Kerala
കോട്ടയം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആറു ദിവസങ്ങളിലായി നടന്ന കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ ദിവസങ്ങളിലും 1-ാം സ്ഥാനത്തെത്തിയത് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥികൾ.
8 വിദ്യാർഥികൾ 100 പെർസന്റൈൽ സ്കോറോടെ മിന്നും വിജയം സ്വന്തമാക്കി. എൻജിനിയറിംഗ് വിഭാഗത്തിൽ ഇ.എൻ.കെ. വൈഷ്ണവ്, ധ്യാൻതേജ് മണപ്പാട്ടി, കെ.ആർ. വിസ്മയ, കൃഷ്ണ ജെ. മേനോൻ, റോഷൻ രാജു, എച്ച്. രോഹിത് കൃഷ്ണ എന്നിവരും ഫാർമസി വിഭാഗത്തിൽ ജെസെ ജസ്റ്റിൻ, വിനായക് നാരായണൻ എന്നിവരും 100 പെർസന്റൈൽ നേടി.
ബ്രില്ല്യന്റിലെ 82 വിദ്യാർഥികളാണ് 99.9 പെർസന്റൈൽ സ്കോർ നേടിയത്. 99 പെർസന്റൈലിനു മുകളിൽ 710 പേരും 98 പെർസന്റൈലിനു മുകളിൽ 1220 പേരും 95 പെർസന്റൈലിനു മുകളിൽ 3050ലധികം വിദ്യാർഥികളും മികച്ച വിജയം കൈവരിച്ചു.
തൃശൂർ ജില്ലയിലെ നാട്ടിക ഇയ്യാനി ഞായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ് ഇ.എൻ.കെ. വൈഷ്ണവ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ ഓൾ ഇന്ത്യാ 454-ാം റാങ്ക് നേടി കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കണ്ണൂർ ചെറുവൻഞ്ചേരി മണിയാട്ടുപറന്പ് വീട്ടിൽ അധ്യാപകനായ പ്രദീപ് മണപ്പാട്ടിയുടെയും അനീഷയുടെയും മകനാണ് ധ്യാൻ തേജ് മണപ്പാട്ടി. ഒരുവർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 1868 റാങ്ക് കരസ്ഥമാക്കി ഉന്നതവിജയം നേടിയിരുന്നു.
തൃശൂർ മാള കൊച്ചുകടവ് കോഴിപ്പിള്ളി വീട്ടിൽ ബിസിനസുകാരനായ കെ.വി. രാജീവിന്റെയും ഗവണ്മെന്റ് ജീവനക്കാരിയായ സുജ എസ്. നായരുടെയും മകളാണ് കെ.ആർ. വിസ്മയ. ഒരു വർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5327 റാങ്ക് നേടിയിരുന്നു.
എറണാകുളം കടവന്തറ ശ്രീമംഗലം വീട്ടിൽ ഐടി പ്രഫഷണലായ ജയകൃഷ്ണന്റെയും ലക്ഷ്മിപ്രിയയുടെയും മകനാണ് കൃഷ്ണ ജെ. മേനോൻ. കാക്കനാട് ഭാവൻസ് സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്റിൽ രണ്ടു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 99 പെർസന്റൈൽ സ്കോർ നേടിയിരുന്നു.
റോഷൻ രാജു എറണാകുളം അയ്യൻപുഴ കാഞ്ചാപ്പിള്ളി വീട്ടിൽ കെഎസ്എഫ്ഇയിൽ മാനേജരായ കെ.കെ. രാജുവിന്റെയും അധ്യാപികയായ കെ.വി. ജാസ്മിന്റെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ്ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 699 റാങ്ക് കരസ്ഥമാക്കിയിരുന്നു.
എച്ച്. രോഹിത് കൃഷ്ണ കൊച്ചി ആർഡിഎസ് റിഥം അപ്പാർട്ട്മെന്റിൽ ബിപിസിഎല്ലിൽ എൻജിനിയറായ ഹരികൃഷ്ണയുടെയും എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ഡോക്ടറായ അനുപമയുടെയും മകനാണ്. കാക്കനാട് നൈപുണ്യ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5103 റാങ്ക് നേടിയിരുന്നു.
