University News
കാലിക്കട്ട് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം (2026) പ്രവേശന പരീക്ഷ ഓഗസ്റ്റ് 22ന് നടക്കും. സമയം രാവിലെ 10.30 മുതൽ 12.30 വരെ. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ കാമ്പസ്. ഹാൾടിക്കറ്റ് ഓഗസ്റ്റ് 19ന് വൈകുന്നേരം നാല് മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0494 2407152, 7016, 7017. ഇ-മെയിൽ: [email protected].
എൻആർഐ ക്വാട്ട സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് നാല് എൻആർഐ ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ഈ സർവകലാശാലയിൽ നിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുമുള്ള ബിഎസ്സി ഫുഡ് ടെക്നോളജി / ബിവോക് ഫുഡ് ടെക്നോളജി / ബിവോക് ഫുഡ് സയൻസ് / ബിവോക് ഫുഡ് പ്രോസസിംഗ് / ബിവോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്എസ്എൽസി, പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം. ഫോൺ: 0494 2407345, 8089841996.
സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാലാ റീജണൽ സെന്ററിൽ എംസിഎ പ്രോഗ്രാമിന് ഓപ്പൺ, സംവരണ വിഭാഗങ്ങളിലും എംഎസ്ഡബ്ല്യു പ്രോഗ്രാമിന് എസ്സി, ഇഡബ്ല്യുഎസ് സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 20ന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകുന്നവർക്ക് പ്രവേശനം നേടാം. ഫോൺ: 8594039556, 9656913319.
സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 22ന് സെന്ററിൽ ഹാജരാകണം. എസ്സി, എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.
എംസിഎ സ്പോട്ട് അഡ്മിഷൻ
തൃശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547044182, 8089900465.
എംസിഎ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 19ന് വൈകുന്നേരം നാലിന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംപിഎഡ് (2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്‍ഥികൾക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ഥികൾ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.
ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള്‍ തുറക്കുക. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.
University News
രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. (2021 പ്രവേശനം മുതല്‍) ഏപ്രില്‍ 2026 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ് (സി.ബി.സി.എസ്.എസ്. -2023 പ്രവേശനം) ഏപ്രില്‍ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ( 2020 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം
കാലിക്കട്ട് വാഴ്സിറ്റിയുടെ 2026 - 27 അധ്യയന വര്‍ഷത്തെ ബിഎഡ്, ബിഎഡ് സ്പെഷല്‍ എജ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ് ആന്‍ഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 13ന് രാവിലെ 11 വരെ നീട്ടി. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600
സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ എന്‍ആര്‍ഐ ക്വാട്ട സീറ്റൊഴിവ്
കാലിക്കട്ട് വാഴ്സിറ്റി സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ എംഎസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാമിന് നാല് എന്‍ആര്‍ഐ ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ഈ സര്‍വകലാശാലയില്‍നിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുമുള്ള ബി.എസ് സി. ഫുഡ് ടെക്നോളജി/ ബി വോക് ഫുഡ് ടെക്നോളജി / ബി വോക് ഫുഡ് സയന്‍സ് / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ടെക്നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് സേഫ്റ്റി മാനേജ്മെന്റ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചിനു മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ പാസ്പോട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, ചലാന്‍ രസീത്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2407345, 8089841996.
ബിടെക് സ്പോട്ട് അഡ്മിഷന്
കാലിക്കട്ട് വാഴ്സിറ്റി എന്‍ജിനീയറിംഗ് കോളജില്‍ (ഐഇടിസിയു) 2026- 27 അധ്യയന വര്‍ഷത്തെ ബി ടെക് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 13ന് നടക്കും. ECE, EP, EEE, ME, PT ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ CSE, ECE, ME, EEE ബ്രാഞ്ചുകളിലും സീറ്റൊഴിവുണ്ട്. KEAM / LET റാങ്ക്ലിസ്റ്റില് ഉള്‍പെട്ടവര്‍ക്കും പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും ആവശ്യമായ യോഗ്യതയുണ്ടെങ്കില്‍ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം രാവിലെ 11 നു മുമ്പ് കോളജില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9567172591.
മലപ്പുറം ബിഎഡ് സെന്ററില്‍ ഇഡബ്ല്യുഎസ് സംവരണ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് വാഴ്സിറ്റി ബിഎഡ് സെന്ററില്‍ ബിഎഡ് പ്രോഗ്രാമിന് ഇഡബ്ല്യുഎസ് (സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കോമേഴ്സ്, അറബിക്) സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9846440930, 8086212169.
കൊടുവായൂര്‍ എസ്എംഎസില്‍ എംബിഎ സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കട്ട് വാഴ്സിറ്റി സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ (എസ്.എം.എസ്.) 2026 2027 അധ്യായന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമിന് ജനറല്‍ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തില്‍ 50 ശതമാനം മാര്‍ക്ക് ( എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗകര്ക്ക് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ്) നേടിയവര്‍ക്ക് ഓഗസ്റ്റ് 13 വരെ പ്രവേശനം വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (സംവരണ വിഭാഗകര് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്), യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 14ന് വൈകുന്നേരം നാലിനു മുമ്പായി കൊടുവായൂരുള്ള ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശനം വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ : 04923-251863, 7907311047.
എംസിഎ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് വാഴ്സിറ്റി സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനില്ലാത്തവര്ക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാര്‍ക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 13ന് ഉച്ചക്ക് രണ്ടിന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 9539682200.
പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്: സീറ്റൊഴിവ്
കാലിക്കട്ട് വാഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ പ്രോജക്ട് മോഡ് പ്രോഗ്രാം ഇന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് പ്രോഗ്രാമില്‍ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 19ന് രാവിലെ 11 ന് അനുബന്ധ രേഖകളുമായി പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8129544376, 0494 2407325.
കോളജ് ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ റാങ്ക് പട്ടിക 13ന്
കാലിക്കട്ട് വാഴ്സിറ്റി 2026 - 27 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ബിരുദ പ്രോഗ്രാം മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള കോളജ് ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ റാങ്ക് പട്ടിക ഓഗസ്റ്റ് 13ന് രാവിലെ 11ന് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രൊവിഷണല്‍ റാങ്ക് പട്ടിക സംബന്ധിച്ച് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അവ ഓഗസ്റ്റ് 14ന് ഉച്ചക്ക് 12നു മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുനല്കണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന പരാതികളും ആക്ഷേപങ്ങളും പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2407152, ഇമെയില്‍: [email protected] .
പിഎച്ച്ഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
കാലിക്കട്ട് വാഴ്സിറ്റി പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍, വകുപ്പ് തലവന്മാര് 2026 പിഎച്ച്ഡി പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സര്‍വകലാശാലാ വെബ്സൈറ്റില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒഴിവുകള്‍ കോളജ്/ ഡിപ്പാര്‍ട്ടമെന്റ് പോര്‍ട്ടലില്‍ ഓഗസ്റ്റ് 14നകം അപ്ലോഡ് ചെയ്യണം. വകുപ്പ് തലവന്മാര് അതത് കേന്ദ്രങ്ങളിലെ അംഗീകൃത റിസര്‍ച്ച് ഗൈഡുമാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട്ട് പരിഗണിക്കുന്നതല്ല.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
വിദൂര വിഭാഗത്തിലെയും അഫിലിയേറ്റഡ് കോളജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.കോം. ഹോണേഴ്സ്, ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്സല് - ഉല് - ഉലമ (സി.യു.സി.ബി.സി.എസ്.എസ്. - യു.ജി. - 2017, 2018 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍ കാലിക്കട്ട് വാഴ്സിറ്റി ക്യാംപസ്, സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജ് കോഹിനൂര്‍. വിശദമായ സമയക്രമം വെബ്സൈറ്റില്‍. ഹാള്‍ടിക്കറ്റ് ഓഗസ്റ്റ് 18നു ശേഷം സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
University News
കണ്ണൂർ: എഫ്വൈയുജിപി രണ്ടാം സെമസ്റ്റർ റെഗുലർ (2025 അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷ (സൈക്കോളജി ആൻഡ് ന്യൂറോസയൻസ് പ്രോഗ്രാം ഒഴികെ) പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിലും കെ റീപ്പ് ലോഗിനിലും വിദ്യാർഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22 ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ 13 ന് രാവിലെ 11 നു വകുപ്പു തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നിലവിൽ മറ്റു കോളജുകളിൽ അഡ്മിഷൻ എടുത്തിട്ടുള്ളവർ സീറ്റ് ഉറപ്പാക്കിയതിനു ശേഷം മാത്രം അതാതു സ്ഥാപനങ്ങളിൽ നിന്ന് ടിസി കൈപ്പറ്റേണ്ടതാണ്.
കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ 13 ന് രാവിലെ 11 ന് പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9447649820.
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എംബിഎ സെന്റർ നീലേശ്വരത്ത് എംബിഎ കോഴ്സിന് (2026-27 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. യോഗ്യതയുള്ളവർ എല്ലാ രേഖകളുമടക്കം 13 ന് രാവിലെ 11 ന് കണ്ണൂർ താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ പിജിഡിജിഎസ്പി(പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പെഷ്യൽ പ്ലാനിംഗ്) പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 14 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം പകൽ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ9447085046
കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 13 ന് നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.
National
റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. നിയമന പരീക്ഷകൾ റദ്ദാക്കണമെന്നും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് തെരുവിലിറങ്ങിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു ഉദ്യോഗാർഥികളുടെ ശക്തമായ പ്രതിഷേധം.
രാവിലെ 10.30 ഓടെ പഴയ നിയമസഭാ മന്ദിരത്തിന് പുറത്തുനിന്നും ആരംഭിച്ച മാർച്ച് നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങുകയായിരുന്നു. ദേശീയ പതാകകളും പ്ലക്കാർഡുകളും ഏന്തിയെത്തിയ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങി. നിയമസഭയിൽ നിന്ന് 200 മീറ്റർ അകലെ പ്രതിഷേധക്കാർ എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചത് വലിയ ഉന്തും തള്ളിലും സംഘർഷത്തിലും കലാശിച്ചു.
തുടർന്ന് പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി സമരക്കാർ അറിയിച്ചു.
University News
രണ്ടാം വര്‍ഷ എംഎസ്സി മെഡിക്കല്‍ മൈക്രോബയോളജി (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ് പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നടക്കും. 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷ സമര്‍പ്പിക്കാം.
പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (2023 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രക്ടിക്കല്‍
കഴിഞ്ഞ 31ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ കഥകളി സംഗീതം (സിഎസ്എസ്) (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആറിലേക്ക് പുനഃക്രമീകരിച്ചു.
ഇന്നലെ തൃപ്പുണിത്തുറ ആര് എല്‍ വി കോളജില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിഎ മ്യൂസിക് വോക്കല്‍ (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ ആറിലേക്ക് മാറ്റി പുനഃക്രമീകരിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിലെത്താനാവാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്സി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം.
ഓഗസ്റ്റ് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും ഇതിനായി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും പിഎസ്സി അറിയിച്ചു.
Movies
ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്.
ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെയായിരുന്നു മോഹൻദാസിന്റെ പരാമർശം.
ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ മെച്ചപ്പെട്ട സംസ്കാരം, മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ ജയിലടക്കാമെന്നും മാധവ് സുരേഷ് കുറിച്ചു.
‘‘ഇത്തരമൊരു വികൃതമായ മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്.’’ടിജി മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു.
സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം.
‘‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും.’’ ഇതായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പ്രസ്താവന.
National
ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ പങ്കാളികളാകുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പ് നൽകുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ അവതരിപ്പിച്ചു. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ബില്ലിൽ ചർച്ച ഉണ്ടായില്ല. സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ ബില്ലിൽ ഇന്ന് ചർച്ച നടക്കും.
പരീക്ഷാ ക്രമക്കേടിൽ വിദ്യാർഥി പ്രക്ഷോഭം കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെയാണ് ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം ഇന്നലെ പിഎസ്സിയിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.
ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് ഇന്നലെ എടുത്തത്. മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്.
മൂന്നിനും രണ്ടു പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു. അതിലെ ഒന്പതുമുതല് 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് 2025 മേയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
200ലധികം പേരായിരുന്നു പരീക്ഷയെഴുതിയത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിംഗ് കോ-ഓഡിനേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനശിപാര്‍ശ അയച്ച് 2025 ജൂണില്‍ നിയമനവും നല്കി. തസ്തികകളില്‍ നിയമനം നേടിയവര്‍ ഇടതുപക്ഷ സംഘടനാപ്രവര്ത്തകരാണെന്ന ആരോപണമാണ് ഉയര്‍ന്നത്.
Kerala
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.
ഡിഗ്രി ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ തുടർപഠനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സെൻസസ് ഡ്യൂട്ടിയെ തുടർന്ന് മൂല്യനിർണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്തതാണ് ഫല പ്രഖ്യാപനം വൈകിയത്.
Kerala
കോട്ടയം: സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം പരീക്ഷയിൽ കുറഞ്ഞുപോയ ഒരു മാർക്ക് രണ്ടാം പരീഷയിൽ തിരിച്ചുപിടിച്ചതോടെ ആൻ വർഷ സുനേഷിന് സമ്പൂർണ വിജയം.
രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ആൻ വർഷയ്ക്ക് ആദ്യ പരീക്ഷയുടെ ഫലം വന്നപ്പോൾ സോഷ്യസ് സയൻസ് തിയറി പരീക്ഷയിൽ എൺപതിൽ 79 മാർക്കായിരുന്നു ലഭിച്ചത്. മറ്റെല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് കിട്ടിയപ്പോൾ ഈ ഒരു മാർക്കിന്റെ കുറവുമൂലം ആകെയുള്ള അറുന്നൂറിൽ 599 മാർക്കേ കിട്ടിയുള്ളൂ.
എന്നാൽ ഇതുകൊണ്ട് സംതൃപ്തയാകാൻ ആൻ വർഷ തയാറായില്ല. സിബിഎസ്ഇ പുതുതായി ഏർപ്പെടുത്തിയ രണ്ടാം പരീക്ഷ എന്ന അവസരം ഉപയോഗിക്കാൻ ആൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയാണ് രണ്ടാം പരീക്ഷയുടെ ഫലം വന്നത്. ഇതോടെ സോഷ്യൽ സയൻസിനും 80 മാർക്ക് കിട്ടുകയും അറുന്നൂറിൽ അറുന്നൂറും നേടി പത്താം ക്ലാസ് വിജയം സമ്പൂർണമാകുകയും ചെയ്തു.
കോട്ടയം കല്ലറ പുത്തൻപള്ളി ഡോ. സുനേഷ് തമ്പി അരീച്ചിറ (ബിസിനസ്) യുടെയും
കുറുപ്പന്തറ കണ്ണച്ചാൻപറമ്പിൽ ബേബിൻ കോര (മാനേജർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) യുടെയും മകളാണ് ആൻ വർഷ. ഇപ്പോൾ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാത്സും കംപ്യൂട്ടർ സയൻസും എടുത്ത് പ്ലസ് വണിനു പഠിക്കുകയാണ്.
Kerala
മാന്നാനം: നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും ദേശീയ തലത്തിൽ 89-ാം റാങ്കും നേടിയ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി ബി. നീരജിനെ കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐയും അധ്യാപകരും കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി അനുമോദിച്ചു.
കൊല്ലം കരുനാഗപ്പള്ളി ബിന്ദുഭവനിൽ വില്ലേജ് ഓഫീസർ ബിജുവിന്റെയും നഴ്സ് രേഖയുടെയും മകനാണ് നീരജ്. ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ പരിശീലനത്തിലാണ് മികച്ചവിജയം നേടിയത്.
ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചത് നീരജിന്റെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും ഫലമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ പറഞ്ഞു.
National
ബീഡ്: നീറ്റ് യുജിപരീക്ഷാ ഫലപ്രഖ്യാപനത്തിനെതിരേ ആരോപണവുമായി ഒരുപറ്റം വിദ്യാർഥികൾ. പരീക്ഷാഫലം വന്നപ്പോൾ, തങ്ങൾ പ്രതീക്ഷിച്ച മാർക്കും ലഭിച്ച മാർക്കും തമ്മിൽ അന്തരമുണ്ടെന്നാണ് മഹാരാഷ്ട്രയിലെ ബീഡിൽനിന്നുള്ള ഒരുസംഘം വിദ്യാർഥികൾ പറയുന്നത്.
District News
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എക്സാംതലോണ് ടെൻ – മികവിന്റെ ഒരു ദശാബ്ദം എന്ന ദേശീയതല എമർജൻസി മെഡിസിൻ ബോർഡ് പരീക്ഷാ സിമുലേഷനും റെസിഡന്റ് സമ്മിറ്റും ആരംഭിച്ചു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, ഇഎംഎ കേരള അണ്ടർ സെക്രട്ടറി ഡോ. എസ്.എൽ. അഖിൽ, സംഘാടക കണ്‍വീനർ ഡോ. പി.സി. രാജീവ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഡിയോ മാത്യു എന്നിവർ പ്രസംഗിച്ചു.
എമർജൻസി മെഡിസിൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അധ്യാപകരും ബിരുദാനന്തര വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. ബഹുവിഷയ കേസ് ചർച്ചകൾ, അപ്ഡേറ്റ് സെഷനുകൾ, പ്രായോഗിക പരീക്ഷാ സിമുലേഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
University News
വിദൂര ഓൺലൈൻ വിദ്യാഭ്യസ വിഭാഗത്തിലെ 2021, 2022, 2023 പ്രവേശനം ബികോം, ബിബിഎ. വിദ്യാർഥികളിൽ ആറ് സെമസ്റ്ററുകളിലെയും എല്ലാ പേപ്പറുകളും ജയിക്കുകയും ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് ജയിക്കാത്തതിനാൽ ബിരുദം പൂർത്തീകരിക്കാൻ കഴിയാത്തതുമായവർക്ക് ഓഡിറ്റ് കോഴ്സ് ഓഫ്ലൈൻ പരീക്ഷ നടത്തും. വ്യക്തിഗത അപേക്ഷയിന്മേൽ വിദൂര ഓൺലൈൻ വിദ്യാഭ്യസ വിഭാഗത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പരീക്ഷ. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ : 0494 2407494, 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂരവിഭാഗം (2013 പ്രവേശനം) ബാച്ചിലർ ഓഫ് ഇന്റിരിയർ ഡിസൈൻ നാലാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്ത് 14 നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ ഓഗസ്ത് 21-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംകോം. സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റർ എംകോം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
നാലു വർഷ ബിരുദ പ്രോഗ്രാം: കോളജ് ട്രാൻസ്ഫർ
2026 - 2027 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്ക് കോളജ് ട്രാൻസ്ഫർ വഴി പ്രവേശനം നേടുന്നതിനുള്ള സമയം ജൂലൈ 15-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി.
പേരാമ്പ്ര റീജിയണൽ സെന്ററിൽ സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാലാ റീജിയണൽ സെന്ററിൽ എംഎസ്ഡബ്ല്യു, എംസിഎ പ്രോഗ്രാമുകൾക്ക് ജനറൽ - സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 10.00 ന് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 0496 2991119, 9656913319.
വിദൂരവിഭാഗം ഓൺലൈൻ ക്ലാസ് റെക്കോര്‍ഡിംഗ് അധ്യാപകർക്ക് അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ കോഴ്സുകളുടെ വീഡിയോ ക്ലാസുകൾ റെക്കോർഡ് ചെയ്യുന്നതിന് വിദഗ്ധ അധ്യാപകരുടെ പാനൽ തയാറാക്കുന്നു. സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദൂരവിഭാഗം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം, കോളജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശിപാർശയോടു കൂടി ജൂലൈ 28-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407494.
ഹിന്ദി ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി. ) 2026 - 27 അധ്യയന വർഷത്തെ ബിഎസ് സി ( എഐ ) പ്രോഗ്രാമിന്റെ ഹിന്ദി വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പിജി, നെറ്റ്. പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം : ജൂലൈ 20-ന് രാവിലെ 11 ന് കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിലെ സിസിഎസ്ഐടിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446961885.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പരാതിക്കാരിൽനിന്നു മൊഴിയെടുക്കും.
കെഎഎസ്, ആസൂത്രണബോർഡിലെ വിവിധ തസ്തികകൾ എന്നിവയിൽ ക്രമക്കേട് ആരോപിച്ച മൂന്ന് ഉദ്യോഗാർഥികളോട് തിങ്കളാഴ്ച ഹാജരായി മൊഴി നൽകാൻ നിർദേശിച്ചു.
