x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപും നെതന്യാഹുവും ബംഗ്ലാദേശിലെ പെരുന്നാൾ വിപണിയിൽ

സൂരജ് സുധീർ
Published: May 19, 2026 07:07 PM IST | Updated: May 19, 2026 07:07 PM IST

ബംഗ്ലാദേശിൽ ബലിപെരുന്നാൾ ഒരുക്കങ്ങൾ തകൃതിയായി നടക്കവെ, കന്നുകാലി വിപണിയിലെ പതിവ് വാർത്തകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പോത്തുകൾ രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. 

ധാക്കയ്ക്ക് സമീപമുള്ള ഫാമുകളിലെ ഈ പോത്തുകൾക്ക് ലോക നേതാക്കളുമായുള്ള രൂപസാദൃശ്യമാണ് കൗതുകകരമായ ഈ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം. 

വെളുത്ത നിറമുള്ള അപൂർവ്വമായ ആൽബിനോ വർഗത്തിൽപ്പെട്ട ഒരു പോത്തിനെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പേരുമായാണ് നാട്ടുകാർ ബന്ധിപ്പിക്കുന്നത്. ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഈ പോത്തിന്‍റെ സവിശേഷമായ രോമഘടന ട്രംപിന്‍റെ ഹെയർസ്റ്റൈലിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് സന്ദർശകരുടെ അഭിപ്രായം. 

സിയാവുദ്ദീൻ മൃദ എന്ന കർഷകന്‍റെ ഉടമസ്ഥതയിലുള്ള ഈ പോത്ത് തികച്ചും ശാന്തസ്വഭാവിയാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനോടകം തന്നെ ഉയർന്ന വിലയ്ക്ക് വിറ്റുപോയ ഈ പോത്തിനൊപ്പം സെൽഫിയെടുക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഒഴുകിയെത്തുന്നുണ്ട്.

അതേസമയം, നാരായൺഗഞ്ചിലെ മറ്റൊരു ഫാമിൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ സ്വഭാവഗുണങ്ങളുള്ള മറ്റൊരു പോത്താണ് താരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പേര് നൽകപ്പെട്ടിരിക്കുന്ന ഈ പോത്ത് അതിന്‍റെ വലിപ്പം കൊണ്ടും അക്രമാസക്തമായ പെരുമാറ്റം കൊണ്ടും വാർത്തകളിൽ നിറയുന്നു. 

750 കിലോഗ്രാമിലധികം ഭാരമുള്ള ഈ പോത്ത്, പരിചരിക്കാൻ വരുന്നവരെ വിരട്ടുന്നതും പെട്ടെന്ന് പ്രകോപിതനാകുന്നതുമായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്.

ശാന്തനായ ട്രംപും കലിപ്പനായ നെതന്യാഹുവും സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായതോടെ കന്നുകാലി ഫാമുകൾ പെട്ടെന്നുതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമാനമായ തിരക്കിലേക്ക് മാറി. 

ഫേസ്ബുക്കിലും ടിക് ടോക്കിലും ഈ പോത്തുകളുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ഇത്തവണത്തെ പെരുന്നാൾ വിപണിയിൽ രാഷ്ട്രീയവും തമാശയും ഒരേപോലെ കലർന്ന ഒരു പുത്തൻ ട്രെൻഡിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്.

Tags : ViralNews TrendingNow OddlyInteresting WorldNews SocialMediaSensation

Recent News

Corehub Up