തൃശൂർ ഒല്ലൂർ അക്കരവീട്ടിൽ ഇലക്ട്രിക്കൽ എൻജിനിയറായ ജസ്റ്റിൻ ജോസിന്റെയും റിൻസി സെബാസ്റ്റ്യന്റെയും മകനാണ് ജെസെ ജസ്റ്റിൻ. തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
വിനായക് നാരായണൻ തൃശൂർ പോട്ട കോഞ്ചത്ത് വീട്ടിൽ പി.എൻ. സജീവ് കുമാറിന്റെയും ഇന്ദുകല നായരുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിൽ ഒരു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് ഡയറക്ടർമാർ പറഞ്ഞു.
District News
നെയ്യാറ്റിന്‍കര: തെക്കന്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മലയാളിയായ ഡോ. ടി.ടി പ്രവീണ്‍ വിജയിച്ചു. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് പ്രവീണ്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്നു തവണ വിളവംകോട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഡോ. എസ്. വിജയധരണി ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
വിജയിന്റെ ടിവികെ സ്ഥാനാര്‍ഥി അഡ്വ. കെ. മൈക്കിള്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. ചരിത്രപരമായി കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലമാണ് വിളവംകോട്. ഭാഷാപരമായും സാമൂഹികമായും കേരളവുമായി അടുപ്പമുള്ള ഈ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏകദേശം 80 ശതമാനംപേരും മലയാളം സംസാരിക്കുന്നവരാണ്. കേരളത്തില്‍ പരസ്പരം എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും തമിഴ്നാട്ടില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും ഈ മണ്ഡലത്തെ പ്രത്യേകതയുള്ളതാക്കുന്നു. പതിനാല് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലത്തില്‍ ആറുപേര്‍ സ്വതന്ത്രരായാണ് പോര്‍ക്കളത്തിലിറങ്ങിയത്.
National
കോൽക്കത്ത: 2021ൽ ബംഗാളിൽ വട്ടപ്പൂജ്യമായ കോൺഗ്രസിനും സിപിഎമ്മിനും ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യം.
കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റുകളാണ് നേടിയത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തിൽ കോൺഗ്രസിലെ മൊത്താബ് ഷേഖ് 8193 വോട്ടിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
തൃണമൂൽ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. തുടക്കത്തിൽ മൊത്താബ് ഷേഖിന്റെ പേര് വോട്ടർപട്ടികയിൽ പോലുമില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലാണ് ഷേഖിന്റെ പേര് ഉൾപ്പെടുത്തിയത്.
റാണിനഗർ മണ്ഡലത്തിൽ കോൺഗ്രസിലെ ജുൾഫിക്കർ അലി 2701 വോട്ടിന് തൃണമൂൽ സ്ഥാനാർഥിയെ തോൽപ്പിച്ചു. സിപിഎമ്മാണ് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപി നാലാം സ്ഥാനത്തായി.
മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ സീറ്റിലാണ് സിപിഎം വിജയിച്ചത്. മുഹമ്മദ് മുസ്താഫിസുർ റഹ്മാൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 16,296 വോട്ടിനു പരാജയപ്പെടുത്തി.
ഇത്തവണ 252 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎമ്മിനു സാധിച്ചിരുന്നില്ല.
Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റലിയുടെ ലോക ഒന്നാം നമ്പറായ യാനിക് സിന്നറിന്.
ഫൈനലില്‍ രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സിന്നര്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ്. സ്കോര്‍: 6-1, 6-2.
Kerala
തിരുവനന്തപുരം: ചാത്തന്നൂരിനും നേമത്തിനും പിന്നാലെ കഴക്കൂട്ടവും പിടിച്ചെടുത്ത് ബിജെപി. മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരനാണ് കഴക്കൂട്ടത്ത് വിജയിച്ചത്.
മുൻ മന്ത്രിയായ കടകംപ്പള്ളി സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയും ടി. ശരത്ചന്ദ്രപ്രസാദ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാതിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നേമം വീണ്ടും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകൾക്ക് വിജയിച്ചു.
2016ൽ ബിജെപി വിജയിച്ച നേമം കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. വി. ശിവൻകുട്ടി എൽഡിഎഫ് സ്ഥാനാർഥിയും കെ.എസ്. ശബരീനാഥൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു.
