NRI
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഈ മാസം 11, 12 (ശനി, ഞായർ) തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രാവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റി കൺവീനർമാരുടെ യോഗം ജൂലൈ അഞ്ചിന് കമ്മ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയിൽ കൂടി.
കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുകയും തിരുനാൾ ദിനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ സുനിൽ ബേബി, ഡോണി ചെറിയാൻ, ജോസ് പുതുശേരി, എൽസി വടക്കുംചേരി, സ്മിത സഖറിയ, ജെൻസ് കുമ്പിളുവെളിൽ, സെനി പുത്തൻപുര, അൻസ പോൾ, ചെറി ജോസി, ജോസ്ന വെമ്പേനിയ്ക്കൽ, റിൻസി ജോസഫ്, ഹാനോ തോമസ് മൂർ, അമൽ തോമസ്, നോയൽ ജോസഫ്, ഇഷാനി ചിറയത്ത്, ആന്റണി സഖറിയ (കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ), സൗമ്യ ചെറി ജോസി, ആദിൻ ജോസഫ് എന്നിവരും നടപ്പുവർഷത്തെ പ്രസുദേന്തിയായ തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി കുടുംബവും പങ്കെടുത്തു.
ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും സീറോമലബാർ വിശ്വാസികളുടെ കൂട്ടായ്മ കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കൂട്ടായ്മയുടെ ചാപ്ലെയ്നായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വർഷമായി സേവനം അനുഷ്ഠിച്ചുവരുന്നു.
NRI
ചെസ്റ്റർഫീൽഡ്: സീറോമലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും മാർത്തോമ്മാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച അഘോഷിച്ചു.
വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി.
NRI
ഗ്ലോസ്റ്റര്‍: സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ കൊണ്ടാടി.
കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.
സീറോമലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്ക്കുന്ന ഫാ. ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിന്സണ് മുട്ടത്തുകുന്നേല്‍ കാര്‍മികത്വം വഹിച്ചു.
പ്രവാസികളായ നമ്മളുടെ ജീവിതലക്ഷ്യം നമ്മൾ ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്നും സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ. ജിന്സണ് മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു.
NRI
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിനാലാമത്തെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ജൂലൈ 11,12 (ശനി,ഞായര്‍) ദിവസങ്ങളില്‍ നടക്കും.
56 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regenten Str.4, 51063 Koeln) നടക്കുന്നത്.
11ന് വൈകുന്നേരം നാലിന് വി. കുർബാനയെ തുടർന്ന് തിരുനാളിന് കൊടിയേറും. 12ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് കാര്‍മികത്വം വഹിക്കും.
തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
ബോണിൽ താമസിക്കുന്ന തൃശൂര്‍ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും സീറോമലബാർ കൂട്ടായ്മയാണ് കൊളോണിലെ കാത്തലിക് കമ്യൂണിറ്റി.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സമൂഹത്തിന്റെ ചാപ്ലയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.
NRI
സ്റ്റാഫോർഡ് (ടെക്സസ്): സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുനാൾ അതീവ ഭക്തിനിർഭരമായി പ്രാർഥനാപൂർവമായ അന്തരീക്ഷത്തിലും വൈവിധ്യമാർന്ന പരിപാടികളോടെയും ആഘോഷിച്ചു.
ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങളിൽ പ്രത്യേക പ്രാർഥനകൾ, ആത്മീയ ധ്യാനം, ഭക്തിനിർഭരമായ പ്രദക്ഷിണം, വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെട്ടിരുന്നു.
ഇടവകാംഗങ്ങളും ഇതര അതിഥികളും ഒത്തുചേർന്ന ഈ ആഘോഷം വിശ്വാസത്തിന്റെയും കൂട്ടായ്മയുടേയും ഉത്തമ ഉദാഹരണമായി മാറി. തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപന ദിവസത്തെ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപൻ മോസ്റ്റ് റവ. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവചരിത്രവും വിശ്വാസയാത്രയും ആസ്പദമാക്കി അദ്ദേഹം നൽകിയ വചനസന്ദേശം വിശ്വാസികൾക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു. സഭയുടെ വളർച്ചയ്ക്കും സുവിശേഷ ദൗത്യത്തിനും ഈ രണ്ട് ശ്ലീഹന്മാർ നൽകിയ സംഭാവനകൾ കാലാതീതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തന്റെ പ്രസംഗത്തിൽ വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പ്രതിപാദിച്ചു. ആദ്യമായി, യേശുവിനെ മിശിഹായായി ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.
മാനുഷികമായ അറിവിനേക്കാൾ ഉപരിയായി ദൈവീക വെളിപാടിലാണ് യഥാർഥ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് യേശു പത്രോസിനെ അനുഗ്രഹിക്കുകയും സഭയുടെ അമരക്കാരനാക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമതായി, കടലിനു മുകളിലൂടെ ഭയമില്ലാതെ നടന്ന പത്രോസിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ പെട്ട് വിശ്വാസം പതറി മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ, "കർത്താവേ, എന്നെ രക്ഷിക്കണമേ' എന്ന് നിലവിളിച്ച പത്രോസിനെ യേശു കൈപിടിച്ചുയർത്തിയ സംഭവം വിശ്വാസികൾക്ക് ആശ്വാസമേകുന്നതാണ്.
ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിലേക്ക് തിരിയണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്നാമതായി, തിബേരിയാസ് കടൽത്തീരത്തുവെച്ച് യേശു പത്രോസിനോട് ചോദിച്ച "നീ എന്നെ സ്നേഹിക്കുന്നുവോ?' എന്ന ചോദ്യത്തെ അദ്ദേഹം വിശകലനം ചെയ്തു.
NRI
ന്യൂജഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷപൂർവം നടത്തുന്നു.
ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും.
ദേവാലയ വികാരി വെരി റവ.ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. "കർത്താവ് ഒരുക്കിയ ദിവസമാണിന്ന്, ഇന്ന് സന്തോഷിച്ചുല്ലസിക്കാം' (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം.
ജൂൺ 26 - കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8.45ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെന്റ് തോമസ് വാർഡ്).
ജൂൺ 27 - ഗ്രാന്റ് പേരെന്റ്സ് ദിനം: രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. ജോർജ് പാറയിൽ). (നേതൃത്വം: സെന്റ് അൽഫോൻസ വാർഡ്).
ജൂൺ 28 - കുടുംബങ്ങളുടെ ദിനം: രാവിലെ 7.30ന് മലയാളം കുർബാന, 9.30ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിവ്യബലി. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യവും ആദരവും. റവ. ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പോൾ കരയിൽ എന്നിവർ സഹകാർമ്മികർ.
ട്രസ്റ്റിമാർക്കും ജൂബിലേറിയന്മാർക്കുള്ള അനുമോദനവും നടക്കും. (നേതൃത്വം: സെന്റ് പോൾ വാർഡ്).
ജൂൺ 29 - ദൈവവിളി ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. മൈക്കൽ ജെയിംസ് മുഖ്യകാർമ്മികനായിരിക്കും). (നേതൃത്വം: സെന്റ് മേരീസ് വാർഡ്).
ജൂൺ 30 - യുവജന ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. സാം കുട്ടപ്പശേരി മുഖ്യകാർമികത്വം വഹിക്കും). (നേതൃത്വം: സെന്റ് ആന്റണി വാർഡ്).
ജൂലൈ ഒന്ന് - കുട്ടികളുടെ ദിനം: രാത്രി 7.15ന് കർദിനാളിന് സ്വീകരണം. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും. കർദിനാൾ മാർ ജോർജ് കൂവക്കാടും റവ. ഫാ. ജോസ് കണ്ണമ്പള്ളിയും കാർമികരായിരിക്കും. (നേതൃത്വം: സെന്റ് ജോസഫ് വാർഡ്).
ജൂലൈ രണ്ട് - യംഗ് അഡൾട്സ് ഡേയ്: രാത്രി 7.30ന് വിശുദ്ധ കുർബാന (മുഖ്യകാർമികൻ: വെരി റവ. ഫാ. ജോർജ് ദാനവേലിൽ). (നേതൃത്വം: സെൻറ് ജൂഡ് വാർഡ്).
ജൂലൈ മൂന്ന് - ദുക്റാന (രോഗശാന്തി പ്രാർഥനാ ദിനം): വൈകുന്നേരം 5.30ന് ഇംഗ്ലീഷ് കുർബാന (റവ. ഫാ. ജോസഫ് അലക്സ്), 7.30ന് മലയാളം കുർബാന (ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ, റവ. ഫാ. സിമ്മി തോമസ്). (നേതൃത്വം: സെന്റ് ജോർജ് വാർഡ്).
ജൂലൈ നാല് - അമ്മമാരുടെ ദിനം: രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. ഷനോയ് മണ്ണത്തറ). (നേതൃത്വം: സെന്റ് തെരേസ ഓഫ് കോൽക്കത്ത വാർഡ്).
തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ അഞ്ചിന് വൈകുന്നേരം നാലിന് രൂപ പ്രതിഷ്ഠയും അടിമ സമർപ്പണവും നടക്കും. 4.30ന് നടക്കുന്ന തിരുനാൾ റാസയ്ക്കും ലദീഞ്ഞിനും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, റവ. ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ, വെരി റവ. ഫാ. ജോണികുട്ടി പുലിശേരി എന്നിവർ നേതൃത്വം നൽകും.
തുടർന്ന് 6.15ന് തിരുനാൾ പ്രദക്ഷിണവും 6.45ന് 2027ലെ പുതിയ പ്രസുദേന്തിമാരെ വാഴിക്കൽ, 2026ലെ ഗ്രാജുവേറ്റുമാരെ ആദരിക്കൽ, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. രാത്രി ഏഴ് മുതൽ തിരുനാൾ സ്റ്റാളുകൾ, സംഗീതവിരുന്ന്, ശിങ്കാരി മേളം, കരിമരുന്നു പ്രയോഗം, റാഫിൾ ഡ്രോ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലവും ആഘോഷവുമായ "തിരുനാൾ യൂഫോറിയ' ആരംഭിക്കും.
