x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ജിജു കിലക്കന്‍റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി ജർമനിയിലെ മലയാളി സമൂഹം

ജോസ് കുമ്പിളുവേലിൽ
Published: April 23, 2026 11:02 AM IST | Updated: April 23, 2026 11:02 AM IST

ബെർലിൻ: ജർമനിയിലെ ഷോൺസ്റ്റാട്ട് സന്യാസ സഭാംഗവും എറണാകുളം - അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലക്കന്‍റെ (47) വിയോഗം ജർമൻ മലയാളി സമൂഹത്തിന് തീരാനോവായി.

ട്രെയിനപകടത്തിലാണ് ഫാ. ജിജു കിലക്കൻ മരിച്ചത്. ആദ്യം ജർമനിയിലായിരുന്ന ഫാ. ജിജു ഒരു വർഷം മുമ്പ് തിരിച്ചുവന്നിട്ട് ഈസ്റ്റർ കഴിഞ്ഞാണു തിരികെ പോയത്.

അപകടം നടന്നത് ഇങ്ങനെ:

തിങ്കളാഴ്ച വൈകുന്നേരം 5.15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിംഗ് - വെസ്റ്റ് നോർഡ് - ഫ്രീഡ്‌ഹോഫ് യുബാൻ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്.

പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന ഫാ. ജിജു ബാൻ വരുന്നത് കണ്ട് അതിൽ കയറാൻ തയാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മ്യൂണിക്ക് ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്.

സ്നേഹനിധിയായ വൈദികൻ

സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജർമനിയിലെ മലയാളി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു.

പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ ചേർത്തുപിടിച്ചിരുന്ന അദ്ദേഹത്തിന്‍റെ വേർപാട് മലയാളി സമൂഹത്തിന് വലിയ നോവായി മാറി.

ജർമൻ ഭാഷാ പഠനം പൂർത്തിയാക്കി സഭാനടപടികളിൽ സജീവമാകാൻ തയാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം.

ജീവിതരേഖയും സേവനങ്ങളും

സഭ: ഷോൺസ്റ്റാട്ട് സന്യാസ സഭാംഗം.

പൗരോഹിത്യം: കേരളത്തിലെയും കർണാടകയിലെയും പഠനത്തിന് ശേഷം 2008 ഒക്ടോബർ 25ന് വൈദികനായി അഭിഷിക്തനായി.

സേവനങ്ങൾ: കേരളത്തിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം ഷോൺസ്റ്റാട്ട് വൈദികരുടെ കീഴിലുള്ള "ജീവാമൃത ബോയ്സ് ഹോമിൽ' നാല് വർഷത്തോളം സേവനമനുഷ്ഠിച്ചു. നിർധനരായ കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

അക്കാദമിക് മികവ്: മലയാളം ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മേരിമാതാ ഷോൺസ്റ്റാറ്റ് അക്കാദമിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 2018 മുതൽ 2023 വരെ സെമിനാരി റെക്ടറായും പ്രവർത്തിച്ചു.

ജർമനിയിലെത്തിയത്: 2023 സെപ്റ്റംബർ 21നാണ് ഫാ. ജിജു ജർമനിയിൽ എത്തിയത്. ബോണിൽ നിന്ന് ജർമൻ ഭാഷാ പഠനം ആരംഭിച്ച് സി വൺ ലെവൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

മ്യൂണിക്കിലെ സെന്‍റ് ലൈം ഇടവകയിലെ പാസ്റ്ററൽ ടീമിൽ പാർട്ട് ടൈം ജോലി ചെയ്യവെയാണ് അപകടം സംഭവിച്ചത്.

കുടുംബം

കൊല്ലക്കോട് കിലുക്കൻ പരേതനായ കെ.വി. ജോസഫിന്‍റെയും മേരി ജോസഫിന്‍റെയും മകനാണ് ഫാ. ജിജു. സഹോദരങ്ങൾ: വിജി ജോയി, ബിജു കിലുക്കൻ (ഇരട്ട സഹോദരൻ), സിസ്റ്റർ ബിന്ദു കിലക്കൻ (എഫ്എച്ച്ജിഎസ്).

മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ജർമനിയിലെ ഇന്ത്യൻ എംബസിയുടെയും മ്യൂണിക്ക് കോൺസുലേറ്റിന്‍റെയും സഭാധികൃതരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

വിശുദ്ധ കുർബാന:

ഫാ. ജിജുവിന്‍റെ ആത്മശാന്തിക്കായുള്ള വിശുദ്ധ കുർബാന തിങ്കളാഴ്ച വൈകുന്നേരം നാലിന് മ്യൂണിക്കിലെ Zu den hl. Zwölf Aposteln Kirche, Schrobenhausner str.1 80686 München പള്ളിയിൽ നടക്കും.

Tags : fr jiju kilukkan germany passed away

Recent News

Corehub Up