Kerala
പാലക്കാട്: യുഡിഎഫ് തരംഗലത്തിനിടയിലും ആലത്തൂർ മണ്ഡലം നിലനിർത്തി സിപിഎം. ടി.എം. ശശി 8553 വോട്ടുകൾക്കാണ് വിജയിച്ചത്.
കെ.എം. ഫെബിൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. കെ.വി. പ്രസന്നകുമാറാണ് എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ആഴ്സണല്‍ 3-0ന് ഫുള്‍ഹാമിനെ കീഴടക്കി. വിക്ടര്‍ ഗ്യോകെരെസ് (9, 45+4) ഗണ്ണേഴ്സിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. ബുകായൊ സാകയുടെ (40) വകയായിരുന്നു ജേതാക്കളുടെ മറ്റൊരു ഗോള്‍.
ലീഗില്‍ 35 മത്സരങ്ങളില്‍നിന്ന് 76 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 മത്സരങ്ങളില്‍നിന്ന് 70 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് കിരീടപോരാട്ടത്തില്‍ ആഴ്സണലിന്റെ വെല്ലുവിളി.
Business
കൊച്ചി: ഐബിഇഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ടെക് അവാര്‍ഡ് 2026ല്‍ ടെക്നോളജി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന മികവിന് എന്‍ബിഎഫ്സി/പേയ്മെന്റ് ബാങ്ക് വിഭാഗത്തില്‍ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) ബ്രോണ്‍സ് അവാര്‍ഡ് നേടി.
മുത്തൂറ്റ് എംക്രെഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ വായ്പാ സേവനം, ഓപ്പറേഷന്‍സ് പ്ലാറ്റ്ഫോമിനുള്ള അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ചെല്‍സിയെ തോല്‍പ്പിച്ചു.
നിക്കോ ഒറെയ്ലി (51), മാര്‍ക്ക് ഗുഹി (57), ജെറെമി ഡോകു (68) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണല്‍ എഫ്സിയുമായുള്ള (70) പോയിന്റ് വ്യത്യാസം, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി (64) കുറച്ചു.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്റർ കാശിക്ക് ജയം. മുഹമ്മദൻ എസ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ കാശി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ മുഹമ്മദ് ആസിഫ് ഖാൻ ആണ് ഇന്റർ കാശിക്കായി വിജയ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പരാജയപ്പെടുത്തി.
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ താരം ജൂലിയന്‍ ആല്വരസിന്റെ മിന്നും ഫ്രീകിക്ക് ഗോളും അലക്സാണ്ടര്‍ സോര്‍ലോത്തിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗും ചേര്‍ന്നപ്പോള്‍ എഫ്സി ബാഴ്സലോണയുടെ കാമ്പ് നൗവില്‍ 2-0ന് അത്ലറ്റിക്കോ മാഡ്രിഡിനു ജയം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണയുടെ തട്ടകത്തില്വച്ചാണ് അത്ലറ്റിക്കോ അസാധ്യമെന്നു കരുതിയ ജയം സ്വന്തമാക്കിയത്. ബാഴ്സയുടെ മാര്‍ക്കസ് റാഷ്ഫോഡിനും ലാമിന് യമാലിനുമെല്ലാം കാഴ്ചക്കാരാകേണ്ടിവന്നു.
44-ാം മിനിറ്റില്‍ പൗ കുബാര്‍സി നേരിട്ടു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ എഫ്സി ബാഴ്സലോണയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 45-ാം മിനിറ്റില്‍ ഉജ്വല ഫ്രീകിക്കിലൂടെ ആല്‍വരസ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. സ്പാനിഷ് ക്ലബ്ബുകളുടെ ഏറ്റുമുട്ടലിന്റെ ആദ്യപാദം അത്ലെറ്റിയുടെ ലീഡോടെ വിസില്‍ മുഴങ്ങി.