ജൂലൈ ആറിന് ഇടവകയിൽനിന്നു മരണമടഞ്ഞ വിശ്വാസികൾക്കായുള്ള സ്മരണാദിനമായി ആചരിക്കും. രാത്രി 7.30ന് വിശുദ്ധ കുർബാനയും ഒപ്പീസും. തുടർന്ന് 8.30ന് കൊടിയിറക്കവും നടക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
ബെന്നി & ജിഷി ഏറത്ത്, ജോസ് മാത്യു & ജയ ചെന്നാട്ട്, ബ്രാൻഡൺ, ബ്രിട്ടനി & ബ്രിയാന്ന പെരുമ്പായിൽ , ഷിജോ & സുനില മാനച്ചേരി, റയാൻ ജോസഫ് എന്നിവരാണ് തിരുനാൾ പ്രസുദേന്തിമാർ.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന നൊവേനകൾക്കും തിരുക്കർമങ്ങൾക്കും ശേഷം എല്ലാ ദിവസവും നേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്.
ഭക്തിയും പ്രാർഥനയും സമൂഹ ഐക്യവും നിറഞ്ഞ തിരുനാളിൽ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി പുലിശേരിയും ട്രസ്റ്റിമാരും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി), ബിജു ചക്കു പുരയ്ക്കൽ (ട്രസ്റ്റി) 732-762-3622, സെബാസ്റ്റ്യൻ തൊട്ടത്തിൽ (ട്രസ്റ്റി) 609-439-9871
തിരുനാൾ സംഘടകർ: മത്തായി ചെന്നാട്ട്, ജോബി തോമസ്, സിസി നിരപ്പേൽ, മമത റോണി, നിക്ക് സ്റ്റീഫൻ, സ്റ്റെഫി ഒലിക്കൽ, ജോസഫ് മണിയൻചിറ, വില്യം സ്റ്റീഫൻ, തോമസ് ജോർജ്.
വെബ്: http://www.stthomassyronj.org
NRI
വല്ലേറ്റ: മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റി.
ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന് തുടക്കമാകും.
തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
ശേഷം കാലാസന്ധ്യയും സ്നേഹ വിരുന്നും നടക്കും. നാലിന് വൈകുന്നേരം 4.30 ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് 6.30ന് ഇടവക വാഷികവും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും.
NRI
ന്യൂജഴ്സി: മഹാപരിശുദ്ധനായ അഫ്രേം പിതാവിന്റെ ഓർമപ്പെരുന്നാൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യൂജഴ്സിയിലുള്ള സെന്റ് അഫ്രേം കത്തീഡ്രലിൽ വച്ച് ജൂൺ 19,20 (വെള്ളി, ശനി) തീയതികളിൽ ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും കാർമികത്വത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.
ജൂൺ 17 വൈകുന്നേരം 6.30ന് തിരുമേനി, വന്ദ്യ വൈദീകരുടേയും ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ഈ വർഷത്തെ പെരുന്നാളിന്റെ കൊടി ഉയർത്തി. തദനന്തരം സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. ബേസിൽ മത്തായിയുടെ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരുന്നു.
19ന് വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. വിവേക് അലക്സിന്റെ വചന ശുശ്രൂഷയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
20ന് രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥനയും തുടർന്ന് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുർബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്.
അതിന് ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്. ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാ. വർഗീസ് പോൾ കതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. വർഗീസ് പോൾ 845 536 0378, സെക്രട്ടറി ജോബിൻ ഏലിയാസ് 914 479 2931, ട്രഷറർ റോയി പോൾ 914 310 0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
NRI
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടൻ മലങ്കര മിഷൻ വികാരി റവ.ഫാ. ചെറിയാൻ ജോൺ കോട്ടയിൽ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
മിഷൻ ട്രസ്റ്റി ബിനോജ് ജോൺ, സെക്രട്ടറി ഷിജു കൊച്ചുതുണ്ടിയിൽ, നാഷണൽ കൗൺസിൽ അംഗങ്ങളായ എബ്രഹാം ചാണ്ടി, പ്രിൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആത്മീയതയും കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായി തിരുനാൾ മാറുമെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു.
അഡ്രസ്: Everest Road, TW19 7EE, West London.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോർജ് വലിയപറമ്പിൽ - +44 7907 609295.
NRI
കാർഡിഫ്: വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം കൊണ്ടാടി.
കാർഡിഫ് St. Illtyd's സ്കൂൾ ചാപ്പലിൽ നടന്ന തിരുനാൾ തിരുക്കർമങ്ങൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കും വിധമാണ് ഇത്തവണത്തെ പരിപാടികൾ ക്രമീകരിച്ചിരുന്നത്.
തിരുനാൾ ദിവസം രാവിലെ 9.45ന് മിഷൻ കോഓർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി. തുടർന്ന് നടന്ന പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തപ്പെട്ടു.
ക്നാനായ മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. ജിൻസ് കണ്ടക്കാട്ട് എന്നിവർ സഹകാര്‍മികരായിരുന്നു.
ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാ. സുനി തിരുനാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്ന ഹൃദ്യമായ തിരുനാൾ പ്രദക്ഷിണം നടന്നു.
ഫാ. അജൂബ് തോട്ടനാനിയിൽ പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വാദം നൽകി. തുടർന്ന് വിശ്വാസികൾക്കായി അടിമ വയ്ക്കുന്നതിനും കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.
തിരുനാളിനോട് അനുബന്ധിച്ച്, "വാഴ്വ് 2026' സ്നേഹദീപ പ്രയാണത്തിന് മിഷൻ അംഗങ്ങൾ ആവേശോജ്വലമായ സ്വീകരണം നൽകി. ഇതോടൊപ്പം സെപ്റ്റംബർ 26ന് ബർമിംഹാമിൽ നടത്തപ്പെടുന്ന "വാഴ്വ് 2026' കുടുംബസംഗമത്തിന്റെ പ്രവേശന പാസ് കിക്കോഫും പ്രൗഢിയോടെ നിർവ്വഹിക്കപ്പെട്ടു.
NRI
ലൂട്ടൺ: സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷനിൽ ഇടവക മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ ഓർമത്തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
ആഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പ് - യുകെ റീജിയണിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസിന് മിഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മേയ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ടോടെ മിഷനിലെത്തിയ പിതാവിനെ ഹോളി ഗോസ് കത്തോലിക്കാ ഇടവക വികാരി മോൺസിഞ്ഞോർ കെവിൻ മക്ഗിന്നെൽ, മിഷൻ വികാരി ഫാ. ചെറിയാൻ കോട്ടയിൽ, മിഷൻ ഭാരവാഹികളും വിശ്വാസികളും ചേർന്ന് ഔപചാരികമായി സ്വീകരിച്ചു.
തുടർന്ന് നടന്ന തിരുനാൾ വിശുദ്ധ കുർബാനയ്ക്കും ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ, യുകെ - യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററായി ചുമതലയേറ്റ കുര്യാക്കോസ് മാർ ഒസ്താത്തിയോസിന് ലൂട്ടൺ ഇടവകയുടെ ആദരവും സ്നേഹോപഹാരവും സമർപ്പിച്ചു.
District News
മങ്കൊമ്പ്: കണ്ണാടി സെന്റ്. റീത്താസ് പള്ളിയിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി. വികാരി ഫാ. തോമസ് സ്രാമ്പിക്കൽ കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.15ന് ജപമാല, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണം.
ഇന്നു രാവിലെ ഒൻപതിന് പുളിങ്കുന്ന ഫൊറോനാ പള്ളിയിൽ തീർഥാടന സമ്മേളനം. ബിഷപ് മാർ തോമസ് പാടിയത്ത് സന്ദേശം നൽകും. 11.30ന് ആഘോഷമായ സമൂഹബലി, മധ്യസ്ഥപ്രാർഥന, നേർച്ചഭക്ഷണം, രാത്രി ഏഴിന് നാടകം. നാളെ വൈകുന്നേരം 4.15ന് ജപമാല, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, തുടർന്ന് ആഘോഷമായ പ്രദക്ഷിണം. ഫ്യൂഷൻ ഷോ. പ്രധാന തിരുനാൾ ദിനമായ 17ന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന- ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, സന്ദേശം ഡീക്കൻ ക്രിസ്റ്റി ഐക്കുളം, തിരുനാൾ പ്രദക്ഷിണം. കൊടിയിറക്ക്.
NRI
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബിർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ആഘോഷിക്കുന്നു.
മേയ് ഒന്നിന് വെെകുന്നേരം ആറിന് കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും. മേയ് രണ്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി. റവ. ഫാ. രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാ. സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബിർമിംഗ്ഹാം യാർഡ്ലിയിലുള്ള സെന്റ് മെെക്കിൾ ആൻഡ് ഓൾ എയ്ഞ്ചൽസ് ചർച്ച് സൗത്ത് യാർഡ്ലി (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ താത്പര്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ഇടവക വികാരി റവ. ഫാ. സിബി വാലയിൽ (+44 7769 390235), ട്രസ്റ്റി നിതിൻ ബേബി (07474 544447), സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂയോർക്ക്: റോക്ക്ലാൻഡ് ന്യൂസിറ്റിയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഈ മാസം 25, 26 തീയതികളിൽ ആത്മീയ ഭംഗിയോടും ഭക്തിപൂർവമായ അന്തരീക്ഷത്തോടും കൂടി ആഘോഷിച്ചു.
വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് പെരുന്നാൾ അനുഗ്രഹസമൃദ്ധമായ ഒരു ആത്മീയ സംഗമമായി മാറി.
NRI
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ ഇടവക മാധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാൾ മേയ് ഒന്നിന് ആരംഭിക്കും. ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് മാസ് സെന്ററിൽ ആഘോഷിക്കുന്ന തിരുന്നാൾ മേയ് നാലുവരെ നീണ്ടുനിൽക്കും.
