Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postponed

ചീഫ് സെക്രട്ടറിക്കെതിരേ അന്വേഷണം: ഹർജി മാറ്റി

കൊച്ചി: ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ അഴിമതി ആരോപണങ്ങളിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് മുൻ സ്കൂൾ പ്രധാനാധ്യാപകൻ കൂടിയായ അനിൽ ബോസ് നൽകിയ ഹർജി ഹൈക്കോടതി പത്തിനു പരിഗണിക്കാൻ മാറ്റി.

ഡോ. ജയതിലക് സ്പൈസസ് ബോർഡ് ചെയർമാനായിരുന്ന കാലയളവിൽ ക്രമക്കേടുകൾ നടത്തിയെന്നും സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നുമടക്കം ആരോപിച്ച് കഴിഞ്ഞ വർഷം വിജിലൻസിൽ പരാതി നൽകിയെങ്കിലും പ്രാഥമികാന്വേഷണം പോലുമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.

വിഷയത്തിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതുകൂടി കണക്കിലെടുത്താണ് ജസ്റ്റീസ് എ. ബദറുദ്ദീൻ ഹർജി മാറ്റിയത്.

Kerala

എഫ്സിആർഎ ബിൽ മാറ്റിവച്ചു; വർഷകാല സമ്മേളനത്തിൽ പാസാക്കാൻ നീക്കം

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ പാസാക്കുന്നത് കേന്ദ്രസർക്കാർ തത്കാലത്തേക്കു മാറ്റിവച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണു നടപടി.

ബില്ലിനെതിരേ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരും സിബിസിഐ അടക്കം വിവിധ ക്രൈസ്തവസഭാ നേതാക്കളും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻ തീരുമാനം മാറ്റി, അവസാനനിമിഷം ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽനിന്നു എഫ്സിആർഎ ഭേദഗതി ബിൽ നീക്കിയത്.

വിവാദ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരേ പാർലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷ എംപിമാർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പരിഗണിക്കുന്നതു മാറ്റിയതായി ന്യൂനപക്ഷ, പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചത്.

പ്രതിഷേധം കടുപ്പിക്കാനായി പ്രചാരണം നിർത്തിവച്ച് എല്ലാ പ്രതിപക്ഷ എംപിമാരോടും ഡൽഹിയിലെത്താൻ കെ.സി. വേണുഗോപാൽ നിർദേശിച്ചതും സർക്കാരിനെ വെട്ടിലാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽ എഫ്സിആർഎ ഭേദഗതി ബിൽ പരിഗണിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ കൊണ്ടുവരുന്നതിനും ബിൽ പാസാക്കുന്നതിലും നിശ്ചയിച്ചതായി അറിയിച്ചിരുന്നു.

എഫ്സിആർഎ ബില്ലിനെതിരേ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബില്ലിലെ 20 വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നു നിർദേശിച്ച് എൻ.കെ. പ്രേമചന്ദ്രൻ ഭേദഗതി പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു.

ചോദ്യോത്തര വേള തുടങ്ങിയയുടൻ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചു ബഹളം വച്ചതോടെ ഉച്ചയ്ക്ക് 12 വരെ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു സ്പീക്കർ ഓം ബിർള നടപടികൾ നിർത്തിവച്ചു. യുഡിഎഫ് എംപിമാർക്കുപുറമെ എൽഡിഎഫ് എംപിയായ കെ. രാധാകൃഷ്ണനും പ്രതിഷേധത്തിൽ പങ്കാളിയായി.

ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവ സഭകളുടെ പ്രതിഷേധവും ദീപിക പത്രത്തിന്‍റെ നിലപാടും ഗൗരവമുള്ളതാണെന്നും എൻഡിഎ സ്ഥാനാർഥികൾക്കു കിട്ടിയേക്കാവുന്ന വോട്ടുകൾപോലും നഷ്‌ടമായേക്കാമെന്നും അമിത് ഷായെ നേരിട്ടു വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബോധ്യപ്പെടുത്തി. ഇതോടെയാണു വിവാദ ബിൽ തിരക്കിട്ടു പാസാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രം പിൻവാങ്ങിയത്. കഴിഞ്ഞ മാസം 25ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതു വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റിനു കാരണമായിരുന്നു.

