കരമന-പ്രാവച്ചമ്പലം ദേശീയപാതയിലെ അപകടം:  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Monday, April 29, 2024 6:54 AM IST
നേമം: കരമന- കളിയിക്കാവിള ദേശീയപാതയിൽ കൈമനം മുതൽ പ്രാവച്ചമ്പലം വരെ അപകട മരണങ്ങൾ പതിവാകുന്നതിനുള്ള പരിഹാര നടപടികളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

നേമത്ത് ഒരുമാസം മുമ്പ് അപകടത്തിൽ അമ്മയും കുഞ്ഞും മരിക്കുകയും ഏറ്റവും അവസാനം വിഷുദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുകയായിരുന്ന വയോധിക അപകടത്തിൽ മരി ക്കുകയുമുണ്ടായി. അപകടങ്ങൾ വർധിച്ചിട്ടും അധികൃതർ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെ തുടർന്നു പൊതുപ്രവർത്തകൻ ശാന്തിവിള പദ്മകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം ചീഫ് എൻജിനീയർക്കും നേമം പോലീസ് ഇൻസ്പെക്ടർക്കുമാണ് കമ്മീ ഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ് നിർദേശം നൽകിയത്. ദേശീയപാതയിൽ പലയിടത്തും ട്രാഫിക് പോലീസ് ഇല്ലാത്ത അവസ്ഥയാണ്. പലപ്പോഴും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല.

നേമം കരമനപോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ടെ പ്രദേശങ്ങളാണ് കരമന മുതൽ പ്രാവച്ചമ്പലം വരെ യുള്ള പാത. പലപ്പോഴും അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് പോലീസ് തിരിഞ്ഞു നോക്കുന്നത്. പ്രാവച്ചമ്പലം, നേമം, വെള്ളായണി, പാപ്പനംകോട് ജംഗ്ഷൻ, കൈമനം, പോളി ടെക്നിക് ജംഗ്ഷൻ എന്നിവിടങ്ങളിൽ കാൽ നടയാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുകയാണ്.

നീറമൺകര മുതൽ പ്രാവച്ചമ്പലം വരെ ദേശീയപാത ഇരുട്ടിലാണ്. വർഷങ്ങളായി നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പരാതിയെ തുടർന്നു ഡിവൈഡറിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുയാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പാപ്പനംകോട് ജംഗ്ഷൻ ശ്രീരാഗം ജംഗ്ഷൻ കാരയ്ക്കാമണ്ഡപം. വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിൽ അപകടത്തിൽപ്പെട്ടു നിരവധി പേർ ആശുപതികളിലും വീടുകളിലും ചികിത്സയിൽ കഴിയുകയാണ്. പല യിടത്തും സീബ്രാ ക്രോസിംഗു കളില്ലെന്നും പരാതിയുണ്ട്.