ഗാർഡിയൻ എയ്ഞ്ചൽ ദേവാലയത്തിലെ സീറോമലബാർ ശുശ്രൂഷകളുടെ പത്താം വാർഷികം, ഇടവക ദിനം, മതബോധന ദിനം തുടങ്ങിയവ ഇതോടൊപ്പം നടക്കും. മേയ് ഒന്നിന് രാത്രി ഏഴിന് വികാരി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ കൊടിയേറ്റം നടത്തുന്നതോടെ തിരുനാളിന് തുടക്കമാവും.
തുടർന്ന് നൊവേന വിശുദ്ധ കുർബാന എന്നിവ നടക്കും. മേയ് രണ്ടിന് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
മേയ് മൂന്നിന് തിരുനാൾ റാസ നൊവേന തുടങ്ങിയവ നടക്കും. ഫാ. വിനു പുളിഞ്ചുവള്ളിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ബൈജു കണ്ണമ്പള്ളി, ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ സഹകാർമികരായിരിക്കും
സമാപന ദിനമായ മേയ് നാലിന് ഉച്ചയ്ക്ക് 12.30ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും. ഫാ. രാജേഷ് മേച്ചിറകത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷിന്റോ തോമസ്, ഫാ. ജിൻസ് തോമസ് വാളിപ്ലാക്കൽ എന്നിവർ സഹകാർമികരായിരിക്കും.
അന്നെ ദിവസം വചന സന്ദേശം, പ്രദക്ഷിണം, ലദീഞ്ഞ് വിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, പൊതുസമ്മേളനം, കലാപരിപാടികൾ തുടങ്ങിയവ നടക്കും.
NRI
ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ദിവസങ്ങളിൽ നടത്തപ്പെടും.
ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സസിലുള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.
ഞായറാഴ്ച രാവിലെ 9.15നു പ്രഭാത നമസ്കാരവും വി. കുർബാനയ്ക്കും ശേഷം 11.45യോടുകൂടി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു.
NRI
അബുദാബി: സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽപ്പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇടവകപ്പെരുന്നാളായി ശനി, ഞായർ (ഏപ്രിൽ 25, 26) ദിവസങ്ങളിൽ ആചരിക്കുന്നു.
19ന് കൊടിയേറ്റ് കർമം നിർവഹിച്ച പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെസീനിയർ മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം നിർവഹിക്കുന്നതാണ്.
NRI
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് സെമൂഹത്തില് മേയ് ഒന്നിന് വി. യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.
രാവിലെ 10ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ വി.കുര്‍ബാന, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, അടിമവയ്ക്കല്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.
തുടർന്ന് 1.30ന് വിവിധ കലാപരിപാടികളും അരങ്ങേറും. യുവജനവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ യുവജനങ്ങളാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.
NRI
ആർകെ പുരം: സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഞായറാഴ്ച (ഏപ്രിൽ 26) ആർകെ പുരം സെക്ടർ ടുവിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
രാവിലെ 11ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ കാർമികത്വം വഹിക്കും. ലദിഞ്ഞ്, പ്രസുദേന്തി വാഴ്ച, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പ്രെസുദേന്തിമാരാകാൻ, നേർച്ച ഭക്ഷണം സ്പോൺസർ ചെയ്യുവാൻ താത്പര്യമുള്ളവർ കൈക്കാരൻമാരുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: വികാരി ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ - 62640 48178, കൈക്കാരന്മാർ: റെജി നെല്ലിക്കുന്നത്ത് - 91362 41312, 87002 62602, ജോഷി ജോസ് - 88605 51416.
NRI
ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു.
മേയ് ഒന്നിനു വെെകുന്നേരം ആറിന് കൊടിയേറ്റുകയും ഏഴിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.
മേയ് രണ്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി. റവ. ഫാ. രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിക്കും.
തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ.ഫാ. സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികൾ ഏവരും ബർമിംഗ്ഹാം യാർഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ: ഇടവക വികാരി റെവ ഫാ സിബി വാലയിൽ (+44 7769 390235), ട്രസ്റ്റി: നിതിൻ ബേബി (07474 544447), സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂയോർക്ക്: ന്യൂസിറ്റി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഈ മാസം 25, 26 (ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവം നടത്തപ്പെടുന്നു.
അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയാർക്കൽ വികാരിയുമായ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് പുണ്യശ്ലോകനായ മോർ അത്താനാസ്യോസ് യേശു സാമുവൽ മെത്രാപ്പോലീത്തയുടെ അനുസ്മരണവും നടക്കും.
ശനിയാഴ്ച വൈകുന്നേരം 6.30ന് കൊടിയേറ്റത്തോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ശേഷം റവ.ഫാ. ബെൽസൺ കുര്യാക്കോസ് വചനപ്രഘോഷണം നടത്തും. ഭക്തിനിർഭരമായ റാസ, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ ഒന്നാം ദിവസത്തെ ചടങ്ങുകൾ സമാപിക്കും.
പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ മെത്രാപ്പോലീത്തയെ 8.45ന് സ്വീകരിച്ചാനയിക്കുന്നതും തുടർന്നു ഒമ്പതിന് പ്രഭാത നമസ്കാരവും യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും. വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, റാസ, ആശീർവാദവും സ്നേഹവിരുന്നും തുടർന്ന് കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.
വികാരി ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ, അസിസ്റ്റന്റ് വികാരി റവ.ഫാ. വിവേക് അലക്സ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭാരവാഹികളും ആത്മീയ സംഘടനകളും പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.
ഷോൺ വെള്ളാവള്ളിൽ, സോണിയ വെള്ളാവള്ളിൽ എന്നിവരാണ് ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്തു നടത്തുന്നത്. ആത്മീയ അനുഗ്രഹങ്ങൾ നിറഞ്ഞ ഈ പെരുന്നാൾ ചടങ്ങുകളിൽ നേർച്ചകാഴ്ചകളോടെ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സണ്ണി പൗലോസ് - 845 598 5094, ട്രസ്റ്റി ലാൻസ് പൗലോസ് - 845 521 4151 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ഹാംപ്ഷയർ: ബേസിംഗ്സ്റ്റോക്കിലെ സെന്റ് മാർക്കോസ് ക്നാനായ ദേവാലയത്തിന്റെ അഞ്ചാം വാർഷിക വലിയ പെരുന്നാൾ ഈ മാസം 26ന് (ഞായറാഴ്ച) ഭക്തി നിർഭരമായ ചടങ്ങുകളോടെ വിപുലമായി ആഘോഷിക്കുന്നു.
വിശുദ്ധ മാർക്കോസ് സുവിശേഷകന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ ഓർമപ്പെരുന്നാളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കാർ അറിയിച്ചു.
പരിപാടി ക്രമം
ഉച്ചയ്ക്ക് 1.15ന് - കൊടിയേറ്റ്. 1.30ന് - പ്രഭാത പ്രാർഥന. രണ്ടിന് - വിശുദ്ധ കുർബാന - മുഖ്യകാർമികൻ: റവ. ഫാ. ബിൻസു എബ്രഹാം, വികാരി: റവ. ഫാ. മാത്യൂസ് എബ്രഹാം. മൂന്നിന് - മധ്യസ്ഥ പ്രാർഥന, നാലിന് - റാസ, 4.30ന് - സ്നേഹവിരുന്ന്. 5.30ന് - ഹാർവെസ്റ്റ് ഫെസ്റ്റിവൽ, 6.30ന് - ആശിർവാദം.
ദേവാലയ വിലാസം: St. Mark’s Church, Homesteads Road, Kempshott, Basingstoke, Hampshire, RG22 5LQ.
വിശുദ്ധ കുർബാന: എല്ലാ മാസവും നാലാം ഞായറാഴ്ച
ഹാംപ്ഷയർ, ബെർക്ക്ഷയർ, വിൽറ്റ്ഷയർ എന്നിവിടങ്ങളിലെയും ബേസിംഗ്സ്റ്റോക്ക്, റീഡിംഗ്, ന്യൂബറി, സ്വിൻഡൺ, ആൾഡർഷോട്ട്, സാലിസ്ബറി, സൗത്താംപ്ടൺ, ബോർണ്മത്ത്, പോർട്സ്മത്ത്, ഗിൽഫോർഡ്, സ്ലൗ, ബ്രാക്ക്നൽ, വോക്കിംഗ് എന്നിവിടങ്ങളിലുമുള്ള ക്നാനായ സമുദായാംഗങ്ങൾ ഈ ഇടവകയിൽ കൂടിവരുന്നു.
പരിശുദ്ധ മാർക്കോസ് സബ്രോനെയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ച് പ്രാർഥിക്കുവാനും നേർച്ചകാഴ്ചകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കർത്താവിന്റെ നാമത്തിൽ ക്ഷണിക്കുന്നതായി ഇടവകക്കാർക്ക് വേണ്ടി ട്രസ്റ്റി: എബിമോൻ ജേക്കബ് - 07577 738234, സെക്രട്ടറി: ജോമോൻ എബ്രഹാം - 07944 397832 എന്നിവർ അറിയിച്ചു..
ഈ വർഷത്തെ പെരുന്നാൾ താഴെപ്പറയുന്ന കുടുംബങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്നു:
ജോപ്പു സഖറിയാസ് (കിഴക്കേമുറിയിയിൽ), ജോമോൻ എബ്രഹാം (ഇളംപുരയിടത്തിൽ), ജോയൽ ജേക്കബ് സ്റ്റീഫൻ (കാവുങ്കൽ), ഹാരിസ് ജിം (വട്ടപുരയിടത്തിൽ), ജാക്സൺ ജെസ്റ്റിൻ (കൊന്നിക്കൽ), ആൽവിൻ ജോസ് (കൊച്ചുപുറയ്ക്കൽ).
