലാസിക്കൽ നൃത്തത്തിന് നാല് മിനിറ്റും സിനിമാറ്റിക് ഡാൻസിന് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്.

കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ടെന്നും അഡിഷണൽ ജോയിന്‍റ് ട്രഷറും യൂത്ത് ഫെസ്റ്റിവലിന്‍റെ ചെയർപേഴ്സണുമായ മില്ലി ഫിലിപ്പ്, കോഓർഡിനേറ്റർ സുഷമ പ്രവീൺ, കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന പ്രിയ ലൂയിസ്, ലിസ ബാബു, സന്തോഷ് എബ്രഹാം, സോണി അമ്പൂക്കൻ, സുബി ബാബു, ഉഷ ജോർജ്, സരൂപ അനിൽ, മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ് എന്നിവർ അറിയിച്ചു.

താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/ZzUDPQAXHVyGrND66

മലയാളി യുവതലമുറയുടെ കലാ-സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഈ യുവജനോത്സവം ഫൊക്കാന കൺവൻഷന്‍റെ ശ്രദ്ധേയ പരിപാടികളിലൊന്നാകുമെന്ന കാര്യത്തിൽ സംശയമില്ലന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി പറഞ്ഞു.

NRI

ഫൊക്കാന നാഷ്ണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും മത്സരിക്കുന്നു.

ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവറിന്‍റെ ഭാഗമായാണ് അഭിലാഷ് മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിനു മുൻപേ സാമൂഹിക രാഷ്‌ട്രീയ രംഗത്തു സജീവമായിരുന്നു.

തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്നും നിയമബിരുദവും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദവും അഭിലാഷ് ജോൺ കരസ്ഥമാക്കി.

ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കൊല്ലം കുളവാഴുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ച അഭിലാഷ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എന്ന നിലയിലും മികച്ച സേവനം കാഴ്ചവച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനകളുടെ അമരക്കാരനയും ശോഭിച്ചു.

2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിര താമസമാക്കിയ അഭിലാഷ് പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ചെയർമാൻ, സെക്രട്ടറി, ഓണലോപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് ശ്രഷം നിലവിൽ ടികെഎഫ് വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.

കൂടാതെ 12 മലയാളി അസോസിയേഷനുകൾ, ഫിൽ മലയാളി അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹിത്വവും അഭിലാഷ് ജോൺ വഹിക്കുന്നുണ്ട്.

അഭിലാഷിന്‍റെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവമാക്കിത്തീർക്കുമെന്നും ടീം എംപവർ പ്രസിഡന്‍റ് സ്ഥാനാർഥി ലീല മാരേട്ട് ആശംസിച്ചു.

പെൻസിൽവേനിയയിൽ നിന്നും ടീം എംപവറിന്‍റെ ഭാഗമായി നിന്ന് മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓളിക്കൽ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ഷാജി സാമുവേൽ, ആർവിപി സ്ഥാനാർഥി അജിത് ചാണ്ടി, നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ റോണി വർഗീസ്, മാത്യു ചെറിയാൻ, യുത്ത് കമ്മിറ്റി മെമ്പർ ഫെയ്ത് എൽദോ എന്നിവർ വിജയാശംസകൾ നേർന്നു.

International

യുഎസ്-ഇറാൻ യുദ്ധം: നിർണായക ചർച്ചകൾക്കായി ജെ.ഡി വാൻസും ഇറാൻ പ്രതിനിധികളും സ്വിറ്റ്സർലൻഡിൽ

ഒബ്ബർഗൻ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാന്‍റെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള നിർണായക ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ സ്വിറ്റ്സർലൻഡിലെത്തി. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും ഇറാന്‍റെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലെ ലൂസേൺ തടാകത്തിനടുത്തുള്ള റിസോർട്ടിൽ ചർച്ചകൾക്കായി ഒത്തുകൂടിയത്.

കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ച താത്കാലിക കരാറിന്‍റെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാനും ആഗോള സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ 60 ദിവസത്തിനകം അന്തിമ ധാരണയിലെത്താനുമാണ് ഈ അടിയന്തര നീക്കം. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായതും, ലോകത്തിലെ വലിയൊരു പങ്ക് എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ മുന്നറിയിപ്പും ചർച്ചകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കില്ലെന്നും യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ യുഎസ് ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇറാന്‍റെ പ്രധാന ആവശ്യം.

ഡോണൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ ഈ താത്കാലിക കരാറിനെതിരെ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസിന്‍റെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്.

Sports

അമേരിക്ക ഫിഫ ലോകകപ്പ് നോക്കൗട്ടില്‍

ഫിഫ 2026 ലോകകപ്പില്‍ ആതിഥേയരായ അമേരിക്ക നോക്കൗട്ടില്‍. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അമേരിക്കന്‍ സംഘം റൗണ്ട് ഓഫ് 32 ഉറപ്പാക്കിയത്. കഴിഞ്ഞദിവസം ഗ്രൂപ്പ് എയില്‍ രണ്ട് ജയത്തോടെ മറ്റൊരു ആതിഥേയരായ മെക്‌സിക്കോയും റൗണ്ട് ഓഫ് 32ല്‍ ഇടം നേടിയിരുന്നു. നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകള്‍ എന്ന നേട്ടം രണ്ട് ആതിഥേയരും സ്വന്തമാക്കി. മൂന്നാമത്തെ ആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കാനഡയും നോക്കൗട്ട് ഉറപ്പിക്കാനാണ് സാധ്യത.