50-ാം മിനിറ്റില്‍ എഫ്സി ബാഴ്സലോണയുടെ മാര്‍ക്കസ് റാഷ്ഫോഡിന്റെ ഗോള്‍ശ്രമം സൈഡ് നെറ്റില്‍ കുടുങ്ങി. 53-ാം മിനിറ്റില്‍ റാഷ്ഫോഡിന്റെ ഫ്രീകിക്ക് അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഹ്വാന്‍ മുസ്സോ തട്ടിത്തെറിപ്പിച്ചു. 70-ാം മിനിറ്റില്‍ ജൂലിയാനോ സിമിയോനെയുടെ അത്ലെറ്റി ലീഡ് ഉയര്‍ത്തി. മാറ്റിയോ റഗേരിയുടെ ക്രോസില്‍ അലക്സാണ്ടര്‍ സോര്‍ലോത്ത് ബോക്സിനു നടുവില്‍നിന്നു തൊടുത്ത ഷോട്ട് ബാഴ്സലോണയുടെ വലകുലുക്കി.
ആല്‍വരസ്, മുസ്സോ
ജൂലിയന്‍ ആല്വരസിന്റെ ഫ്രീകിക്ക് ഗോളാണ് ബാഴ്സയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അത്ലറ്റിക്കോയ്ക്കു സഹായകമായത്. ആല്‍വരസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. വലയ്ക്കു മുന്നില്‍ അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഹ്വാന്‍ മുസ്സോയുടെ മിന്നും രക്ഷപ്പെടുത്തലും ബാഴ്സയുടെ ആക്രമണങ്ങള്‍ വിഫലമാക്കി. ഏഴ് സേവുകളാണ് മുസ്സോ നടത്തിയത്. ഗോള്‍ ഷോട്ടിലും (3-7), ഷോട്ട് ശ്രമത്തിലും (5-18) എഫ്സി ബാഴ്സലോണയ്ക്കായിരുന്നു മുന്‍തൂക്കം.
Sports
കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി മെമ്മോറിയല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കെഎസ്ഇബി തിരുവനന്തപുരം പുരുഷ ടീമിനു ജയത്തുടക്കം. ഇന്ത്യന്‍ എയര്ഫോഴ്സിനെയാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്.
സ്കോർ: 74-46. കെഎസ്ഇബിക്കായി ജെറോം പ്രിന്‍സ് 22 പോയിന്റ് നേടി ടോപ്പ് സ്കോററായി. സെജിന്‍ മാത്യുവും ശരത് കൃഷ്ണയും 11 പോയിന്റ് വീതം നേടി .
എയര്‍ഫോഴ്സിനുവേണ്ടി സൗരഭ് 15 പോയിന്റ് സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ഇന്ത്യന്‍ ബാങ്ക് ചെന്നൈ 88-75 എന്ന സ്കോറിന് ഐസിഎഫ് ചെന്നൈയെ പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തിൽ ഐസിഎഫ് ചെന്നൈ 85-70ന് ഈസ്റ്റേൺ റെയിൽവെ കോൽക്കത്തയെ തോൽപ്പിച്ചു.
NRI
ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me) എന്ന ഓർമ്മക്കുറിപ്പിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ (NBCC) പുരസ്കാരം ലഭിച്ചു. മാൻഹട്ടനിലെ ന്യൂ സ്കൂളിൽ മാർച്ച് 26-ന് നടന്ന ചടങ്ങിലാണ് 2025-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ആത്മകഥാ വിഭാഗത്തിലാണ് അരുന്ധതി റോയി ഈ നേട്ടം കൈവരിച്ചത്. ഒരു ആർക്കിടെക്ചർ വിദ്യാർഥിനിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള അവരുടെ വളർച്ചയും അമ്മയുമായുള്ള ആത്മബന്ധവുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം.
അരുന്ധതി റോയിക്ക് വേണ്ടി സ്ക്രിബ്നർ പബ്ലിഷർ നാൻ ഗ്രഹാം അവാർഡ് ഏറ്റുവാങ്ങി. മാനുഷികമായ സുന്ദരവും വേദനാനിർഭരവുമായ സത്യങ്ങളെ വെളിപ്പെടുത്തുന്ന കൃതിയാണിതെന്ന് അവാർഡ് സമിതി വിലയിരുത്തി.
ജെറാൾഡിൻ ബ്രൂക്സ്, ഹനീഫ് ഖുറേഷി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളെ പിന്തള്ളിയാണ് അരുന്ധതി റോയി പുരസ്കാരത്തിന് അർഹയായത്.
മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയും വെല്ലുവിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പുരസ്കാരങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് എൻബിസിസി പ്രസിഡന്റ് ആദം ഡാൽവ അഭിപ്രായപ്പെട്ടു.
