x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിളവംകോട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഡോ. ടി.ടി. പ്രവീണിന് വിജയം


Published: May 5, 2026 06:13 AM IST | Updated: May 5, 2026 06:13 AM IST

നെയ്യാറ്റിന്‍കര: തെക്കന്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് ‍സ്ഥാനാര്‍ഥി മലയാളിയായ ഡോ. ടി.ടി പ്രവീണ്‍ വിജയിച്ചു. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് പ്രവീണ്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്നു തവണ വിളവംകോട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഡോ. എസ്. വിജയധരണി ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

വിജയിന്‍റെ ടിവികെ സ്ഥാനാര്‍ഥി അഡ്വ. കെ. മൈക്കിള്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. ചരിത്രപരമായി കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലമാണ് വിളവംകോട്. ഭാഷാപരമായും സാമൂഹികമായും കേരളവുമായി അടുപ്പമുള്ള ഈ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏകദേശം 80 ശതമാനംപേരും മലയാളം സംസാരിക്കുന്നവരാണ്. കേരളത്തില്‍ പരസ്പരം എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും തമിഴ്നാട്ടില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും ഈ മണ്ഡലത്തെ പ്രത്യേകതയുള്ളതാക്കുന്നു. പതിനാല് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലത്തില്‍ ആറുപേര്‍ സ്വതന്ത്രരായാണ് പോര്‍ക്കളത്തിലിറങ്ങിയത്.

Tags : nattu vishesham Dr. T.T. Praveen wins

Recent News

Corehub Up