ഇന്നലെയും പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. ഇതുവരെ ലഭിച്ച എല്ലാ പരാതികളും അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ മേധാവി ഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.
എൻആർഐ സെൽ എസ്പി സക്കറിയ മാത്യു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി.അജയ്നാഥ് എന്നിവരാണ് എസ്ഐടിയിലുള്ളത്. പരാതി നൽകിയില്ലെങ്കിലും മാധ്യമങ്ങളിൽ ആരോപണമുന്നയിച്ചവരെ കണ്ടെത്തി മൊഴിയെടുക്കും. ഇതിനു ശേഷമാകും രേഖകൾ ആവശ്യപ്പെട്ടു പിഎസ്സി സെക്രട്ടറിക്കു കത്ത് നൽകുക.
National
ന്യൂഡൽഹി: നെറ്റ് പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎയുടെ പക്കൽ മാത്രം ലഭ്യമാക്കേണ്ട നൂറോളം പേജ് വരുന്ന പിഡിഎഫ് വ്യാപകമായി പ്രചരിച്ചിരുന്നതായി ആരോപണം.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് ദേശീയ പരീക്ഷാ ഏജൻസിക്കും കേന്ദ്രസർക്കാരിനുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്. യഥാർഥ സോഷ്യോളജി പരീക്ഷയിലെ ചോദ്യങ്ങളുമായി ഈ പിഡിഎഫിലെ 90നടുത്ത് ചോദ്യങ്ങൾ ഒത്തുപോകുന്നതായും രാഹുൽ ആരോപിച്ചു.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപയ്ക്കാണ് ഈ പിഡിഎഫ് ഫയൽ വിറ്റതെന്നും, വരാനിരിക്കുന്ന മറ്റു പരീക്ഷകളുടെ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് ഇതേ ശൃംഖല അവകാശപ്പെട്ടതായും രാഹുൽ പറഞ്ഞു.
പ്രചരിച്ചതായി ആരോപിക്കുന്ന പിഡിഎഫിന്റെ ചിത്രമടങ്ങിയ മാധ്യമവാർത്ത ഉൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. സമാന ആരോപണങ്ങളുമായി ചില വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ വ്യാപക ക്രമക്കേട് സംഭവിച്ചെന്നു വിദ്യാർഥികൾ ഉൾപ്പെടെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യം ചോർന്നതായി ആദ്യമായാണ് ആരോപണമുയരുന്നത്. ആരോപണങ്ങളിൽ എൻടിഎ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. പിഎസ്സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ തേടും. ഉദ്യോഗാർഥികൾ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി നടത്തിയ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ മന്ത്രിസഭായോഗ തീരുമാനം. ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമനങ്ങൾ, കെഎഎസ് പരീക്ഷയിലെ ക്രമക്കേട് ഉൾപ്പെടെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു പരാതിയായി ലഭിച്ചിട്ടുള്ളത്. പരീക്ഷയുടെ മാർക്ക് അറിയാൻ പാടില്ല, പക്ഷേ ഇവിടെ പല ഇന്റർവ്യൂ നടത്തിയിരിക്കുന്നതും പരീക്ഷയുടെ മാർക്ക് അറിഞ്ഞിട്ടാണ്. എഴുത്തു പരീക്ഷയിൽ കൂടുതൽ മാർക്ക് കിട്ടിയവരെ, റാങ്ക് പട്ടികയിൽ പിന്തള്ളാനായി മാർക്ക് കുറഞ്ഞവർക്ക് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിക്കൊടുത്തു എന്നുള്ള ആരോപണങ്ങളും വന്നിട്ടുണ്ട്. ഇത് അടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐജി അജിതാബീഗം നേതൃത്വം നൽകും
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. പിഎസ്സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് ഗുരുതരമായ തെറ്റാണ്.
ഉദ്യോഗാർഥികൾ വിശ്വാസമർപ്പിച്ചത് പിഎസ്സിയിലാണ്. കഴിഞ്ഞ സർക്കാർ പിഎസ്സിയെ ദുരുപയോഗപ്പെടുത്തിയതിന്റെ ഉദാഹരണമാണിത്. ഒരു കാരണവശാലും കുറ്റക്കാർ രക്ഷപ്പെടില്ല. റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടിയുണ്ടാകും.
‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിലെ എസ്ഐടി റിപ്പോർട്ട് കൈമാറുകയെന്നത് ഡിജിപിയുടെ ഉത്തരവാദിത്വമാണ്. ഡിജിപി പരിശോധിച്ച ശേഷം സർക്കാരിന് നൽകുകയാണ് നടപടിക്രമം. മന്ത്രിക്കല്ല, ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് മന്ത്രിക്ക് കൈമാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. ബിഎസ്സി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ബോര്‍ഡ് ഓഫ് എക്സാമിനേഷനോട് പരീക്ഷാ കണ്ട്രോളര് വിശദീകരണം തേടി.
വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്‍ശനം.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ 10 ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക തയാറാക്കിയ സംഭവത്തിൽ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്താൻ പിഎസ്സി യോഗ തീരുമാനം. പിഎസ്സി വിജിലൻസ് ആഭ്യന്തരവിഭാഗം എസ്പിയുടെ നേതൃത്വത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാനും യോഗത്തിൽ തീരുമാനമായി.
ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കു നടത്തിയ പരീക്ഷയിലാണ് തിരിമറികൾ നടന്നത്.
മൂന്ന് തസ്തികയ്ക്കും പൊതുവായ പരീക്ഷയിലെ 10 ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം. 228 പേരാണ് പരീക്ഷ എഴുതിയത്. ഒഴിവാക്കിയ 10 ചോദ്യങ്ങൾക്കും ഇവരെല്ലാം നൽകിയ ഉത്തരം മൂല്യനിർണയം നടത്തും. ചോദ്യങ്ങൾ ഒഴിവാക്കിയത് ബോധപൂർവമോ സാങ്കേതിക പിഴവ് സംഭവിച്ചതാണോ എന്നത് വിജിലൻസ് ആഭ്യന്തര വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. 2023 ജൂലൈ 13നാണ് പ്രാഥമിക പരീക്ഷ നടന്നത്. കഴിഞ്ഞ മേയ് 31ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർഥി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചിരുന്നു. ഉത്തരക്കടലാസ് ലഭ്യമായതിനുശേഷം ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും പേപ്പർ ഒന്നിലെ ഒൻപതു മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും മേൽപ്പറഞ്ഞ നന്പർ ഉത്തരങ്ങൾ മൂല്യ നിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
University News
2026 ജൂലൈ 01 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംറ്റിഎം (മേഴ്സിചാൻസ്) പരീക്ഷയിൽ ജൂലൈ 01, 03 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട്
അറിയിക്കും.
എംഎഡ്: പ്രവേശനം തുടങ്ങി
ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു. കേരളസർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത എല്ലാ വിദ്യാർഥികൾക്കും (General/Reservation/Management/PWD ഉൾപ്പെടെ) 08/07/2026 വരെ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും
(https://admissions.keralauniversity.ac.in) ശ്രദ്ധിക്കണം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053 ( Whatsapp also), ഇമെയിൽ : [email protected].
പരീക്ഷാഫലം
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 ജൂലൈ 03 വരെ
www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2026 ജനുവരിയിൽ വിജ്ഞാപനം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഹിസ്റ്ററി (സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 - 2020 അഡ്മിഷൻ) ബിരുദ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 07 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2026 ജൂലൈ 08 ന് നടത്തുന്ന ജർമ്മൻ A2 (Deutsch A2) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ കേന്ദ്രം
2026 ജൂലൈ 08 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി (സപ്ലിമെൻഡറി – 2021 – 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 & 2020 അഡ്മിഷൻ) പരീക്ഷയ്ക്ക് ആർ ശങ്കർ കോളജ് ഓഫ് ആർട്സ് & സയൻസ്, ചാത്തന്നൂർ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ പ്രസ്തുത കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി ചാത്തന്നൂർ എംഇഎസ് ആർട്സ് & സയൻസ് കോളജിൽ പരീക്ഷ എഴുതേണ്ടതാണ്.
പിഎച്ച്ഡി രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു
ജൂലൈ 2026 സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ 01 മുതൽ 15 വൈകന്നേരം 5 മണി വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ
വെബ്സൈറ്റിൽ (www.research.keralauniversity.ac.in) അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലൈ 16 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കേരള സർവകലാശാലയിൽ സമർപ്പിക്കണം.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂൺ 2026 (ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
District News
ആലപ്പുഴ: കേരള പ്രവേശന പരീക്ഷയിൽ ജില്ലയ്ക്ക് അഭിമാനമായി രണ്ടു വിദ്യാർഥികൾ. പൂച്ചാക്കൽ സ്വദേശി നമീർ ഹാഷിമും പള്ളിക്കൽ സ്വദേശി റിയ റൂബിളും. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ നമീർ 24-ാം റാങ്കും ബിഫാം പരീക്ഷയിൽ റിയ 25-ാം റാങ്കുമാണ് നേടിയത്.
പള്ളിപ്പുറം സെന്റ് മേരീസ് ഓഫ് ലവൂക്ക സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് 2025 ലാണ് എല്ലാ വിഷയങ്ങൾക്കും എ വൺ നേടി നമീർ പ്ലസ്ടു വിജയിച്ചത്. ജെഇഇ പരീക്ഷയിലും വിജയിച്ചിട്ടുണ്ട്. ഐഐടി ഡൽഹിയിൽ കംപ്യൂട്ടർ എൻജിനിയറിംഗിന് ചേരാണ് തീരുമാനം. പൂച്ചാക്കൽ ഗ്രീൻലാൻഡ് പുന്നത്തറയിൽ മിറാസ് ഹാഷിമിന്റെയും സജന മിറാഷിന്റെയും മകനാണ്. സഹോദരി റീം മിറാസ് എംബിബിഎസ് വിദ്യാർഥിനിയാണ്.
രണ്ടുവർഷമായി പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന റിയ റൂബിൾ, നീറ്റ് പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. എംബിബിഎസാണ് ലക്ഷ്യം.