Sports
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 3-2ന് ന്യൂയോര്‍ക്ക് സിറ്റിയെ കീഴടക്കി. ടീമിന്റെ രണ്ടാം ഗോളായിരുന്നു മെസി (61) നേടിയത്.
International
കാഠ്മണ്ഡു: നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭ നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ.
50000 വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ-5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ.പി. ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.
49614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷായുടെ ജയം. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങളിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ തിരിച്ചടിയെന്ന സൂചന വന്നിരുന്നു. 275 അംഗങ്ങളാണ് നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലുള്ളത്. മാർച്ച് അഞ്ചിനായിരുന്നു നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
കെ.പി. ശർമ ഒലിയെ അധികാരത്തിൽ നിന്ന് നീക്കിയ ജെൻസി പ്രക്ഷോഭത്തിന് കൃത്യം ആറ് മാസത്തിന് ശേഷമായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി ജെൻസി യുവാക്കൾ നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ചാണ് കെ.പി. ശർമ ഒലിയുടെ ഭരണകൂടം നേരിട്ടത്. ജെൻസി പ്രക്ഷോഭത്തിൽ 77 പേരാണ് കൊല്ലപ്പെട്ടത്.
Business
കോട്ടയം: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സേഫ്റ്റി അവാര്‍ഡിന് കോട്ടയം വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് അര്‍ഹരായി.
എറണാകുളം ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഫാക്ടറിസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ് സേഫ്റ്റി അവാര്‍ഡ് വെട്ടൂര്‍ ഗ്രൂപ്പിന് സമ്മാനിച്ചു.
വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവീഷ് തോമസ്, ഡയറക്ടര്‍ ദീപാ വിവീഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഫാക്ട് ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറ്കടര്‍ എസ്. ശക്തിമണി സമ്മേളനം ഉദ്ഘാടനം ചെയ്തു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു ജയം. എവേ പോരാട്ടത്തില്‍ റയല്‍ 2-1ന് സെല്‍റ്റ വിഗൊയെ തോല്‍പ്പിച്ചു.
ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ സ്റ്റോപ്പേജ് ടൈം (90+4) ഗോളിലായിരുന്നു റയലിന്റെ ജയം.
Sports
കോല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) വിജയ കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ മോഹൻ ബഗാൻ പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാനം ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ ബഗാനുവേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് ബഗാന്റെ ജയം ഉറപ്പിച്ചു.
മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോൾ ചെന്നൈയ്ൻ എഫ്സി രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്.
Sports
ഫ്ലോറിഡ: ഡെൽറേ ബീച്ച് ഓപ്പണ്‍ 2026 കിരീടം സെബാസ്റ്റ്യൻ കോർഡയ്ക്ക് സ്വന്തം.
ഫ്ലോറിഡയിലെ ഡെൽറേ ബീച്ചിൽ നടന്ന ഫൈനലിൽ അഞ്ചാം സീഡ് ടോമി പോളിനെ 6-4, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കോർഡ മൂന്നാം എടിപി ടൂർ കിരീടം നേടിയത്.
കോർഡ ഒരു ഫൈനൽ പോരാട്ടത്തിനിറങ്ങിയിട്ട് ഒരു വർഷത്തിലധികമായി.
കിരീടത്തിലേക്കുള്ള വഴിയിൽ ആദ്യ അഞ്ച് സീഡുകൾക്കുള്ളിലുള്ള മൂന്ന് താരങ്ങളെ കോർഡ പരാജയപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് കാസ്പർ റൂഡിനെയും സെമിയിൽ മൂന്നാം സീഡ് ഫ്ലാവിയോ കൊബോളിയെയുമാണ് പരാജയപ്പെടുത്തിത്.
Kerala
തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ക്ലിനിക്കല്‍ റിസര്‍ച്ച് മികവിനുളള ദേശീയ അവാര്‍ഡ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫ.ഡോ. ജീമോന്‍ പന്ന്യാമാക്കലിനു സമ്മാനിച്ചു.