കേരളം, ആസാം, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രതിപക്ഷ എംപിമാരിൽ ഭൂരിപക്ഷവും പാർലമെന്‍റിൽ ഇല്ലാത്ത അവസരം മുതലെടുത്ത് വിവാദ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തന്ത്രംകൂടിയാണു പൊളിഞ്ഞത്.

കേരളത്തിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി അനവസരത്തിൽ കൊണ്ടുവന്ന എഫ്സിആർഎ ഭേദഗതി ഫലത്തിൽ എൻഡിഎയ്ക്കു തിരിച്ചടിയും യുഡിഎഫിനും എൽഡിഎഫിനും രാഷ്‌ട്രീയനേട്ടവുമായി മാറിയെന്ന് ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തി.

അതേസമയം, തെരഞ്ഞെടുപ്പുകൾക്കുശേഷം വിവാദ എഫ്സിആർഎ ഭേദഗതി ബിൽ ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനാണു കേന്ദ്രസർക്കാരിന്‍റെ നീക്കം.

തെറ്റിദ്ധരിപ്പിക്കുന്നു

 ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്ലിനെക്കുറിച്ച് കോൺഗ്രസ് അംഗങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു.

കേരളത്തിൽനിന്നുള്ള അംഗങ്ങൾ വിഷയം വഴിതിരിച്ചുവിടുകയാണ്. ബില്‍ ഇന്നലെ പരിഗണനയ്ക്ക് എടുക്കില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചിരുന്നതാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ബില്ലിനെക്കുറിച്ചു കേരളത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും കമ‍്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി സഭയിൽ വാദിച്ചു.

International

സുരക്ഷാ ഭീഷണി; നൈജീരിയയിൽ ഈസ്റ്റർ വിശുദ്ധ കുർബാന നേരത്തേയാക്കി

അബൂജ: ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നതിനിടെ സുരക്ഷാഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നൈജീരിയയിലെ പള്ളികളിൽ ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുര്‍ബാന നേരത്തേ ക്രമീകരിക്കാന്‍ തീരുമാനം.

മുന്‍വര്‍ഷങ്ങളില്‍ പുലർച്ചെ നടന്നുവന്ന വിശുദ്ധ കുർബാനയർപ്പണം ശനിയാഴ്ച വൈകുന്നേരം അഞ്ചിനു നടത്താനാണു മെത്രാന്മാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഇടവകകള്‍ക്കും നിർദേശം നൽകിയിട്ടുണ്ട്.

വിശേഷദിനങ്ങളുടെ സാഹചര്യത്തിൽ രാജ്യത്തെ ക്രൈസ്തവർ ആശങ്കയിലാണ്. പ്ലേറ്റോ സംസ്ഥാനത്തെ ജോസ് സിറ്റിക്കടുത്ത ആംഗ്വാൻ റുകുബയിൽ ഓശാനഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.

ക്രൈസ്തവരുടെ വിശേഷദിനങ്ങളായ ക്രിസ്മസ്, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ദിനങ്ങളില്‍ ഭീകരാക്രമണങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു സുരക്ഷ മുൻനിർത്തി പുലർച്ചെയുള്ള തിരുക്കർമ്മങ്ങൾ നേരത്തേയാക്കാൻ സഭാധികൃതർ തീരുമാനിച്ചത്.

National

എഫ്സിആർഎ ബിൽ മാറ്റിവയ്ക്കണം: സിബിസിഐ

ന്യൂഡൽഹി: വിവാദമായ എഫ്സിആർഎ ഭേദഗതി ബിൽ തിരക്കിട്ട് ഇന്നു പാസാക്കരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു.

വിശദമായ കൂടിയാലോചനകൾക്കായി ബിൽ പാർലമെന്‍ററി സമിതിക്കു റഫർ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും അയച്ച കത്തിൽ സിബിസിഐ ആവശ്യപ്പെട്ടു.

സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ കണ്ടുകെട്ടുന്നതുപോലുള്ള ശിക്ഷകളിലേക്കു നയിക്കുന്ന ബില്ലിലെ വ്യവസ്ഥ നീക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ കേന്ദ്രസർക്കാരിനും എംപിമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഏതെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിൽ തിരുത്തിക്കുന്നതിനാണ് സംവിധാനം ഉണ്ടാകേണ്ടത്. നിഷ്പക്ഷമായ വിധിനിർണയവും പരാതികളുടെ ഫലപ്രദമായ പരിഹാരവും ഉറപ്പാക്കുന്നതിന് സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഭരണപരമായ വീഴ്ചകളുടെ പേരിൽ ആസ്തികൾ കണ്ടുകെട്ടി സർക്കാർ ഏറ്റെടുക്കുന്നതുപോലുള്ള അനുപാതമില്ലാത്ത ശിക്ഷകളിലേക്കു നയിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ഉചിതമായ നടപടിക്രമങ്ങളും ജുഡീഷൽ മേൽനോട്ടവും നിലനിർത്തുന്നതിന് വ്യക്തമായ സുരക്ഷാ മാർഗങ്ങൾ അവതരിപ്പിക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, സുതാര്യത, ആനുപാതികത, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും അമിത് ഷായ്ക്ക് അയച്ച കത്തിലുണ്ട്.

കാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമനടപടികൾ ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതാകണമെന്നും സുപ്രധാന സംഭാവനകളെ തടസപ്പെടുത്തുന്നതിനു പകരം പ്രാപ്തമാക്കുകയാണു വേണ്ടതെന്നും ആർച്ച്ബിഷപ് ഡോ. അനിൽ ചൂണ്ടിക്കാട്ടി. ബിൽ ഇന്നു പാസാക്കുന്നതിനായി ലോക്സഭാ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതു ഞെട്ടിക്കുന്നുവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.

University News

പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021, 2022, 2023 അഡ്മിഷൻ) 2026 മാർച്ച് 24 മുതൽ 31 വരെ ക്രമീകരിച്ചിരുന്ന എല്ലാ ബ്രാഞ്ചുകളുടെയും പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുനർക്രമീകരിച്ച പരീക്ഷ ടൈംടേബിൾ പിന്നീട് അറിയിക്കും.

പരീക്ഷാവിജ്ഞാപനം

2026 മേയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ ബികോം/ ബിഎസ്‍സി മാത്തമാറ്റിക്സ്/ ബിബിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്‍ററി 2022/2021 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‍സി സുവേളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ 24ന് അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

National

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് മാർച്ച് 11 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു.

12ാം ക്ലാസിലെ വിദ്യാർഥികൾക്ക് ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചിരുന്നു.

വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും യോഗം ചേരുമെന്നും അതിനുശേഷം പുതുക്കിയ തീയതികളും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.

National

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്.

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്‌കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.

തുടർന്ന് ഏഴുമുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. യുദ്ധത്തെ തുടർന്ന് രണ്ടാം തീയതിയിലെ പരീക്ഷയും മാറ്റിവച്ചിരുന്നു.

Kerala

പശ്ചിമേഷ്യയിലെ സംഘർഷം; ഗൾഫിലെ എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.

വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്‌ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്‍ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്‌ച മാറ്റിവെച്ചിരുന്നു.

Kerala

കേരള സ്റ്റോറി 2 റിലീസ് തടഞ്ഞു

കൊച്ചി: ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്‍ഡ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയാകുന്നതുവരെ റിലീസിംഗ് പാടില്ലെന്ന് ഹൈക്കോടതി. ഇന്നു രാവിലെ ഹര്‍ജിയില്‍ വീണ്ടും വാദം തുടരും.

സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയാണു കോടതി പരിഗണിച്ചത്. നാളെ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നതു കണക്കിലെടുത്ത് അതിനുമുമ്പ് സിനിമ കാണാന്‍ കോടതി താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഹര്‍ജി നിലനില്‍ക്കുമോ എന്നതിലടക്കം എതിര്‍പ്പുന്നയിക്കാനുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിനാല്‍ ഇന്നലെ തുടര്‍വാദം നടത്തുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നതിന്‍റെ കഥ പറയുന്ന സിനിമയ്ക്കു കേരള സ്റ്റോറി 2 എന്നു പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Kerala

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചു

മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചു. ഫെബ്രുവരി 25ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് ഒന്നിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.

ടൗൺഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്‍റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.

പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിംഗ് റൂം, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Kerala

തൊണ്ടിമുതൽ കേസ്: ശിക്ഷ റദ്ദാക്കണമെന്ന ഉപഹർജിയിൽ ഉത്തരവ് 16ലേക്കു മാറ്റി

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുൻമന്ത്രി ആന്‍റണി രാജുവിന്‍റെ ഉപഹർജിയിൽ ഇടക്കാല ഉത്തരവു പറയുന്നതു 16ലേക്കു മാറ്റി. ഉത്തരവു തയാറാക്കാത്തതിനെ തുടർന്നാണു കോടതി നടപടി.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം എംഎൽഎ ആയിരുന്ന ആന്‍റണി രാജുവിനു നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷാവിധി കഴിഞ്ഞ ദിവസം താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

ഈ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നു പ്രതിഭാഗവും ശിക്ഷ നിയമപരമായി നിലനിൽക്കുന്നതും തൃപ്തികരവുമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.

Kerala

ദേശീയ പണിമുടക്ക്: വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച (12-02-26) നടക്കാനിരുന്ന കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. നറുക്കെടുപ്പ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവന്‍ അറിയിച്ചു.

പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. തീരുമാനം കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായി ആണെന്നും അധികൃതർ അറിയിച്ചു.

Kerala

രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 17ലേക്കു മാറ്റി

തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി 17 ലേക്കു മാറ്റി.

പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിവച്ചുവെങ്കിൽ ഇത്തവണ കേസ് പരിഗണിക്കുന്നതു കോടതി മാറ്റുകയായിരുന്നു.

ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ രാഹുലിനു കോടതി നേരത്തേ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നു പ്രോസിക്യൂഷൻ പറയുന്നു. ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിനു തുല്യമാണെന്നാണു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

Kerala

ദീപക്കിന്‍റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: ബസിൽ വച്ച് ലൈംഗിക അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ഷിജിംതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേയ്ക്ക് മാറ്റി.

റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഷിംജിതയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പോലീസ് നൽകും. ദീപകിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക്കിന്‍റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ ജാമ്യഹർജി വാദം കേൾക്കാനായി മാറ്റി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാനായി മാറ്റി. ഫെബ്രുവരി ഒമ്പതിന് കോടതി വിശദമായ വാദം കേൾക്കും.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കോടതി ഒരുമിച്ചാണ് വാദം കേൾക്കുക. രണ്ട് കേസിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രി ജാമ്യഹർജിയിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്ത്രി വ്യക്തമാക്കി.

എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയോട് ഉൾപ്പടെ തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ടും ഫെബ്രുവരി ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.

കേസിൽ ഇതുവരെ മൂന്നുപേരാണ് ജയിൽ മോചിതരായത്. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ജാമ്യം നൽകിയിരുന്നു.

ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.

Kerala

ഫെബ്രുവരി 13ലെ അഭിമുഖം മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ വെബ്സൈറ്റിൽ 24.01.2026 തീയതിയിൽ പ്രസിദ്ധീകരിച്ച ഈ മാസത്തെ റിവൈസ്ഡ് ഇന്‍റർവ്യൂ പ്രോഗ്രാം പ്രകാരം 13ന് പിഎസ്‌സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയും പിന്നീട് അറിയിക്കും.

NRI

കനത്ത മഞ്ഞുവീഴ്ച: ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവച്ചു

ഡാളസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററും സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവച്ചു.

ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. സെമിനാർ ഫെബ്രുവരി 15ന് നടക്കും. ഗാർലൻഡിലെ കെഎഡി/ഐസിഇസി ഹാളിൽ വൈകുന്നേരം നാല് മുതൽ 5.30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മൻജിത് കൈനിക്കര (സെക്രട്ടറി) - 972 679 8555.

Movies

ഇനി എത്രനാൾ കാത്തിരിക്കണം?; വിജയ് ആരാധകർക്ക് വീണ്ടും നിരാശ

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.

സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്‍റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്‍റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ചെയർമാന്‍റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.

Kerala

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം; മുഖ്യമന്ത്രിക്കു തിരക്ക്; ചർച്ച മാറ്റിവച്ചു


തിരുവനന്തപുരം: ആശുപത്രികളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിമെന്‍റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ടിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ചു സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുമായി മുഖ്യമന്ത്രി ഇന്നലെ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഒട്ടേറെ പരിപാടികളുടെ ഉദ്ഘാടനവും അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിലായ സാഹചര്യത്തിലാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിയത്.