2024ൽ കോട്ടയം എക്സൽസിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പ്ലസ്ടു വിജയിച്ച ശേഷം എൻട്രൻസ് പരീക്ഷയ്ക്കായുള്ള പഠനത്തിലായിരുന്നു. പള്ളിക്കൽ മേപ്പള്ളിക്കുറ്റി കുറ്റിയേലയത്ത് ഷിന റൂബിളിന്റെയും റൂബിൾ ഡാനിയലിന്റെയും മകളാണ്. റയാൻ റൂബിൾ, റിയാൻ റൂബിൾ എന്നിവരാണ് സഹോദരങ്ങൾ.
Education
തിരുവനന്തപുരം: സ്കോൾ കേരള 2026 മാർച്ച് മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിംഗ് കെയർ കോഴ്സ് രണ്ടാം ബാച്ച് പരീക്ഷയുടെ ഫലം www.scolekerala. org പ്രസിദ്ധപ്പെടുത്തി.
സംസ്ഥാനത്താകെ 35 പഠിതാക്കൾ പരീക്ഷ എഴുതിയതിൽ 32 പേർ നിശ്ചിത യോഗ്യത നേടി.
വിജയ ശതമാനം 91.43 പരീക്ഷാ ഫലം, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ് സൈറ്റിൽ ലഭിക്കും.
Kerala
കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ (കീം) ഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 96,750 പേരിൽ 79,717 പേര് യോഗ്യത നേടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ കൊച്ചിയില്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
യഥാസമയം മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 64,759 പേരുടെ എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കി.
എറണാകുളം അങ്കമാലി അയ്യമ്പുഴ അമലാപുരം കാച്ചപ്പള്ളി വീട്ടില്‍ റോഷന് രാജുവിനാണ് ഒന്നാം റാങ്ക്. 600 ല്‍ 586 ആണ് സ്കോര്‍. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
രണ്ടാം റാങ്ക് നേടിയ കണ്ണൂര്‍ ചെറുവാഞ്ചേരി പൂവത്തൂര്‍ മണിയറ്റപ്പറമ്പില് ധ്യാന്‍ തേജ് മണപ്പാട്ടിക്ക് 586 സ്കോര്‍ ലഭിച്ചു. റോഷന് രാജുവിനും ധ്യാന്‍ തേജിനും ഒരേ സ്കോറാണു ലഭിച്ചതെങ്കിലും ഗണിതശാസ്ത്രത്തിലെ കൂടുതല്‍ മാർക്ക് റോഷന് രാജുവിനെ ഒന്നാം റാങ്കിന് അര്‍ഹനാക്കി.
തൃശൂര്‍ കൊച്ചുകടവ് കോഴിപ്പിള്ളില്‍ വീട്ടില്‍ കെ.ആര്. വിസ്മയയ്ക്കാണ് മൂന്നാം റാങ്ക്. സ്കോര്‍: 585. എറണാകുളം ചോറ്റാനിക്കര കുരീക്കാട് കൃഷ്ണപ്രിയയില്‍ എച്ച്. രോഹിത്ത് കൃഷ്ണയ്ക്കാണ് നാലാം റാങ്ക്. സ്കോര്‍: 581.
ബിഫാമിന് തൃശൂര്‍ പോട്ട പഴമ്പിള്ളി കൊച്ചത്ത് വീട്ടില്‍ വിനായക് നാരായൺ ഒന്നാം റാങ്ക് നേടി. 300 ല്‍ 286 ആണ് സ്കോര്‍. രണ്ടാം റാങ്കിന് തൃശൂര്‍ ഒല്ലൂര്‍ അക്കര വീട്ടില്‍ ജെസെ ജസ്റ്റിനും (286/300) മൂന്നാം റാങ്കിന് മലപ്പുറം കവനൂര്‍ നടുക്കണ്ടിയില്‍ എ.എന്‍. ദിയ ഫാത്തിമയും (286/300) അര്‍ഹരായി. എറണാകുളം കടവന്ത്ര ചിലവന്നൂര്‍ ഗ്യാലക്സി ക്ലിഫോര്‍ഡ് ബ്ലോക്ക്-4 ല്‍ പ്രണവ് .ജി. സജീവിനാണ് (283/300 ) നാലാം റാങ്ക്.
Kerala
കൊച്ചി: കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അങ്കമാലി അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജു. ജെഇഇ പരീക്ഷയിലും റോഷൻ ഒന്നാം റാങ്ക് നേടിയിരുന്നു. മാന്നാനം കെഇ സ്കൂളിലാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പ്ലസ് ടു പഠനത്തോടൊപ്പം തന്നെ എൻട്രൻസ് കോച്ചിംഗ് നടത്തുകയായിരുന്നു.
ആദ്യ പത്ത് റാങ്കുകളിൽ ഇടം പിടിക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും തനിക്ക് ഒന്നാം റാങ്ക് ലഭിക്കും എന്ന് കരുതിയിരുന്നില്ല എന്നാണ് റോഷൻ പറയുന്നത്. റാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ റോഷനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, കണ്ണൂര്‍ സ്വദേശിയായ ധ്യാന്‍ തേജ് മണപ്പാട്ടി രണ്ടും തൃശ്ശൂര്‍ സ്വദേശിനി വിസ്മയ കെ ആര് മൂന്നും റാങ്കുകള്‍ നേടി. പെണ്‍കുട്ടികളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിസ്മയയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച് നാലാം റാങ്ക് നേടി.
University News
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട് വർഷ (2011 മുതൽ 2019 വരെ അഡ്മിഷൻ ) ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് (ജൂൺ 2026 ) പരീക്ഷകൾക്ക് 2026 ജൂലൈ മൂന്നു മുതൽ ജൂലൈ 18 വരെ പിഴയില്ലാതെയും ജൂലൈ 21 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ പുനഃക്രമീകരിച്ചു
സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി ജി (റഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷകൾ മുഹറം പൊതുഅവധി പ്രമാണിച്ച് 03.07.2026 തിയതിയിലേക്ക് പുനഃ ക്രമീകരിച്ചു.
സർവകലാശാല മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷയിലെ ജൂൺ 29ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എംബിഎംബിഎ പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ്, എംബിഎംബിഎ റിസർച്ച് മെത്തഡോളജി എന്നീ കോഴ്സ്കളുടെ പരീക്ഷകൾ അന്നേ ദിവസം യുജിസി നെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ജൂലായ് ഒന്നിലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്റ് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (എഫ്വൈയുജിപി പാറ്റേൺ – 2025 പ്രവേശനം - റഗുലർ, 2024 പ്രവേശനം സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകളുടെ അസൈൻമെന്റ് സമർപ്പിക്കുന്നതിനുള്ള സമയക്രമമനുസരിച്ച് 26-06-2026 ന് അസൈൻമെന്റുകൾ സമർപ്പിക്കേണ്ടിയിരുന്ന വിദ്യാർഥികൾ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ 01/07/2026 ന് സമർപ്പിക്കേണ്ടതാണ്. മറ്റ് തീയതികളിൽ മാറ്റമില്ല.
യുജി, പിജി പ്രവേശനപ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2026-27 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെയും സെന്ററുകളിലെയും വിവിധ യുജി, പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ജൂൺ 20, 21 തിയതികളിലായി നടന്ന പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവകലാശാല www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി 0497-2766388, 7356948230 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
എംഎസ്സി ഫിസിക്സ് പ്രവേശനം
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിനു അപേക്ഷിക്കാനുള്ള അവസാന തിയതി 30ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ (ജോയിന്റ് എം എസ് സി പ്രോഗ്രാം എന്ന ലിങ്ക് സന്ദർശിക്കുക).വിശദ വിവരങ്ങൾക്കു 9447649820, 04972806401 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇന്റർവ്യൂ 29ന്
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാന്പസിൽ പ്രൊഫഷണൽ ഗ്രേഡ് അസിസ്റ്റന്റ് II(ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ മുൻ നിശ്ചയിച്ചിട്ടുള്ള തീയതിയായ 26 അവധി ദിനമായി പ്രഖ്യാപിച്ചതിനാൽ 29 ന് രാവിലെ 11ലേക്ക് മാറ്റി. ഫോൺ: 8921288025.