Leader Page
ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: ""മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറിന്തോസ് 15:14). ക്രൂശിന്റെ വേദനയും കല്ലറയുടെ നിശബ്ദതയും പിന്നിട്ട് ഉയിർത്തെഴുന്നേറ്റ ഈശോ നമ്മോട് പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ ജീവിക്കുന്നു.” ഈ വാക്കുകൾ ഇന്നും നമ്മുടെ ജീവിതത്തിന്റെ അന്ധകാരങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിനാൽ, ഈസ്റ്റർ നമുക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത ക്രിസ്തീയ പ്രത്യാശയുടെ വിളംബരമാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഇവിടെ വളരെ പ്രസക്തമാണ്: ""മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം (Quantum Leap) ആണ്. അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന വ്യാമോഹത്തിനു മുകളിൽ സ്നേഹം നേടിയ വിജയമാണത്'' (2006ലെ ഈസ്റ്റർ വിജിൽ പ്രഭാഷണത്തിൽ നിന്ന്). മിശിഹായുടെ ഉത്ഥാനം എന്നത് പഴയ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയല്ല മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനത്തിലൂടെ മരണം എന്നത് ഒരു അവസാനമല്ലെന്നും, മറിച്ച് ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു. ഉത്ഥാനം ചെയ്ത മിശിഹായുടെ ശരീരം മഹത്വീകരിക്കപ്പെട്ടതാണ്. അവിടത്തേക്ക് അടഞ്ഞ വാതിലുകളിലൂടെ കടന്നുപോകാനും അതേസമയം തന്നെ ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. ഇത് കേവലം ഒരു അത്ഭുതമല്ല, മറിച്ച് ഇശോയുടെ മനുഷ്യാസ്തിത്വത്തിൽ സംഭവിച്ച വിപ്ലവകരമായ പരിവർത്തനമാണ്.
« സമകാലിക പ്രസക്തി «
ഉത്ഥാനത്തിരുനാൾ വെറുമൊരു ഗതകാല സംഭവത്തിന്റെ ആവർത്തനമല്ല, മറിച്ച് മനുഷ്യപ്രകൃതിയുടെതന്നെ നവീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലിക പ്രസക്തമായ അനുസ്മരണമാണ്. സഭാപിതാവായ വിശുദ്ധ അത്തനാസിയൂസ് പഠിപ്പിക്കുന്നതുപോലെ, ""നാം ദൈവത്തെപ്പോലെ ആകേണ്ടതിന് ദൈവം മനുഷ്യനായി, മിശിഹായുടെ ഉത്ഥാനത്തിലൂടെ മരണം അതിന്റെ അധികാരം എന്നെന്നേക്കുമായി കൈവെടിഞ്ഞു” (‘De Incarnatione’). വിശുദ്ധ ജോൺ ക്രിസോസ്തം തന്റെ പ്രശസ്തമായ ഈസ്റ്റർ പ്രഭാഷണത്തിൽ ഉദ്ഘോഷിക്കുന്നു: ""മരണമേ, നിന്റെ വിജയം എവിടെ? പാതാളമേ, നിന്റെ ദംശനം എവിടെ? മിശിഹാ ഉയിർത്തെഴുന്നേറ്റു, മരണം പരാജയപ്പെട്ടിരിക്കുന്നു. ആദത്തിലൂടെ മരണം ലോകത്തിലേക്ക് പ്രവേശിച്ചുവെങ്കിൽ, പുതിയ ആദമായ മിശിഹായിലൂടെ നിത്യജീവൻ നമ്മിലേക്ക് സന്നിവേശിച്ചിരിക്കുന്നു (Paschal Homily of St. John Chrysostom).'' മിശിഹായുടെ ഉത്ഥാനം വഴി പാപത്തിന്റെ അടിമത്തത്തിൽനിന്ന് നാം വിമോചിതരാക്കപ്പെടുകയും ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടന്ന് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
ഭൗതികമായ ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന സാന്നിധ്യത്തിൽനിന്നു കാലാതീതവും സർവവ്യാപിയുമായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. മിശിഹായുടെ ശൂന്യമായ കല്ലറയെ ധ്യാനിക്കുമ്പോൾ അവിടുന്ന് ഏതെങ്കിലും ഒരു പ്രത്യേക ദേശത്തോ കാലത്തോ മാത്രം തളയ്ക്കപ്പെട്ടവനല്ലെന്നും മറിച്ച്, അവിടത്തെ ഉത്ഥാനചൈതന്യം ലോകത്തിന്റെ നാനാകോണുകളിലും പടർന്നിരിക്കുന്നുവെന്നും നാം തിരിച്ചറിയുന്നു. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധക്കളങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവന്റെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമ്മെ ഓർമിപ്പിക്കുന്നു.
നമ്മുടെ കാലഘട്ടം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുദ്ധവാർത്തകളും നിഷ്കളങ്കരായ മനുഷ്യരുടെ നിലവിളികളും നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അതിക്രമങ്ങളും അധികാരമോഹങ്ങളും മനുഷ്യജീവന്റെ മഹത്വത്തെ വിസ്മരിക്കുമ്പോൾ, ഈസ്റ്റർ നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്. കുരിശിലെ ബലിയർപ്പണം പരാജയമായിരുന്നില്ല, മറിച്ച് ലോകത്തെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ കരുണയുടെ അടയാളമായിരുന്നു. ""ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹന്നാൻ 16: 33) എന്ന മിശിഹായുടെ വചനം ഇന്നത്തെ യുദ്ധക്കെടുതികളിൽ ഉഴലുന്ന ജനതയ്ക്ക് വലിയൊരു ആശ്വാസമാണ്. അക്രമംകൊണ്ട് ആർക്കും ശാശ്വതമായ വിജയം നേടാനാവില്ലെന്നും സ്നേഹംകൊണ്ടുള്ള കീഴടങ്ങലിലാണ് യഥാർഥ വിജയമെന്നും ഉത്ഥാനരഹസ്യം നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതുപോലെ; ""മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. കുരിശ് പരാജയമായിരുന്നെങ്കിൽ ഉത്ഥാനം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അക്രമത്തിന് നമ്മുടെ ഭാവിയുടെ അവസാന വാക്ക് പറയാനാകില്ല’’ (ലോക സമാധാനദിന സന്ദേശം, 2005).
« സമാധാനം, ഉത്ഥിതന്റെ സമ്മാനം «
ഇന്നു നാം കാണുന്ന യുദ്ധങ്ങളും ക്രൂരതകളും നമ്മുടെ ഹൃദയങ്ങളിലെ പ്രത്യാശയെ കെടുത്തിക്കളയാൻ ശ്രമിക്കുമ്പോൾ, മിശിഹായുടെ കല്ലറ അടച്ചുവച്ചിരുന്ന വലിയ കല്ലുകൾ ദൈവികശക്തിയാൽ ഉരുട്ടിമാറ്റപ്പെട്ടത് നാം ഓർമിക്കണം . അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ അവയെത്ര ബലമുള്ളതെന്നു തോന്നിയാലും പ്രത്യാശയുടെ സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാർക്ക് നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. ഭയത്തിന്റെയും ആശങ്കയുടെയും നിഴലിൽ കഴിഞ്ഞിരുന്ന ആ മനുഷ്യരിലേക്ക് ""നിങ്ങൾക്ക് സമാധാനം’’ എന്ന് ആശംസിച്ചുകൊണ്ട് കടന്നുവന്ന മിശിഹാ, സമാധാനം എന്നത് കേവലം സങ്കർഷങ്ങളുടെ അഭാവമല്ല മറിച്ച് ദൈവസാന്നിധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. മിശിഹാ നൽകിയ ഈ സമാധാനം ഹൃദയങ്ങളിൽ ആഴത്തിൽ സ്വീകരിച്ചുകൊണ്ട്, സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു ലോകം പടുത്തുയർത്താനാണു നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. നമുക്കിടയിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കാനും അപരനെ ശത്രുവായി കാണാതെ ദൈവത്തിന്റെ പ്രതിരൂപമായി സ്നേഹിക്കാനും ഈ ഉയിർപ്പുകാലം നമുക്ക് പ്രചോദനമാകട്ടെ. മിശിഹായുടെ സമാധാനം നമ്മിലൂടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും പങ്കുവയ്ക്കപ്പെടുമ്പോഴാണ് ഉത്ഥാനത്തിന്റെ യഥാർഥ മനോഹാരിത ലോകം തിരിച്ചറിയുന്നത്.
« പ്രത്യാശിക്കാൻ ധൈര്യം തരുന്ന ഉത്ഥാനം «
മിശിഹായുടെ ഉത്ഥാനം മനുഷ്യരാശിക്ക് പകർന്നുതരുന്ന ഒരു ആത്മീയ ഔഷധമാണ് പ്രത്യാശ. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, ""പ്രത്യാശ നമ്മെ ലജ്ജിപ്പിക്കുന്നില്ല; കാരണം, നമുക്ക് നൽകപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു’’ (റോമ 5:5). പ്രത്യാശ എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നിരാശയുടെ അന്ധകാരത്തിൽ കഴിയുന്നവരെ വിശുദ്ധ അഗസ്തിനോസ് ഇങ്ങനെ ഓർമിപ്പിക്കുന്നു; ""വിശ്വാസം എന്നത് നാം കാണാത്ത കാര്യങ്ങൾ വിശ്വസിക്കലാണ്; ആ വിശ്വാസത്തിന്റെ പ്രതിഫലം നാം വിശ്വസിക്കുന്നത് നേരിട്ടു കാണുക എന്നതാണ്.’’ പ്രത്യാശയുള്ള ഹൃദയം പരാജയത്തെ അറിയുന്നില്ല. പ്രത്യാശയാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ നമുക്ക് നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ആയുധം. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പപ്പാ നമ്മെ ഓർമിപ്പിക്കുന്നു; ""ക്രിസ്തീയ പ്രത്യാശ എന്നത് വെറുമൊരു ദുർബലമായ സ്വപ്നമല്ല, മറിച്ച് ഉത്ഥിതനായ മിശിഹായുടെ ഹൃദയത്തിലേക്ക് എറിയപ്പെട്ട കരുത്തുറ്റ ഒരു നങ്കൂരമാണ്. കഠിനമായ ഇരുളിലും പ്രഭാതത്തിന്റെ വെളിച്ചം കാണാൻ നമ്മെ സഹായിക്കുന്ന ശാന്തമായ കരുത്താണത്. ദൈവത്തോടൊപ്പമാണെങ്കിൽ ഒരു ശൈത്യകാലവും ശാശ്വതമല്ലെന്നും ഒരു പരാജയവും അന്തിമമല്ലെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു’’ (63-ാമത് ലോക ദൈവവിളി പ്രാർഥനാദിനത്തിൽ നൽകിയ സന്ദേശത്തിൽനിന്ന്).
മിശിഹായുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത് മരണത്തിൽ അവസാനിക്കാത്ത ഒരു ജീവിതമുണ്ടെന്നും, അന്ധകാരത്തിന് പ്രകാശത്തെ കീഴടക്കാൻ കഴിയില്ലെന്നുമാണ്. ""കുരിശില്ലാതെ ഈസ്റ്റർ സാധ്യമല്ല. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ. ക്രിസ്തുവിന്റെ ഉത്ഥാനം നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ട്. അന്ധകാരത്തിന് വെളിച്ചത്തെ കീഴടക്കാൻ കഴിയില്ലെന്ന് ശൂന്യമായ കല്ലറ നമ്മെ പഠിപ്പിക്കുന്നു’’ എന്നു ബിഷപ് ഫുൾട്ടൺ ജെ. ഷീൻ പറഞ്ഞ വാക്കുകൾ (ലൈഫ് ഓഫ് ക്രൈസ്റ്റ്) പുതിയൊരു പ്രകാശത്തിൽ ഉയിർപ്പുതിരുനാൾ ആഘോഷിക്കാൻ നമുക്ക് പ്രചോദനം നൽകുന്നുണ്ട്. ഉത്ഥിതനായ മിശിഹായോടൊപ്പം നമുക്കും പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കാം. നമുക്ക് പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുന്നവരാകാം. കാരണം, കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്. ഉയിർപ്പുതിരുനാളിന്റെ ദൈവാനുഗ്രഹങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോരിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 200 ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. 1,200 ലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഭക്ഷണം കഴിച്ച് അൽപസമയത്തിനുശേഷം വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പിൽ നിന്നും കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും സജ്ജമാക്കി. തിരക്ക് നിയന്ത്രിക്കാൻ രണ്ട് വാർഡുകളിലായാണ് രോഗികളെ കിടത്തിയിരിക്കുന്നത്.
50 ലധികം പേർ പ്രഥാമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. പ്രായമായവരെയാണ് കൂടുതലും ഗുരുതരമായി ബാധിച്ചതെങ്കിലും എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പിന്റെ മരണ തിരുനാൾ ഭക്തിപൂർവം ആചരിച്ചു.
വ്യാഴാഴ്ച രാത്രി ഏഴിന് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ് എന്നിവയ്ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു.
District News
തൊടുപുഴ ടൗണ്‍ പള്ളിയില്‍
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ടൗണ്‍ ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥന്റെയും പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെയും തിരുനാളിന് നാളെ കൊടിയേറും. രാവിലെ ആറിന് തെനംകുന്ന് പള്ളിയില്‍ മരിച്ചവരുടെ ഓര്‍മദിനം, വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം-റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍.
14നു രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന, പത്തിന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍. മൂന്നിന് അമ്പ്പ്രദക്ഷിണം.നാലിന് ലദീഞ്ഞ്, നൊവേന-ഫാ. ജയിംസ് പാലയ്ക്കാമറ്റത്തില്‍. 4.30നു തിരുനാള്‍ കുര്‍ബാന-ഫാ. ജോര്‍ജ് പുതുമനത്തൊട്ടിയില്‍. സന്ദേശം-റവ. ഡോ. ലൂക്ക് തടത്തില്‍. 6.30നു ടൗണ്‍ പ്രദക്ഷിണം.
15നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന-ഫാ. പോള്‍ കളത്തൂര്‍. എട്ടിനും പത്തിനും വിശുദ്ധ കുര്‍ബാന. മൂന്നിന് അമ്പ്പ്രദക്ഷിണം. നാലിന് ലദീഞ്ഞ്, നൊവേന-ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി. 4.30ന് തിരുനാള്‍ കുര്‍ബാന-ഫാ. ജോര്‍ജ് പള്ളിക്കുന്നേല്‍. സന്ദേശം-റവ. ഡോ. തോമസ് പോത്തനാമുഴി. 6.30നു പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോസ് പൊതൂര്‍ അറിയിച്ചു.
കോടിക്കുളം പള്ളിയില്‍
കോടിക്കുളം: സെന്റ് ആന്‍സ് പള്ളിയില്‍ ഇടവക മധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 13,14,15 തീയതികളില്‍ ആഘോഷിക്കും. നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് തിരുനാള്‍ കൊടിയേറ്റ്, 4.45ന് ഇടവക ജൂബിലി തിരിതെളിക്കല്, തിരുനാള്‍ കുര്‍ബാന-ഫാ. ജോസ് കുളത്തൂര്‍.
14നു വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന-ഫാ. പോള്‍ ആക്കപ്പടിക്കല്‍, സന്ദേശം-ഫാ. ജോണ്‍ തലച്ചിറ. തുടര്‍ന്ന് പ്രദക്ഷിണം. 15നു വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ജോസഫ് കൂനാനിക്കല്‍. സന്ദേശം- ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി എട്ടിന് സ്നേഹവിരുന്ന്, കലാസന്ധ്യ എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോണ്സണ് പഴയപീടികയില്‍ അറിയിച്ചു.
ചുരുളി പള്ളിയിൽ
ചേലച്ചുവട്: ചുരുളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ തിരുനാൾ 13, 14, 15 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. ജോസ് മാറാട്ടിൽ, അസി. വികാരി ഫാ. കുര്യൻ നടയ്ക്കൽ എന്നിവർ അറിയിച്ചു. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, സായാഹ്ന പ്രാർഥന, 4.45ന് തിരുനാൾ കുർബാന, സന്ദേശം - ഫാ. ചാക്കോ ആയിലുമാലിൽ, സെമിത്തേരി സന്ദർശനം.
14ന് രാവിലെ 6.30 ന് നൊവേന, വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - റവ. ഡോ. പോളി മണിയാട്ട്, ആറിന് തിരുനാൾ പ്രദക്ഷിണം ചുരുളി കപ്പേളയിലേക്ക്, തിരുനാൾ സന്ദേശം - ഫാ. ജിൻസ് കാരക്കാട്ട്, സ്നേഹവിരുന്ന്.
15ന് രാവിലെ 5.45നും 7.30നും വിശുദ്ധ കുർബാന, വൈകുന്നേരം 3.45ന് ആഘോഷമായ വിശുദ്ധ കുർബാന - മാത്യു വെണ്ണായപ്പിള്ളിൽ, 5.15ന് തിരുനാൾ പ്രദക്ഷിണം - ചേലച്ചുവട് കപ്പേളയിലേക്ക്, പ്രസംഗം - ഫാ. തോമസ് തേനമ്മാക്കൽ, ആകാശവിസ്മയം, രാത്രി എട്ടിന് കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ നാടകം - വനിത മെസ്.
ജോസ്ഗിരി പള്ളിയിൽ
രാജാക്കാട്: വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന കേന്ദ്രമായ ജോസ്ഗിരി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 13 മുതൽ 15 വരെ നടക്കുമെന്ന് വികാരി ഫാ. എബിൻ ആലൂങ്കൽത്താഴെ അറിയിച്ചു.
13ന് വൈകുന്നേരം 4.15ന് ജപമാല, 4.45ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോർജ് പാട്ടത്തേക്കുഴി, മരിച്ചവരുടെ അനുസ്മരണം - ഫാ. കുര്യാക്കോസ് മറ്റം, 6.45ന് വാഹന വെഞ്ചരിപ്പ്.
14ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം 3.45ന് ജപമാല, 4.15ന് നൊവേന, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജെറിൻ ആയിലുമാലിയിൽ, വചനസന്ദേശം - ഫാ. ജോർജ് കൊല്ലംപറമ്പിൽ, തിരുനാൾ പ്രദക്ഷിണം കൊച്ചുപ്പ് സെന്റ് മേരീസ് കപ്പേളയിലേക്ക്, ലദീഞ്ഞ്, 7.15 ന് പള്ളിയിൽ സമാപന പ്രാർഥന, കൊഴുക്കോട്ട നേർച്ച.
15ന് രാവിലെ പത്തിന് വയോജന ദിനാചരണം, വിശുദ്ധ കുർബാന - ഫാ. ജിന്റോ പുത്തൻപുരയ്ക്കൽ, വൈകുന്നേരം 3.45ന് ജപമാല, 4.15ന് ലദീഞ്ഞ്, നൊവേന, 4.30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജെറിൻ കുഴിയംപ്ലാവിൽ, തിരുനാൾ സന്ദേശം - ഫാ. ജോൺ ചേനംചിറയിൽ, തിരുനാൾ പ്രദക്ഷിണം, ഏഴിന് ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന്.
അമലോത്ഭവ തിരുനാൾ
രാജകുമാരി: രാജകുമാരി നോർത്ത് വേളാങ്കണ്ണി മാതാ കപ്പേളയിൽ അമലോത്ഭവ തിരുനാളും രജത ജൂബിലി ആഘോഷ സമാപനവും 14നും 15നും നടക്കും.
14ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30 ന് നൊവേന, വിശുദ്ധ കുർബാന, സന്ദേശം. 15ന് വൈകുന്നേരം 3.30 ന് നൊവേന, 3.45ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം. 5.30ന് ജപമാല പ്രദക്ഷിണം, സമാപന പ്രാർഥന, ജൂബിലിസദ്യ.
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഫാ. ജോസഫ് കരോടൻ റീജിയണൽ ഡയറക്ടർ (എംഎസ്ടി ഡൽഹി റീജിയൺ) മുഖ്യ കാർമികത്വം വഹിക്കും.
ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ സഹകാർമികനായിരിക്കും. രൂപം എഴുന്നള്ളിക്കൽ പ്രെസ്ദേന്തി വാഴ്ച, അമ്പ് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
NRI
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുനാൾ ആഘോഷം ഈ മാസം 9,10 തീയതികളിൽ ആഘോഷിച്ചു. ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുന്നാൾ ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്നു.
