x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈൽസ് ശസ്ത്രക്രിയക്ക് ശേഷം അവധി നിഷേധിച്ചു; മുറിവുണങ്ങിയില്ലെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥന് മുന്നിൽ പാന്‍റൂരി കാണിച്ച് ലോക്കോ പൈലറ്റ്


Published: March 4, 2026 08:03 PM IST | Updated: March 4, 2026 08:03 PM IST

ലക്നോ റെയിൽവേ ഡിവിഷനിൽ ലോക്കോ പൈലറ്റായ രാജേഷ് മീന നേരിടേണ്ടി വന്ന അങ്ങേയറ്റം അപമാനകരമായ അനുഭവം ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് തീക്കൊളുത്തിയിരിക്കുകയാണ്.

പൈൽസ് സംബന്ധമായ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്, തന്‍റെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്താനായി മുതിർന്ന ഉദ്യോഗസ്ഥന്‍റെ മുന്നിൽ പാന്‍റൂരി കാണിക്കേണ്ടി വന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്.

ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുകൾ ഉണങ്ങാത്തതിനാൽ വിശ്രമം അനിവാര്യമാണെന്ന് റെയിൽവേ മെഡിക്കൽ സംഘം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും, ഔദ്യോഗികമായി അവധി നീട്ടിക്കിട്ടാൻ ആവശ്യമായ 'സിക്ക് മെമ്മോ' നൽകാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ഈ നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്.

ഫെബ്രുവരി മാസം അവസാന വാരം അനുവദിച്ച അവധി തീരാറായെങ്കിലും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത വിധം മുറിവുകൾ അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടർന്ന് രാജേഷ് മീന ചീഫ് ക്രൂ കൺട്രോളറെ സമീപിക്കുകയായിരുന്നു.

തന്‍റെ പക്കലുള്ള മെഡിക്കൽ രേഖകളും മരുന്നിന്‍റെ കുറിപ്പടികളും മുറിവിലെ കെട്ടുകളും കാണിച്ചിട്ടും ഉദ്യോഗസ്ഥൻ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് പറയപ്പെടുന്നു.

രോഗാവസ്ഥയുടെ തീവ്രത വ്യക്തമാക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ, നിസഹായാവസ്ഥയിലായ ഈ തൊഴിലാളിക്ക് സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് മുതിർന്ന ഉദ്യോഗസ്ഥന് മുൻപിൽ പാന്‍റഴിച്ച് കാണിക്കേണ്ടി വന്നു.

ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയ സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

റെയിൽവേയിലെ ഉദ്യോഗസ്ഥ ഭരണകൂടത്തിന്‍റെ ക്രൂരമായ സമീപനത്തിനെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.

കിലോമീറ്ററുകളോളം ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരോട് കാണിക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

മാനസികമായും ശാരീരികമായും തളർന്നുപോയ രാജേഷ് മീനയ്ക്ക് ഒടുവിൽ ഒരു ഗോത്രവർഗ സംഘടനയുടെ ഇടപെടലിനെത്തുടർന്നാണ് അവധി അനുവദിച്ചത്.

റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ച ഈ സംഭവം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്നുറപ്പാണ്.

Tags : IndianRailways LucknowRailway RailNews HumanRights EmployeeRights

Recent News

Corehub Up