എഫ്വൈയുജിപി, എഫ്വൈഐഎംപിപ്രോഗ്രാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ബിരുദ (എഫ്വൈയുജിപി, എഫ്വൈഐഎംപി) പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ അപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 26.06.2026 നുള്ളിൽ അഡ്മിഷന് ഫീസ് ഓണ്‍ലൈനായി (SBePay വഴി മാത്രം ) നിർബന്ധമായും അടയ്ക്കണം(അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല).കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പഠിച്ചവരും കണ്ണൂർ സർവകലാശാലയുടെ തന്നെ മറ്റ് പ്രോഗ്രാമുകൾ പൂർത്തിയാക്കി വരുന്നവരുമൊഴികെയുള്ളവർ പ്രവേശനം അവസാനിക്കുന്ന തിയതിക്കു മുമ്പായി (11-09-2026) മെട്രിക്കുലേഷൻ ഫീസും(215 രൂപ) റെകോഗ്നിഷൻ ഫീസും(215 രൂപ) നിർബന്ധമായും അടയ്ക്കണം SBePay വഴി അല്ലാതെ മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1035 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 960 രൂപയുമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് അഡ്മിഷൻ ഫീസടയ്ക്കേണ്ടത്. ബാധകമായവർക്ക് മട്രിക്കുലേഷൻ ഫീ, റെകോഗ്നിഷൻ ഫീ അടയ്ക്കുന്നതിനുള്ള ലിങ്കും പ്രൊഫൈലിൽ കാണാം. വിദ്യാർഥികൾ, അഡ്മിഷന് ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചവർ തങ്ങൾക്കു ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടയക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 26.06.2026 തീയതിക്കുള്ളിൽ നീക്കം ചെയ്യമം. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പിന്നീട് പുനഃസ്ഥാപിച്ചു കൊടുക്കില്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
രണ്ടാം അലോട്ട്മെന്റ് 27ന്
ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടാമത്തെ അലോട്ട്മെന്റ് 27ന് നടക്കും. ഒന്ന്, രണ്ട്, അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം മാത്രം അതത് കോളജുകളിലോ പഠന വകുപ്പുകളിലോ അഡ്മിഷന് ഹാജരാകണം.(അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളജുകളിൽ, പഠനവകുപ്പുകളിൽ ഹാജരാകുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.അലോട്ട്മെന്റ് മെമ്മൊയോടൊപ്പം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്,യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്, ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി, കാസ്റ്റ് സർട്ടിഫിക്കറ്റ് (എസ്സി, എസ്ടി വിഭാഗങ്ങൾക്ക്), കമ്യൂണിറ്റി, ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യസ രേഖ (ഒഇസി വിഭാഗങ്ങൾക്ക് ), ഇഡബ്ല്യുഎസ്വിഭാഗത്തിലാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് ), അസൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്), ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസിഇ, ടിഎച്ച്എസ്ഇ, സിബിഎസ്ഇ, സിഐഎസ്സിഇ, എൻഐഒഎസ്, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ റക്കഗ്നിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്, നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ,അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്. ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് കോളജിൽ/പഠനവകുപ്പുകളിൽ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : 04972766388, 7356948230 e-mail id: [email protected]
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
University News
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമ്മേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ ആറിന് തുടങ്ങും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കമ്പ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ഡിസംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2022 പ്രവേശനം), മൂന്നാം സെമസ്റ്റർ (2023 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎ അറബിക് (സിബിസിഎസ്എസ് - പിജി - 2022 മുതൽ 2025 വരെ പ്രവേശനം), വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ അറബിക് (സിബിസിഎസ്എസ് - പിജി - എസ്ഡിഇ - 2022, 2023 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
ജി പ്രവേശനം 2026; ഒന്നാം അലോട്ട്മെന്റ് പ്രസിദീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വര്‍ഷത്തേ പിജി ഏകജാലക പ്രവേശനത്തിന്റെ ( പിജി ക്യാപ് ) ഒന്നാം അലോട്ട്മെന്റ് പ്രസിദീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: ജനറൽ: 610 രൂപ, എസ്സി / എസ്ടി / ഒഇസി / അർഹരായ മറ്റ് സംവരണ വിഭാഗക്കാർ: 155 രൂപ. മാൻഡേറ്ററി ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് ജൂൺ 20ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ്ടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ അത് റദ്ദാക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ച് നൽകുന്നതുമല്ല. വിദ്യാർഥികൾക്ക് സ്വന്തം ലോഗിൻ ഉപയോഗിച്ച് താത്പര്യമില്ലാത്ത ഹയർ ഓപ്ഷനുകൾ ഭാഗികമായോ / മുഴുവനായോ റദ്ദാക്കാം. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാനുള്ള സൗകര്യം ജൂൺ 20ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമാകും. വിദ്യാർഥികൾ രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ കോളജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. കേരളത്തിന് പുറത്തുള്ള സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ പ്രവേശന സമയത്ത് അതത് സർവകലാശാലകളിൽ നിന്നും ലഭിക്കുന്ന ബോണഫൈഡ് സർട്ടിഫിക്കറ്റ്, മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടിലെങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
ബിരുദ പ്രവേശനം 2026; ട്രയല്‍ അലോട്ട്മെന്റ് പ്രസിദീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വര്‍ഷത്തേ ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് ലോഗിനിൽ ജൂൺ 19ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഒഴികെ) ജൂൺ 19ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അവസരമുണ്ടാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. എഡിറ്റ് / അൺലോക്ക് ബട്ടണ്‍ ഉപയോഗിച്ച് തിരുത്തൽ വരുത്താൻ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അവർ സമർപ്പിച്ച അവസാന അപേക്ഷയായിരിക്കും വരാനിരിക്കുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുക. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ലഭ്യമാകൂ. തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് നൽകിയ മാര്‍ക്ക് കൃത്യമാണെന്നും, എൻഎസ്എസ്, എൻസിസി, എസ്പിസി, ആർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്ടു തലത്തിലുള്ളതാണെന്നും നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യൂഎസ് സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ വിഎച്ച്എസ്ഇ - എൻഎസ്ക്യുഎഫ് സ്കീമില്‍ പ്ലസ്ടു പാസായവർ എൻഎസ്ക്യുഎഫ് ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/.
എംഎഡ് പ്രവേശനം 2026; ജൂൺ 27 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ എംഎഡ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 27ന് വൈകുന്നേരം നാലുവരേക്ക് നീട്ടി. അപേക്ഷാ ഫീസ്: എസ്സി / എസ്ടി - 435 രൂപ. മറ്റുള്ളവർ - 920 രൂപ. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍,മാനേജ്മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ അപേക്ഷക്ക് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 7016, 2660600.
പിജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷൻ ജൂൺ 29 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിലേക്ക് (പ്രോജക്ട് മോഡ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 29ന് വൈകുന്നേരം അഞ്ചുവരേക്ക് നീട്ടി. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 680 രൂപ, എസ്സി / എസ്ടി വിഭാഗത്തിന് 300 രൂപ. എഐ ഉള്‍പ്പെടെ ആധുനിക മാധ്യമ സാങ്കേതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന കോഴ്സില്‍ രണ്ട് സെമസ്റ്ററുകളിലായി വിദ്യാർഥികൾക്ക് ഓഡിയോ - വിഷ്വല്‍ പ്രൊഡക്ഷന്‍, ഡിസൈന്‍ എന്നീ വിഭാഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യാനും ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡിജിറ്റല്‍ ഡിസൈന്‍, ഓഡിയോ-വീഡിയോ പ്രൊഡക്ഷന്‍, എഐ പ്രോംപ്റ്റിംഗ്, എഐ കണ്ടന്റ് ക്രിയേഷൻ, യുഐ-യുഎക്സ് - വെബ് ഡിസൈന്‍ തുടങ്ങിയവ കോഴ്സിന്റെ ഭാഗമാണ്. എഐ കാലഘട്ടത്തില്‍ മാധ്യമരംഗത്തെ തൊഴില്‍മേഖലകളിലെ അനിവാര്യ പ്രായോഗിക നൈപുണ്യം ഉറപ്പാക്കുന്ന ഈ കോഴ്സിന്റെ യോഗ്യത ബിരുദമാണ്. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം വർഷ ബിഎച്ച്എം ( 2004 സിലബസ് - 2019 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിയുസിഎസ്എസ് - 2024 പ്രവേശനം മുതൽ) എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്മെന്റ്, (സിയുസിഎസ്എസ് - 2021 മുതൽ 2023 വരെ പ്രവേശനം) എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ് ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 20ന് തുടങ്ങും.
ഒന്നാം വർഷ - ബിപിഇഎസ് ഇന്റഗ്രേറ്റഡ് (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026, ബിപിഎഡ് ഇന്റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 22ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബിപിഎഡ് (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 20ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
എ ജേണലിസം (കുസാറ്റ് - 2026): വെയിറ്റേജ് മാർക്ക് അപ്ലോഡ് ചെയ്യാം
കാലിക്കട്ട് സർവകലാശാല പൊതു പ്രവേശന പരീക്ഷയുടെ (കുസാറ്റ് - 2026) ഭാഗമായി എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ എഴുതിയവരിൽ വെയിറ്റേജ് മാർക്കിന് അർഹരായവർ അവരവരുടെ രജിസ്റ്റേർഡ് ഇ-മെയിൽ വിലാസത്തിൽ ലഭ്യമായിട്ടുള്ള ലിങ്ക് മുഖേന വെയിറ്റേജ് മാർക്കിന് അർഹരാണ് എന്ന് തെളിയിക്കുന്ന രേഖകൾ ജൂൺ 19ന് വൈകിട്ട് നാലിന് മുമ്പായി അപ്ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷ, വെയിറ്റേജ് മാർക്ക് ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ: പിജി ഡിപ്ലോമ ഇൻ ജേണലിസം (5), ജേണലിസം ഉപവിഷയമായിട്ടുള്ള ബിരുദം (5), മൾട്ടി മീഡിയ കമ്മ്യുണിക്കേഷൻ / വിഷ്വൽ കമ്മ്യുണിക്കേഷൻ / ഫിലിം പ്രൊഡക്ഷൻ / വീഡിയോ പ്രൊഡക്ഷൻ ബിരുദം (5), ജേണലിസം മുഖ്യവിഷയമായിട്ടുള്ള ബിരുദം (7).
സൗജന്യ യോഗാ പരിശീലനം
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കാലിക്കട്ട് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ജൂൺ 19, 20 തീയതികളിൽ സർവകലാശാലാ അധ്യാപകർക്കും ജീവനക്കാർക്കും സൗജന്യ യോഗാ പരിശീലനം നൽകുന്നു. വൈകീട്ട് നാല് മുതൽ അഞ്ച് വരെ സർവകലാശാല പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം. താത്പര്യമുള്ളവർ 19ന് വൈകീട്ട് നാലിന് പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496013009. അന്താരാഷ്ട്ര യോഗാ ദിനാചരണം 21ന് രാവിലെ ഏഴ് മുതൽ എട്ട് വരെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യു, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ - ഉൽ - ഉലമ ( സിബിസിഎസ്എസ് - യുജി) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
നാലാം സെമസ്റ്റർ ബിഎ, എഎഫ്യു, ബിഎസ്ഡബ്ല്യു (സിയുസിബിസിഎസ്എസ് യുജി - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ അറസ്റ്റിലായ പ്രതിക്കും പുനഃപരീക്ഷ എഴുതാൻ അനുമതി. കേസിൽ പ്രതിയായ ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ഡൽഹി കോടതി പരീക്ഷയെഴുതാൻ അനുവാദം നൽകിയത്.
വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പ്രതി പോലീസ് കസ്റ്റഡിയിലാണ് പരീക്ഷയെഴുതുക. നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യഷ് യാദവ് ഇടക്കാല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
21ന് നടക്കുന്ന പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഈ ഹർജി പരിഗണിച്ചാണ് കർശനമായ പോലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ നടത്തിയതും പിന്നീട് ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയതുമായ നീറ്റ് പരീക്ഷ യഷ് യാദവും എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പിടിയിലാകുന്നത്.
National
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ് വഴി ലഭിക്കാത്തവർക്ക് ഡിജിലോക്കർ വഴിയും ഇത് ലഭ്യമാകും.
റോൾ നമ്പർ, പേര്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. ഇതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷാർത്ഥികൾക്ക് ഹെൽപ്ലൈൻ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ എൻടിഎ അധികൃതരുമായി ബന്ധപ്പെടാം.