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ. മാത്യു, സെക്രട്ടറി അജു തര്യൻ, ട്രഷറർ സുനിൽ മത്തായി, പെരുന്നാൾ കോഓർഡിനേറ്റർ ജിനേഷ് തമ്പി, ഡെക്കറേഷൻ കമ്മിറ്റി: സുനിത ജെറീഷ്, എലിസബത്ത് സുജ മാത്യു, ജെറീഷ് വർഗീസ്, അജു തര്യൻ, അലിസാ വർഗീസ് (മണി) ആരോൺ വർഗീസ് (മാതു), ജയാ ജോൺ, ആൻഡ്രൂ ഫിലിപ്പ്, സ്റ്റീഫൻ ജോൺ, അലീന തര്യൻ, ജെറെമി കുര്യൻ, ഫുഡ് കമ്മിറ്റി ഏലിയാമ്മ വർഗീസ്, ലോജിസ്റ്റിക് റോണി തോമസ്, മനു ജോർജ്, അലക്സ് ഡാനിയേൽ എന്നിവർ ഉൾപ്പെടുന്ന തിരുനാൾ ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
തിരുനാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഈ മാസം ഒമ്പതിന് വൈകുന്നേരം 6:30ന് സന്ധ്യാ നമസ്കാരവും തുടർന്ന് ഏഴിന് റവ ഫാ. മോഹൻ ജോസഫ് നയിച്ച പ്രഭാഷണവും തുടർന്ന് പ്രദക്ഷിണവും ആശീർവാദ ചടങ്ങുകളും ഡിന്നറും തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ആചരിച്ചു.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ശ്ലൈഹീക വാഴ്വ് നൽകി.
NRI
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വെള്ളി, ശനി തീയതികളിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ 42-ാം വാർഷികാഘോഷവും തിരുനാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
റവ.ഫാ. മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോക്സ് ദേവാലയം, മാങ്ങാനം), റവ.ഫാ.ഡോ. ബാബു കെ. മാത്യു (വികാരി, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയം, മിഡ്ലാൻഡ് പാർക്ക്, ന്യൂജഴ്സി), റവ.ഫാ. ഷിബു ഡാനിയൽ (വികാരി, സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജഴ്സി), റവ.ഫാ. എബി പൗലോസ് (വികാരി, സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയം, റോക്ലാൻഡ്, ഓറഞ്ച്ബെർഗ്, ന്യൂയോർക്ക്) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന തിരുനാൾ ആഘോഷ ചടങ്ങുകളിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്ലിഫ്ടൺ ദേവാലയ വികാരി വെരി.റവ.ഫാ. യേശുദാസൻ പാപ്പൻ, സെന്റ് മേരീസ് ഓർത്തഡോക്സ് ലിൻഡൻ ദേവാലയ വികാരി റവ.ഫാ. സണ്ണി ജോസഫ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് നോർത്ത് പ്ലൈൻഫീൽഡ് ദേവാലയ വികാരി റവ.ഫാ. വിജയ് തോമസ് എന്നിവർ സഹകാർമീകത്വം വഹിക്കും.
തിരുനാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാ നമസ്കാരവും തുടർന്ന് ഏഴിന് റവ.ഫാ.മോഹൻ ജോസഫ് നയിക്കുന്ന പ്രഭാഷണവും. അതിനെ തുടർന്ന് പ്രദക്ഷിണവും ആശീർവാദ ചടങ്ങുകളും ഡിന്നറും ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും 10ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും അതിനു ശേഷം പ്രഭാഷണവും ആശീർവാദ ചടങ്ങും പ്രദക്ഷിണവും തിരുനാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന എല്ലാ വിശ്വാസികൾക്കുമായി ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്.
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ദേവാലയ വികാരി റവ.ഫാ.ഡോ. ബാബു കെ. മാത്യു സമീപ ഇടവകളിലേത് ഉൾപ്പെടെ എല്ലാ വിശ്വാസി സമൂഹത്തിനോടും തിരുനാൾ ആഘോഷങ്ങളിൽ ഭക്തിനിർഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ഡോ. ബാബു കെ.മാത്യു - 201 562 6112, സെക്രട്ടറി - അജു തര്യൻ 201 724 9117, ട്രെഷറർ - സുനിൽ മത്തായി 201 390 0373 , പെരുനാൾ കോഓർഡിനേറ്റർ - ജിനേഷ് തമ്പി 347 543 6272 .
NRI
ഹെറിഫോഡ്: ഹെറിഫോഡ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ മൂന്നാമത് ദേവാലയപ്രതിഷ്ഠ പെരുന്നാളും ഒരുക്ക ധ്യാനവും മാർ ബഹനാൻ സഹദായുടെ ഓർമയും ജനുവരി 9,10 തീയതികളിൽ നടക്കും.
ഫാ. വർഗീസ് മാത്യു, ഫാ. മാത്യൂസ് കുര്യാക്കോസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. രെഞ്ചു സ്കറിയ, ട്രസ്റ്റി ജെയ്സൺ ആറ്റുവാ, സെക്രട്ടറി സിജോ ജോയ്, പെരുന്നാൾ കൺവീനർ ജേക്കബ് തരകൻ എന്നിവർ അറിയിച്ചു.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ജനുവരി 04 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കും.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ ഏവരും പ്രാർഥനാപൂർവം നേർച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷ ക്രമീകരണം
ജനുവരി നാല്: രാവിലെ 7. 30ന് പ്രഭാത നമസ്കാരം, വി. കുർബാനയെ തുടർന്ന് പെരുന്നാൾ കൊടിയേറ്റ് (വെരി റവ. ഫിലിപ്പോസ് റമ്പാൻ, സുപ്പീരിയർ ജ്യോതിസ് ആശ്രമം മൗണ്ട് അബു, രാജസ്ഥാൻ).
ജനുവരി അഞ്ച്: വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ദനഹാ പെരുന്നാൾ ശുശ്രൂഷ, വി. കുർബാന (റവ. ഫാ. ജോയ്സൺ തോമസ്, ഇടവക വികാരി)
ജനുവരി ആറ്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി ഏഴ്: സെന്റ് സ്റ്റീഫൻസ് ഡേ. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, റവ. ഫാ. ഡോ. റനിഷ് ഗ്രീവർഗീസ് എബ്രഹാം (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ).
ജനുവരി എട്ട്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി ഒമ്പത്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി പത്ത്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
ഏഴിന് വചന ശുശ്രൂഷ: ഡോ. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
7.30ന്: ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം.
8.30ന്: ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
ജനുവരി 11ന്: രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ.
രാവിലെ 10.30ന് 2024-2025 അധ്യയന വർഷത്തിലെ നമ്മുടെ ഇടവകയിലെ വിദ്യാർഥികളിൽ 10-ാം ക്ലാസിലും 12ലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യുന്നു.
തുടർന്ന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്.
11ന്: പെരുന്നാൾ കൊടിയിറക്ക്.
SUNDAY DEEPIKA
നക്ഷത്രങ്ങൾ എങ്ങും മിഴിതുറന്നിരിക്കുന്നു. പ്രത്യാശയുടെ വെളിച്ചംപകർന്ന് ക്രിസ്മസ് ഇങ്ങെത്തി. ആഘോഷം പകർന്നുനൽകുന്ന ആഹ്ലാദത്തിനൊപ്പം ആഹാരത്തിനും സ്ഥാനമുണ്ടല്ലോ. ഇതാ, ക്രിസ്മസ് ഗംഭീരമാക്കാനുള്ള ഏതാനും രുചിക്കൂട്ടുകൾ...
1. മഷ്റൂം- മാതളനാരങ്ങ പുലാവ്
ചേരുവകൾ:
ബസുമതി അരി- രണ്ടു കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
നെയ്യ്- അര കപ്പ്
മഷ്റൂ- 200 ഗ്രാം
മുളകുപൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- രണ്ടു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
അലങ്കരിക്കാൻ- മാതളനാരങ്ങാ കുരു- ഒരു കപ്പ്
തയാറാക്കുന്ന വിധം:
നെയ്യ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. മഷ്റൂം ചേർത്ത് വഴറ്റുക. ഉപ്പിട്ട് മഷ്റൂം ചുരുങ്ങുന്നതുവരെ വഴറ്റുക. അരി കഴുകി, അരിച്ചുവാരി അല്പനേരം കുതിർത്തശേഷം ഇതിലേക്ക് ഇടുക. മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം.
പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചു വാങ്ങുക. നാരങ്ങാനീര് ഒഴിക്കുക. ഒരു പ്ലേറ്റിലേക്ക് പകർന്ന് മീതെ മാതളനാരങ്ങാക്കുരുവിട്ട് അലങ്കരിച്ചു വിളന്പുക.
2. സാലി ചിക്കൻ
ചേരുവകൾ:
കോഴിയിറച്ചി- ഒരു കോഴി,
ചെറിയകഷണങ്ങൾ
സവാള- നാലെണ്ണം, നീളത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം, നീളത്തിൽ കനംകുറച്ച് അരിഞ്ഞത്
ഏലയ്ക്ക, ഗ്രാന്പൂ- രണ്ടെണ്ണം വീതം
കുരുമുളക്- എട്ടെണ്ണം
പട്ട- മൂന്നെണ്ണം, നീളത്തിൽ
ഉണക്ക മുളക്- മൂന്നെണ്ണം
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ടെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത്, ഏലയ്ക്ക, ഗ്രാന്പൂ, കുരുമുളക്, പട്ട എന്നിവയിട്ട് സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ഉണക്കമുളകും പൊടികളും ചേർക്കാം. വറുത്ത് വാങ്ങിവയ്ക്കു. ഇറച്ചിക്കഷണങ്ങളിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മാരിനേറ്റ് ചെയ്യുക. അല്പം ഉപ്പും ചേർക്കാം. മസാല നന്നായി വറുത്തശേഷം ഇറച്ചി ചേർത്ത് വീണ്ടും അടുപ്പത്തുവയ്ക്കുക. ഇറച്ചിക്ക് ബ്രൗണ്‍നിറം ആകുന്നതുവരെ വറുക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇറച്ചി മയമാകുംവരെ വേവിക്കുക. ഉരുളക്കിഴങ്ങ് അരിഞ്ഞത് എണ്ണയിൽ വറുത്ത് (സാലി) ഇറച്ചിക്കു മീതെ വിതറുക.