ഹാര്‍ട്ട് ഫെയില്യര്‍ രോഗാവസ്ഥ ഉള്ളവരില്‍ നൂതനമായ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുവാൻ ശ്രീ ചിത്രയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് സാധിച്ചിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി നടത്തിയ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ ഈ പഠനത്തിന്റെ ഭാഗമായിരുന്നു.
കാര്‍ഡിയോവാസ്കുലാര്‍ ഡിസീസ് എപിഡെമിയോളജി പ്രധാന ശ്രദ്ധാകേന്ദ്രമാക്കി ഇന്ത്യയില്‍ ദേശീയതലത്തില്‍ ഏകദേശം രണ്ടു ദശാബ്ദങ്ങളുടെ ഗവേഷണ പരിചയം ഡോ. ജീമോന്‍ നേടിയിട്ടുണ്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലുകളില്‍ ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിലവില്‍, വെല്‍ക്കം ട്രസ്റ്റ് ഡിബിടി ഇന്ത്യ അലയന്‍സ്, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓസ്ട്രേലിയ, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യുകെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് യുകെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ നിന്നുള്ള 100 കോടി രൂപയ്ക്കു മേല്‍ മൂല്യമുള്ള പ്രധാന ഗവേഷണ ഗ്രാന്റുകള്‍ ഡോ. ജീമോന്‍ സ്വന്തമാക്കിയിട്ടുണ്ട്.
2021ല്‍ മെഡിക്കല്‍ സയന്‍സസ് വിഭാഗത്തില്‍ ഇന്ത്യയിലെ പ്രശസ്തമായ ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്കാരം പ്രഫ.ഡോ. ജീമോനു ലഭിച്ചിരുന്നു.
National
ഹൈദരാബാദ്: തെലുങ്കാന മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്വല വിജയം. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴു കോർപറേഷനുകളിലേക്കും ഏഴു നഗരസഭകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ 2582 വാർഡുകളിൽ കോൺഗ്രസ് 1300ലേറെ വാർഡുകളിൽ വിജയിച്ചു. ബിആർഎസ് 700ഉം ബിജെപി 275ഉം വാർഡുകളിൽ വിജയിച്ചു.
ഏഴു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു. കോതഗുഡം കോർപറേഷനിൽ കോൺഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. കരിംനഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. നാൽപ്പതോളം മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
കോൺഗ്രസ് 83 മുനിസിപ്പാലിറ്റികളിലും അഞ്ചു കോർപറേഷനുകളിലും ഭരണം പിടിച്ചെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക അവകാശപ്പെട്ടു. ബിആർഎസ് പതിനഞ്ചിലേറെ മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചെന്നും പതിനഞ്ചോളം മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റക്കക്ഷിയായെന്നും ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു അവകാശപ്പെട്ടു.
കരിംനഗർ കോർപറേഷനിൽ ബിജെപിയാണു വലിയ ഒറ്റക്കക്ഷി. നാലു കോർപറേഷനുകളിലെ 22 വാർഡുകളിലും 15 മുനിസിപ്പാലിറ്റികളിലെ 40 വാർഡുകളിലും എഐഎംഐഎം വിജയിച്ചു.
തങ്ങളുടെ പരന്പരാഗത ശക്തികേന്ദ്രമായ കോത്തഗുഡത്ത് സിപിഐ 22 സീറ്റ് നേടി കരുത്ത് തെളിയിച്ചു. കോർപറേഷനിൽ ആകെ 60 സീറ്റാണുള്ളത്. കോത്തഗുഡം എംഎൽഎയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കെ. സാംബശിവ റാവുവാണ് പ്രചാരണം നയിച്ചത്. കോൺഗ്രസിനും 22 സീറ്റുണ്ട്. ബിആർഎസ് എട്ടിടത്തു വിജയിച്ചു. സിപിഎം, ബിജെപി പാർട്ടികൾ ഓരോ സീറ്റ് നേടി. ആറിടത്ത് സ്വതന്ത്രർ വിജയിച്ചു. സിപിഐക്ക് പിന്തുണയുമായി ബിആർഎസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കോതഗുഡം കോർപറേഷനാക്കി ഉയർത്തിയത്.
Business
തൃശൂർ: മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും ചേർന്നു സംഘടിപ്പിച്ച ബിസിനസ് ക്വിസ് 2026 മത്സരത്തിൽ കുസാറ്റിലെ ബിച്ചു സി. എബ്രഹാം, എസ്. ബാനുലാൽ എന്നിവർ വിജയികളായി.