Education
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2026 അധ്യയന വർഷത്തെ ബിടെക്, ബിഡെസ്, ബിഎച്ച്എംസിടി ഫലങ്ങൾ പ്രഖ്യാപിച്ചു. 60.1 ശതമാനം വിദ്യാർഥികൾ വിജയിച്ചു. സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിതെന്നു മന്ത്രി റോജി എം. ജോണ്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഎച്ച്എംസിടി, ബിഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 വിജയശതമാനമാണുള്ളത്. 127 എൻജിനിയറിംഗ് കോളജുകളിലെ 40 എൻജിനിയറിംഗ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 18,515 വിദ്യാർഥികൾ വിജയിച്ചു.
പരീക്ഷയെഴുതിയ 11,937 പെണ്‍കുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1 . 18,873 ആണ്‍കുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4. ഒൻപതിനു മുകളിൽ സിജിപിഎ ഉള്ള വിദ്യാർഥികളുടെ എണ്ണം 1376 ആണ്. എട്ടിനു മുകളിൽ സിജിപിഎ ലഭിച്ചത് 6309 വിദ്യാർഥികൾക്കുമാണ്.
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കുള്ള ബിടെക് ഓണേഴ്സ് ബിരുദത്തിന് ഈ വർഷം 965 വിദ്യാർഥികൾ അർഹരായി. 2207 വിദ്യാർഥികൾ ബിടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർഥികളാണ്.
വിജയശതമാനത്തിൽ ഒന്നാമത് കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം ആണ്. 86.2 ആണ് കോളജിന്റെ വിജയശതമാനം. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണ്‍ 85.9 ശതമാനവുമായി രണ്ടാം സ്ഥാനത്തും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 85.8 ശതമാനവുമായി മൂന്നാം സ്ഥാനത്തും എത്തി.
University News
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ ബിഎച്ച്എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17-ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബികോം. എൽഎൽബി. ഹോണേഴ്സ് (2020 പ്രവേശനം) മാർച്ച് 2025, (2021 പ്രവേശനം മുതൽ) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 08-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പിജി. നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026 - 27 അധ്യയന വര്‍ഷത്തെ പിജി. ഇംഗ്ലീഷ് പ്രവേശനത്തിന് (പിജി. ക്യാപ് 2026) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രവേശന പരീക്ഷക്ക് ഹാജരാകണം. പരീക്ഷക്ക് ഹാജരാകാന്‍ താല്പര്യമുള്ളവര് സർവകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ലിങ്ക് വഴി ജൂൺ 15-ന് വൈകിട്ട് 04.00 മണിക്കുള്ളിൽ 100 രൂപ ഫീസടച്ച് കണ്ഫര്മേഷന് നൽകേണ്ടതാണ്. പിജി. ക്യാപ് 2026 പ്രവേശന വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തത് പ്രകാരം ഇത്തരത്തിൽ കണ്ഫര്മേഷന് നല്കാത്തവരെ പ്രവേശന പരീക്ഷക്ക് പരിഗണിക്കില്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീടറിയിക്കും.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: 2026 - 27 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ (പിജി. ക്യാപ് 2026) ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ ജൂൺ 14-ന് വൈകുന്നേരം അലോട്ട്മെന്റ് പരിശോധിക്കാം. തിരുത്തലുകൾക്കുള്ള സൗകര്യം (മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. എന്നിവ ഒഴികെ) 14-ന് വൈകുന്നേരം നാലുവരെ ലഭ്യമാകും. തിരുത്തൽ സൗകര്യം ഉപയോഗിച്ചവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഗസ്റ്റ് അധ്യാപക നിയമനം
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
കാലിക്കട്ട് സർവകലാശാലയുടെ പേരാമ്പ്ര റീജ്യണൽ സെന്ററിൽ കമ്പ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : ബിരുദാനന്തര ബിരുദവും നെറ്റും / പിഎച്ച്ഡി. മേൽ പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം ജൂൺ 19-ന് രാവിലെ 10.30-ന് സർവകലാശാലാ ക്യാമ്പസിലെ ടാഗോർ നികേതനിൽ നടക്കും. ബയോഡാറ്റ [email protected]
National
ചെന്നൈ: മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നിതി ആയോഗ് യോഗത്തിലാണ് വിജയ് ആവശ്യമറിയിച്ചത്. സംസ്ഥാനത്തിന് കിട്ടാനുള്ള വിദ്യാഭ്യാസ വിഹിതം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ജോസഫ് വിജയ് ആവശ്യപ്പെട്ടു. കൂടാതെ തമിഴ്നാടിന്റെ രണ്ടാമത്തെ എയിംസ് കോയമ്പത്തൂരിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 3,284 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ തമിഴ്നാടിനെ അനുവദിക്കണമെന്ന ദീർഘകാല ആവശ്യം വിജയ് പ്രധാനമന്ത്രിക്കു മുന്നിൽവച്ചു.
2017ൽ കേന്ദ്രം നീറ്റ് നിർബന്ധമാക്കുന്നതു വരെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നൂ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം. തമിഴ്നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ നിയമസഭ രണ്ടുതവണ പാസാക്കി അയച്ചെങ്കിലും ഇതുവരെ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
Education
തിരുവനന്തപുരം: ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം ജൂൺ 27, 28 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ജൂലൈ 11, 12 തീയതികളിലേക്ക് മാറ്റിവച്ചു.
National
ന്യൂഡൽഹി: കഴിഞ്ഞ എട്ടു വർഷത്തിനിടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷകളിൽ സംഭവിച്ച ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചകളിലും സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ പാർലമെന്ററി സമിതി അധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതി.
പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്മേലുള്ള വിശ്വാസം വീണ്ടെടുക്കാൻ ധവളപത്രം അനിവാര്യമാണെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ മുന്‍പുണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചകളും എങ്ങനെയാണ് അന്വേഷിച്ചതെന്ന് വിദ്യാർഥികൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
മുൻ പേപ്പർ ചോർച്ചകളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പൊതുരേഖകളൊന്നും ലഭ്യമല്ലെന്നും 2024ൽ റദ്ദാക്കപ്പെട്ട യുജിസി-നെറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ദിഗ് വിജയ് സിംഗ് കത്തിൽ പരാമർശിച്ചു.
ക്ലോഷർ റിപ്പോർട്ടിനെ സംബന്ധിച്ചു ഡൽഹി കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടപ്പോൾ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടുവെന്നും വിശദീകരണം നൽകുന്നതിൽ സിബിഐ എടുക്കുന്ന കാലതാമസം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ ദോഷകരമായ സന്ദേശം നൽകുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി.
2024 യുജിസി-നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതിയായിരുന്ന സഞ്ജീവ് കുമാർ എന്നറിയപ്പെടുന്ന മുഖിയ ജാമ്യം നേടി പുറത്താണുള്ളതെന്നും ഈ കാരണങ്ങളെല്ലാം കൊണ്ട് എൻടിഎ രൂപീകരിച്ചതിനുശേഷമുള്ള പരീക്ഷാ ക്രമക്കേടുകളിലും ആരേയൊക്കെ അറസ്റ്റ് ചെയ്തു എന്നതുൾപ്പെടെ ധവളപത്രം പുറത്തിറക്കണം-കത്തിൽ ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ കൂട്ട നടപടി. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി.
വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാലയാണ് നപടിയുണ്ടായത്. ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎസ്ഇയുടെ പുതിയ ചെയർമാനായി എൽ.പി. സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനങ്ങൾ.
University News
നാലാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന് തോറ്റവര്‍ക്കായുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 എട്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഒന്‍പതു വരെയും സൂപ്പര്‍ ഫൈനോടെ 10 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിവോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്റ് (പുതിയ സ്കീം-2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2025 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതു മുതല്‍ 12 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) മേയ് 2026 വൈവ വോസി, പ്രോജക്റ്റ് റിപ്പോര്‍ട്ട് ഇവാലുവേഷന്‍ പരീക്ഷ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ മൂലം സിയുഇടി യുജി ഒന്നാം ഷിഫ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
ഇന്ന് നടന്ന ഒന്നാം ഷിഫ്റ്റ് പരീക്ഷയിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി സെന്ററുകളിൽ ഹാജരായിട്ടും തകരാർ മൂലം പരീക്ഷ എഴുതാനാകാതെ പോയ 3,765 ഉദ്യോഗാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ അറിയിച്ചു.
സാങ്കേതിക തകരാർ വിദ്യാർഥികളിലുണ്ടാക്കിയ ബുദ്ധിമുട്ടിൽ ഏജൻസി ഖേദം പ്രകടിപ്പിച്ചു. രാവിലെ പരീക്ഷ തുടങ്ങുന്ന സമയത്തുണ്ടായ സാങ്കേതിക പ്രശ്നം കാരണം ചില സെന്ററുകളിൽ പരീക്ഷ വൈകിയിരുന്നു.
തകരാർ പരിഹരിച്ചതിനെ തുടർന്ന് 95 ശതമാനത്തോളം വിദ്യാർഥികൾക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എൻടിഎ വ്യക്തമാക്കി.
National
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും പരീക്ഷാഫലം സ്ഥിരീകരിക്കാനുമുള്ള പോർട്ടൽ ജൂണ്‍ ഒന്നിന് തുറക്കും. പോർട്ടൽ ഇന്നലെ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സിബിഎസ്ഇ 12-ാം ക്ലാസ് ഉത്തരപേപ്പറുകൾ ഡിജിറ്റലായി മൂല്യനിർണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് സിസ്റ്റം (ഒഎസ്എം) വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ മാർക്കുകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ശരിയായ ഉത്തരങ്ങൾക്ക് മാർക്കിട്ടില്ലെന്നുമൊക്കെയുള്ള നിരവധി പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത്.
നടപടിക്രമത്തിൽ സംശയമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ ടെലി-കൗണ്‍സിലിംഗ് ഹെൽപ് ലൈൻ നന്പറായ 1800 11 8004, ഇ-മെയിലായ resultcbse [email protected] എന്നിവയുമായും ബന്ധപ്പെടാം.