3. ഗ്രീൻ മസാല മട്ടണ്‍
ചേരുവകൾ:
ആട്ടിറച്ചി- അര കിലോ, ചെറു കഷണങ്ങൾ
സവാള- ഒരെണ്ണം, നീളത്തിലും വട്ടത്തിലും അരിഞ്ഞത്
ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
നാരങ്ങ- ഒരെണ്ണം, നീരിന്
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
പേസ്റ്റിന്
പച്ചമുളക്- നാലെണ്ണം
മല്ലിയില- കാൽ കെട്ട്
പുതിനയില- ആറെണ്ണം
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്പോൾ ഇറച്ചിക്കഷണങ്ങളും ഇഞ്ചി- വെളുത്തുള്ളി അരപ്പുകളും ഉപ്പും ചേർത്ത് നന്നായി വറുക്കുക. പച്ചമുളകും മല്ലിയിലയും പുതിനയിലയും കഴുകി നന്നായി അരച്ച് ഇതിൽ ചേർക്കുക. നന്നായി ഇളക്കുക. അര കപ്പ് വെള്ളമൊഴിച്ച പ്രഷർ കുക്കറിലേക്ക് ഇത് മാറ്റുക. അടച്ച് ഇറച്ചിക്ക് മയംവരുന്നതുവരെ വേവിക്കുക. ശേഷം തുറന്നുവച്ച് വേവിക്കുക. എണ്ണ മീതെ തെളിയുന്പോൾ സവാള വട്ടത്തിൽ അരിഞ്ഞതും നാരങ്ങാനീരും ഗരംമസാലപ്പൊടിയും ഇട്ട് ഒന്ന് അടച്ചുവച്ചശേഷം വിളന്പുക.
4. പ്രോണ്‍സ് പാട്ടിയ
ചേരുവകൾ:
കൊഞ്ച്- ഒരു കിലോ
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഉണക്കമുളക്- എട്ടെണ്ണം
സവാള- രണ്ടെണ്ണം
വിനാഗിരി- മൂന്നു ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി- മൂന്നു ടേബിൾ സ്പൂണ്‍
തക്കാളി- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
മല്ലിയില- കുറച്ച്, അലങ്കരിക്കാൻ
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
കൊഞ്ച് കഴുകി, ശരിയാക്കി വീണ്ടും കഴുകിവയ്ക്കുക. മഞ്ഞൾ, ജീരകം, വെളുത്തുള്ളി എന്നിവ ഒരുമിച്ച് നന്നായി അരയ്ക്കുക. ഇതിൽ കൊഞ്ച് ഇട്ട് നന്നായി പിടിപ്പിക്കുക. ഉണക്കമുളകിൽ അല്പം വെള്ളം തളിച്ച് നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറമായാൽ മുളകരച്ചതും വിനാഗിരിയും മല്ലിപ്പൊടിയും ചേർക്കാം.
തക്കാളി ചെറുതായി നുറുക്കിയതും അല്പം വെള്ളവും ചേർക്കുക. ചെറുതീയിൽ വച്ച് നന്നായി ഇളക്കി തക്കാളി ഉടയാൻ അനുവദിക്കുക. ഇനി കൊഞ്ചു ചേർത്ത് മൂന്നുമിനിറ്റ് തിളപ്പിക്കുക. ഉപ്പിട്ട് അവസാനം പച്ചമുളകും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് അഞ്ചുമിനിറ്റുകൂടി വേവിച്ചശേഷം വാങ്ങുക.
NRI
ഹരിനഗർ: സെന്റ് ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിലെ തിരുനാളിനു ഫാ. ടിന്റോ കൊടിയാൻ മുഖ്യ കാർമികത്വം വഹിച്ചു.
തിരുനാളിനോടനുബന്ധിച്ചുള്ള ഭക്തിനിർഭരമായ പ്രദിക്ഷണത്തിനു ഇടവക വികാരി ഫാ. ജോയ് പുതുശേരി, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി കൺവീനർ എന്നിവർ നേതൃത്വം നൽകി.
NRI
ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷമാക്കി ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം.
വികാരി ഫാ. മാത്യു കെ. മാത്യു, ഫാ. അജിൻ കോശി ജോൺ, ഫാ. അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ധൂപ പ്രാർഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
പരുമല തിരുമേനിയുടെ സഹനവും പ്രാർഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളൂവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ. അജിൻ കോശി ജോൺ പറഞ്ഞു.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22ന് ആരംഭിച്ച, ഒമ്പത് ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം, 30ന് തിരുനാൾ കൊണ്ടാടി.
25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ഷിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. ഏബ്രഹാം കളരിക്കലായിരുന്നു.
NRI
ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.
ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. കെ.പി. വർഗീസ് എന്നിവർ ചേർന്ന് പെരുന്നാൾ കൊടിയേറ്റ് നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് സന്ധ്യാ നമസ്ക്കാരവും ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മധ്യസ്ഥ പ്രാർഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം മൂന്നിന്, പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച കെ.പി. വർഗീസ് അച്ചന്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷം നടക്കും. തുടർന്ന് അഞ്ചിന് ഡിന്നർ. ആറ് മുതൽ സന്ധ്യാ നമസ്കാരവും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.
NRI
ലുധിയാന: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽപിതാവുമായ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ഈ മാസം 26 മുതല്‍ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭക്തിയാദരവുകളോട് കൂടി ആഘോഷിക്കുന്നു.
പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ പെരുങ്കുളം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ. ഫാ. അജി എബ്രഹാം 29 മുതല്‍ നവംബർ ഒന്ന് വരെ വൈകുന്നേരം 6.45ന് സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.
NRI
നോയിഡ: നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവ് പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷിക്കുന്നു.
പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിൽ ഈ മാസം 26 മുതല്‍ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭക്തിയാദരവുകളോട് കൂടി പെരുന്നാൾ ആഘോഷിക്കും.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാ. നൈനാൻ പി. ഫിലിപ്പ് പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു.
NRI
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (130 Locust Grove Rd., Garland, TX 75043) ഞായറാഴ്ച മുതൽ നവംബർ രണ്ട് വരെ ആചരിക്കും.
പെരുന്നാളിന്റെ കൊടിയേറ്റ് ചടങ്ങ് ഞായറാഴ്ച രാവിലെ 11.30ന് കുർബാനയ്ക്കുശേഷം നടക്കും. ഡോ. തോമസ് മാർ ഇവാനിയോസ് തിരുമേനി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും.
ഫിലഡൽഫിയ സെന്റ് തോമസ് പള്ളി അസി. വികാരി റവ. ഫാ. സുജിത് തോമസ് ആണ് ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകളിലെ മുഖ്യ കാർമികനും കൺവൻഷൻ പ്രഭാഷകനും. 31, നവംബർ ഒന്ന് തീയതികളിൽ സന്ധ്യാ നമസ്കാരത്തിനു ശേഷം ഫാ. സുജിത് തോമസ് നയിക്കുന്ന കൺവൻഷൻ പ്രസംഗങ്ങൾ നടക്കും
പ്രധാന പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന് ഫാ. സുജിത് തോമസ് മുഖ്യ കാർമികത്വം വഹിക്കുന്ന കുർബാനയും നടക്കും. 11.30ന് റാസയും ആശീർവാദവും ഉണ്ടാകും.
പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് ഉച്ചയ്ക്ക് 12.30ന് എംജിഎം ഹാളിൽ സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും. കൂടാതെ, യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പ്രത്യേക ധ്യാനങ്ങൾ നവംബർ ഒന്നിന് ഫാ. സുജിത് തോമസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ദേവാലയ വികാരിയും പ്രസിഡന്റുമായ റവ. ഫാ. ജോയൽ മാത്യു, ട്രസ്റ്റി ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ട് തിരുമേനിയുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ന്യൂഡൽഹി: ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ഇന്ദിരാപുരം - വൈശാലി ഇടവകയിലെ വി. ജോൺപൊളിന്റെയും പരിശുദ്ധ കന്യക മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടി ഉയർത്തൽ കർമം ഫരീദാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര നിർവഹിച്ചു.
വികാരി ഫാ. ജിതിൻ മുട്ടത്ത്, ജനറൽ കൺവീനർ ജോൺസൺ ജോർജ് പായമ്മൽ, കൈകാരന്മാരായ രാജൂ ചാക്കോ, സി.ജെ. ജോൺ എന്നിവർ സന്നിഹിതരായി.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ കാർലോ അക്കുത്തിസിന്റെ തിരുനാൾ ആചരിച്ചു. സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നുവരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായാണ് തിരുനാൾ നടത്തിയത്.
കുർബാനയ്ക്ക് മുൻപായി യുവജനങ്ങളും കുട്ടികളും വിശുദ്ധ കാർലോ അക്കുത്തിസിന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു. തിരുനാളിന് അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്.
NRI
ഡബ്ലിൻ: വെക്സ്ഫോർഡ് സെന്റ് അൽഫോൻസാ സീറോമലബാർ കമ്യൂണിറ്റിയിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഞായറാഴ്ച (ഒക്ടോബർ അഞ്ച്) വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.
വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമങ്ങൾ നടക്കുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കൽ തിരുനാളിനു കൊടിയേറ്റും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം.
തിരുനാൾ തിരുകർമങ്ങൾക്ക് അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമികനായിരിക്കും. ഫാ. പോൾ കോട്ടയ്ക്കൽ (സെന്റ് പോൾസ്) സഹകാർമികനായിരിക്കും. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും.
ദൈവകൃപ ഏറ്റുവാങ്ങുവാൻ, സ്വീകരിച്ച നന്മകൾക്ക് നന്ദി പറയുവാൻ, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവങ്ങൾ സ്വന്തമാക്കുവാൻ ഏവരെയും തിരുനാളിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് വിൻസെന്റ് ഡി പോൾ ദിനവും നടുതലത്തിരുനാളും സംയുക്തമായി ആഘോഷിച്ചു.
വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴി ചെയ്ത നന്മകൾ ജോൺ വാരിയെത്ത് ഇടവക ജനത്തിന് വിവരിച്ചു. വിൻസെന്റ് ഡി പോൾ ദിനമായ ഞായറാഴ്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ കാഴ്ചവയ്പ് സമർപണം നടത്തപ്പെട്ടു.
അന്നത്തെ വി. ബലിയർപ്പണത്തിന് സൊസൈറ്റി അംഗങ്ങൾ നേതൃത്വം നൽകി. ചാരിറ്റി ഫണ്ട് ധനശേഖരണാർഥം നടുതലത്തിരുനാൾ ഒപ്പം ആഘോഷിച്ചു. പച്ചക്കറികൾ കൊണ്ട് വന്ന് നല്കി വിറ്റ് ലഭിച്ച തുകകൾ അനേകർക്ക് ആശ്വാസകരമായി മാറുമെന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരിൽ പറഞ്ഞു.
സ്വർഗീയ മധ്യസ്ഥന്റെ തിരുനാൾ നന്മയുടെ ഉത്സവമാക്കി മാറ്റാൻ ഇതുവഴി സാധിച്ചു. ഏവരുടെയും സഹായ സഹകരണങ്ങൾക്ക് എക്സിക്യൂട്ടിവ് അംഗങ്ങൾ നന്ദി അറിയിച്ചു.
NRI
ഒഹായോ: കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. ഈ മാസം 14ന് രണ്ടിന് പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു.
ഫാ. എബി തമ്പി പ്രധാന കാർമികത്വം വഹിച്ചു. ഫാ. നിബി കണ്ണായി, ഫാ. ആന്റണി, ഫാ.ജിൻസ് കുപ്പക്കര എന്നിവർ സഹകാർമികരായും തിരുനാൾ കുർബാനയിൽ പങ്കെടുത്തു.
കന്യകാമറിയത്തോടുള്ള മാധ്യസ്ഥ പ്രാർഥനയുടെ പ്രാധാന്യം തിരുനാൾ സന്ദേശത്തിലൂടെ ഫാ. അനീഷ് ഓർമിപ്പിച്ചു. കുർബാനയ്ക്ക് ശേഷം ലദീഞ്ഞ് ചൊല്ലിയത് ഫാ. ജിൻസ് ആയിരുന്നു.
ഫാ. ആന്റണി ഉണ്ണിയപ്പം നേർച്ച വെഞ്ചരിച്ചു. മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി എട്ടാമിടത്തിലെ തിരുക്കർമങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 58 പ്രസുദേന്തിമാരായിരുന്നു.
പ്രീസ്റ്റ് ഇൻ-ചാർജ് ഫാ. നിബി കണ്ണായി, തിരുനാൾ കൺവീനർമാരായ ജിൽസൺ ജോസ്, സിനോ പോൾ, ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്സും ചേർന്ന തിരുനാൾ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
ജിൽസൺ ജോസ് സ്വാഗതപ്രസംഗം നടത്തി. തിരുനാൾ ആഘോഷങ്ങളുടെ ഉദ്ഘാടനം കൊളംബസ് കത്തോലിക്കാ ബിഷപ് മാർ ഏൾ കെ. ഫെർണാണ്ടസ് നിർവഹിച്ചു.
പള്ളിക്കുവേണ്ടി ഫാ. നിബി കണ്ണായി ആശംസകൾ നേർന്നു. ട്രസ്റ്റി ജോസഫ് സെബാസ്റ്റ്യൻ അവസാന ഒരു വർഷത്തെ റിപ്പോർട്ട് വായിച്ചു. ട്രസ്റ്റി ചെറിയാൻ നന്ദി പ്രസംഗം നടത്തി.
NRI
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴ് വരെ എട്ടു നോമ്പ് കൺവൻഷൻ ആചരിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയും തുടർന്ന് മധ്യസ്ഥ പ്രാർഥനയും കൺവൻഷൻ പ്രസംഗവും ഉണ്ടായിരിക്കും.
അവസാന പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഏഴിന് വൈകുന്നേരം 5.30ന് മൂന്നിന്മേൽ കുർബാനയും റാസയും ഉണ്ടായിരിക്കും. തുടർന്ന്, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.
സമീപ ഇടവകളായ സെന്റ് മേരീസ് ക്നാനായ ഇടവകയുടെയും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെയും സഹകരണത്തോടു കൂടിയാണ് എട്ടുനോമ്പ് നടത്തപ്പെടുന്നത്.
കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ഡോ. ജോസഫ് വര്‍ഗീസ് അറിയിച്ചു.
NRI
ടൊറോന്റോ: അജാക്സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ നമസ്കാരവും തുടർന്ന് ഗാനശശ്രൂഷയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു.
ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരത്തെ തുടർന്ന് റവ. ഫാ. ഗീവർഗീസ് തമ്പാന്റെ കാർമികത്വത്തിൽ വി. കുർബാനയും അതിനുശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ആശിർവാദവും തുടർന്ന് നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കുന്നതുമാണ്.
എല്ലാ വിശ്വാസികളേയും പെരുന്നാളിൽ പങ്കെടുക്കുവാനായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. മാത്യു തോമസ് അറിയിച്ചു.
NRI
ബെൽവിൽ(കാനഡ): സെന്റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഈ മാസം 15 മുതൽ 17 വരെ ആചരിക്കും. 15ന് വൈകുന്നേരം 6.30ന് ആരംഭിക്കുന്ന തിരുനാൾ ആഘോഷത്തിൽ ആരാധന, വിശുദ്ധ കുർബാന, നേർച്ച വിഭവ വിതരണങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം 6.30ന് വിശുദ്ധ കുർബാനയും രൂപം വെഞ്ചിരിപ്പും തിരുനാൾ കൊടിയേറ്റവും പൂർവികരുടെ അനുസ്മരണവും നടത്തപ്പെടും. പ്രധാന തിരുനാൾ 17ന് വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ചയോടുകൂടി തിരുകർമങ്ങൾ ആരംഭിക്കും.
തുടർന്ന് തിരുനാൾ സമൂഹബലിയും തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് സികെ ബീറ്റ്സ് ചാത്തം നയിക്കുന്ന ശിങ്കാരിമേളം അരങ്ങേറും.
NRI
ആലിസ് സ്പ്രിംഗ്സ്: സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വി. തോമശ്ലീഹയുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ ഓഗസ്റ്റ് 8,9,10 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മരിച്ചുപോയ വിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബാനയും ഓപ്പീസും. ശനിയാഴ്ച വൈകുന്നേരം 3.15ന് ഡാർവിൻ രൂപത വികാരി ജനറൽ റവ. ഫാ. പ്രകാശ് മെനെസിസ് എസ്വിഡി കോടിയേറ്റും.
റവ.ഡോ. ജോൺ പുതുവ വി. കുർബാനയർപ്പിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികാഘോഷങ്ങൾ മന്ത്രി ജോഷ്വാ ബെർഗോയിൻ ഉദ്ഘടനം ചെയ്യും. വിവിധ കലാപരിപാടികളോടൊപ്പം ഇടവകാഗം എൽസി ജോൺ രചനയും സംവിധാനവും നിർവഹിച്ച "യൂദായിലെ ദൈവപുരുഷൻ' ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9.30ന് ഡാർവിൻ കത്തിഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പണ്ടിയപ്പിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന്, കോടിയിറക്കൽ എന്നിവ നടക്കും.
ഫാ. ജോൺ പുതുവ, കെ.എസ്. ഷിജു, എബിൻ ജോൺ, മേജിറ്റു ചമ്പക്കര എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ ഡാർവിൻ സീറോമലബാർ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച കൊടിയേറി.
വൈകുന്നേരം അഞ്ചിന് ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ഫാ. ജോസഫ് പുല്ലനപ്പിള്ളിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവകയിലെ ടീൻസ് മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽക്കും.
ശനിയാഴ്ച രാവിലെ 9.30ന് ഇടവക വികാരി റവ. ഡോ. ജോണ്‍ പുതുവ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മിഷൻ ലീഗ് അംഗങ്ങളും തോമസ് നാമധാരികളും നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് "എൽഖാനിയ 2025' സണ്‍ഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി ഉദ്ഘാടനം ചെയ്യും.
മന്ത്രി ജിൻസണ് ചാൾസ് മുഖ്യപ്രഭാഷണം നടത്തും. ഷാഡോ മിനിസ്റ്റർ ചാൻസി പീച്ച് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. തുടർന്ന് മതബോധനവിദ്യാർഥികളും ഇടവകാംഗങ്ങളും ഒന്നുചേർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച തിരുനാൾ ദിനത്തിൽ തിരുബാലസഖ്യം, അൽഫോൻസ നാമധാരികളുടെ നേതൃത്വത്തിൽ ദീപകാഴ്ചയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഡാർവിൻ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പാണ്ടിയപ്പിള്ളി സിഎംഐ തിരുനാൾ പാട്ടുകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഇടവക വികാരി റവ. ഡോ. ജോണ്‍ പുതുവ, ജോണ്‍ ചാക്കോ, സാൻജോ സേവ്യർ, റിൻസി ബിജോ, ലാൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
NRI
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കും.
മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്റ് അൽഫോൻസാ സീറോമലബാർ മിഷൻ ഡയറക്ടറുമായ ഫാ. ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു കോടിയേറ്റും ദിവ്യബലിയും അർപ്പിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുർബാനയും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 11.30ന് കുർബാനയും ഒന്നിന് സ്നേഹവിരുന്നും നടക്കും.
തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഇടവക ദിനാഘോഷങ്ങൾ നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.
തുടർന്ന് പ്രദിക്ഷണവും തുടർന്ന് ഉത്പന്നലേലവും നടക്കും. തിങ്കളാഴ്ച ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കും.
പള്ളിൽ നടക്കുന്ന ഇടവക തിരുനാളിന്റെ തിരുകർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നതായി അറിയിച്ചു.