ഈ കളി പോരാ

ലോകകപ്പ് ലെവലില്‍ ഉള്ള കാല്‍പ്പന്ത് കളിയല്ലായിരുന്നു അമേരിക്കയുടേത്. എങ്കിലും ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ 2-0ന് ഓസ്‌ട്രേലിയയെ കീഴടക്കാന്‍ യുഎസ്എയ്ക്കു സാധിച്ചു. 11-ാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ഗസിന്‍റെ സെല്‍ഫ് ഗോളിലൂടെ അമേരിക്ക ലീഡ് നേടി. 21കാരനായ റൈറ്റ് ബാക്ക് അലക്‌സ് ഫ്രീമാന്‍ 43-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ യുഎസ് ജയമുറപ്പിച്ചു. റിഫ്‌ളക്റ്റ് ചെയ്ത് എത്തിയ പന്തില്‍ ഹെഡറിലൂടെയായിരുന്നു ഫ്രീമാന്‍റെ ഗോള്‍ നേട്ടം. ലോകകപ്പില്‍ അമേരിക്കയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടവും ഫ്രീമാനു സ്വന്തം. 2014ല്‍ 19കാരനായ ജൂലിയന്‍ ഗ്രീന്‍ ഗോള്‍ നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്.

രണ്ടാം പകുതി

ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളിനപ്പുറം വല കുലുങ്ങിയില്ല. മാത്രമല്ല, രണ്ടാം പകുതിയില്‍ ഇരുടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ മത്സരം അരോചകമായി. സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഫൗളിന്‍റെ കുത്തൊഴുക്കാണ് നടത്തിയത്.
യുഎസിന്‍റെ ഡിഫെന്‍സും അത്ര മികച്ചതായിരുന്നില്ല. റൗണ്ട് ഓഫ് 32ല്‍ എത്തിയെങ്കിലും മൗറീഷ്യോ പോച്ചെറ്റീനോ പരിശീലിപ്പിക്കുന്ന അമേരിക്ക കുറെയേറെ മുന്നോട്ടു പോകാനുണ്ട്. ഗ്യാപ്പുകളില്‍ മാറി പന്ത് റിസീവ് ചെയ്യുന്നതില്‍ യുഎസ് ടീം പരാജയപ്പെട്ടു. ആതിഥേയര്‍ ഒരു ഗുഡ് ഫുട്‌ബോളാണ് കളിച്ചതെന്നു പറയാന്‍ സാധിക്കില്ല. ടീം ഇനിയും മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു.

ഗ്രൂപ്പ് ജേതാവ്

ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്ക ഇതിനു മുമ്പ് ഗ്രൂപ്പ് ചാമ്പ്യന്മാരായത് 1930, 2010 എഡിഷനുകളില്‍. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ് അമേരിക്ക. ആറ് പോയിന്‍റുള്ള അമേരിക്കയ്ക്ക്, അടുത്ത മത്സരത്തില്‍ തുര്‍ക്കിയുമായി സമനില നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. മൂന്നു പോയിന്‍റ് വീതമുള്ള പരാഗ്വെയും ഓസ്‌ട്രേലിയയും തമ്മിലാണ് നേരിട്ട് റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാനുള്ള പോരാട്ടം. ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് റൗണ്ട് ഓഫ് 32ൽ ഇടംപിടിക്കുക. മികച്ച എട്ട് മൂന്നു സ്ഥാനക്കാർക്കും 32ലേക്കു ടിക്കറ്റു ലഭിക്കും.

International

യുഎസ്-ഇറാൻ സുപ്രധാന ചർച്ച ഞായറാഴ്ച; ജെ.ഡി.വാൻസ് പങ്കെടുക്കും

വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്ക - ഇറാൻ സമാധാന ചർച്ച ഞായറാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കും. യുദ്ധഭീതി നിലനിൽക്കെ ഈ ചർച്ചയിൽ മധ്യസ്ഥരായി പാക്കിസ്ഥാനും ഖത്തറും പങ്കാളികളാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സ്വിറ്റ്സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചർച്ചകൾ അരങ്ങേറുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഇറാനെ പ്രതിനിധീകരിച്ച് പാർലമെന്‍റ് സ്പീക്കർ എം.ബി. ഗാലിബാഫും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലെബനനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ നയതന്ത്ര ശ്രമങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. അതേസമയം ചർച്ചകളിൽ നിന്ന് പിന്മാറില്ലെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കിയി‌ട്ടുണ്ട്. തങ്ങളുടെ സ്വത്തുക്കളെടുത്ത് ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് അനുവദിക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്.

Latest News

Corehub Up