University News
രണ്ടാംവര്‍ഷ ബിപിഎഡ് സപ്ലിമെന്ററി, രണ്ടാംവര്‍ഷ ബിപിഇഎസ് ഇന്റഗ്രേറ്റഡ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷകള്‍ ജൂണ്‍ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധനാഫലം മൂന്നാം സെമസ്റ്റര്‍ എംബിഎ (ഐഎഫ്) ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്സ് റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2025, മാര്‍ച്ച് 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
അഫ്സല് ഉല് ഉലമ പ്രിലിമിനറി രണ്ടാംവര്‍ഷ മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎംഎംസി - സിയുസിബിസിഎസ്എസ് (2014, 2015, 2016 പ്രവേശന വര്‍ഷം) യുജി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബികോം/ബിബിഎ - (സിയുസിബിസിഎസ്എസ് യുജി) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്സല് ഉലമ/ബിഎസ്സി മാത്തമാറ്റിക്സ്/ബിഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ് യുജി) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
യുജിസി നെറ്റ് പരീക്ഷ സൗജന്യ പരിശീലനം
കാലിക്കട്ട് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ യുജിസി നെറ്റ് പരീക്ഷക്ക് സൗജന്യപരിശീലനം നല്കുന്നു. 2026 ജൂണ്‍ പരീക്ഷയുടെ പേപ്പര്‍ ഒന്നിനാണ് 12 ദിവസത്തെ പരിശീലനം. മെയ് 29 മുതല്‍ ജൂണ്‍ 16 വരെ സര്‍വകലാശാല കാമ്പസിലെ ആര്യഭട്ടഹാളിലാണ് ക്ലാസ്. [email protected] എന്ന ഇമെയിലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 7012145413, 9544310611.
ഐഇടി തൊഴില്‍മേള അവസരം നേടിയത് നൂറിലധികം പേര്
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ആദ്യഘട്ടം വിജയിച്ച് നൂറിലധികം പേര്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 150 ല്‍ പരം ഉദ്യോഗാര്‍ഥികള്‍ പങ്കാളികളായി. മൊത്തം പത്ത് പ്രമുഖ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. എൻജിനീയറിംഗ്, ഐടി, നിര്‍മാണം, സേവന മേഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലായി നൂറിലധികം തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ലഭ്യമാക്കി. വിവിധ ഘട്ടങ്ങളിലായി നടന്ന എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്, വ്യക്തിഗത അഭിമുഖം എന്നിവക്ക് ശേഷമേ ജോലി ലഭിച്ചവരുടെ അന്തിമ കണക്കുകള്‍ ലഭ്യമാകൂ. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് പ്ലേസ്മെന്റ് കമ്മിറ്റി അറിയിച്ചു.
പിജി രജിസ്ട്രേഷന് ജൂണ്‍ അഞ്ച് വരെ
2026-2027 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് (ജഏഇഅജ 2026) അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ച് വരേക്ക് നീട്ടി. വിശദവിവരങ്ങള്‍ക്ക് പിജി ക്യാപ് 2026 പ്രോസ്പെക്ട്സ് പരിശോധിക്കുക. വെബ്സൈറ്റ്: admission.uoc.ac.in
University News
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, ബിഎ മൾട്ടിമീഡിയ (2021, 2022 പ്രവേശനം) ഏപ്രിൽ 2026, ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഗ്രേസ് മാർക്ക് അപേക്ഷ
സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകൾ / അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെ (2024 പ്രവേശനം) ബിഎഡ് വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ്മാർക്കിന് അർഹരായവർക്ക് ജൂൺ എട്ട് വരെ സ്റ്റുഡന്റ്സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ലിങ്ക് മെയ് 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിയുസിബിസിഎസ്എസ് - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ (2023, 2024 പ്രവേശനം) ബിഎച്ച്എം ആൻഡ് സിടി, (2022 പ്രവേശനം) ബിഎച്ച്എം ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും മൂന്നാം വർഷ (2023 പ്രവേശനം) ബിഎച്ച്എം ആൻഡ് സിടി, (2021, 2022 പ്രവേശനം) ബിഎച്ച്എം ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ജൂൺ പത്ത് വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 29 മുതൽ ലഭ്യമാകും.
കരിയർ ഗൈഡൻസ് പ്രോഗ്രാം ജൂൺ ഒന്നിന്
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജ് (ഐഇടി) പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി "ലോഞ്ച് പാഡ്' എന്ന പേരിൽ സമഗ്ര കരിയർ മാർഗ നിർദേശ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് രാവിലെ 10.30ന് കോളജ് കാമ്പസിലാണ് പരിപാടി. വിദ്യാർഥികളുടെ ഉന്നത പഠനം, തൊഴിൽ, മത്സര പരീക്ഷ, സ്കോളർഷിപ്പ്, കരിയർ പ്ലാനിംഗ് തുടങ്ങിയ മേഖലകളിലെ സംശയങ്ങൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശങ്ങൾ നൽകും. കൂടാതെ വ്യക്തിഗത വൺ-ടു-വൺ കരിയർ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന തൊഴിൽ വകുപ്പിലെ മുൻ വൊക്കേഷണൽ ഗൈഡൻസ് ഓഫീസറായ പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9567172591, 9048807817.
കാലിക്കട്ട് ബിഎഡ് ഫലം പ്രസിദ്ധീകരിച്ചു
മൂല്യനിർണയം കഴിഞ്ഞ് മൂന്ന് പ്രവൃത്തി ദിവസത്തിനകം ബിഎഡ് ഫലപ്രഖ്യാപനം നടത്തി കാലിക്കട്ട് സർവകലാശാല. 2024 - 2026 ബാച്ചിന്റെ നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലമാണ് റെക്കോഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചത്. പുനർമൂല്യനിർണയത്തിന് ജൂൺ എട്ട് വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം മെയ് 25ന് പ്രസിദ്ധീകരിച്ചിരുന്നു.
എൻആർഐ ക്വാട്ടാ പ്രവേശനം
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ (ഐഇടി) 2026 - 2027 അധ്യയന വർഷത്തെ എൻആർഐ ക്വാട്ടാ പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. ഫോൺ: 9567172591.
ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ ജൂൺ രണ്ട് വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാല ബോട്ടണി പഠനവകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ രണ്ട് വരെ അപേക്ഷിക്കാം. യോഗ്യത: ബിഎസ്സി / എംഎസ്സി - ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ്. പ്രായോഗിക പരിശീലത്തിന് പ്രാധിനിക്യം നൽകിക്കൊണ്ടാണ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. കോഴ്സ് കാലാവധി: ഒരു വർഷം. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 9497192730, 9846163197.
അഫ്സൽ - അൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2026
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വർഷത്തേ അഫ്സൽ - അൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ പത്ത്. അപേക്ഷ ഫീസ്: എസ്സി / എസ്ടി - 220 രൂപ, മറ്റുള്ളവർ - 520 രൂപ. ഫീസടച്ചതിന് ശേഷം പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി ‘എഡിറ്റ്’ സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിന്റൗട്ട് എടുക്കേണ്ടതാണ് അല്ലാത്ത പക്ഷം അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകും. പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
NRI
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ 2025 - 26 അധ്യയന വർഷത്തേക്കായി സംഘടിപ്പിച്ച ജിസിസി തല പൊതുപരീക്ഷ ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്രസയിൽ വിജയകരമായി സമാപിച്ചു.
അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഗൾഫ് സെക്ടറിൽ സംഘടിപ്പിച്ച പരീക്ഷയിൽ അൽ മനാർ മദ്രസയിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. അഞ്ചാം ക്ലാസിൽ 17 വിദ്യാർഥികളും എട്ടാം ക്ലാസിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതി.
രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും പരീക്ഷയിൽ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമായി. മേയ് 15, 16, 22, 23 തീയതികളിൽ ദോഹയിലെ ഖത്തർ കേരള ഇസ്ലാഹി സെന്ററിൽ നടന്ന പരീക്ഷകൾക്ക് ചീഫ് എക്സാമിനർ സ്വലാഹുദ്ധീൻ സ്വലാഹിയും ഇൻവിജിലേറ്റർ സി.പി. ഷംസീറും നേതൃത്വം നൽകി.
അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും താത്പര്യമുള്ള രക്ഷിതാക്കൾ അൽ മനാർ മദ്രസ അഡ്മിഷൻ വിങ്ങുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ബന്ധപ്പെട്ടേണ്ട നമ്പർ: 6000 4486/ 3346 5656/5555 9756.
Education
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡേഴ്സ് പ്ലസ് ഏകീകൃത ദേശീയ പരീക്ഷയായ ബോർഡർ പ്ലസ് ഇന്റര്‍നാഷണല്‍ ഡിപ്ലോയ്മെന്റ് ആന്‍ഡ് ഗ്ലോബല്‍ മൊബിലിറ്റി എക്സാം (ബ്രിഡ്ജ്) പ്രഖ്യാപിച്ചു. ജൂലൈ 19ന് കൊച്ചി, പൂന, നോയിഡ എന്നിവിടങ്ങളിലെ ബോർഡർ പ്ലസ് ഫിനിഷിംഗ് സ്കൂള്‍ കേന്ദ്രങ്ങളിലാണു പരീക്ഷ.
ഇന്ത്യന്‍ നഴ്സുമാരുടെ യോഗ്യത വിലയിരുത്താനും അവര്‍ക്കു വിദേശത്ത് മികച്ച കരിയര്‍ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്പന ചെയ്തതാണ് പരീക്ഷ.
പരീക്ഷയിലൂടെ ഒരു കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്കോളര്‍ഷിപ്പാണ് ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വിദേശ കരിയറിനായി നഴ്സുമാരുടെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനച്ചെലവ് കുറയ്ക്കുക എന്നതാണു ലക്ഷ്യം.
80 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ജൂണ്‍ 30ന് അവസാനിക്കും. പരീക്ഷാഫലം ഓഗസ്റ്റ് പത്തിന് പ്രഖ്യാപിക്കും. ബിഎസ്സി നഴ്സിംഗും ജിഎൻഎം ഡിപ്ലോമയും ഉള്ളവര്‍ക്കും പഠനം പൂർത്തിയാക്കിയവർക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും പരീക്ഷയെഴുതാം. 35 വയസില്‍ താഴെയുള്ളവര്‍ക്കാണു മുന്‍ഗണന. രജിസ്റ്റര്‍ ചെയ്യുന്നതിന് https:// www.borderplus.co/bridge/ സന്ദര്‍ശിക്കുക.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ജീവനൊടുക്കിയത് ഉൾപ്പെടെ ഉന്നയിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകാണ്ടാണെന്നും രാഹുൽ ചോദിച്ചു.
വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിൽ നിർണായക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-ന് നടക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-ഓടെ വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് അടുത്ത വർഷം മുതൽ ഒഎംആർ ഷീറ്റ് രീതി മാറ്റി പൂർണമായും സിബിടി രീതി നടപ്പിലാക്കുന്നത്.