കുസാറ്റിലെ മുഹമ്മദ് അമീൻ, അമൽഹസീൻ എന്നിവർ രണ്ടാം സ്ഥാനവും തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ജോ ജോണ്സൻ, എ.വി. വൈഷ്ണവ് എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ജോർജ് തോമസ് വിജയികൾക്കു കാഷ് അവാർഡും ഫലകവും സമ്മാനിച്ചു.
ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് നയിച്ച മത്സരത്തിൽ സംസ്ഥാനത്തുടനീളമുള്ള കോളജുകളിൽനിന്നു 40 ടീമുകൾ പങ്കെടുത്തു. ടിഎംഎ പ്രസിഡന്റ് സി. പത്മകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനർ ഡോ. മെറിൻ പോൾ, ടിഎംഎ സെക്രട്ടറി പി.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: മൊസാംബിക്കൻ മനുഷ്യാവകാശ പ്രവർത്തക ഗ്രാസ മഷേലിന് 2025ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം.
മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അധ്യക്ഷനായ ജൂറിയാണ് ഗ്രാസയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സാന്പത്തിക ശക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം മാനിച്ചാണ് ഗ്രാസയെ അവാർഡിനു തെരഞ്ഞെടുത്തത്.
1945 ഒക്ടോബർസ 17നാണ് ഗ്രാസ ജനിച്ചത്. മൊസാംബിക്കിന്റെ ആദ്യ പ്രസിഡന്റ് സമോറ മോയിസെസ് മഷേലിന്റെ ഭാര്യയായിരുന്നു ഇവർ. 1986ൽ ഇദ്ദേഹം അന്തരിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയെ ഗ്രാസ വിവാഹം ചെയ്തു.
Sports
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ 2026 വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം പ്രാവശ്യവും കപ്പുയർത്തി ആൻ സെ യംഗ്.
രണ്ട് തവണ ഏഷ്യൻ ചാന്പ്യനായ എതിരാളി വാംഗ് ഷിയിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആൻ സെ- യംഗ് കപ്പുയറത്തിയത്. ആദ്യ സെറ്റ് 21-13ന് സ്വന്തമാക്കിയ സെ യംഗ് 21-11നു രണ്ടാം സെറ്റും സ്വന്തമാക്കി.
Sports
നെതർലൻഡ്: ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ ടോപ് സീഡ് അർജുൻ എറിഗൈസിക്ക് ജയം. സ്വന്തം നാട്ടുകാരനായ ആർ. പ്രഗ്നാനന്ദയെയാണ് അർജുൻ പരാജയപ്പെടുത്തിയത്.
അതേസമയം ആദ്യ റൗണ്ടിൽ ലോക ചാന്പ്യൻ ഡി. ഗുകേഷ് ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പ് ജേതാവായ ജാവോഖിർ സിന്ദറോവിനോട് സമനില വഴങ്ങി.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മാഡ്രിഡ് ലവന്റെസിനെ തകർത്തു.
District News
വെച്ചുർ: അഞ്ചു കിലോമീറ്റർ മാരത്തണിൽ സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് വെച്ചൂർ സ്വദേശിയായ മുതിർന്ന പൗരൻ.
എറണാകുളം ജെസിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ ഫൺറൺ മാരത്തണിൽ സീനിയർ സിറ്റിസൺ വിഭാഗത്തിൽ വെച്ചൂർ സ്വദേശിയായ റിട്ട. കെഎസ്ഇബി എൻജിനിയർ വെളുത്തടത്തുപറമ്പിൽ ശശിയാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വയോധികരായ നിരവധിപേരാണ് പങ്കെടുത്തത്
Sports
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്റണ്‍ ഡി കോക്കിന്റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്ലി പരമ്പരയിലെ താരവും ആയി.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ 4-0ന് അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കി. ഫെറാന്‍ ടോറസ് (45+3, 90) ഇരട്ടഗോള്‍ സ്വന്തമാക്കിയപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (4), ഫെര്‍മിന്‍ ലോപസ് (48) എന്നിവരും ബാഴ്സലോണയ്ക്കുവേണ്ടി ഗോള്‍ നേടി.