ഇന്നലെ രാവിലെ നിയമസഭയിൽ ചർച്ചയ്ക്കായി മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. സംഘർഷാവസ്ഥയെത്തുടർന്ന് ഇന്നലെ ചേരാനിരുന്ന നിയമസഭാ സമ്മേളനവും ഒഴിവാക്കിയിരുന്നു.

ചർച്ചയുടെ പുതുക്കിയ സമയം പിന്നീട് അറിയിക്കാമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് മാനേജ്മെന്‍റ് പ്രതിനിധികളെ അറിയിച്ചത്. ആക്ട് നടപ്പാക്കുന്നതിനെതിരെ മാനേജ്മെന്‍റുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.

Kerala

മൂന്നാം ബലാത്സംഗക്കേസ്; രാഹുലിന്‍റെ ജാമ്യഹർജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംക്കേസ് പരിഗണിക്കുന്നത് മാറ്റ് കോടതി. വ്യാഴാഴ്ചത്തേയ്ക്കാണ് കേസ് മാറ്റിയത്.

പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.

തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.

ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറഞ്ഞിരുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.

ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്‍റെ വാദവും കോടതി തളളി.

Kerala

അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു

രാഹുൽ ഈശ്വറിന് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ എതിർ വാദം ഉന്നയിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറാൻ കോടതി പ്രോസിക്യൂഷൻ നിർദേശം നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.

ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കോടതി രാഹുലിന് നേരത്തെ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

Kerala

ആന്‍റണി രാജുവിന്‍റെ അപ്പീൽ പരിഗണിക്കുന്നതു മാറ്റി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്‍റണി രാജുവിന്‍റെ അപ്പീൽ പരിഗണിക്കുന്നത് 24 ലേക്കു മാറ്റി. ശനിയാഴ്ച ജില്ലാ കോടതി അവധി ആയതിനാൽ മറ്റൊരു അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.

നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ച മൂന്നു വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കണ്ട കോടതി ഇത്തരം ആവശ്യങ്ങൾ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഫയൽ ചെയ്തു കാണുകയുള്ളൂ എന്നു വാക്കാൽ പ്രതിഭാഗത്തോട് പറഞ്ഞു.

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്കു ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് ആന്‍റണി രാജുവിനു കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയാണ് അദ്ദേഹം.

 

National

നിഷ്ക്രിയ ദയാവധം: പിതാവിന്‍റെ ഹർജിയിൽ വിധി പറയാൻ മാറ്റി

ന്യൂഡൽഹി: പതിമൂന്ന് വർഷമായി ചലനശേഷിയില്ലാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകന്‍റെ ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

ജീവൻ നിലനിർത്താൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റി 32കാരനായ മകന് നിഷ്ക്രിയ ദയാവധം (പാസിവ് എത്തനേഷ്യ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നടപടി.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രണ്ട് മെഡിക്കൽ ബോർഡും മകൻ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വിധിയെഴുതി കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. 2018ലെ ഭരണഘടനാ ബെഞ്ചിന്‍റെ വിധിപ്രകാരം ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നീക്കംചെയ്ത് നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്.

ഇതിന് കോടതി നിയോഗിക്കുന്ന പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ രോഗിയെ പരിശോധിച്ച് ജീവിതത്തിലേക്കു മടങ്ങിവരില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
ഈ കേസിൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചാൽ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ് പ്രകാരം നടപടിക്രമങ്ങൾ പാലിച്ചുള്ള ഇന്ത്യയിലെ ആദ്യ കേസായിരിക്കുമിത്.

Kerala

നടിയെ ആക്രമിച്ച കേസ്; മാർട്ടിൻ ആന്‍റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

കൊച്ചി: ശിക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി നൽകിയ അപ്പീൽ ഹർജി പരിഗണിക്കാൻ മാറ്റി ഹൈക്കോടതി. ഫെബ്രുവരി നാലിലേയ്ക്കാണ് ഹൈക്കോടതി കേസ് മാറ്റിയത്.

ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളുടെയും അപ്പീൽ ഹർജികൾക്കൊപ്പമായിരിക്കും മാർട്ടിൻ ആന്‍റണിയുടെ ഹർജിയും പരിഗണിക്കുക.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ കുറ്റവിമുക്തനായ ദിലീപ് നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് കോടതി അലക്ഷ്യ ഹർജി.

Kerala

പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി

തിരുവനന്തപുരം: 2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി ശനിയാഴ്ച നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു.

മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കുശേഷം ജനുവരി അഞ്ചിന് നടത്തും.

അതേസമയം അപ്രതീക്ഷിതമായി പരീക്ഷ മാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്തെത്തി.

National

കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

ന്യൂഡൽഹി: അപ്രതീക്ഷിത കേന്ദ്ര ഇടപെടലിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രഖ്യാപനം നീട്ടിവച്ചതായി പിന്നീട് അധികൃതർ അറിയിക്കുകയായിരുന്നു.

അഡ്മിനിട്രേറ്റീവ് കാരണങ്ങൾകൊണ്ടാണു പ്രഖ്യാപനം നീട്ടിവയ്ക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി പറഞ്ഞെങ്കിലും മറ്റെന്തോ കാരണമുണ്ടെന്നാണ് സൂചന.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. അവാർഡിന് അർഹരായവരുടെ പട്ടികയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗം അംഗീകാരം നൽകിയതിനു ശേഷമായിരുന്നു പത്രസമ്മേളന അറിയിപ്പ്.

എന്നാൽ പത്രസമ്മേളനത്തിന് തൊട്ടുമുന്പ് അവാർഡ് പ്രഖ്യാപനം മാറ്റുന്നതായി അധികൃതർ അറിയിക്കുകയായിരുന്നു. പ്രഖ്യാപനം ഉപേക്ഷിച്ചതു ശരിയല്ലെന്നും സാഹിത്യ അക്കാഡമിയുടെ പാരന്പര്യത്തിനു വിരുദ്ധമായിട്ടുള്ള കാര്യമാണെന്നു സാംസ്കാരിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ഇത്തരമൊരു ഇടപെടലുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു.

Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്.

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് തിങ്കളാഴ്ച ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.

Kerala

രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞില്ല; മുൻകൂർ ജാമ്യഹർജിയിൽ വിധി വ്യാഴാഴ്ച

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നില്ല. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച തുടർവാദം നടക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇന്ന് ജാമ്യാപേക്ഷയിലെ വാദം നടന്നത്.

വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട്‌ കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു.

നിലവിൽ ഏഴ് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസമില്ലെങ്കിലും ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയായിരിക്കും കോടതി വിധിവരിക.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം.

രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരൻ, അജയ് തറയിൽ, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും എന്നാണ് സൂചന. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.

ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല.

അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ വ്യാഴാഴ്ച എന്നാണ് പുറത്തുവരുന്ന സൂചന.

Kerala

മില്ലുടമകൾ എവിടെ...? ഭക്ഷ്യവകുപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി

കൊച്ചി: സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി പിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് പിന്നീട് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ.എൻ. ബാലഗോപാലും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.

രാവിലെ ഒമ്പതിന് ഗസ്റ്റ് ഹൗസ് ഹാളിൽ എത്തിയ മുഖ്യമന്ത്രി, യോഗം തുടങ്ങിയ ഉടൻ മില്ലുടമകൾ എവിടെയെന്ന് ചോദിച്ചു.

അവരെ വിളിച്ചില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്നത്തേതെന്നും ഭക്ഷ്യമന്ത്രി മറുപടി നൽകി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകൾ ഇല്ലാതെ എന്തിനാണീ ചർച്ചയെന്ന് ചോദിച്ചു.

യോഗത്തിന്‍റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് സിപിഐ മന്ത്രിമാർ മറുപടി നൽകിയെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല.

പാലക്കാട് അടക്കം കൊയ്തെടുത്ത നെല്ല് വഴിയിൽ കിടിക്കുകയാണെന്ന് പറഞ്ഞ് കൃഷി മന്ത്രി ഇടപെടാൻ നോക്കിയെങ്കിലും രംഗം ശാന്തമായില്ല. ഒടുവിൽ അഞ്ചു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങി.

മില്ലുടമകളെക്കൂടി ഉൾപ്പെടുത്തി ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.

Latest News

Corehub Up