മേയ് മൂന്നിനാണ് ഇത്തവണത്തെ നീറ്റ് യുജി പരീക്ഷ നടന്നത്. എന്നാൽ മേയ് ഏഴോടെ 'ഗെസ് പേപ്പർ' പ്രചരിച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
പരീക്ഷാ ചോർച്ച സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികളുടെ ഭാവിയും നീതിയും മുൻനിർത്തി മേയ് 12-ന് പരീക്ഷ പൂർണമായി റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായ സാഹചര്യത്തിലാണ് പരീക്ഷാ തീയതിയും ഭാവി പരിഷ്കാരങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: 2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പ്രഖ്യാപിക്കും.
ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ കേരള സ്റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈൽ ആപ്പുകളിലും താഴെപ്പറയുന്ന വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:
res ults.kerala.gov.in, examre sults.kerala.gov.in, www.prd.k erala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, https://kbpe.kerala.gov.in/, htt ps://results.digilocker.gov.in/, https://sslcexam.kerala.gov.in/, https://thslcexam.kerala.gov.in/thslc/, https://sslchiexam.ker ala.gov.in/, https://thslchiexa m.kerala.gov.in/, https://ahs lcexam.kerala.gov.in/.
University News
സർവകലാശാല എൻജിനിയറിംഗ് കോളജിലെ നാലാം സെമസ്റ്റർ ബിടെക് (2017, 2018 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒന്നിന് തുടങ്ങും.
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി ഒന്നാം വർഷ (2025 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മെയ് 29ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ വിവിധ ബിവോക് (സിബിസിഎസ്എസ് - V - യുജി, സിയുസിബിസിഎസ്എസ് - V - യുജി) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിടെക് (2020 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ രണ്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎ സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷൽ), എംഎസ്സി കെമിസ്ട്രി നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംകോം, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിവോക്. (CUFYVP - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾ മെയ് 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്‍ഡ് കമ്പ്യൂട്ടിങ് ഇൻ ഹിന്ദി (2025 പ്രവേശനം) ഡിസംബർ 2025 റഗുലർ പരീക്ഷകൾ ജൂൺ 02-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎസ് സി. അപ്ലൈഡ് സൈക്കോളജി (CBCSS - PG - 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾ ജൂൺ 03-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംബിഎ (CUCSS - 2021 മുതൽ 2024 വരെ പ്രവേശനം) ജനുവരി 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിബിഎ, എൽഎൽബി ഹോണേഴ്സ് (2019 - 2024 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026, എൽഎൽബി യൂണിറ്ററി ഡിഗ്രി (2020 - 2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ എംഎസ് സി. - മാത്തമാറ്റിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എംഎ - ഇക്കണോമിക്സ്, ഹിസ്റ്ററി, പോസ്റ്റ് അഫ്സൽ ഉൽ ഉലമ നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ്, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ്, എംഎ ഇക്കണോമിക്സ് നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
കാലിക്കട്ട് ബിരുദഫലം പ്രസിദ്ധീകരിച്ചു; 81.78 ശതമാനം വിജയം
തേഞ്ഞിപ്പലം: പരീക്ഷ കഴിഞ്ഞ് 28 പ്രവൃത്തി ദിവസങ്ങൾക്കകം ബിരുദ ഫലപ്രഖ്യാപനം നടത്തി കാലിക്കട്ട് സർവകലാശാല. അഫിലിയേറ്റഡ് കോളജ് / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ ബിരുദ (CBCSS UG - 2023 - 2026 ബാച്ച്) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്റ
റി / ഇംപ്രൂവ്മെന്റ് കാലിക്കട്ട് പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ച പരീക്ഷാ ഭവനിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഫലപ്രഖ്യാപനം നിർവഹിച്ചു. വിവിധ പ്രോഗ്രാമുകളിലായി രജിസ്റ്റർ ചെയ്ത 72995 വിദ്യാർഥികളിൽ 59458 പേർ വിജയിച്ചു. വിജയശതമാനം 81.78.
University News
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 15-ന് തുടങ്ങും.
നാലാം സെമസ്റ്റർ എംആർക് ലാൻഡ്സ്കേപ്പ് ആർകിടെക്ച്ചർ (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി (ഇന്റേണൽ) പരീക്ഷകൾ ജൂൺ പത്തിന് തുടങ്ങും.
സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) നാലാം സെമസ്റ്റർ ബിടെക് (2020 മുതൽ 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
അഫിലിയേറ്റഡ് കോളജുകള്‍ (2020 മുതല്‍ 2023 വരെ പ്രവേശനം), വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് മേയ് 11ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
സ്പെഷ്യല്‍ പരീക്ഷ
സ്പോര്‍ട്സ്, എന്‍സിസി പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബിസിഎ ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള പ്രത്യേക പരീക്ഷ 11 മുതല്‍ സര്‍വകലാശാല കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
മേയ് 11ന് തുടങ്ങുന്ന വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബിഎ അഫ്സല് ഉല് ഉലമ, ബിഎ മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
ബിആര്‍ക് ഇന്റേണല്‍ ഇംപ്രൂവ്മെന്റ്
ബിആര്‍ക് (2012 മുതല്‍ 2016 വരെ പ്രവേശനം) ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ഓഗസ്റ്റ് 2026 ഒറ്റത്തവണ ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് മെയ് അഞ്ച് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 21 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
University News
രണ്ടാം സെമസ്റ്റർ എംസിഎ - (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി - (2022 പ്രവേശനം മുതൽ) ജൂൺ 2026, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (പിജി - എസ്ഡിഇ - സിബിസിഎസ്എസ്) എംഎ, എംകോം, എംഎസ്സി മാത്തമാറ്റിക്സ് - (2022, 2023 പ്രവേശനം) ഏപ്രിൽ 2026, (2021 പ്രവേശനം) ഏപ്രിൽ 2025, അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - പിജി) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംടിഎച്ച്എം, എംടിടിഎം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി - (2022 പ്രവേശനം മുതൽ), എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് - (2024 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
രണ്ടാംഘട്ട വേനൽക്കാല പരിശീലന ക്യാമ്പ് നാലിന് തുടങ്ങും
കാലിക്കട്ട് സർവകലാശാല കായിക വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ‘വേനൽക്കാല പരിശീലന ക്യാമ്പ് 2026’ന്റെ രണ്ടാംഘട്ടം നാലിന് തുടങ്ങും. ആറ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. സ്വിമ്മിംഗ്, ഫുട്ബാൾ, ബാറ്റ്മിന്റൺ, ക്രിക്കറ്റ്, ഹാൻഡ്ബാൾ, വോളിബാൾ, അത്ലറ്റിക്സ്, സോഫ്റ്റ്ബാൾ / ബേസ്ബാൾ, ഖോ - ഖോ, കബഡി, ജൂഡോ, തൈക്വാണ്ടോ, ബാസ്കറ്റ്ബാൾ, റോളർ സ്കേറ്റിംഗ്, ഹോക്കി എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസടച്ച ചലാൻ രസീത് എന്നിവ കായിക വിദ്യാഭ്യാസവകുപ്പിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി മേയ് രണ്ട്. അപേക്ഷാ ഫോം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടീ-ഷർട്ടും സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ: 0494 240750.
കോഴ്സ് രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമിലെ ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള മൈനർ ഡിസിപ്ലിൻ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനുള്ള ലിങ്കും കോഴ്സ് രജിസ്ട്രേഷൻ ലിങ്കും മേയ് ഏഴ് വരെ കോളജ് പോർട്ടലിൽ ലഭ്യമാകും. നിശ്ചിത സമയത്തിനകം കോളജുകൾ നടപടികൾ പൂർത്തീകരിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിബിസിഎസ്എസ് - 2019 സ്കീം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ - ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 - 2023 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2025, എൽഎൽബി യൂണിറ്ററി (2020 - 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎ വിമൻസ് സ്റ്റഡീസ് (സിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് നവംബർ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ് -2023 അഡ്മിഷൻ - റഗുലർ ) നവംബർ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി മേയ് രണ്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
22.04.2026 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
22.04.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിൻറ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 ന് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ പിജി ( സിബിസിഎസ്എസ്- റഗുലർ,സപ്ലിമെന്ററി) മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
06.05.2026 ന് ആരംഭിക്കുന്ന മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽ എൽ ബി (റഗുലർ, സപ്ലിമെന്ററി ) മേയ് 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
തീയതി നീട്ടി
എട്ട് , നാല് സെമസ്റ്റർ ബിഎ എൽഎൽബി മേയ് 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി 25.04.2026 വരെ നീട്ടി
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ സോഷ്യോളജി വിഷയത്തിൽ പിഎച്ച്ഡിക്കായി ദീപ മോഹൻ സമർപ്പിച്ച പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 30 രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്‍പു മുതൽ കണ്ണൂർ സർവകലാശാല ഡോ. ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാകും.
കണ്ണൂർ സർവകലാശാലയിൽ കോമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.കെ.വിഷ്ണു പി.എച്ച്.ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 27 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂട നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു.പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്‍പു മുതൽ ശ്രീനാരായണ കോളേജ്, കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
University News
ഒന്നാം സെമസ്റ്റർ ബിപിഎഡ് ( 2023 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മേയ് 08ന് തുടങ്ങും.
സർവകലാശാലാ എന്‍ജിനിയറിംഗ് കോളജിലെ ( ഐഇടി ) ആറാം സെമസ്റ്റർ ബിടെക്. (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 14ന് തുടങ്ങും.
ആറാം സെമസ്റ്റർ ബിആർക് ( 2016, 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2026, ( 2022, 2023 പ്രവേശനം ) മേയ് 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മേയ് 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി, ബിഎംഎംസി ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് 11 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 21 മുതൽ ലഭ്യമാകും.
ഇന്റെൺഷിപ്പ്, പ്രോജക്ട് വിലയിരുത്തൽ
ആറാം സെമസ്റ്റർ ബിവോക്. ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് ഏപ്രിൽ 2026 പരീക്ഷയുടെ ഇന്റെൺഷിപ്പ്, പ്രോജക്ട് വിലയിരുത്തൽ ഏപ്രിൽ 21ന് നടക്കും.
University News
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ / അഫിലിയേറ്റഡ് കോളജ് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ (സിബിസിഎസ്എസ് -യുജി, സിയുസിബിസിഎസ്എസ് - യുജി ) വിവിധ യുജി ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎഡ് (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.