x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏറ്റവും പുതിയ മാക് ബുക്ക് നിയോ അവതരിപ്പിച്ച് ആപ്പിൾ


Published: March 10, 2026 05:02 PM IST | Updated: March 10, 2026 05:02 PM IST

ഏറ്റവും വില കുറഞ്ഞ വാപ്ടോപ് മോഡൽ എന്ന ടാഗിൽ മാക് ബുക്ക് നിയോ അവതരിപ്പിച്ച് ആപ്പിൾ. 599 ഡോളർ (ഏകദേശം 55,000 ഇന്ത്യൻ രൂപ) മുതലാണ് ലാപ്ടോപ്പിന്‍റെ വില ആരംഭിക്കുന്നത്.

കമ്പനിയുടെ മുൻ നിര മോഡലുകളുടെ വില വർധിച്ചു വരുന്ന സാഹചര്യത്തിൽ മിഡ് റേഞ്ച് കന്പ്യൂട്ടറുകളുടെ വിപണി പിടിച്ചെടുക്കാനുള്ള ആപ്പിളിന്‍റെ തന്ത്രപരമായ നീക്കമാണിത്.

വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികൾക്കിടയിലും വലിയ സ്വാധീനമുള്ള കുറഞ്ഞ വിലയിലുള്ള വിൻഡോസ് കമ്പ്യൂട്ടറുകൾക്കും ഗൂഗിൾ ക്രോംബുക്കിനും പകരക്കാരാനായാണ് ആപ്പിൾ ഈ മോഡലിനെ അവതരിപ്പിക്കുന്നത്.

ഐഫോൺ 16 പ്രോ സീരീസിന് കരുത്ത് പകരുന്ന എ18 പ്രോ ചിപ്പാണ് ഈ ലാപ്ടോപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എൻജിൻ എന്നിവ ഉൾപ്പെടുന്നു.

ആപ്പിളിന്‍റെ എം സീരീസ് ചിപ്പുകളെ അപേക്ഷിച്ച് ശേഷി കുറവാണെങ്കിലും സാധാരണ ആവശ്യങ്ങൾക്ക് ഈ കരുത്ത് ധാരാളമാണ്. ഇന്‍റൽ കോർ അൾട്രാ 5 പ്രൊസസറുകളുള്ള മികച്ച പിസികളേക്കാൾ 50 ശതമാനം വേഗതയും എഐ പ്രകടനത്തിൽ മൂന്നിരട്ടി വേഗതയും നിയോ വാഗ്ദാനം ചെയ്യുന്നു.

256ജിബി സ്റ്റോറേജും എട്ട് ജിബി റാമുമുള്ള അടിസ്ഥാന മോഡലിൽ ടച്ച് ഐഡി സെൻസർ ലഭ്യമല്ല. എന്നാൽ 100 ഡോളർ അധികം നൽകിയാൽ സ്റ്റോറേജ് 512ജിബിയായി വർധിപ്പിക്കാനും ടച്ച് ഐഡി ഫീച്ചർ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.

കുറഞ്ഞ വിലയിൽ എത്തിക്കുന്നതിനും എതിരാളികളോട് മത്സരിക്കുന്നതിനുമായി, ചില സാങ്കേതിക വിട്ടുവീഴ്ചകൾ ഈ മോഡലിൽ വരുത്തിയിട്ടുണ്ട്.

13 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ 500 നിറ്റ്‌സ് തെളിച്ചം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷം ആദ്യമായി ആപ്പിൾ തങ്ങളുടെ ട്രൂ ടോൺ സാങ്കേതികവിദ്യയും പി3 വൈഡ് കളർ ഗാമറ്റും ഈ മോഡലിൽ ഒഴിവാക്കിയിട്ടുണ്ട്.

ട്രാക്ക്പാഡിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ആധുനിക ഫോഴ്സ് ടച്ച് സർഫേസിന് പകരം, പഴയ രീതിയിലുള്ള അമർത്തുമ്പോൾ ചലിക്കുന്ന മെക്കാനിക്കൽ ട്രാക്ക്പാഡാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ, ചാർജിംഗിനായുള്ള മാഗ്‌സേഫ് കണക്ടറും ഇതിലില്ല. രണ്ട് യുഎസ്ബി-സി പോർട്ടുകളിൽ ഒന്നിലൂടെയാണ് ചാർജിംഗ് നടക്കുന്നത്. സിൽവർ, ഇൻഡിഗോ ബ്ലൂ, ബ്ലഷ് പിങ്ക്, സിട്രസ് ഓറഞ്ച് എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.

1.2 കിലോഗ്രാം ഭാരമുള്ള അലുമിനിയം ബോഡിയുളള ഈ ലാപ്ടോപ്പിൽ 1080പി കാമറയും ഡോൾബി അറ്റ്‌മോസ് സ്പീക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags : MacBook Neo Apple Features Technology

Recent News

Corehub Up