x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു

പി. പി. ചെറിയാൻ
Published: July 13, 2026 12:45 PM IST | Updated: July 13, 2026 12:45 PM IST

ലിൻഡ്സി ഗ്രഹാം

സൗത്ത് കരോലിന: അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖനായ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായ അദ്ദേഹം വാഷിംഗ്ടണിലും സ്വന്തം സംസ്ഥാനത്തും ദീർഘകാലമായി റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിന്‍റെ മുൻനിര മുഖമായിരുന്നു.

സെനറ്റ് ബഡ്ജറ്റ് കമ്മിറ്റി ചെയർമാനായിരുന്ന ലിൻഡ്സി ഗ്രഹാം, അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായി കൂടിയായിരുന്നു. 1994-ൽ ജനപ്രതിനിധി സഭയിലേക്കും 2002-ൽ സെനറ്റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള നിർണായക നീക്കങ്ങളിൽ ഗ്രഹാം പ്രധാന പങ്കുവഹിച്ചു. വിദേശനയങ്ങളിലും ദേശീയ സുരക്ഷാ വിഷയങ്ങളിലും ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങിയ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Tags : LindseyGraham PassesAway USA

Recent News

Corehub Up